പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടവർ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെ; വിമർശകരുടെ ലക്ഷ്യം കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകുക എന്നതു തന്നെ; അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു രാഹുൽ ഗാന്ധി നേതാക്കളോടും പ്രവർത്തകരോടും കൂടുതൽ സംവദിക്കാൻ തയ്യാറകണമെന്നും ആവശ്യം; തരൂർ അടക്കമുള്ളവർ അയച്ചത് ഒന്നല്ല, മൂന്ന് കത്തുകൾ; ഫെബ്രുവരിയിൽ എഐസിസി സമ്മേളനം വിളിച്ചു പ്രവർത്തക സമിതിയിലും പൊളിച്ചുപണി വന്നേക്കും; ഗാന്ധി കടുംബം നയിക്കാൻ ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും

മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് ശശി തരൂരും ഗുലാം നബി ആസാദും അടക്കമുള്ള നേതാക്കൾ ഉയർത്തിയ ആവശ്യങ്ങളിൽ നിന്നും തൽക്കാലം പിന്നോട്ടില്ലെന്ന് സൂചന. തങ്ങൾ വിമതർ അല്ലെന്നും പാർട്ടിക്ക് പുത്തൻ ഉണർവ്വ് നൽകുക എന്നതു മാത്രമാണ് ലക്ഷ്യമെന്നുമാണ് ഇവർ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നയിക്കണം എന്നു തന്നെയാണ് നേതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ, അദ്ദേഹം കൂടുതൽ സജീവമായി ഇടപെടണം എന്നതാണ് ആവശ്യം. കോൺഗ്രസിലെ കത്തെഴുത്തു വിവാദത്തിൽ ഉൾപ്പെട്ട നേതാക്കൾ. കത്തെഴുതിയ 23 നേതാക്കളും ഒരുമിച്ച് പ്രസ്താവന ഇറക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും പലരും സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രത്യേകം പ്രത്യേകം പ്രതികരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രവർത്തക സമിതി യോഗത്തിലുണ്ടായ വിമർശനത്തിൽ വികാരഭരിതനായി ട്വീറ്റ് ചെയ്യുകയും പിന്നീട് അതു പിൻവലിക്കുകയും ചെയ്ത കപിൽ സിബൽ ഒന്നും വ്യക്തമായി പറയാതെ പുതിയ ട്വീറ്റിട്ടു: ഇത് ഏതെങ്കിലും സ്ഥാനങ്ങൾക്കല്ല. രാജ്യത്തിന്റെ താൽപര്യങ്ങളാണു പ്രധാനം. കത്ത് ഒരു പാതകമായി എന്നു കരുതിയവരൊക്കെ അതിലെ വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണെന്നു വൈകാതെ മനസിലാക്കുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു. കത്ത് നേതൃത്വത്തിനെതിരായ വെല്ലുവിളിയായിരുന്നില്ല, നടപടികൾക്കു വേണ്ടിയുള്ള അഭ്യർത്ഥനയായിരുന്നുവെന്ന് വിവേക് തൻഖ എംപിയും പറഞ്ഞു. വിമതരല്ല, മാറ്റത്തിന്റെ വക്താക്കളാണ് എന്നു തൻഖ ട്വീറ്റിൽ പറഞ്ഞു.
കത്തിൽ തെറ്റൊന്നുമില്ലെന്നും അത് സോണിയാജിയെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വീരപ്പമൊയ്ലിയുടെ പ്രതികരണം. സോണിയ പാർട്ടിക്ക് അമ്മയെപ്പോലെയാണ്. കത്തിൽ പറഞ്ഞത് സോണിയ മാറണമെന്നല്ല. പാർട്ടി കൂടുതൽ ഊർജ്വസ്വരമാകണമെന്നും അതിനു വേണ്ട പൊളിച്ചെഴുത്തു വേണമെന്നുമാണ്. ആ നിലപാടിൽ മാറ്റമില്ല. കത്തെഴുതിയവർ പാർട്ടി വിടുമെന്നു കരുതേണ്ടെന്നും മൊയ്ലി പറഞ്ഞു.
പ്രവർത്തക സമിതി യോഗത്തിനു ശേഷം സോണിയക്കു കത്തെഴുതിയ 23 പേരിലുൾപ്പെട്ട ശശി തരൂർ, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ ഗുലാംനബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. പ്രത്യേകിച്ചൊന്നുമില്ലെന്നും പ്രവർത്തക സമിതി യോഗത്തിലെ ചർച്ചകൾ വിലയിരുത്താനായിരുന്നു ഇതെന്നും ആനന്ദ് ശർമ വ്യക്തമാക്കി. എല്ലാവരും തൃപ്തരാണെന്നു പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത മറ്റൊരു നേതാവും പറഞ്ഞു. കത്തിനെ പാർട്ടിയെ സജീവമാക്കാനുള്ള നീക്കമായി മാത്രം കണ്ടാൽ മതിയെന്നു നേതാക്കളിലൊരാൾ പറഞ്ഞു. സോണിയ ഗാന്ധിക്കോ ഗാന്ധി കുടുംബത്തിനോ എതിരായുള്ള നീക്കമായി വ്യാഖ്യാനിക്കരുത്. കത്തെഴുതിയവർ പലരും അരനൂറ്റാണ്ടോളമായി ഈ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
അതസമയം കോൺഗ്രസ് നേതൃത്വത്തിന് മുതിർന്ന നേതാക്കൾ അയച്ചത് മൂന്ന് കത്തുകളായിരുന്നു. ഓഗസ്റ്റ് 7, 9, 17 തീയതികളിൽ അയച്ച കത്തുകൾ ഒരു പോലെയല്ലെങ്കിലും അവയിലെല്ലാം ഒരു കാര്യം ആവർത്തിച്ചത് ഗാന്ധി കുടുംബത്തിനു പുറത്തുള്ള വ്യക്തി പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം. എന്നാൽ പ്രവർത്തക സമിതി യോഗത്തിലെ ചർച്ച തങ്ങൾക്ക് അനുകൂലമല്ല എന്ന് മനസ്സിലായതോടെ ഇപ്പോൾ വിമതർ ആരും ഇത് ഊന്നിപ്പറയുന്നില്ല. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം എന്നു പ്രവർത്തക സമിതിയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതോടെ വിമതരിൽ പലരും അതിനോട് യോജിച്ചു.
5 മാസം മുൻപു ശശി തരൂർ വീട്ടിൽ നടത്തിയ അത്താഴവിരുന്നിലാണ് ഈ കത്തിനെക്കുറിച്ച് ആദ്യം ചർച്ച നടന്നതെന്ന് അതിൽ പങ്കെടുത്ത പി ചിദംബരം, മണിശങ്കർ അയ്യർ, അഭിഷേക് മനു സിങ്വി എന്നിവർ വെളിപ്പെടുത്തി. എന്നാൽ ഈ 3 പേരും കത്തിൽ ഒപ്പുവച്ചില്ല. ഇതേക്കുറിച്ച് ഡൽഹി പത്രത്തിൽ വന്ന വാർത്ത ശശി തരൂർ നിഷേധിച്ചതുമില്ല. അസ്വാസ്ഥ്യകരമായ ശാന്തതയാണ് നിലവിൽ പാർട്ടിയിൽ. തീയണഞ്ഞുവെങ്കിലും എന്തൊക്കെയോ പുകയുന്നുണ്ട്. വിമതരെ നിശ്ശബ്ദരാക്കി എന്ന് ഔദ്യോഗികപക്ഷം ആശ്വസിക്കുന്നു. എന്നാൽ ഈ കത്ത് ഒരവസാനമല്ല, തുടക്കം മാത്രമാണ് എന്നു വിമതർ പറയുന്നു. തിങ്കളാഴ്ച പ്രവർത്തക സമിതി യോഗത്തിനു ശേഷം, രാത്രി കത്തെഴുതിയവരിലെ പ്രമുഖർ യോഗം ചേർന്നിരുന്നു. കൂട്ടായ ഒരു പ്രസ്താവന പുറപ്പെടുവിച്ച് തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തണം എന്ന് ഈ യോഗത്തിൽ അഭിപ്രായമുയർന്നു. എന്നാൽ അത് വീണ്ടും ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നതിനാൽ ഒറ്റയ്ക്കൊറ്റയ്ക്കു തങ്ങളുടെ നിലപാട് പരസ്യപ്പെടുത്താൻ തീരുമാനമായി. അതു പ്രകാരം ചൊവ്വാഴ്ച കപിൽ സിബലും വീരപ്പ മൊയ്ലിയും പ്രസ്താവന നടത്തി.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള എഐസിസി പ്ലീനറി എന്നു ചേരാൻ കഴിയുമെന്നതാണ് ഇപ്പോഴത്തെ ആലോചന. കോവിഡ് സ്ഥിതി അനുസരിച്ചു മാത്രമേ യോഗം വിളിക്കാനാകൂ. പിസിസി അംഗങ്ങളും ഇതിൽ പങ്കെടുക്കണം. ഫെബ്രുവരിയോടെയെങ്കിലും സാധിക്കുമോ എന്നു പരിശോധിക്കുന്നു. അതുവരെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ സഹായിക്കാൻ 4 അംഗ സമിതിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റു നേതാക്കളോടു സംസാരിക്കാൻ സമയം കണ്ടെത്തിയാൽത്തന്നെ കോൺഗ്രസിലെ 50% അസ്വസ്ഥതയും തീരുമെന്നു മുതിർന്ന കോൺഗ്രസ് നേതാവും ലാൽബഹാദൂർ ശാസ്ത്രിയുടെ മകനുമായ അനിൽ ശാസ്ത്രി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. രാഹുൽ സ്ഥാനമേറ്റെടുക്കില്ലെന്നതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പ്രിയങ്ക ഗാന്ധിയെ പ്രസിഡന്റാക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് നല്ല ജനപ്രീതിയുണ്ട്. കോൺഗ്രസിന്റെ നേതൃത്വം ഗാന്ധികുടുംബത്തിൽ നിന്നു തന്നെയാകുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലതെന്നും അനിൽ ശാസ്ത്രി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത വെല്ലുവിളിയുയർത്താൻ പ്രിയങ്കയ്ക്കു കഴിയും.
രാഹുൽഗാന്ധി സ്ഥാനൊഴിഞ്ഞതിനു ശേഷവും രാഹുലിന്റെ ടീമിൽപ്പെട്ടവർ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും പല നേതാക്കൾക്കും രാഹുലിനെ കാണാൻ സമയം കിട്ടുന്നില്ലെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി വിട്ട പല നേതാക്കളും രാഹുലിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത കാലത്ത് സച്ചിൻ പൈലറ്റിനു മാത്രമാണ് അവസരം ലഭിച്ചത്. അദ്ദേഹം ഇപ്പോഴും പാർട്ടിയിൽ തുടരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നു സോണിയ ഗാന്ധിയും പദവിയിലേക്ക് ഇനിയില്ല എന്ന് രാഹുൽ ഗാന്ധിയും പറയുന്നതു കാരണമാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ള പ്രസിഡന്റ് വരണം എന്നു കത്തിൽ ഏഴുതിയതെന്നാണ് ഇപ്പോൾ പല വിമത നേതാക്കളും പറയുന്നത്. ഗാന്ധി കുടുംബത്തിനു പുറത്തുള്ള വ്യക്തിയെ പ്രസിഡന്റ് സ്ഥാനത്തേക്കു കണ്ടെത്താൻ രാഹുൽ ഗാന്ധി രാജിവച്ച സമയത്ത് ശ്രമം നടത്തിയതാണ്. അങ്ങനെ ഒരാളെ കണ്ടെത്താനാകാതെ വന്നപ്പോഴാണ് സോണിയയുടെ പേരിൽ എത്തിയത്.
രാജ്യസഭയിലെ പാർട്ടി നേതാവായ ഗുലാം നബി ആസാദ് തന്നെ കത്തെഴുതുന്നതിന് നേതൃത്വം നൽകിയതാണ് ഗാന്ധി കുടുംബത്തിന് അദ്ഭുതമായത്. ഗുലാം നബിയുടെ രാജ്യസഭാംഗത്വം 2021 ഫെബ്രുവരി 15ന് തീരുകയാണ്. അഞ്ചാം തവണയാണ് രാജ്യസഭാഗമാകുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ആസാദ്. വിമതർ കത്തിൽ ഉന്നയിച്ച മറ്റൊരു ആവശ്യം കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടത്തി അംഗങ്ങളെ നിശ്ചയിക്കണം എന്നാണ്. ഇപ്പോഴുള്ള 52 പേരെയും രാഹുൽ ഗാന്ധി നാമനിർദ്ദേശം ചെയ്തതാണ്. അതു പോലെ തന്നെ 10 അംഗ പാർലമെന്ററി ബോർഡ് രൂപീകരിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടൻ മലയാളിയുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- സിപിഐ വഴങ്ങി; ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്; മത്സരിക്കുക 13 സീറ്റിൽ; കോട്ടയത്ത് സിപിഐക്ക് ഇനി വൈക്കം മാത്രം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- തട്ടിപ്പും വെട്ടിപ്പുമായി നടന്ന രാജേഷ് ഉത്തരാഖണ്ഡിൽ എത്തിയപ്പോൾ ലൂർദ്ദ് സ്വാമി അച്ചനായി; കന്യാസ്ത്രീയെ കൂടെ കിട്ടിയപ്പോൾ പ്രവാസികളെ ആത്മീയത കാട്ടി വളച്ചെടുത്തു; മോദിയെ കുറ്റം പറഞ്ഞ് പട്ടിണിക്കഥയ്ക്ക് വിശ്വാസ്യത വരുത്തി; അക്കൗണ്ടിൽ ഒഴുകിയെത്തിയ പണമെല്ലാം നിമിഷ നേരം കൊണ്ട് പിൻവലിച്ചത് തട്ടിപ്പിന്റെ ഉസ്താദ്; വാകത്താനത്തെ വിശുദ്ധൻ ആളു ചില്ലറക്കാരനല്ല
- കേരളത്തിൽ ഇടതുമുന്നണിക്ക് ഭരണത്തുടർച്ച; 82 സീറ്റ് വരെ നേടാൻ സാധ്യത; യുഡിഎഫ് ഭൂരിപക്ഷം നേടില്ലെന്നും 56 സീറ്റ് വരെ നേടിയേക്കുമെന്നും പ്രവചനം; ബിജെപിയുടെ പ്രകടനത്തിലും കാര്യമായ പുരോഗതിയില്ല; കിട്ടുക ഒരുസീറ്റ് മാത്രം; ജനപ്രീതിയുള്ള നേതാവ് പിണറായി വിജയൻ തന്നെ; 42.3 ശതമാനം പേരും പിണറായി ഭരണത്തിൽ തൃപ്തർ; ടൈംസ് നൗ -സി വോട്ടർ ഒപ്പീനിയൻ പോൾ ഫലം പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഒടുവിൽ വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം: എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്