റോബർട്ട് വധേരക്കു വേണ്ടി കോൺഗ്രസ് നഷ്ടമാക്കുന്നത് 17 സീറ്റുകൾ; പി.സി ചാക്കോ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വഴങ്ങാതെ ഷീല ദീക്ഷിത് - റോബർട്ട് വധേര ലോബി; കോൺഗ്രസ് സഖ്യം ഉപേക്ഷിച്ച ആപ്പിനും ഡൽഹിയിൽ പരാജയ ഭീതി; ഹരിയാനയിൽ ജെജെപിയുമായി സഖ്യമുണ്ടാക്കി നേട്ടമുണ്ടാക്കാനുറച്ച് കെജ്രിവാൾ; പഞ്ചാബിൽ സാധ്യത കോൺഗ്രസിനെങ്കിലും എഎപി സഖ്യം പൊളിഞ്ഞതോടെ അവസാനിച്ചത് സീറ്റുകൾ തൂത്തുവാരാനുള്ള അവസരം
മറുനാടൻ ഡെസ്ക്
ഡൽഹി: കോൺഗ്രസിനുള്ളിലെ റോബർട്ട് വധേര- ഷീല ദീക്ഷിത് അച്ചുതണ്ട് പിടിവാശി മൂലം നഷ്ടമാകുന്നത് മൂന്ന് സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളും തൂത്തുവാരാനുള്ള സുവർണ്ണാവസരം. ചണ്ഡീഗഢിലെ ഒരു സീറ്റ് ഉൾപ്പെടെ 31 സീറ്റാണ് മൂന്ന് സംസ്ഥാനത്തും കൂടിയുള്ളത്. ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇതിൽ 17 സീറ്റുകളിൽ കോൺഗ്രസിന് നിഷ്പ്രയാസം വിജയിക്കാമായിരുന്നു. എന്നു മാത്രമല്ല, മറ്റു സീറ്റുകളിൽ ജയിച്ചുവരുന്ന ആം ആദ്മി പാർട്ടിയുടെ പിന്തുണയും സർക്കാർ രൂപീകരണത്തിനായി ഉറപ്പിക്കാനാകുമായിരുന്നു.
എന്നാൽ, റോബർട്ട് വധേരയുടെയും ഷീല ദീക്ഷിതിന്റെയും പിടിവാശിക്കു മുന്നിൽ 17 സീറ്റുകളിലെ വിജയ സാധ്യത നഷ്ടപ്പെടുത്തുക മാത്രമായിരുന്നു കോൺഗ്രസ് നേതൃത്വത്തിനു മുന്നിലുള്ള ഏക വഴി.നിർണായകമായ ഈ സീറ്റുകളിൽ ബിജെപി വിരുദ്ധവോട്ടുകൾ ഭിന്നിച്ചുപോകാൻ ഇടയാക്കുന്ന സാഹചര്യമാണ് കോൺഗ്രസ് സൃഷ്ടിക്കുന്നത്. പരോക്ഷമായി ബിജെപിയെ സഹായിക്കുന്ന നിലപാടാണിത്.
ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനവും പ്രതിപക്ഷ മഹാസഖ്യമെന്ന സങ്കല്പവുമാണ് ഇതിലൂടെ ഇല്ലാതായിരിക്കുന്നത്. ബിജെപി വിരുദ്ധ കക്ഷികൾ പരസ്പരം പോരടിക്കുന്നതോടെ ബിജെപി സ്ഥാനാർത്ഥികൾക്ക് അനായാസം ജയിച്ചു കേറാനാകും എന്നത് ഏറ്റവും കൂടുതൽ വെല്ലുവിളി ഉയർത്തുക കോൺഗ്രസിന് തന്നെയാണ്. ആംആദ്മിയുമായി ചേർന്ന് തൂത്തുവാരാമായിരുന്ന ഡൽഹി
പ്രതീക്ഷ നഷ്ടമായിട്ടും അഹങ്കാരം വിടാതെ ഡൽഹി
2014- ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. അന്ന് ബിജെപിക്ക 46 ശതമാനം വോട്ടുകളും ആം ആ്ദമി പാർട്ടിക്ക് 32.90 ശതമാനം വോട്ടുകളുമാണ് കിട്ടിയത്. 15.10 ശതമാനം വോട്ടുകളാണ് കോൺഗ്രസിന് കിട്ടിയത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം 2015ൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 53 ശതമാനം വോട്ടു വിഹിതത്തോടെ ആകെയുള്ള 70 നിയമസഭാ സീറ്റിൽ 67-ഉം നേടിയാണ് ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയത്.
ഡൽഹിയിൽ എഎപിയുമായി സഖ്യസാധ്യതകൾ അടയാൻ കാരണം ഷീല ദീക്ഷിതിന്റെ ദുർവാശിയാണ്. എഎപിയുമായി സഖ്യത്തിനായി ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ആം ആദ്മി പാർട്ടിയുമായി സഖ്യത്തിനായി പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. എഎപിക്ക് നാലു സീറ്റും കോൺഗ്രസിന് മൂന്ന് സീറ്റും എന്ന ധാരണയിൽ എത്തിയിരുന്നു എന്നാണ് ഡൽഹിയുടെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞിരുന്നത്. എന്നാൽ കോൺഗ്രസിന്റെ പിടിവാശി മൂലം സഖ്യം സാധ്യമാകില്ലെന്ന് ആം ആദ്മി പാർട്ടി പിന്നീട് വ്യക്തമാക്കുകയായിരുന്നു. ഇവിടെ ആം ആദ്മി പാർട്ടിക്കും വിജയം അത്ര എളുപ്പമാകില്ല.
പഞ്ചാബിലും പ്രതിസന്ധി
ആം ആദ്മിയുമായി സഖ്യത്തിലെത്തിയിരുന്നെങ്കിൽ മുഴുവൻ സീറ്റുകളും കോൺഗ്രസ് സഖ്യത്തിന് വിജയിക്കുവാൻ കഴിയുമായിരുന്ന സംസ്ഥാനമാണ് പഞ്ചാബ്. എന്നാൽ ഡൽഹി കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന അതേ നിലപാടിൽ തന്നെയാണ് പഞ്ചാബിലെയും പിസിസി ഭാരവാഹികളും. പഞ്ചാബിൽ ആംആദ്മി പാർട്ടിയുമായി സഖ്യത്തിന് കോൺഗ്രസ് തയ്യാരായില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നാലു സീറ്റിൽ എഎപി ജയിച്ചിരുന്നു. 24.4 ശതമാനം വോട്ടും നേടി. ശിരോമണി അകാലി ദൾ 26 ശതമാനം വോട്ടും നാലു സീറ്റും നേടി. അതേസമയം, 33 ശതമാനം വോട്ടു നേടിയ കോൺഗ്രസിന് മൂന്നു സീറ്റ് മാത്രമാണ് ലഭിച്ചത്. ബിജെപി 8.7 ശതമാനം വോട്ടോടെ രണ്ടു സീറ്റിൽ ജയിച്ചു.
2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണം തിരിച്ചുപിടിച്ച കോൺഗ്രസിന്റെ വോട്ടു വിഹിതം 1.5 ശതമാനം കുറഞ്ഞു. 24 ശതമാനം വോട്ടു വിഹിതം നിലനിർത്തിയ എഎപി 20 സീറ്റു നേടി. എന്നാൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർസിങ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എഎപിയുമായി സഖ്യത്തിന് തയ്യാറാകുന്നില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു വെല്ലുവിളി ഉയർത്തിയത് എഎപിയാണെന്നും അവരുമായി സഹകരിക്കുന്നത് ചിന്തിക്കാൻ കഴിയില്ലെന്നുമാണ് അമരീന്ദർസിങ് പറയുന്നത്. പഞ്ചാബിൽ ഹൈക്കമാൻഡ് അമരീന്ദർസിങ്ങാണ്.
അതേസമയം, പഞ്ചാബിൽ ബിജെപി ഘടകകക്ഷിയായ ശിരോമണി അകാലിദളിന് (എസ്എഡി) 10 സീറ്റ് വിട്ടുകൊടുത്തു. ബിജെപി മൂന്നു സീറ്റിൽ മാത്രമാണ് മത്സരിക്കുക. ഡൽഹിയിലും പഞ്ചാബിലും സീറ്റ് ധാരണയാകാമെന്ന നിർദ്ദേശം എഎപി മാസങ്ങൾക്കുമുമ്പേ കോൺഗ്രസ് നേതൃത്വത്തിനു മുന്നിൽവച്ചിരുന്നു. രണ്ടിടത്തും കോൺഗ്രസ് നേതൃത്വം ഈ നിർദ്ദേശം തള്ളുകയായിരുന്നു. പഞ്ചാബിൽ മെയ് 19നാണ് വോട്ടെടുപ്പ്.
ഹരിയാനയും കോൺഗ്രസിന് ബാലികേറാമല
എഎപിക്ക് കാര്യമായ സ്വാധീനമുള്ള മറ്റൊരു സംസ്ഥാനമാണ് ഹരിയാന. ഇവിടെ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തിൽ ഏഴിടത്തും ബിജെപിയാണ് ജയിച്ചത്. ഓം പ്രകാശ് ചൗതാലയുടെ ഐഎൻഎൽഡി രണ്ടിടത്തും ജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലൊതുങ്ങി. ജാട്ടു വോട്ടുകളിൽ ഗണ്യമായ സ്വാധീനമുള്ള ഐഎൻഎൽഡി ഈയിടെ പിളർന്നെങ്കിലും തള്ളിക്കളയാൻ കഴിയില്ല. ജനുവരിയിൽ ജീണ്ട് മണ്ഡലത്തിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേശീയ വക്താവ് കൂടിയായ സ്ഥാനാർത്ഥി രൺദീപ് സിങ് സുർജെവാല മൂന്നാം സ്ഥാനത്തുപോയത് വൻനാണക്കേട് സൃഷ്ടിച്ചിരുന്നു.
ബിജെപി ജയിച്ച ഇവിടെ ഐഎൻഎൽഡിയുടെ വിഘടിതവിഭാഗം രണ്ടാംസ്ഥാനത്തെത്തി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചിരുന്നു. സഖ്യകക്ഷിയില്ലാതെ സംസ്ഥാനത്ത് കോൺഗ്രസിനു മുന്നോട്ടുപോകാൻ കഴിയില്ല. അതേസമയം, കോൺഗ്രസിനുള്ളിൽ തന്നെ ഗ്രൂപ്പുപോര് ശക്തമായതിനാൽ ആരെയും കൂടെക്കൂട്ടാൻ നേതാക്കൾ തയ്യാറല്ല. മുന്‍മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള വിഭാഗവും പിസിസി അധ്യക്ഷൻ അശോക് തൻവറിന്റെ ഗ്രൂപ്പും പൊരിഞ്ഞ പോരിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിട്ടും യാഥാർഥ്യങ്ങളിലേക്ക് ഇറങ്ങിവരാൻ കോൺഗ്രസ് തയ്യാറല്ല.
ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച പുതിയ പാർട്ടിയായ ജനനായ്ക ജനതാ പാർട്ടി (ജെ.ജെ.പി)യുമായി എഎപി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇവിടെ ജെ.ജെ.പി ഏഴു സീറ്റിലും എഎപി മൂന്നു സീറ്റിലും മത്സരിക്കും. ഹരിയാനയിൽ സഖ്യമുണ്ടാക്കുകയാണെങ്കിൽ ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഗുഡ്ഗാവ്, ഫരീദാബാദ്, കർണൽ സീറ്റുകൾ ലഭിക്കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. ഡൽഹിയിലെ ജയം ഉറപ്പുള്ള മൂന്ന് സീറ്റുകൾ നൽകുന്നതിനു പകരമായാണ് എഎപി ഈ സീറ്റുകൾ ആവശ്യപ്പെട്ടത്. എന്നാൽ ഹരിയാനയിൽ കോൺഗ്രസ് സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രാദേശിക പാർട്ടിയായ ജെജപിയുമായി എഎപി സഖ്യമുണ്ടാക്കിയത്. ഹരിയാനയിൽ മെയ് 12നാണ് വോട്ടെടുപ്പ്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍