നിയമസഭ പിരിച്ചുവിടാൻ മുഖ്യമന്ത്രിയുടെ ശുപാർശ; മാഞ്ചിയെ മാറ്റി നിതീഷിനെ നേതാവാക്കിയെന്ന് ജെഡിയു; ബിഹാറിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; ഗവർണ്ണറുടെ തീരുമാനം നിർണ്ണായകമാകും
പാട്ന: ബീഹാറിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ ഗവർണ്ണർ കേസരിനാഥ് ത്രിപാഠിക്ക് മുഖ്യമന്ത്രി ജിതിൻ റാം മഞ്ചി സമർപ്പിച്ചു. തൊട്ടു പിറകെ ജെഡിയു നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് മഞ്ചിയെ പാർട്ടി പുറത്താക്കി. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ നിതീഷിനെ മുഖ്യമന്ത്രിയാക്കി പ്രതിശ്ചായ വീണ്ടെടുക്കാനുള്ള ജെഡിയുവിന്റെ നീക്കങ്ങൾക്ക് മുന്നിൽ ഗവർണ്ണറുടെ തീരുമാനമാകും നിർണ്ണായകം.
നേരത്തെ മുൻ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആഭിമുഖ്യം പുലർത്തുന്ന രണ്ട് മന്ത്രിമാരെ പുറത്താക്കാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണ്ണർ അംഗീകരിച്ചിരുന്നു. അതിന് തൊട്ടുപിറകെയാണ് നിയമസഭ പിരിച്ചുവിടാനുള്ള ശുപാർശ എത്തിയത്. കേന്ദ്ര സർക്കാരിന്റെ ഉപദേശം കൂടി കണക്കിലെടുത്താകും ഗവർണ്ണർ തീരുമാനം എടുക്കുക. എന്നാൽ നിയമസഭ പിരിച്ചുവിടരുതെന്ന് ജെഡിയു നിയമസഭാ കക്ഷി ഗവർണ്ണറെ സമീപിച്ചിട്ടുണ്ട്. എല്ലാ നിയമവശങ്ങളും പരിശോധിച്ചാകും തീരുമാനം എടുക്കുക. ജെഡിയുവിലെ 115 എംഎൽഎമാരിൽ 97 പേരും നിതീഷിന് ഒപ്പമാണ്. ഈ സാഹചര്യത്തിൽ നിയമസഭ പിരിച്ചുവിട്ടാൽ അത് ബിജെപിക്ക് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വാദവുമുണ്ട്. ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബിഹാറിലെ രാഷ്ട്രീയ മലക്കം മറിച്ചിലുകൾ.
ഇന്ന് ഉച്ചയോടെ ചേർന്ന മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മഞ്ജി ശുപാർശ ഗവർണറെ അറിയിച്ചത്. 28 അംഗ മന്ത്രിസഭയിലെ 21 പേരും മഞ്ജിയുടെ നീക്കത്തോട് എതിർപ്പ് പ്രകടിപ്പിച്ചു. രണ്ട് മന്ത്രിമാർ ഗവർണറെ കാണാൻ തീരുമാനിച്ചിട്ടുണ്ട്. നിതീഷിനെ പിന്തുണയ്ക്കുന്ന എംഎൽഎമാർ യോഗം ചേർന്ന് അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്ത് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും. രാവിലെ നിതീഷിന്റെ വീട്ടിലെത്തിയ മഞ്ചി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കൊണ്ട് മഞ്ചി നടത്തിയ പരാമർശങ്ങളാണ് അദ്ദേഹത്തെ പാർട്ടിക്ക് അനഭിമതാനാക്കിയതെന്നാണ് സൂചന. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിൽ ജഐക്യജനതാദളിന്റെ മോശം പ്രകടനത്തെ തുടർന്നാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. 40 സീറ്റിൽ രണ്ടെണ്ണം മാത്രമാണ് ജെ.ഡി(യു)വിന് നേടാനായത്. തുടർന്ന് കഴിഞ്ഞ വർഷം മെയ് 17ന് മഞ്ചി ബിഹാർ മുഖ്യമന്ത്രിയായി. 115 എംഎൽഎമാരിൽ 30 പേർ തനിക്കൊപ്പമാണെന്ന് മഞ്ചി അവകാശപ്പെട്ടിരുന്നു. എന്നാൽ 115 എംഎ!ൽഎമാർ നിതീഷ് കുമാറിനെ പിന്തുണച്ച് രംഗത്ത് വന്നതോടെ മഞ്ചി ഒറ്റപ്പെട്ടു. തുടർന്നാണ് പാർട്ടിയുടെ നിർദ്ദേശ പ്രകാരം നിതീഷിനെ കാണാൻ മഞ്ചിയെത്തിയത്. പാർട്ടി അദ്ധ്യക്ഷൻ ശരദ് യാദവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. അതിന് ശേഷം നാടകീയമായി മാഞ്ചി വീണ്ടും നിലപാട് മാറ്റി. മന്ത്രിസഭാ യോഗം വിളിച്ച് നിയമസഭ പിരിച്ചുവിടാൻ ശുപാർശയും ചെയ്തു.
മുഖ്യമന്ത്രിപദം ഏറ്റടെുക്കാൻ നിതീഷ്കുമാറിനോട് അഭ്യർത്ഥിക്കുന്നതിനു ജനതാദൾ യു നിയമസഭാംഗങ്ങളുടെ യോഗം ശനിയാഴ്ച ചേരാനിരിക്കെയാണ് പ്രശ്നം രൂക്ഷമായത്. പാർട്ടി ദേശീയാധ്യക്ഷൻ ശരദ് യാദവ് വിളിച്ച യോഗം നിയമവിരുദ്ധമാണെന്നും സഭാനേതാവെന്ന നിലയിൽ മുഖ്യമന്ത്രിയാണ് യോഗം വിളിക്കേണ്ടതെന്നും ജിതൻ റാം മാഞ്ചി പ്രഖ്യാപിച്ചതോടെയാണ് പാർട്ടിയിലെ ഭിന്നത പുറത്തു വന്നത്. നിയമസഭാകക്ഷി യോഗം 20ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചേരുമെന്ന് മാഞ്ചി പത്രക്കുറിപ്പിൽ അറിയിച്ചു.
എന്നാൽ, പാർട്ടി അധ്യക്ഷൻ വിളിച്ച നിയമസഭാകക്ഷി യോഗം നിയമാനുസൃതമാണെന്ന് ജെ.ഡിയു ജനറൽ സെക്രട്ടറി കെ.സി. ത്യാഗി പറഞ്ഞു. പാർട്ടി ചട്ടമനുസരിച്ച് അധ്യക്ഷന്‍ നിയമസഭാകക്ഷി യോഗം വിളിക്കാനുള്ള അധികാരമുണ്ടെന്നും ത്യാഗി അഭിപ്രായപ്പെട്ടിരുന്നു. സംസ്ഥാന മാനവശേഷി വികസന മന്ത്രി ബ്രിഷൻ പട്ടേൽ, ഗ്രാമവികസന മന്ത്രി നിതീഷ് മിശ്ര, നഗരവികസന മന്ത്രി സമ്രാട്ട് ചൗധരി, പൊതുജനാരോഗ്യഎൻജിനീയറിങ് മന്ത്രി മഹാചന്ദ്രപ്രസാദ് സിങ് എന്നിവർ മാഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ശനിയാഴ്ചത്തെ യോഗത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് ബ്രിഷൻ പട്ടേൽ അറിയിച്ചു. പാർട്ടിയിലെ വിമത എംഎ!ൽഎമാരായ ജ്ഞാനേന്ദ്ര സിങ്, രവീന്ദ്ര റായ് എന്നിവരും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് ഒമ്പതു മാസം മുമ്പാണ് നിതീഷ്കുമാർ രാജിവച്ചത്. ആർ.ജെ.ഡി യുടെയും കോൺഗ്രസിന്റെയും പിന്തുണയിലാണ് ജെ.ഡിയു സർക്കാറിന്റെ നിലനിൽപ്. ഈ വർഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിപദത്തിലേക്കുള്ള നിതീഷ്കുമാറിന്റെ മടക്കത്തിന് ലാലു പച്ചക്കൊടി കാട്ടിയിരുന്നു.
ശരദ് യാദവും നിതീഷ് കുമാറും ദിവസങ്ങളായി പാർട്ടി നേതാക്കളും എംഎൽഎമാരുമായി ചർച്ചകൾ നടത്തിവരികയായിരുന്നു. സഖ്യകക്ഷിയായ ആർജെഡിയുടെ നേതാവ് ലാലുപ്രസാദ് യാദവിന്റെ പിന്തുണ ഉറപ്പാക്കിയിട്ടായിരുന്നു ജെഡിയു നീക്കം. വർഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തറപറ്റിക്കാൻ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാവണമെന്നു സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവും നിലപാടെടുത്തിരുന്നു. നിതീഷിന്റെ നേതൃത്വത്തിൽ വിശാലസഖ്യം രൂപീകരിക്കണമെന്നാണു കോൺഗ്രസിന്റെയും നിലപാട്. ഈ മാസം 15നു പട്നയിൽ ജെഡിയു വൻ റാലി നടത്തുന്നുണ്ട്. അതിനു മുൻപു നേതൃസ്ഥാനത്തു നിതീഷിനെ അവരോധിക്കാനായിരുന്നു ജെഡിയു നീക്കം.
നിതീഷിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാൻ യോഗം വിളിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്നലെ മുന്‍മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ അനുകൂലികളായ ലല്ലൻ സിങ്, പി.കെ.ഷാഹി എന്നീ മന്ത്രിമാരെ പുറത്താക്കാൻ മുഖ്യമന്ത്രി ഗവർണറോടു ശുപാർശ ചെയ്തത്. ശുപാർശ സ്വീകരിക്കരുതെന്ന് ജെഡിയു ദേശീയ അധ്യക്ഷൻ ശരദ് യാദവ് ഗവർണറോട് അഭ്യർത്ഥിച്ചതോടെയാണ് ബിഹാറിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമായത്. തൊട്ടുപിന്നാലെ പട്നയിലെ ജെഡിയു ഓഫിസിനു മുന്നിൽ ഇരു വിഭാഗവും ഏറ്റുമുട്ടുകയും ചെയ്തു. എന്നാൽ മന്ത്രിമാരെ പുറത്താക്കാനുള്ള സാങ്കേതിക അവകാശം മുഖ്യമന്ത്രിക്കാണെന്ന് വ്യക്തമാക്കി ഗവർണ്ണർ അക്കാര്യത്തിൽ അനുകൂല നിലപാടും എടുത്തു. ബിഹാർ നിയമസഭ പിരിച്ചുവിടാനുള്ള മുഖ്യമന്ത്രിയുടെ ശുപാർശയും ഗവർണ്ണർ അംഗീകരിക്കുമെന്നാണ് സൂചന.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെത്തുടർന്നാണു നിതീഷ് രാജിവച്ചു വിശ്വസ്തനായ മാഞ്ചിയെ മുഖ്യമന്ത്രിയാക്കിയത്. എന്നാൽ, മാഞ്ചി ഭരണത്തിൽ പിടിമുറുക്കിയതോടെ ഇരുവരും തമ്മിൽ കടുത്ത ഭിന്നത ഉടലെടുക്കുകയായിരുന്നു. ആകെ 243 അംഗങ്ങളുള്ള ബീഹാർ നിയമസഭയിൽ ജെഡിയുവിനു 111 അംഗങ്ങളാണുള്ളത്. ബിജെപി 87, ആർജെഡി 24, കോൺഗ്രസ് അഞ്ച്, സിപിഐ ഒന്ന്, സ്വതന്ത്രർ അഞ്ച് എന്നിങ്ങനെയാണു കക്ഷിനില. പത്ത് അംഗങ്ങളുടെ ഒഴിവുള്ളതിനാൽ നിലവിലുള്ള അംഗസംഖ്യ 233. ഭൂരിപക്ഷത്തിനു വേണ്ടതു 117 പേരുടെ പിന്തുണ.
ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചാണ് ജെഡിയു ബിഹാറിൽ ഭരണം പിടിച്ചത്. എന്നാൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടുന്നതിനെ എതിർത്താണ് നിതീഷ് കുമാർ ബിജെപിയുമായുള്ള ബന്ധം വിട്ടത്. അതിന് ശേഷം ആർജെഡിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെയാണു ജെഡിയു സർക്കാർ ഭരണം നിലനിർത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍