ബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കി
മറുനാടൻ ഡെസ്ക്
കൊൽക്കത്ത: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ പൗരത്വ ഭേദഗതി നിയമം ജനുവരി മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ സാധ്യത. ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ ആണ് ഈ സൂചന നൽകിയത്. പശ്ചിമബംഗാളിലെ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിൽ പാർട്ടിക്ക് അതീവതാൽപര്യമുണ്ടെന്ന് അദ്ദേഹം നോർത്ത് 24 പർഗാനാസ് ജില്ലയിൽ പാർട്ടി പരിപാടിക്കിടെ പറഞ്ഞു. ടിഎംസി സർക്കാർ അഭയാർത്ഥികളോട് ഒട്ടും അനുഭാവത്തോടെയല്ല പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അയൽ രാജ്യങ്ങളിൽ നിന്നുവരുന്ന പീഡിതരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന കാര്യത്തിൽ ആത്മാർത്ഥതയുള്ളതുകൊണ്ടാണ് കേന്ദ്രസർക്കാർ സിഎഎ പാസാക്കിയതെന്നു വിജയവർഗീയ പറഞ്ഞു. 'അഭയാർഥികളോട് തൃണമൂൽ സർക്കാർ അനുഭാവം പുലർത്തുന്നില്ല. നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മതപരമായ കാര്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും മോദി സർക്കാർ പൗരത്വം നൽകും സി.എ.എയ്ക്ക് കീഴിലുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പ്രക്രിയ അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'.
എന്നാൽ, ബിജെപി പശ്ചിമ ബംഗാളിലെ ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് ടിഎംസി മുതിർന്ന നേതാവും മന്ത്രിയുമായ ഫിർഹദ് ഹക്കീം കുറ്റപ്പെടുത്തി. എന്താണ് ബിജെപി പൗരത്വം കൊണ്ട് അർത്ഥമാക്കുന്നത്? മാട്ടുവകൾ പൗരരല്ലെങ്കിൽ, എങ്ങനെയാണ് വർഷാവർഷം അവർ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്തത്? ആളുകളെ വിഡ്ഢികളായി കരുതുന്നത് ബിജെപി അവസാനിപ്പിക്കണം, ഫിർഹദ് ഹക്കീം പറഞ്ഞു.
ബംഗ്ലാദേശിലെ മതപീഡനം കൊണ്ട് 1950 കൾ മുതൽ ബംഗാളിലേക്ക് കുടിയേറിയവരാണ് മാട്ടുവകൾ. സംസ്ഥാനത്ത് 30 ലക്ഷം ജനസംഖ്യയുള്ള ഈ വിഭാഗം നാല് നിയമസഭാ മണ്ഡലങ്ങളിലെയും നാദിയ, നോർത്ത്, സൗത്ത് 24 പർഗാനാസ് ജില്ലകളിലെ 40 വരെ നിയമസഭാ മണ്ഡലങ്ങളിലെയും ഫലങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണ്.
അഭയാർഥി പ്രശ്നം ഏറെ ചർച്ച ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഇവിടെ മെയ് മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാട്ടുവകൾ അടക്കമുള്ള അഭയാർത്ഥികൾ പൗരത്വം കിട്ടിയില്ലെങ്കിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരെ തിരിയുമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിലെ ഒരുവിഭാഗം കരുതുന്നു. ഈ കാലതാമസവും ആശയക്കുഴപ്പവും ഒഴിവാക്കേണ്ടതാണെന്നും അവർ വിശ്വസിക്കുന്നു
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്ലിം സമുദായത്തെ ഒഴിവാക്കിയതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു വന്നത്.
പൗരത്വനിയമഭേദഗതി വിരുദ്ധ പ്രക്ഷോഭം
പൗരത്വനിയമഭേദഗതിക്ക് എതിരെ ഡൽഹിയുടെ വടക്ക്-കിഴക്കൻ മേഖലയിൽ കടുത്ത പ്രതിഷേധമാണ് നടന്നത്. 37 പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം 50 ഓളം പേർക്ക് പരുക്കേറ്റിരുന്നു. പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4 ന് അംഗീകരിച്ചു. ഇത് 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ധ12പ ധ13പ ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു. ഈ നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു.
ബംഗാൾ പിടിക്കാൻ ബിജെപി
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘം രൂപീകരിക്കുകയാണ് ബിജെപി. 117 അംഗങ്ങളാണ് സംഘത്തിൽ ഉണ്ടാവുക.പ്രവർത്തനങ്ങൾക്കായി സംഘത്തെ 31 യൂണിറ്റുകളായി വിഭജിക്കും. ഓരോ യൂണിറ്റിനും തെരഞ്ഞെടുപ്പിന്റെ ഓരോ ചുമതലകൾ വീതം നൽകും. പ്രചാരണം, വിവര ശേഖരണം, സഹകരണം, സാമൂഹിക മാധ്യമങ്ങളുടെ കൈകാര്യം തുടങ്ങിയ ചുമതലകളാകും ഇവർക്ക് നൽകുക. ചില യൂണിറ്റുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയും ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇവരിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടും.
2021 ഏപ്രിലിലോ മെയിലോ ബംഗാളിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് നേരത്തെ തന്നെ ബിജെപി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 117 അംഗ സംഘത്തെ രൂപീകരിക്കാൻ തീരുമാനമായത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട് നേടി 18 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ശക്തമായ പ്രവർത്തനങ്ങളിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മമത ഭരണത്തിന് അന്ത്യം കുറിക്കാനാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്
ഭരണവിരുദ്ധ വികാരം മുതലാക്കും
പാർട്ടി നടത്തിയ സർവേകളിൽ ഗ്രാമങ്ങളിൽ ബിജെപിക്ക് അനുകൂലമായ ചിന്താഗതിയുണ്ടെങ്കിലും നഗരങ്ങളിൽ ശക്തമായ എതിർപ്പുണ്ടെന്നാണ് കണ്ടെത്തിയത്. കേന്ദ്രപദ്ധതികളുടെ നേട്ടം ജനങ്ങളിലേക്കെത്തിയില്ലെന്ന പ്രചാരണം, ബംഗ്ലാദേശിൽ നിന്നുള്ള കടന്നുകയറ്റത്തിനെതിരെ ഉണർത്തി വിട്ട വികാരം എന്നിവ ഗ്രാമവാസികൾക്കിടയിൽ ചലനമുണ്ടാക്കിയെന്നാണു വിലയിരുത്തൽ.
എന്നാൽ നഗര, അർധനഗര പ്രദേശങ്ങളിൽ ബംഗാൾ സംസ്കാരത്തോട് ആഭിമുഖ്യമില്ലാത്ത പാർട്ടിയാണു ബിജെപിയെന്ന തൃണമൂൽ പ്രചാരണത്തിന് ഇപ്പോഴും സ്വാധീനമുണ്ട്. അതു മാറ്റിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി പ്രവർത്തകർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ പാർട്ടി നോക്കുന്നുണ്ട്.
ബംഗാളിൽ വികസനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം കൂടി നൽകണമെന്നാണ്് ആഭ്യന്തരമന്ത്രി അമിത് ഷാ അടടുത്തിടെ ബംഗാൾ ജനതയോട് അഭ്യർത്ഥിച്ചത്. ബിജെപി അധികാരത്തിലേറിയാൽ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ചതാക്കി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജനങ്ങൾ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും തൃണമൂൽ കോൺഗ്രസിനും അവസരം നൽകി. ബിജെപിക്ക് ഒരു അവസരം നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഷാ പറഞ്ഞിരുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനും കോൺഗ്രസിനും സിപിഎമ്മിനും പിന്നിലായിരുന്നു ബിജെപിയുടെ പ്രകടനം. കേവലം 3 സീറ്റിൽ മാത്രമായിരുന്നു അന്ന് ബിജെപി വിജയിച്ചത്. എന്നാൽ ഇന്ന് സാഹചര്യങ്ങൾ ആകെ മാറി. 12 സീറ്റുകളാണ് ബംഗാൾ നിയമസഭയിൽ ഇപ്പോൾ ബിജെപിക്ക് ഉള്ളത്. അംഗങ്ങൾ കൂറുമാറിയതിലൂടെയും വിവിധ ഉപതിരഞ്ഞെടുപ്പുകളിലൂടെയുമാണ് ബിജെപി തങ്ങളുടെ അംഗബലം വർധിപിച്ചത്. നിയമസഭയിലെ ഈ പ്രകടനത്തേക്കാൾ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നത്. 18 സീറ്റിലായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വിജയിച്ചത്. 2014 ലെ രണ്ട് സീറ്റിൽ നിന്നും ബിജെപി ഒറ്റയടിക്ക് 16 സീറ്റുകൾ വർധിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിന് പല മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.
12 സീറ്റുകൾ നഷ്ടമായ തൃണമൂലിന് 22 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. വോട്ട് വിഹിതത്തിലും തൃണമൂലിന് അരികെ എത്താൻ ബിജെപിക്ക് സാധിച്ചു. മമതയുടെ പാർട്ടിക്ക് 43.69 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ 40.64 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഒറ്റയടിക്ക് വർധിപ്പിച്ചത് 22.25 ശതമാനം വോട്ട്. വോട്ട് വിഹിതത്തിൽ കോൺഗ്രസിനും സിപിഎമ്മിനും തിരിച്ചടി നേരിടേണ്ടി വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോഴും ബിജെപിയുടെ മുന്നേറ്റം പ്രകടമാണ്. 121 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപിക്ക് മേധാവിത്വം ഉള്ളത്. തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനും ഇത് യഥാക്രമം 164 ഉം 9 ഉം ആണ്. സിപിഎമ്മിന് ആവട്ടെ ഒരിടത്തും മേൽക്കൈ നേടാൻ ആയില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്