Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ, വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ് മോദി ചോദിച്ചത്; ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് അധ്യക്ഷൻ; രാജ്ഘട്ടിലെ കോൺഗ്രസ് സത്യാഗ്രഹത്തിന് ആദ്യം അനുമതി നിഷേധിച്ചു പൊലീസ്

'ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ, വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ് മോദി ചോദിച്ചത്; ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി'; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചു കോൺഗ്രസ് അധ്യക്ഷൻ; രാജ്ഘട്ടിലെ കോൺഗ്രസ് സത്യാഗ്രഹത്തിന് ആദ്യം അനുമതി നിഷേധിച്ചു പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ് മുന്നോട്ടു പോകുകയാണ്. രാജ് ഘട്ടിൽ വൈകിട്ട് 5 വരെ നീളുന്ന സത്യഗ്രഹം സംഘടിപ്പിച്ചിരിക്കയാണ് കോൺഗ്രസ്. ഈ സത്യാഗ്രഹത്തിലും കടുത്ത മോദി വിമർശനമാണ് മല്ലികാർജ്ജുൻ ഖാർഖെ അടക്കമുള്ളവർ ഉന്നിയിച്ചത്.

രാജ്യം മുഴുവൻ പ്രതിഷേധം നടക്കുകയാണന്ന് മല്ലികാർ്ജ്ജുന ഖാർഗെ പറഞ്ഞു. ഒരു വ്യക്തിയുടെ അഹങ്കാരത്തിനുള്ള മറുപടി കാലം നൽകും. രാഹുൽ ഗാന്ധിക്കൊപ്പം ജനങ്ങളുണ്ട്. സത്യത്തിന്റെ വായ മൂടിക്കെട്ടാനാണ് ശ്രമിച്ചത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടും. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് രാഹുൽ ഗാന്ധിയുടെ പോരാട്ടം. കർണ്ണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗത്തിന് കേസെടുത്തത് സൂറത്തിലാണ്.കോടതി നടപടികളോട് രാഹുൽ സഹകരിച്ചു. ഈ നടപടിയുടെ പേരിൽ ഭയപ്പെടുത്താൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് ആരേയും ഭയമില്ല, നിർഭയനായി അദ്ദേഹം സംസാരിക്കും. ഭാരത് ജോഡോ യാത്രയിലെ ജനപിന്തുണ സർക്കാരിനെ ചൊടിപ്പിച്ചു. അദാനിയുമായുള്ള പ്രധാനമന്ത്രിയുടെ ബന്ധത്തെ ചോദ്യം ചെയ്തതും പ്രകോപിപ്പിച്ചു. മോദിക്ക് മറുപടിയില്ല.പകരം ഗാന്ധി കുടുംബത്തെയും, കോൺഗ്രസിനെയും അപമാനിക്കാനാണ് ശ്രമിച്ചത്. ഗുജറാത്ത് കലാപത്തിൽ ആയിരങ്ങൾ മരിച്ചപ്പോൾ' വണ്ടി കയറി നായ ചത്താൽ ഡ്രൈവർ സങ്കടപ്പെടുമോയെന്നാണ് 'മോദി ചോദിച്ചത്. ജനത്തെ നായയോട് ഉപമിച്ചയാളാണ് മോദി.ഇപ്പോഴത്തെ പ്രതിസന്ധിയെ രാഹുൽ അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അനിശ്ചിതത്വത്തിന് ഒടുവിലാണ് രാജ്ഘട്ടിൽ കോൺഗ്രസിന്റെ സത്യാഗ്രഹത്തിന് തുടക്കമായത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം. പരിപാടിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ കത്ത് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടു.ഇതിനു പിന്നാലെ നിരോധനാജ്ഞ പിൻവലിച്ച് പൊലീസ് സത്യാഗ്രഹത്തിന് അനുമതി നൽകി.

ജനാധിപത്യമില്ലെന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. .പരിപാടി നടത്തിക്കൊള്ളാൻ ഇപ്പോൾ പൊലീസ് പറയുന്നു .പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.പൊലീസ് നടപടിയെ അപലപിച്ച് സൽമാൽ ഖുർഷിദും രംഗത്തെത്തി.'ഭരണകൂടം പ്രതിഷേധങ്ങളെ ഭയക്കുന്നുവെന്ന് സൽമാൻ ഖുർഷിദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP