Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്ത്രീവിരുദ്ധമായ പൂതന പരാമർശം: ഇടത് വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് കെ സുരേന്ദ്രന് എതിരെ കേസ്; സി എസ് സുജാത നൽകിയ പരാതിയിൽ കേസെടുത്തത് കന്റോൺമെന്റ് പൊലീസ്; പരാമർശത്തിൽ സിപിഎം നിയമ നടപടിയിലേക്ക് നീങ്ങിയത് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരെ കൊണ്ടുപരാതി കൊടുപ്പിച്ച് കോൺഗ്രസ് ഒരു മുഴം മുന്നേ എറിഞ്ഞതോടെ

സ്ത്രീവിരുദ്ധമായ പൂതന പരാമർശം: ഇടത് വനിതാ നേതാക്കളെ അധിക്ഷേപിച്ചതിന് കെ സുരേന്ദ്രന് എതിരെ കേസ്; സി എസ് സുജാത നൽകിയ പരാതിയിൽ കേസെടുത്തത് കന്റോൺമെന്റ് പൊലീസ്;  പരാമർശത്തിൽ സിപിഎം നിയമ നടപടിയിലേക്ക് നീങ്ങിയത് യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ് നായരെ കൊണ്ടുപരാതി കൊടുപ്പിച്ച് കോൺഗ്രസ് ഒരു മുഴം മുന്നേ എറിഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് എതിരെ കേസെടുത്തു. ഇടത് വനിതാ നേതാക്കൾക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിലാണ് കേസ്. കന്റോൺമെന്റ്
പൊലീസാണ്‌ കേസെടുത്തിരിക്കുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. സുരേന്ദ്രന്റെ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ്. ഉയരുന്നത്. സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജൂഖാൻ ഉദ്ഘാടനം ചെയ്തു.

'സിപിഎമ്മിലെ സ്ത്രീകൾ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി' എന്നായിരുന്നു കെ സുരേന്ദ്രന്റെ വിവാദ പരാമർശം. കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസിലും പരാതി ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവർത്തകനായ അൻവർഷാ പാലോടാണ് സുരേന്ദ്രനെതിരെ പരാതി നൽകിയത്. സ്ത്രീകളെയാകെ അപമാനിച്ചുള്ള ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നു.

തൃശ്ശൂരിൽ ബിജെപിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗത്തിലായിരുന്നു കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശം. 'സ്ത്രീശാക്തീകരണത്തിന്റെ വക്താക്കളായി അധികാരത്തിൽ വന്ന മാർക്‌സിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തടിച്ചുകൊഴുത്തു. നല്ല കാശടിച്ചുമാറ്റി, തടിച്ചുകൊഴുത്ത് പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കികൊണ്ടിരിക്കുകയാണ്' എന്നായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ.

സിപിഎമ്മിനും ഒരു മുഴം മുമ്പേ എറിഞ്ഞ് പരാതിയുമായി കോൺഗ്രസ് നേതാക്കളെത്തിയിരുന്നു സുരേന്ദ്രന്റെ വിവാദ പ്രസ്താവനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായർ മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകി. കെ സുരേന്ദ്രന്റെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണ്. കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വീണ എസ് നായർ ആവശ്യപ്പെട്ടു.

പരാതിയുടെ പൂർണ്ണരൂപം ഇങ്ങനെ:

'കേരളത്തിലെ മാർക്സിസ്റ്റ് വനിതാ നേതാക്കളെല്ലാം തടിച്ചു കൊഴുത്തു.....കാശടിച്ചു മാറ്റി....തടിച്ചു കൊഴുത്തു പൂതനകളായി അവർ കേരളത്തിലെ സ്ത്രീകളെ കളിയാക്കിക്കൊണ്ടിരിക്കുകയാണ് ' എന്ന ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന അങ്ങേയറ്റം അപമാനകരവും സ്ത്രീകളോടുള്ള നീച മനോഭാവത്തിന്റെ പ്രതിഫലനവുമാണ്.

വനിതാ നേതാക്കളെ പൂതനയോടു ഉപമിക്കുകയും, ബോഡി ഷെയ്മിങ്ങിനു വിധേയമാക്കുകയും ചെയ്ത പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്. സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രസ്തുത നടപടിയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമ നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.'

കെ സുരേന്ദ്രനെതിരെ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. സുരേന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട നിയമ നടപടികൾ പരിശോധിച്ച് പോകേണ്ട കാര്യങ്ങളാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. പറയുന്ന വാക്കുകളിൽ കാണാം ഓരോരുത്തരുടേയും സംസ്‌കാരം. അത് അവരുടെ നിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാവ് കൊണ്ട് യുദ്ധം ചെയ്യുന്നവരല്ല സിപിഐഎമ്മിലുള്ളത്. കാര്യങ്ങൾ താഴേത്തട്ടിൽ നിന്ന് ജനത്തെ ബോധ്യപ്പെടുത്തുന്നവരാണെന്നും മന്ത്രി റിയാസ് പ്രതികരിച്ചിരുന്നു.

സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കണണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സുരേന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. തിരുത്തിയില്ലെങ്കിൽ കേസെടുക്കണം. സിപിഐഎം നേതാക്കളെ സുരേന്ദ്രൻ മ്ലേച്ഛകരമായി അധിക്ഷേപിച്ചു. ഇതിനെതിരെ നേതാക്കൾ മിണ്ടുന്നില്ല. സുരേന്ദ്രനെതിരെ സിപിഐഎം നേതാക്കൾ പരാതി നൽകിയില്ലെങ്കിൽ പ്രതിപക്ഷം പരാതി നൽകുമെന്നും വി ഡി സതീശൻ പറഞ്ഞിരുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ പരാമർശം നിന്ദ്യവും പ്രതിഷേധാർഹവുമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP