രാഹുൽ അല്ലാതൊരുശരണമില്ലെന്ന് പ്രവർത്തകസമിതിക്ക് ശാഠ്യം; ക്ഷുഭിതനായി മുൻ അദ്ധ്യക്ഷൻ; നെഹ്റു കുടുംബത്തിന് പുറത്ത് നിന്ന് ആളെ കണ്ടെത്താനാവില്ലേയെന്ന് പൊട്ടിത്തെറി; ജമ്മു-കശ്മീർ പ്രശ്നം പറഞ്ഞ് രാഹുൽ ഇറങ്ങിപ്പോയതോടെ എന്തുചെയ്യണമെന്ന് അറിയാതെ നേതാക്കൾ; നിസ്സഹായത കണ്ട് അലിഞ്ഞ് സോണിയ ഗാന്ധി; തൽക്കാലരക്ഷയ്ക്ക് ഇടക്കാല അദ്ധ്യക്ഷ; രാഹുൽ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നില്ലെങ്കിൽ കൊഴിഞ്ഞുപോക്കുതുടരുമെന്ന് പ്രവർത്തക സമിതി; പ്രതിസന്ധിയിൽ നിന്ന് കരകയറാനാകാതെ കോൺഗ്രസ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷയാകും. രാഹുൽ വീണ്ടും അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ വിസ്സമ്മതിച്ചതോടെയാണ് സോണിയ മനസ്സില്ലാ മനസോടെ തീരുമാനമെടുത്തത്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ രാഹുൽ ഗാന്ധി ക്ഷുഭിതനായെന്നാണ് റിപ്പോർട്ട്. രാഹുൽ തന്നെ തുടരണമെന്ന ഭൂരിപക്ഷ വികാരം നേതാക്കൾ സമിതിയിൽ അറിയിച്ചപ്പോഴാണ് രാഹുൽ പൊട്ടിത്തെറിച്ചത്. നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാളെ കണ്ടെത്താൻ കഴിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
ജമ്മു-കശ്മീരിൽ അക്രമങ്ങളുള്ളതായി റിപ്പോർട്ടുണ്ടെന്നും അക്കാര്യം ചർച്ച ചെയ്യാനാണ് തന്നെ പ്രവർത്തക സമിതിയിലേക്ക് ക്ഷണിച്ചതെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കശ്മീരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതിനാൽ അദ്ധ്യക്ഷനെ തീരുമാനിക്കുന്ന ചർച്ച നിർത്തിവച്ചത്. സർക്കാർ ഇക്കാര്യം വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇനി പാർട്ടിയിലെ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാനാവില്ല. അതിനുള്ള പോംവഴി എന്താണ്. രാഹുൽ തീരുമാനം പിൻവലിക്കണം. കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണം. രാഹുൽ ഇല്ലെങ്കിൽ മറ്റാരും വേണ്ട. ഇതായിരുന്നു പ്രവർത്തക സമിതിക്ക് മുമ്പാകെ ഉയർന്ന വികാരം.
പിസിസി അദ്ധ്യക്ഷന്മാർ, കോൺഗ്രസ് നിയമസഭാകക്ഷി നേതാക്കൾ, പാർട്ടി എംപിമാർ എല്ലാവരും ഒരേ സ്വരത്തിൽ ചർച്ചയിൽ ആവശ്യപ്പെട്ടതും ഇക്കാര്യം തന്നെ. പ്രവർത്തക സമിതി അംഗങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടെങ്കിലും തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് രാഹുൽ രാവിലെ വ്യക്തമാക്കിയിരുന്നത്. പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാൻ പ്രാദേശിക ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ചർച്ച.
ചുരുക്കം ചിലർ മാത്രമാണ് മറ്റുപേരുകൾ പറഞ്ഞത്. ഭൂരിപക്ഷം പേരും രാഹുൽ തന്നെ പാർട്ടിയെ നയിക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. അങ്ങനെയല്ലെങ്കിൽ, പാർട്ടിയിൽ നിന്ന് കൊഴിഞ്ഞുപോക്കുണ്ടാകുമെന്നും അഭിപ്രായമുയർന്നു. മെയ് 25 ലെ തീരുമാനത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ പിന്തിരിപ്പിക്കാൻ പ്രിയങ്ക ഗാന്ധി ഇടപെടണമെന്നും ചിലർ ആവശ്യപ്പെട്ടു. രാഹുലിന്റെ പിൻഗാമിയെ നിശ്ചയിക്കാനാണ് പ്രവർത്തക സമിതി ചേർന്നത്. ഇതിന് മുന്നോടിയായി അഞ്ചുഗ്രൂപ്പുകളായി തിരിഞ്ഞുചർച്ചയും നടന്നു. ഈ ചർച്ചയിലെ പൊതുവികാരം മറ്റൊന്നായിരുന്നില്ല. രാഹുൽ മതി.
ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രിയങ്കാ ഗാന്ധി മാത്രമാണ് നെഹ്റു കുടുംബത്തിൽ നിന്ന് പ്രവർത്തക സമിതി യോഗത്തിലെ ചർച്ചകളിൽ പങ്കെടുത്തത്. കേരളം, തമിഴ്നാട്, പുതുച്ചേരി തുടങ്ങിയ ദക്ഷിണമേഖലയിലെ നേതാക്കളുമായി ചർച്ച നടത്താനുള്ള ചുമതല മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനായിരുന്നു. അതേസമയം, പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുത്തെങ്കിലും മേഖല തിരിച്ചുള്ള വിശാല ചർച്ചയിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും വിട്ടുനിന്നു. വടക്ക്-കിഴക്ക്, കിഴക്ക്, വടക്ക്, പടിഞ്ഞാറ്, തെക്ക്, ഇങ്ങനെ തിരിച്ചായിരുന്നു മേഖലാചർച്ച. വടക്ക്-കിഴക്ക് മേഖലാ ഗ്രൂപ്പിൽ മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, അംബികാ സോണി, മുൻ ഉത്തരാഖണ്ഡ് മുക്യമന്ത്രി ഹരീഷ് റാവത്ത് എന്നിവരുണ്ടായിരുന്നു. കിഴക്കൻ മേഖല- കെ.സി.വേണുഗോപാൽ, തരുൺ ഗൊഗോയ്, കുമാരി ഷെൽജ. പടിഞ്ഞാറൻ മേഖല- ഗുലാം നബി ആസാദ്, മല്ലികാർജ്ജുൻ ഖാർഗെ, എ.കെ.ആന്റണി, മോത്തിലാൽ വോറ. തെക്കൻ മേഖല -മന്മോഹൻ സിങ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, പുതുച്ചേരി മുക്യമന്ത്രി വി.നാരായണ സ്വാമി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
രാവിലെ ചേർന്ന പ്രവർത്തക സമിതിയോഗത്തിൽ ജനാധിപത്യത്തിന് നേരേയുള്ള ബിജെപിയുടെ കടന്നാക്രമണം ചെറുക്കാൻ രാഹുൽ അദ്ധ്യക്ഷനായി തുടരണമെന്നായിരുന്നു പൊതുവികാരം. രാഹുലിന് ബദൽ ഇല്ലെന്നാണ് നാരായണ സ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. പാർട്ടിയെ നയിക്കാനും ശക്തമാക്കാനും രാഹുലിനേ കഴിയൂ എന്നും സ്വാമി പറഞ്ഞു. എന്നാൽ, അടുത്ത അദ്ധ്യക്ഷൻ ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളാകണമെന്ന് രാഹുൽ നിർബന്ധം പിടിച്ചതോടെയാണ് കാര്യങ്ങൾ സങ്കീർണമായത്. അടുത്ത രണ്ടുദിവസം പ്രളയബാധിതമായ വയനാട്ടിലേക്ക് രാഹുൽ പോകുന്നതിനാൽ തീരുമാനം അനിവാര്യവുമായിരുന്നു. ഏതായാലും പുതിയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കനുള്ള കാലതാമസം പാർട്ടിക്ക് ദോഷം ചെയ്യുകയാണെന്ന് പല നേതാക്കളും പ്രവർത്തകരും പരസ്യമായി പറയുകയും ചെയ്തു.
കർണാടകത്തിലെയും, മഹാരാഷ്ട്രയിലെയും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, വിശേഷിച്ചും രാജ്യസഭാ ചീഫ് വിപ്പ് ഭുവനേശ്വർ കാലിതയുടെ രാജി, സഞ്ജയ് സിങ്ങിന്റെ മനംമാറ്റം എല്ലാം പാർട്ടിക്ക് തിരിച്ചടിയായി. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നയിക്കാൻ അദ്ധ്യക്ഷനില്ലാതെ പാർട്ടിക്ക് മുന്നോട്ടുപോകും ആവില്ലായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍