2009ൽ അസംബ്ളിയിൽ നാലുപേരെ മാത്രം ജയിപ്പിച്ച ആ പഴയ കോൺഗ്രസ് അല്ല ഇന്നത്തെ കോൺഗ്രസ്; രാജീവ് ഗാന്ധി പ്രസംഗിച്ചതിന് ശേഷം പിന്നീടൊരിക്കലും റാലി നടത്താൻ ധൈര്യപ്പെടാത്ത ഗാന്ധി മൈതാനിയിൽ 30 വർഷത്തിന് ശേഷം രാഹുലിനെ മുൻനിർത്തി റാലി; ബീഹാറിൽ സീറ്റുകൾക്ക് വിലപേശുന്ന ലാലു പ്രസാദിനും എതിരാളികളായ ബിജെപിക്കും കോൺഗ്രസിന്റെ ജനലക്ഷ റാലി താക്കീതാകുമോ?
മറുനാടൻ മലയാളി ബ്യൂറോ
പറ്റ്ന: യുപിയിൽ കോൺഗ്രസിനെ കൂട്ടാതെ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റു വിഭജനം നടത്തിയതിന് പിന്നാലെ ബിഹാറിലും സമാന സാഹചര്യം വരുമോ? ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാറും. അവിടെയും കോൺഗ്രസിന്റെ നിലപാടെന്താവുമെന്ന കാര്യത്തിൽ ഇപ്പോഴും പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല. എന്നാൽ ഒന്നുറപ്പാണ് കോൺഗ്രസ് ആ പഴയ കോൺഗ്രസ് ആവില്ല ബീഹാറിൽ. ഇക്കുറി രണ്ടും കൽപിച്ച് മത്സരത്തിനിറങ്ങാനുള്ള ആൾബലമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് എന്ന് ഉറപ്പ്. കാരണം അവർ മൂന്നു പതിറ്റാണ്ടിന് ശേഷം ബീഹാറിലെ ചരിത്രപ്രധാനമായ ഗാന്ധി മൈതാനിൽ മഹാറാലി സംഘടിപ്പിക്കുന്നു.
30 വർഷം മുമ്പ് 1989ൽ ആണ് ഇവിടെ കോൺഗ്രസ് ഒരു റാലി സംഘടിപ്പിച്ചതെന്ന് ഓർക്കുക. അന്ന് രാജീവ് ഗാന്ധിയായിരുന്നു ജനലക്ഷങ്ങളെ അവിടെ അഭിസംബോധന ചെയ്തത്. പിന്നീട് കോൺഗ്രസിന് ഇവിടെ റാലി സംഘടിപ്പിക്കാൻ കഴിയാതിരുന്നത് അന്നത്തേതിന്റെ നിഴലായിപ്പോലും ഒരു ആൾക്കൂട്ടത്തെ അവിടെ സംഘടിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ്. എന്നാൽ ഇക്കുറി സ്ഥിതി മാറുന്നു. രാഹുൽ ഗാന്ധിയിലൂടെ നവജീവൻ കൈവന്ന കോൺഗ്രസ് ബീഹാറിലെ ഗാന്ധി മൈതാനിൽ വീണ്ടും ജനലക്ഷങ്ങളെ അണിനിരത്തി റാലി നടത്തുന്നു.
ഇത് ശരിക്കും ചങ്കിടിപ്പുണ്ടാക്കുന്നത് ബിജെപിക്ക് തന്നെയാണ്. യുപിയുടെ അയൽ സംസ്ഥാനമായ ബീഹാറിൽ ഏറെക്കുറെ യുപിയിലെ രാഷ്ട്രീയം പോലെ തന്നെയാണ് കാര്യങ്ങൾ. എൻഡിഎ ഘടക കക്ഷികളായ ബിജെപിയും ജെഡിയുവും എൽജെപിയും 17-17-6 എന്ന നിലയിൽ സീറ്റു ധാരണയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്.
എന്നാൽ കോൺഗ്രസ് ഇനിയും ധാരണയിൽ എത്തിയിട്ടില്ല. കഴിഞ്ഞ തവണ ആർജെഡി 27 സീറ്റിലും കോൺഗ്രസ് 12 സീറ്റിലുമാണ് മത്സരിച്ചത്. എന്നാൽ ഇക്കുറി ഉപേന്ദ്ര ഖുഷ്വാല, ജിതൻ റാം മാഞ്ചി, മുകേഷ് സാഹ്നി എന്നിവരുടെ പാർട്ടികൾ കൂടെ സഖ്യത്തിലേക്ക് വരുന്നതോടെ അവർക്കും സീറ്റുകൾ മാറ്റിവയ്ക്കേണ്ടിവരും. ആർജെഡിയുടെ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെടാമെന്ന സ്ഥിതിയുമുണ്ട്. കാരണം കഴിഞ്ഞ തവണത്തെ കോൺഗ്രസ് അല്ല ഇത്തവണത്തേത് എന്നതുതന്നെ.
എന്നാൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് ആകട്ടെ വിട്ടുവീഴ്ചയ്ക്ക് തയ്യാറുമല്ല. ഇതാണ് സീറ്റു വിഭജനത്തിലും ധാരണയുണ്ടാക്കുന്നതിലും കോൺഗ്രസിനെ കുഴക്കുന്നത്. എട്ടു സീറ്റിൽ കൂടുതൽ കോൺഗ്രസിന് നൽകില്ലെന്നാണ് ലാലുവിന്റെ കടുംപിടിത്തം. പരമാവധി പത്തുസീറ്റ് നൽകിയേക്കുമെന്നാണ് രാഷ്ട്രീയ സംസാരം. പുതിയ കക്ഷികളെ ഉൾപ്പെടുത്തുമ്പോൾ അവർക്ക് സീറ്റുനൽകാൻ കോൺഗ്രസും വിട്ടുവീഴ്ച ചെയ്യണമെന്ന വാദമാണ് ആർജെഡി ഉയർത്തുന്നത്.
എന്നാൽ പപ്പാതി എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞതവണത്തെ സ്ഥിതിയല്ല ഇക്കുറിയെന്നും കോൺഗ്രസിന് ആൾബലമുണ്ടെന്നും വ്യക്തമാക്കിയാണ് ഈ നീക്കം. അങ്ങനെയെങ്കിൽ പുതിയ കക്ഷികൾക്ക് തങ്ങളുടെ ക്വാട്ടയിൽ നിന്ന് സീറ്റ് നൽകിക്കോളാമെന്നാണ് കോൺഗ്രസിന്റെ വാദം. ലാലുപ്രസാദ് കടുംപിടിത്തം തുടർന്നാൽ യുപിയിലെ സ്ഥിതി തന്നെ ബീഹാറിലും ഉണ്ടാകുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
അതെന്തായാലും അടുത്തമാസം കോൺഗ്രസ് നടത്തുന്ന റാലി ഒരു ചരിത്രസംഭവമാകുമെന്ന് തീർച്ചയാണ്. കാരണം ഇതൊരു അഭിമാന വിഷയമായി എടുക്കുകയാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. പാർട്ടിക്ക് പണ്ടത്തെക്കാൾ ജനപിന്തുണ ബീഹാറിൽ ലഭ്യമായെന്ന് തെളിയിക്കുന്നതു കൂടെയാകും ഗാന്ധി മൈതാനിൽ നടത്തുന്ന റാലി. ഫെബ്രുവരി മൂന്നിന് നടക്കുന്ന റാലിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി സംഘടനാ സംവിധാനം ശക്തമാക്കുക എന്നതിലുപരി തിരഞ്ഞെടുപ്പിൽ ആർജെഡിയോട് കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാൻ കരുത്ത് കാട്ടുകയെന്നതു തന്നെയാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ഗാന്ധി മൈതാനിയിൽ രാഹുൽ എത്തുമ്പോൾ ലക്ഷങ്ങൾ അണിനിരന്നാൽ അത് ഒരു ചരിത്ര സംഭവം ആകുകയും ചെയ്യും.
അവസാനമായി ഇവിടെ കോൺഗ്രസ് റാലി നടത്തിയത് 1989 ൽ. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയായിരുന്നു ഗാന്ധി മൈതാനിയിൽ കോൺഗ്രസിന്റെ റാലിയെ അംഭിസംബോധന ചെയ്തത്. പിന്നീട് ലക്ഷങ്ങളെ ഉൾക്കൊള്ളാൻ സാധിക്കുന്ന മൈതാനിയിൽ കോൺഗ്രസിന് അത്തരമൊരു മഹാറാലി എറ്റെടുക്കാൻ ആളെക്കിട്ടിയില്ല. കാരണം പിന്നീടങ്ങോട്ട് ബീഹാറിൽ കോൺഗ്രസ് ഛിന്നഭിന്നമായെന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. കോൺഗ്രസിനോട് കൂടുതൽ ആഭിമുഖ്യം വന്നിരിക്കുന്നു. രാഹുലിന്റെ നേതൃത്വം ഇഷ്ടപ്പെട്ട യുവാക്കൾ ഏറെപ്പേർ പാർട്ടിക്കായി രംഗത്തിറങ്ങുന്നു. ആ ധൈര്യത്തിലാണ് പാർട്ടി റാലിക്ക് തയ്യാറാകുന്നതും.
അത്രയേറെ ബിഹാറിൽ കോൺഗ്രസ് തകർന്നടിഞ്ഞിരുന്നു. മണ്ഡൽ കമ്മീഷൻ വിഷയവുമായി ബന്ധപ്പെട്ടാണ് ബിഹാറിലെ കോൺഗ്രസിന്റെ അടിത്തറ ഇളകിത്തുടങ്ങിയത്. പിന്നീട് പാർട്ടി കരകയറിയില്ല. 2009ലെ നിയമസഭയിൽ നാല് അംഗങ്ങളെ മാത്രം ജയിപ്പിക്കാൻ കഴിഞ്ഞ പാർട്ടിയായി കോൺഗ്രസ് മാറി. പക്ഷേ.. പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. ആർജെഡിയിലെ ഏകാധിപത്യത്തെ എതിർക്കുന്ന നിരവധി പേർ തിരികെ കോൺഗ്രസിലെത്തി. രാഹുലിന്റെ നേതൃത്വവും സംസ്ഥാന രാഷ്ട്രീയത്തിലെ ഇടപെടലുകളും നവജീവൻ നൽകിയിട്ടുണ്ട് ബീഹാറിലെ കോൺഗ്രസിന്. ഇതിന്റെ പ്രതിഫലനമാകും ഇക്കുറി നടക്കുന്ന റാലി.
അത്തരത്തിൽ ഒരു തിരിച്ചുവരവിന്റെ ശക്തി പ്രകടനം ലക്ഷ്യമിട്ടാണ് ബീഹാറിൽ കോൺഗ്രസ് ഇറങ്ങുന്നത്. 20 സീറ്റെങ്കിലും ലഭിക്കുകയും കുറഞ്ഞത് 15 സീറ്റിലെങ്കിലും ജയിക്കുകയും ചെയ്താൽ തന്നെ ബീഹാറിൽ അത് കോൺഗ്രസിന് പുതു ചരിത്രമാകും. അതിലേക്കുള്ള ചുവടുവയ്പായാണ് കോൺഗ്രസ് ദേശീയ നേതൃത്വം ഈ റാലിയെ കാണുന്നത്. ഒന്നര ലക്ഷം പേരെ അണിനിരത്തിയാണ് ഫെബ്രുവരി മൂന്നിന് ജൻ ആകാംക്ഷാ റാലി കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
എംഎൽഎമാരും എംഎൽസിമാരും 5000 പേരെയും ജില്ലാ കമ്മിറ്റികൾ 4000 പേരെയും റാലിക്ക് എത്തിക്കണമെന്നാണ് നിർദ്ദേശം. രാഹുലിന് പുറമെ നിരവധി ദേശീയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പിസിസി അധ്യക്ഷൻ മദൻ മോഹൻ ഝാ പാറ്റ്നയിൽ വ്യക്തമാക്കി. ബിഹാറിലെ മഹാസഖ്യപ്രഖ്യാപനത്തിന് തൊട്ട് മുൻപുള്ള റാലിക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. റാലിയിലൂടെ ബിജെപിയെയും ജെഡിയുവിനെയും മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നത്. സഖ്യകക്ഷിയായ ആർജെഡിയെക്കൂടിയാണ്.
Stories you may Like
- രണ്ടാം തവണയും മോദിയുടെ കാൽക്കീഴിൽ; ബീഹാറിൽ 'നിതീഷ് യുഗം' തുടരും
- പപ്പു യാദവിന്റെ പാർട്ടി കോൺഗ്രസിൽ ലയിച്ചു
- പിണറായി പോലും ഭയക്കുന്ന യുവനേതാവ്! രാഹുൽ മാങ്കൂട്ടം താരമാവുമ്പോൾ
- രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം, ഇനിയും സമയം വൈകിയിട്ടില്ല
- ജോലിക്കു പകരം ഭൂമി അഴിമതി, ലാലു പ്രസാദ് യാദവിനും തേജസ്വിക്കു ഇഡിയുടെ സമൻസ്
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍