സാമ്പത്തിക സംവരണ ബിൽ കേന്ദ്രസർക്കാറിന്റെ രാഷ്ട്രീയ തന്ത്രം മാത്രമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; നടപ്പിലാക്കൽ ദുഷ്ക്കരം; വരുമാന പരിധി എട്ടു ലക്ഷം രൂപയെന്നത് അടക്കമുള്ള മാനദണ്ഡങ്ങൾ അർഹരായവർക്ക് സംവരണം നിഷേധിക്കപ്പെടാൻ ഇടയാക്കും; വിപുലമായ ചർച്ചയില്ലാതെ നടപ്പിലാക്കരുത്; സാമ്പത്തിക സംവരണ ആവശ്യത്തിൽ നിലപാട് മാറ്റാതെ മോദിയുടെ നീക്കത്തെ എതിർത്ത് സിപിഎം കേന്ദ്ര നേതൃത്വം രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെ എതിർത്ത് സിപിഎം രംഗത്ത്. കേന്ദ്രസർക്കാറിന്റെ നീക്കം രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും നടപ്പിലാക്കണമെന്ന് ആഗ്രഹം ഇല്ലാത്തത് ആണെന്നും അതിനാൽ ബിൽ പിൻവലിക്കുകയാണ് വേണ്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. നിലവിലെ അവസ്ഥയിൽ ബില്ലിനെ പിന്തുണക്കാൻ കഴിയില്ലെന്നും സിപിഎം വ്യക്തമാക്കി.
വിശദമായ ചർച്ചയ്ക്ക് ശേഷമേ ബിൽ പാർലമെന്റിൽ കൊണ്ടുവരാവൂ. തിടുക്കത്തിൽ കേന്ദ്രമന്തിസഭകൂടി തീരുമാനം എടുത്തതിലൂടെ തൊഴിലവസരങ്ങൾ ഒരുക്കുന്നതിൽ മോദി സർക്കാരിന്റെ പരാജയമാണ് വെളിവായതെന്നും പിബി വ്യക്തമാക്കുന്നു. പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ആലോചിക്കുന്നത്. ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഇന്നലെ അടിയന്തരമായി ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ട പരാജയത്തിന്റെ നൈരാശ്യമാണ് മന്ത്രിസഭാ യോഗത്തിന്റെ ഈ തീരുമാനമെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി.
മണ്ഡൽ കമ്മീഷൻ കാലം മുതൽ തന്നെ സാമ്പത്തിക സംവരണം ആവശ്യപ്പെടുന്ന പാർട്ടിയാണ് സിപിഎം. ആ നിലപാട് തന്നെയാണ് തുടർന്നുമുള്ളത്. എന്നാൽ വരുമാന പരിധി 8 ലക്ഷം രൂപയെന്നത് അടക്കമുള്ള മാനദ്ണ്ഡങ്ങൾ അർഹരായവർക്ക് തന്നെ സംവരണം ലഭിക്കുമോയെന്ന സംശയമുണ്ടാക്കുന്നു. തൊഴിലാളികൾക്ക് 18000 രൂപ മിനിമം വേതനം ഉറപ്പാക്കാനാണ് രണ്ട് ദിവസമായി ദേശീയ പണിമുടക്ക് സംഘടിപ്പിച്ചിരിക്കുന്നത്. അതുപോലും ഈ സർക്കാരിന് ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഭരണഘടന ഭേദഗതി ചെയ്യുന്നതിന് കാലതാമസം വരുമെന്നും രണ്ട് സഭകളിലെയും അംഗീകാരം ആവശ്യമാണെന്നും സിപിഎം വ്യക്തമാക്കി.
പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നിലനിൽക്കുന്ന സംവരണം പോലും സർക്കാർ നിറവേറ്റുന്നില്ലെന്നും പിബി കുറ്റപ്പെടുത്തി. പാർലമെന്റിന് മുന്നിൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിന് മുമ്പ് കൂടിയാലോചനകൾ നടത്തണമെന്നും സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. അതേസമയം സാമ്പത്തിക സംവരണത്തെ ഇന്നലെ സിപിഎം കേരള ഘടകം സ്വാഗതം ചെയത്ിരുന്നു. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്നവരുണ്ട്. അവർക്ക് സംവരണം നൽകണമെന്ന് പാർട്ടി എന്ന നിലയിൽ സിപിഎം മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിന്നാലെ ഇതേ നിലപാടാണ് കോടിയേരി ബാലകൃഷ്ണനും സ്വീകരിച്ചത്.
അതിനിടെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കുകയുണ്ടായി. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഎം എതിർക്കുന്നുവെന്നും തോമസ് ഐസക്ക് പറഞ്ഞു.പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോൾ മുന്നോക്കക്കാർക്ക് പത്തു ശതമാനം സാമ്പത്തികസംവരണമെന്ന ചീട്ടിറക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ബിജെപി സർക്കാരിന്റെ ഏറ്റവും വലിയ പരാജയം തൊഴിൽമേഖലയിലാണ്. ഒരുവർഷം രണ്ടുകോടി തൊഴിലുണ്ടാക്കുമെന്നു പറഞ്ഞവരുടെ ഭരണത്തിൽ, കഴിഞ്ഞവർഷം ഇല്ലാതായത് ഒരു കോടിയിലേറെ തൊഴിലുകളാണ്. തൊഴിൽ മുരടിപ്പിന്റെ വസ്തുതകൾ പുറത്തുവരുന്നതു ഭയന്നാണ് കണക്കുകൾ മൂടിവെച്ചിരിക്കുന്നത്. ആ ബിജെപിയാണ് ഇപ്പോൾ തൊഴിലില്ലായ്മയ്ക്കു പരിഹാരമായി മുന്നോക്കക്കാർക്കു കൂടി സംവരണം കൊണ്ടുവരുന്നത്.
തൊഴിലില്ലായ്മയ്ക്കു പരിഹാരമല്ല സംവരണം എന്നു മനസിലാക്കണം.എന്നാൽ ഇതിനർത്ഥം സംവരണം നിരർത്ഥകമാണെന്നല്ല.കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം എക്കാലത്തും സംവരണത്തിനുവേണ്ടി നിലപാടു സ്വീകരിച്ചവരാണ്. നിലവിലുള്ള ജാതിസംവരണം ഇല്ലാതാക്കാനുള്ള എല്ലാ നീക്കങ്ങളെയും സിപിഐഎം എതിർക്കുന്നു.
ജാതിമേൽക്കോയ്മയുടെ ഇരകളായി, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ഇനിയും ഇന്ത്യയിൽ ലഭ്യമായിട്ടുമില്ല. അടിച്ചമർത്തപ്പെട്ട പിന്നോക്ക വിഭാഗങ്ങൾക്ക് സാമൂഹ്യനീതി നടപ്പാക്കുന്നതിനും കേന്ദ്രനിയമനങ്ങളിൽ കുറച്ചെങ്കിലും അവസരം നൽകുന്നതിനുമുള്ള കാൽവെയ്പായിത്തന്നെയാണ് സിപിഐ എം മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ സമീപിച്ചത്.
പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം നൽകുക എന്ന ആശയം മുന്നോക്കസമുദായങ്ങളിലെ പുരോഗമനവാദികളെക്കൊണ്ട് അംഗീകരിപ്പിക്കാനും കമ്മ്യൂണിസ്റ്റുകാരാണ് മുൻകൈയെടുത്തത്. 1930കളിൽ പിന്നോക്ക ജാതിക്കാർക്ക് സംവരണം എന്ന തർക്കം തിരുകൊച്ചി സംസ്ഥാനങ്ങളിലെ ഉത്തരവാദ പ്രക്ഷോഭത്തിന്റെ ഭാഗമായി ഉയർന്നു വന്നപ്പോൾ മുതൽ കമ്മ്യൂണിസ്റ്റു നേതാക്കൾ സ്വീകരിച്ച സമീപനം ഇതാണ്.
ഇതേ സമയം തന്നെ, പിന്നോക്കവിഭാഗങ്ങളിൽ സാമ്പത്തികമായി വളരെ ഉയർന്നു നിൽക്കുന്നവരെ സംബന്ധിച്ചും പാർട്ടി നിലപാടു സ്വീകരിച്ചു. ജാതീയമായ പിന്നോക്കാവസ്ഥ അംഗീകരിക്കുമ്പോൾത്തന്നെ, ജാതിക്കുള്ളിൽ വർഗപരമായ വിഭജനം ഉണ്ട് എന്ന യാഥാർത്ഥ്യവും കമ്മ്യൂണിസ്റ്റുകാർ ഉൾക്കൊള്ളുന്നു.
പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരെക്കുറിച്ചല്ല ഈ നിലപാട്. മറ്റു പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ചാണ് ഈ വിഷയം ഉയർന്നു വന്നത്. മറ്റു പിന്നോക്കവിഭാഗങ്ങളിൽ പരമ്പരാഗതമായും അല്ലാതെയും രൂപപ്പെട്ട ഒരു സമ്പന്നവർഗമുണ്ട്. അവരെക്കാൾ മുൻഗണന അതേസമുദായത്തിലെ പാവങ്ങൾക്കു നൽകണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു.
എന്നാൽ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ അഭാവത്തിൽ, ആ സമുദായത്തിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ പരിഗണിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.1970കളിൽ പുറത്തുവന്ന നെട്ടൂർ കമ്മിഷൻ റിപ്പോർട്ട് ഈ അഭിപ്രായത്തിന് സ്ഥിരീകരണം നൽകി.വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ സിപിഐ എം സംവരണത്തെ സംബന്ധിച്ച ഒരു നിലപാടെടുത്തു. അതിൽ മൂന്നു ഘടകങ്ങളാണ് ഉണ്ടായിരുന്നത്.
എ) എസ് സി/എസ് ടി വിഭാഗങ്ങൾക്ക് ജാതീയമായ അടിസ്ഥാനത്തിൽ തന്നെയുള്ള സംവരണം തുടരേണ്ടതാണ്.
ബി) എന്നാൽ പിന്നോക്ക ജാതികളിൽ സംവരണാനുകൂല്യം ലഭിക്കുന്നതിൽ മുൻഗണന അതത് സമുദായങ്ങളിലെ പാവപ്പെട്ടവർക്ക് നൽകണം. അവരിൽ യോഗ്യരായവർ വേണ്ടത്ര ഇല്ലെങ്കിൽ അതത് സമുദായങ്ങളിലെ മറ്റുള്ളവർക്ക് അതു നൽകുകയും വേണം. (ഇത് അതാത് സമുദായത്തിനു ലഭിച്ചുപോരുന്ന സംവരണം നിലനിർത്തുന്നതിനു വേണ്ടിയാണ്).
സി) മുന്നോക്ക ജനവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് ചെറിയ ശതമാനം സംവരണം ഏർപ്പെടുത്തണം. ഇത്തരമൊരു പ്രായോഗിക സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്.'
'സംവരണം സംബന്ധിച്ചുള്ള പാർട്ടിയുടെ നിലപാട് 1990ലെ രാഷ്ട്രീയ സ്ഥിതികൾ സംബന്ധിച്ച കേന്ദ്രക്കമ്മിറ്റി രേഖ (4/11/1990) യിൽ ഇങ്ങനെ വ്യക്തമാക്കിയിട്ടുള്ളതാണ്. സംവരണവിരുദ്ധ പ്രക്ഷോഭങ്ങളെ ശക്തമായി എതിർത്തുകൊണ്ട്, കർപ്പൂരി ഠാക്കൂർ ഫോർമുലയുടെ അടിസ്ഥാനത്തിൽ അഭിപ്രായ സമന്വയം സൃഷ്ടിക്കണമെന്ന് അഭിപ്രായപ്പെട്ട ഈ രേഖയിൽ കൃത്യമായി ഇപ്രകാരം പറയുന്നു:
''സംവരണത്തിന് അർഹതയില്ലാത്ത ജാതി വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് 5 മുതൽ 10 ശതമാനം വരെ ശതമാനം സംവരണം ചെയ്യുക എന്ന നിർദ്ദേശത്തെ നാം അംഗീകരിച്ചിട്ടുണ്ട്'. ഇത് പാർട്ടിയുടെ പ്രഖ്യാപിത നയമാണ്. നടപ്പാക്കുമ്പോൾ സ്വാഭാവികമായും സാമ്പത്തിക പിന്നോക്കവസ്ഥ എന്ത് എന്ന് നിർവചിക്കേണ്ടി വരും. അതിന്റെ സാമ്പത്തിക പരിധിയെക്കുറിച്ചുള്ള ചർച്ചയും പ്രസക്തമാണ്.
അതോടൊപ്പം തിരിച്ചറിയേണ്ടുന്ന ഒരു കാര്യം, സംവരണകാര്യത്തിൽ ആത്മാർത്ഥതയില്ലായ്മയും മനസിലാക്കേണ്ടതുണ്ട്. പിന്നോക്ക ദളിത് വിഭാഗങ്ങൾക്കുള്ള സംവരണം അവസാനിപ്പിക്കാൻ 1930കൾ മുതൽ ശ്രമിച്ചവരാണ് ഇന്ത്യയിലെ ഹിന്ദുത്വശക്തികൾ. ഇന്ത്യയിൽ പലപ്പോഴായി നടന്ന സംവരണവിരുദ്ധ സമരങ്ങൾക്കു പിന്നിലും സംഘപരിവാർ ആയിരുന്നു എന്ന കാര്യവും മറന്നുകൂടാ. പലപ്പോഴും ദളിത് സംവരണം പോലും എടുത്തു മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളവരാണ് ഇപ്പോൾ മുന്നോക്കക്കാർക്ക് പത്തു ശതമാനം സാമ്പത്തികസംവരണമെന്ന ചീട്ടിറക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്