ഷീലാ ദീക്ഷിതിന്റെ പിടിവാശിയേക്കാൾ വലുത് മോദി വിരുദ്ധ സഖ്യമെന്ന് തിരിച്ചറിഞ്ഞ് രാഹുലിന്റെ കൃത്യമായ ഇടപെടൽ; പിസി ചാക്കോയുടെ നേതൃത്വത്തിൽ കേജ്രിവാളുമായി സഖ്യ ശ്രമം; മൂന്ന് സീറ്റുകൾ വീതം പങ്കിടാനും ഒരു സീറ്റ് പൊതു സ്വതന്ത്രന് നൽകാനും നീക്കം സജീവം; ഷീലയോട് പിണങ്ങി ഏഴിടങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ആം ആദ്മിയും അയയുന്നു; ഡൽഹിയിൽ കോൺഗ്രസ്-എഎപി സഖ്യസാധ്യത സജീവം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിയെ തറപറ്റിക്കാൻ മോദി വിരുദ്ധ സഖ്യം സൃഷ്ടിക്കാനുള്ള നെട്ടോട്ടത്തിലാണ് കോൺഗ്രസ്. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പി.സി ചാക്കോയുടെ നേതൃത്വത്തിൽ ആം ആദ്മിയുമായി സഖ്യം സൃഷ്ടിക്കാനുള്ള കോൺഗ്രസ് നീക്കം നടക്കുന്നത്. ഇക്കാര്യത്തിൽ വരുന്ന മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ തീരുമാനമാകുമെന്ന് ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി കൂടിയായ പിസി ചാക്കോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മോദി സർക്കാർ വീണ്ടും അധികാരത്തിലേറരുതെന്ന് ആഗ്രഹിക്കുന്ന കോൺഗ്രസിന്റെ ഏറ്റവും വലിയ ആവശ്യം ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കുന്നത് തടയുക എന്നതാണ്. എന്നാൽ ഇക്കാര്യത്തിൽ ഡിപിസിസി അധ്യക്ഷ ഷീലാ ദീക്ഷിത് ഉൾപ്പടെ ചിലർ എതിർപ്പ് തുടരുന്നുണ്ട്. എന്നാൽ ഈ നേതാക്കളുടെ വാശിയേക്കാൾ മോദി വിരുദ്ധ വികാരത്തിനാണ് രാഹുൽ ഗാന്ധിയും ഊന്നൽ നൽകുന്നത്. കോൺഗ്രസ് നയം വഴി മോദി വിരുദ്ധ വോട്ടുകളുടെ നേട്ടം വീണ്ടും ഭരണത്തിലെത്താൻ തങ്ങളെ സഹായിക്കുമെന്നാണ് നേതാക്കളുടെ കണക്ക് കൂട്ടൽ.
എഎപിക്കും കോൺഗ്രസിനും മൂന്ന് സീറ്റ് വീതവും ഒരു സീറ്റിൽ രണ്ടുകൂട്ടർക്കും സ്വീകാര്യനായ സ്വതന്ത്രനുമെന്ന രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത്. ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ ഈയിടെ ചേർന്ന യോഗം, സഖ്യം ആവശ്യമില്ലെന്ന നിലപാടെടുത്തിരുന്നു. തുടർന്ന് എഎപി സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഷീലയുടെ നേതൃത്വത്തിൽ നടന്ന യോഗം അനൗപചാരികം മാത്രമാണെന്നാണു ഇപ്പോൾ കോൺഗ്രസ് നിലപാട്.
സഖ്യം : നിലപാടിലുറച്ച് രാഹുൽ
എഎപിയുമായി സഖ്യം വേണമെന്ന് രാഹുലാണ് തീരുമാനിച്ചത്. ഡൽഹിയിലെ പാർട്ടി ഘടകത്തിന്റെ നിർദ്ദേശങ്ങളും അദ്ദേഹം തള്ളി. ഏത് വമ്പൻ നേതാവ് വന്നാലും കോൺഗ്രസ് ഡൽഹിയിൽ വിജയിക്കില്ലെന്നാണ് വിലയിരുത്തൽ. സഖ്യം വേണ്ടെന്ന പിടിവാശിയും രാഹുൽ ഒഴിവാക്കിയിട്ടുണ്ട്. ബിജെപി വീഴ്ത്തുക എന്നത് മാത്രമാണ് ലക്ഷ്യം. അതിന് എഎപിയുടെ പിന്തുണ വേണമെന്നാണ് രാഹുലിന്റെ ആവശ്യം.
സഖ്യത്തിനായി ശ്രമിച്ചിട്ടും നടന്നില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിച്ച് കരുത്ത് തെളിയിക്കുക എന്ന നിലപാടിൽ നിന്ന് രാഹുൽ പിന്നോക്കം പോയിരിക്കുകയാണ്. എല്ലാ സംസ്ഥാനത്തും പരമാവധി സഖ്യം ഉണ്ടാക്കാനാണ് പുതിയ തീരുമാനം. ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ സഖ്യം പെട്ടെന്ന് തന്നെ ഉണ്ടാക്കാനായിരുന്നു രാഹുൽ ആവശ്യപ്പെട്ടത്. പുൽവാമയിലെ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് ഗ്രൗണ്ട് റിപ്പോർട്ട്.
കോൺഗ്രസും ആംആദ്മി പാർട്ടിയും ഒറ്റയ്ക്ക് മത്സരിച്ചാൽ ഒറ്റസീറ്റ് പോലും രണ്ട് പാർട്ടികൾക്ക് ലഭിക്കില്ല. ബിജെപി ഏഴ് സീറ്റും തൂത്തുവാരുമെന്നാണ് കോൺഗ്രസിന്റെ ഗ്രൗണ്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ ദയനീയ അവസ്ഥയിലാണ് പാർട്ടി ഉള്ളതെന്നും, സംഘടനാ സംവിധാനം മോശമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഷീലാ ദീക്ഷിതിന്റെ സാന്നിധ്യം യാതൊരു മാറ്റവും കൊണ്ടുവന്നിട്ടില്ല.
യുപിഎയ്ക്ക് ബദലായി പ്രതിപക്ഷ സഖ്യമുണ്ടാകുമോ ?
തിരഞ്ഞെടുപ്പ് ഗോദായിൽ വിജയമുറപ്പാക്കാൻ യുപിഎ കച്ചകെട്ടി ഇറങ്ങുന്ന അവസരത്തിലും തോൽവിയുടെ കയ്പ്പ് അനുഭവിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് നേതാക്കൾക്ക് ഇപ്പോഴും മുന്നിൽ നിൽക്കുന്നത്. ബിജെപി തരംഗത്തിന് മുൻപിൽ പിടിച്ചു നിൽക്കുന്നതിനായി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപേ തന്നെ യുപിഎയ്ക്ക് ബദലായി പ്രതിപക്ഷ സഖ്യം ഉടലെടുക്കാനുള്ള സാധ്യതയാണ് ഇപ്പോൾ തെളിയുന്നത്. വിശാല സഖ്യമുണ്ടായില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമോ എന്ന എന്ന ആശങ്ക മൂലം കോൺഗ്രസ് വേട്ടയാടപ്പെടുന്ന അവസരത്തിൽ മറ്റൊരു സഖ്യം ഉടലെടുക്കുമെന്ന ചിന്ത തെറ്റെന്ന് കരുതാനാവില്ല.
യുപിഎ വികസനത്തിന് ഏറെ പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ നിന്നും പുറമേ നിന്നും നേരിടുന്ന അവസരത്തിൽ പുതിയൊരു പേര് നൽകി സഖ്യം ഉടലെടുത്താൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയത്തിൽ നിന്നും കരകയറുന്നതിന് കോൺഗ്രസിന് ഏറെ സഹായകരമാവും. വിശാല സഖ്യമെന്ന കുടയ്ക്ക് കീഴിൽ ഇപ്പോഴുള്ള യുപിഎയുടെ നിൽപ്പ് ബിജെപി കൊടുങ്കാറ്റിന് മുൻപിൽ തകർന്നു വീഴാൻ അധിക സമയം വേണ്ട. രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി തൽകാലം വിശാല സഖ്യത്തിന്റെ മറ പിടിച്ചാലും സ്വന്തം കാലിൽ നിന്ന് ഭരണചക്രം തിരിക്കണമെന്ന് തോന്നുന്ന സമയം കോൺഗ്രസിന് പുറത്ത് വരികയും ചെയ്യാമെന്നും ഈ അവസരത്തിൽ ഓർക്കണം.
തിരഞ്ഞെടുപ്പു പൂർവ സഖ്യമുണ്ടാക്കിയില്ലെങ്കിൽ സർക്കാരുണ്ടാക്കുന്നതിന് ആദ്യ ക്ഷണം ലഭിക്കണമെന്നില്ല. ആർക്കും ഭൂരിപക്ഷമില്ലെങ്കിൽ വലിയ ഒറ്റക്കക്ഷിയെയോ വലിയ തിരഞ്ഞെടുപ്പു പൂർവ സഖ്യത്തെയോ ആണു രാഷ്ട്രപതി ആദ്യം ക്ഷണിക്കുക. തിരഞ്ഞെടുപ്പിൽ അവ്യക്തമായ ജനവിധിയാണ് ഉണ്ടാകുന്നതെങ്കിൽ രാഷ്ട്രപതിയുടെ വിവേചനാധികാരം ഏറെ നിർണായകമാകുമെന്നുറപ്പ്. നരേന്ദ്ര മോദി സർക്കാരിന് അത് അനുകൂലമായേക്കാം എന്നുള്ളത് മറ്റൊരു ചിന്തിക്കേണ്ട സംഗതിയാണ്.
തുല്യപ്രാധാന്യത്തോടെ വിവിധ പാർട്ടികൾ ഉൾപ്പെട്ട സഖ്യം, നേതൃത്വം നൽകാൻ മുതിർന്ന നേതാക്കൾ ഉൾപ്പെട്ട സ്റ്റിയറിങ് കമ്മിറ്റി, കക്ഷി നേതാക്കൾ ചേർന്നു തയാറാക്കുന്ന പൊതു മിനിമം പരിപാടി എന്നിവയാണു പരിഗണനയിൽ. അഖിലേന്ത്യാ സഖ്യം സംസ്ഥാനതല സഖ്യങ്ങൾക്കും നിലപാടുകൾക്കും തടസമാവില്ല. തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി പ്രമുഖ കക്ഷികൾ നീക്കു പോക്കുകൾക്ക് തയാറാകേണ്ടി വരുമെന്ന് പറഞ്ഞതും രാഷ്ട്രീയ ഗോദായിൽ ആശങ്കയുളവാക്കുന്ന ഒന്നാണ്.
മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി കോൺഗ്രസിനു കരുത്തുള്ള സംസ്ഥാനങ്ങളിൽ മറ്റാരും പങ്കാളിത്തം ആവശ്യപ്പെടില്ല. തൃണമൂൽ കോൺഗ്രസ് കരുത്താർജിച്ചിരിക്കുന്ന ബംഗാളിൽ വിശാല സഖ്യത്തിന് പ്രസക്തിയില്ല എന്നതും മറ്റൊരു പ്രധാന സംഗതിയാണ്. കോൺഗ്രസുമായി ഡൽഹിയിൽ സഖ്യം വേണമെന്ന് അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെടുന്നതിനു ന്യായമുണ്ടെന്നും നിർദിഷ്ട സഖ്യത്തിന്റെ സങ്കീർണതകളും മമത വ്യക്തമാക്കിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍