രാഹുൽ ഗാന്ധിക്ക് നഷ്ടമായത് രാഷ്ട്രീയ നീക്കങ്ങളിലെ വലംകൈ; മധ്യപ്രദേശ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടി മുഴുവൻ കമൽനാഥിന്റെ നിയന്ത്രണത്തിൽ ആയതു മുതൽ തുടങ്ങിയ പ്രശ്നങ്ങൾ; ഗുണ ലോക്സഭാ മണ്ഡലത്തിലെ തോൽവിയോടെ ഭിന്നത മൂർച്ഛിച്ചു; നവംബറിൽ ട്വിറ്റർ അക്കൗണ്ടിലെ മേൽവിലാസം തിരുത്തി പ്രതിഷേധ സൂചന നൽകി; രാജ്യസഭാ സീറ്റ് നൽകുന്നതിലും ഉടക്കുവന്നതോടെ രാജിവെച്ച് മറുകണ്ടം ചാടൽ; ജ്യോതിരാദിത്യ സിന്ധ്യ പുറത്തു പോയതോടെ കോൺഗ്രസിലെ 'കിഴവൻ ഗ്യാങി'നെതിരെ പുതുതലമുറയിൽ രോഷം പുകയുന്നു
മറുനാടൻ ഡെസ്ക്
ഭോപ്പാൽ: കോൺഗ്രസിലെ യുവതലമുറയിൽ എടുത്തുകാട്ടാവുന്ന വ്യക്തിത്വങ്ങളായിരുന്നു സച്ചിൻ പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യയും. രാഹുൽ ഗാന്ധിയുടെ ഇടതും വലതും നിന്നു വളർന്ന രണ്ട് നേതാക്കൾ. ഇതിൽ രാഹുലിന് ഇപ്പോൾ വലംകൈ തന്നെയാണ് നഷ്ടമായിരിക്കുന്നത്. ഇതിന് ഇടയാക്കിയ നിഷ്ക്രിയത്വത്തിൽ രാഹുൽ ഗാന്ധിക്കുള്ള പങ്കും ചെറുതല്ല. 2018ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തുടങ്ങിയ അസ്വാരസ്യങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ രാജിയിൽ കലാശിക്കാൻ ഇടയാക്കിയത്. ഗാന്ധി കുടുംബവുമായി ഏറ്റവും അടുപ്പമുള്ള വ്യക്തിത്വമായിരുന്നു ജ്യോതിരാദിത്യയുടേത്. അതുകൊണ്ട് തന്നെ ഈ രാജിയുടെ നഷ്ടം വളരെ വലുതാണ്.
ചെറുപ്പം മുതൽ രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്ന ജ്യോതിരാദിത്യ, രാഷ്ട്രീയ നീക്കങ്ങളിലെല്ലാം അദ്ദേഹത്തിന്റെ വലംകയ്യായിരുന്നു. എന്നാൽ, 2018 ലെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം സർക്കാരിന്റെയും സംസ്ഥാനത്തെ പാർട്ടിയുടെയും നിയന്ത്രണം പൂർണമായും കമൽനാഥിന്റെ കൈകളിലായി. അന്നു മുതലുള്ള തർക്കങ്ങളാണ് ഇപ്പോൾ ജ്യോതിരാദിത്യയുടെ രാജിയിൽ കലാശിച്ചത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്കയ്ക്കൊപ്പം ജ്യോതിരാദിത്യയെയും രാഹുൽ നിയമിച്ചു ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല.
പാർട്ടി പ്രവർത്തക സമിതി യോഗങ്ങളിൽ പ്രിയങ്കയുടെ വലതു വശത്തായിരുന്നു ജ്യോതിരാദിത്യയുടെ സ്ഥാനം. കഴിഞ്ഞ 26നു നടന്ന പ്രവർത്തക സമിതിയിലും ഇരുവരും ഒന്നിച്ചിരുന്നു. യോഗത്തിനുശേഷം, ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തെക്കുറിച്ചു ജ്യോതിരാദിത്യയുടെ ട്വീറ്റുമുണ്ടായി. 2002 ൽ അച്ഛൻ മാധവറാവു സിന്ധ്യയുടെ അപകടമരണ ശേഷം മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയക്കൊടി പാറിച്ചു രാഷ്ട്രീയ ജീവിതത്തിനു തുടക്കമിട്ട ജ്യോതിരാദിത്യ, 18 വർഷത്തിനു ശേഷമാണു കോൺഗ്രസിൽനിന്നു പടിയിറങ്ങുന്നത്.
മധ്യപ്രദേശിൽ 15 വർഷത്തെ ബിജെപി ഭരണത്തിനു വിരാമമിട്ട് 2018 ഡിസംബറിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിനായി ജ്യോതിരാദിത്യ അവകാശവാദം ഉന്നയിച്ചിരുന്നു. അന്നു പാർട്ടി അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയുടെ വസതിയിൽ നടന്ന മാരത്തൺ ചർച്ചകൾക്കൊടുവിലാണു മുഖ്യമന്ത്രിസ്ഥാനം കമൽനാഥിനു നൽകാൻ ജ്യോതിരാദിത്യ സമ്മതിച്ചത്. ചർച്ചയ്ക്കു ശേഷം ഇരുനേതാക്കളെയും ചേർത്തുപിടിച്ചുള്ള ചിത്രം ട്വിറ്ററിൽ പങ്കുവച്ച രാഹുൽ അടിക്കുറിപ്പിട്ടതു റഷ്യൻ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ വാക്കുകൾ: 'ക്ഷമയും സമയവുമാണ് ഏറ്റവും വലിയ പോരാളികൾ'. ക്ഷമ നശിച്ചും കമൽനാഥിനോടു പാർട്ടിക്കുള്ളിൽ പോരാടി സമയം കളയാനില്ലെന്നു തീരുമാനിച്ചുമാണു ജ്യോതിരാദിത്യ പടിയിറങ്ങുന്നത്.
മുഖ്യമന്ത്രിസ്ഥാനത്തിനു പകരമാണു പടിഞ്ഞാറൻ യുപിയുടെ ചുമതല രാഹുൽ നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുണ മണ്ഡലത്തിൽ തോറ്റതോടെ ജ്യോതിരാദിത്യ പാർട്ടിക്കെതിരെ തിരിഞ്ഞു. തോൽവിയിൽ കമൽനാഥിന്റെ രഹസ്യനീക്കങ്ങൾ സംശയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ പരാജയമായപ്പോൾ, യുപിയുടെ ചുമതലയിൽ നിന്ന് ഒഴിഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെതിരെ കോൺഗ്രസ് പടപൊരുതിയപ്പോൾ, കേന്ദ്ര സർക്കാരിനെ അഭിനന്ദിച്ച് ജ്യോതിരാദിത്യ പാർട്ടിയോടുള്ള എതിർപ്പ് പരസ്യമാക്കി. കഴിഞ്ഞ നവംബറിൽ തന്റെ ട്വിറ്റർ അക്കൗണ്ടിലെ മേൽവിലാസം തിരുത്തിയും അദ്ദേഹം പ്രതിഷേധ സൂചന നൽകി. രാഷ്ട്രീയ വിശേഷണം ഉപേക്ഷിച്ച് 'പൊതുസേവകൻ, ക്രിക്കറ്റ് പ്രേമി' എന്ന പുതിയ ട്വിറ്റർ വിലാസം സ്വീകരിച്ചു.
അമർഷത്തിൽ ജ്യോതിരാദിത്യ പുകഞ്ഞപ്പോൾ, മറുവശത്ത് പിസിസി പ്രസിഡന്റ് പദവിയും ഉപേക്ഷിക്കാൻ ഒരുക്കമല്ലെന്നു കമൽനാഥ് വ്യക്തമാക്കിയതു കാര്യങ്ങൾ സങ്കീർണമാക്കി. ജ്യോതിരാദിത്യ നിർദ്ദേശിച്ചയാളെ പിസിസി പ്രസിഡന്റാക്കാനാകില്ലെന്നു നിലപാടെടുത്ത കമൽനാഥ്, രാജ്യസഭാ സീറ്റ് അദ്ദേഹത്തിനു നൽകുന്നതിനെയും എതിർത്തു. രാജ്യസഭയിലേക്കു താൻ സ്ഥാനാർത്ഥിയായാലും പരാജയപ്പെടുത്താൻ കമൽനാഥ് ശ്രമിക്കുമെന്ന ആശങ്കയും ജ്യോതിരാദിത്യയ്ക്കുണ്ടായി.
ജ്യോതിരാദിത്യ ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ വന്നതോടെ അനുനയിപ്പിക്കാൻ ദേശീയ നേതൃത്വം നിർദ്ദേശിച്ചെങ്കിലും ഫോൺ വിളിക്കാൻ പോലും താനില്ലെന്ന് കമൽനാഥ് തുറന്നടിച്ചു. ജ്യോതിരാദിത്യയുടെ രാജിയും ഭരണനഷ്ടവും ഒരുമിച്ചു സംഭവിക്കുമെന്നാകുമ്പോൾ പാർട്ടി സ്തബ്ധമാകുന്ന അവസ്ഥയിലാണ്. ഹിന്ദി ഹൃദയഭൂമിയിലെ കരുത്തുറ്റ നേതാക്കളിലൊരാളായ ജ്യോതിരാദിത്യയെ അനുനയിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷത്തോളം കാര്യമായ നീക്കങ്ങൾ കോൺഗ്രസ് നടത്താതിരുന്നതാണ്, ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നു കൂടി നഷ്ടമാകുന്ന അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിച്ചത്. കമൽനാഥും ദിഗ്വിജയ് സിങ്ങും കൈകോർത്ത് തനിക്കെതിരെ നടത്തിയ നീക്കങ്ങൾ പാർട്ടി ദേശീയ നേതൃത്വം ഗൗനിക്കുന്നില്ലെന്ന പരാതിയുമായി പലകുറി ജ്യോതിരാദിത്യ ഡൽഹിയിലെത്തിയിരുന്നു. പാർട്ടിയും സർക്കാരുമായുള്ള ഏകോപനം സുഗമമാക്കാൻ ദേശീയ നേതൃത്വം രൂപീകരിച്ച സമിതി ഫലം കാണാതിരുന്നതു സ്വാഭാവികം രണ്ടിന്റെയും തലപ്പത്തു കമൽനാഥായിരുന്നു.
പ്രശ്നങ്ങൾ താൻ പരിഹരിച്ചുകൊള്ളാമെന്നും സംസ്ഥാനഭരണം പ്രതിസന്ധിയിലാകില്ലെന്നുമുള്ള കമൽനാഥിന്റെ ഉറപ്പുകൾ വിശ്വസിച്ചു ദേശീയ നേതൃത്വം അനങ്ങാപ്പാറ നയം സ്വീകരിച്ചതോടെ ജ്യോതിരാദിത്യയുടെ അമർഷം ഇരട്ടിച്ചു. അതു മുതലാക്കി, ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് അദ്ദേഹത്തിന്റെ രാജിയിൽ കലാശിച്ചത്. മധ്യപ്രദേശിൽ നിന്നു സിന്ധ്യയ്ക്കു രാജ്യസഭാ സീറ്റ് നൽകുന്നതിനെ കമൽനാഥ് എതിർത്തപ്പോൾ, ബിജെപി അദ്ദേഹത്തിന് അതു മടിയില്ലാതെ വാഗ്ദാനം ചെയ്തു. 3 സീറ്റിലേക്കാണ് മധ്യപ്രദേശിൽ ഈ മാസം 26നു രാജ്യസഭാ തിരഞ്ഞെടുപ്പ്. 2 സീറ്റ് കോൺഗ്രസിനു ലഭിക്കുമെന്ന കഴിഞ്ഞ ദിവസംവരെയുള്ള സ്ഥിതി ഇനി മാറാം. ലഭിക്കാവുന്ന ഒരു സീറ്റ് ദിഗ്വിജയ് സിങ്ങിനു നൽകാൻ പാർട്ടിയും കമൽനാഥും താൽപര്യപ്പെടുക സ്വാഭാവികം.
കാര്യങ്ങൾ കൈവിട്ടു പോയെന്നു കോൺഗ്രസ് ദേശീയ നേതൃത്വം തിരിച്ചറിഞ്ഞ തിങ്കളാഴ്ച രാത്രി നേരിൽക്കാണാൻ പോലുമാകാത്ത വിധം ജ്യോതിരാദിത്യ അകന്നിരുന്നു. രാഹുൽ ഗാന്ധി, സോണിയയുടെ വസതിയിലേക്ക് അർധരാത്രിയോടെ എത്തി പ്രശ്നപരിഹാരത്തിന് അവസാനശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല, അനുനയ നീക്കവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ജ്യോതിരാദിത്യ വഴങ്ങിയില്ല. 'ഇനി വയ്യ' എന്ന മറുപടിയിൽ സിന്ധ്യ കോൺഗ്രസ് ജീവിതം അവസാനിപ്പിച്ചു.
അതേസമയം യുവമുഖമായി ജ്യോതിരാദിത്യ സിന്ധ്യയുടെ മലക്കം മറിച്ചിൽ പാർട്ടിയിലെ മറ്റു നേതാക്കളെയും മറുകണ്ടം ചാടാൻ പ്രേരിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധി രാജിവെച്ചതോടെ കോൺഗ്രസിൽ വീണ്ടും പിടി മുറുക്കിയിരിക്കുന്നത് ആ പഴയ പടതന്നെയാണ്. ഈ കിഴവൻ പടക്കെതിരെയാണ് ഇപ്പോൾ യുവതലമുറയുടെ രോഷം പുകയുന്നതും. കോൺഗ്രസ് ദേശീയ പ്രസിഡന്റ് പദവിയിലേക്കു സോണിയ ഗാന്ധി തിരിച്ചെത്തിയതോടെ പാർട്ടിയിൽ പിടിമുറുക്കിയ പഴയ തലമുറ നേതാക്കളോടു പുതുതലമുറയ്ക്കുള്ള നീരസത്തിന്റെ മുഖമാണു സിന്ധ്യ.
തന്റെ രീതികളെ പാർട്ടിയിൽ ഒരു വിഭാഗം അംഗീകരിക്കുന്നില്ലെന്ന് അടുത്തിടെ തുറന്നടിച്ച രാഹുൽ ഗാന്ധിയിലും കണ്ടത് ഇതേ നീരസം. രാജസ്ഥാനിൽ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ അശോക് ഗെലോട്ടിന്റെ രീതികളിൽ യുവനേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റും അസ്വസ്ഥനാണ്. തലമുറ യുദ്ധത്തിൽ നീറിപ്പുകയുന്ന കോൺഗ്രസിനെ ഉറപ്പിച്ചു നിർത്തുന്നതിൽ അനുനയത്തിന്റെ മുഖമായ സോണിയ വരും ദിവസങ്ങളിൽ നടത്തുന്ന നീക്കങ്ങൾ നിർണായകമാകും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍