പുതിയ കാർഷിക നിയമത്തിൽ പുകഞ്ഞ് ഉത്തരേന്ത്യയിലെ കർഷക ജനത; തങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാത്തതിന് കർഷകർ കണക്കു തീർത്തുമോ? തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ബിഹാറിൽ ബിജെപിയെ വലയ്ക്കുന്നത് എൻഡിഎ മുന്നണിയിലെ പ്രശ്നങ്ങൾ; സീറ്റു വിഭജന തർക്കങ്ങളിൽ ഉഴറി മുന്നണി; ഭരണ വിരുദ്ധ വികാരവും ലോക്ഡൗണും പ്രളയവും കാരണമുണ്ടായ സാമ്പത്തിക ഞെരുക്കങ്ങളും നിതീഷ് കുമാറിനും കൂട്ടർക്കും വെല്ലുവിളിയാകും; ആശ്വാസം മറുപക്ഷത്തെ തർക്കങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
പട്ന: കർഷക രോഷം കണക്കിലെടുക്കാതെയാണ് കാർഷിക ബില്ലുകൾ കേന്ദ്രസർക്കാർ നിയമമാക്കി മാറ്റിയത്. ഈ തീരുമാനത്തിനെതിരെ എതിർപ്പു ശക്തമാകുന്ന ഘട്ടത്തിലാണ് ബിഹാർ തിരഞ്ഞെടുപ്പു കൂടി എത്തുന്നത്. ഈ ഘട്ടത്തിൽ ബിഹാറിലെ ഭരണമുന്നണിക്ക് മുന്നിലും ആശങ്കകൾ ഏറെയാണ്. സീറ്റു വിഭജന തർക്കങ്ങളിൽ തുടങ്ങിയ പ്രശ്നങ്ങളെ കൂടാതെ ഭരണ വിരുദ്ധ വികാരം കൂടി ആകുന്നതോടെ പ്രശ്നങ്ങൾ നിരവധിയാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
വിശാല സഖ്യത്തിൽ സീറ്റ് പങ്കുവയ്ക്കുന്നതിലുൾപ്പെടെ വ്യക്തത വരാത്ത സാഹചര്യത്തിലാണ് അതൃപ്തിയുടെ ലക്ഷണങ്ങളുമായി നേതാക്കളിൽ പലരും തലപൊക്കുന്നത്. സീറ്റ് മോഹവുമായി വളരെയേറെ പേർ ഉള്ളതിനാൽ പ്രതിപക്ഷത്തിൽ സീറ്റ് പങ്കുവയ്ക്കൽ സങ്കീർണമാണെന്ന് നേതാക്കൾ തന്നെ സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിതീഷ് കുമാർ സർക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടെന്നു പറയുമ്പോഴും അത് പ്രതിപക്ഷത്തിന് മുതലെടുക്കാൻ സാധിച്ചിട്ടില്ലെന്നും വിമർശനമുണ്ട്.
ഭരണ വിരുദ്ധ വികാരവും ഇക്കുറി ബിഹാറിൽ ശക്തമാണ്. ലോക്ഡൗണും പ്രളയവും കാരണമുണ്ടായ സാമ്പത്തിക ഞെരുക്കം, വിദ്യാർത്ഥികളുടെ രോഷം എന്നിവയെല്ലാം സർക്കാരിന് എതിരായുണ്ട്. പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ്. കർഷക ബില്ലിന്റെ സ്വാധീനവും ബിഹാറിലുണ്ട്. പക്ഷേ പഞ്ചാബിലെയും ഹരിയാനയിലെയും അത്ര ഉണ്ടാകില്ല. ഈ സാഹചര്യത്തിലും പാർട്ടി നേതൃത്വം സീറ്റുകളെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
ബിഹാർ തിരഞ്ഞെടുപ്പ് വിജയിക്കാൻ ബിജെപി പുതിയ തന്ത്രമാണ് സംസ്ഥാനത്ത് പയറ്റുന്നതെന്നാണു റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിഹാറിലെ മിഥില മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി എന്നിവരുടെ ശ്രമം. നരേന്ദ്ര മോദി തന്നെയാകും സ്റ്റാർ കാമ്പയിനർ ആകുക. എൻഡിഎയിലും സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ആയില്ലെങ്കിലും നേതാക്കളെല്ലാം മിഥില മേഖലയ്ക്ക് പ്രത്യേക പരിഗണനയാണു നൽകുന്നത്. ബിഹാറിലെ 38 ജില്ലകളിൽ 22 ഉം ഉൾപ്പെടുന്നതാണു മിഥില. ഈ 22 ജില്ലകൾ മൊത്തത്തിൽ മിഥിലാഞ്ചൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദർഭബംഗ, മധുബനി, സുപൗൽ, അരാരിയ, പുർനിയ, കതിഹാർ, സമസ്തിപൂർ തുടങ്ങിയ ജില്ലകൾ മിഥിലയിലാണ്. കല, പെയിന്റിങ്, മഖാന പഴം, മത്സ്യം എന്നിവയ്ക്കു പേരു കേട്ട പ്രദേശമാണിത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറായിട്ടില്ലെന്ന് ഇവിടത്തെ ജനങ്ങൾക്കും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ബിജെപി നേതാക്കൾ ഇവിടേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സ്യബന്ധന മേഖലയിലെ നിരവധി പദ്ധതികളാണു കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി മിഥിലയ്ക്കായി പ്രഖ്യാപിച്ചത്. പദ്ധതികളുടെ ശിലാസ്ഥാപനവും മോദി തന്നെ നടത്തി. ബിജെപി ദേശീയ അധ്യക്ഷൻ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗങ്ങൾ വിളിച്ചുകൂട്ടി. ഇതിനുപുറമേ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും പ്രഖ്യാപിച്ചു ഒരു കൂട്ടം പദ്ധതികൾ.
നിതീഷ് കുമാറിന്റെ ജെഡിയു, ചിരാഗ് പസ്വാന്റെ ലോക്ജൻശക്തി പാർട്ടി, ജിതന്റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി ആവാം മോർച്ച എന്നീ പാർട്ടികളാണ് എൻഡിഎയിലുള്ളത്. 243 അംഗ നിയമസഭയിൽ 131 സീറ്റുകളാണ് നിലവിൽ എൻഡിഎയ്ക്കുള്ളത്. വിശാലസഖ്യത്തിന് 101 സീറ്റുകളുണ്ട് (11 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു). 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ വിശാല സഖ്യത്തിന്റെ ഭാഗമായിരുന്ന നിതീഷ് കുമാറിന്റെ പാർട്ടി 71 ഇടത്താണു വിജയിച്ചത്. ആർജെഡി 80 സീറ്റുകളും കോൺഗ്രസ് 27 സീറ്റുകളും നേടി. അന്ന് ഒറ്റയ്ക്ക് 157 സീറ്റിൽ മത്സരിച്ച ബിജെപി 53 സീറ്റ് നേടി. തുടർന്ന് വിശാല സഖ്യം നിതീഷ് കുമാറിന്റെ കീഴിൽ സർക്കാരുണ്ടാക്കി. എന്നാൽ പിന്നീട് സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാർ ബിജെപിയെ കൂട്ടുപിടിച്ച് ബിഹാറിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.
അതേസമയം മറുവശത്തും പ്രശ്നങ്ങൾ ഏറെയാണ്. മുസ്ലിം വോട്ടുകൾ ഏറെയുള്ള മേഖലയിൽ എഐഎംഐഎം (ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ) പ്രധാന കക്ഷിയാകുകയാണെന്നാണു പ്രതിപക്ഷത്തിന്റെ നിലപാട്. കിഷൻഗഞ്ച് ഉപതിരഞ്ഞെടുപ്പിൽ എഐഎംഐഎം സ്ഥാനാർത്ഥി വിജയിച്ചിരുന്നു. കുറച്ചുപേർ ബിജെപിക്ക് പകരക്കാരായി അവരെയാണു കാണുന്നത് പ്രദേശത്തെ ഒരു ആർജെഡി നേതാവ് പറഞ്ഞു. എഐഎംഐഎം പ്രതിപക്ഷത്തിനാണു ഭീഷണിയാകുക. വളരെ കുറച്ചു സീറ്റുകളിൽ മാത്രം അവർ വിജയിച്ചാലും പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കുന്ന അവസ്ഥയായിരിക്കും.
ബിജെപിക്കു പകരക്കാരായി വരുന്നവർ ഞങ്ങൾ മാത്രമാണെന്നു വോട്ടർമാരെ അറിയിക്കേണ്ടതുണ്ട്. അമ്പതോളം സീറ്റുകളിൽ മത്സരിക്കാനുള്ള താൽപര്യം എഐഎംഐഎം ഇപ്പോൾ തന്നെ അറിയിച്ചിട്ടുണ്ട്. അതിൽ ഭൂരിഭാഗവും സീമാഞ്ചലിലാണ്. നമ്മളെന്തിനാണു സമയം പാഴാക്കുന്നത് ആർജെഡി നേതാവ് ചോദിച്ചു. അതേസമയം സ്ഥാനാർത്ഥികളുടെ കാര്യം നേരത്തേ പറയുന്നത് അത്ര നല്ലതല്ലെന്നാണു സീറ്റ് വിഭജന ചർച്ചകളുടെ ഭാഗമായ പ്രതിപക്ഷ നേതാക്കൾ പറയുന്നത്. സീറ്റു വിഭജനത്തിലെ പ്രശ്ന പരിഹാരം ഒട്ടും എളുപ്പമല്ല. പ്രതിപക്ഷത്തിൽ ആർജെഡിയാണ് ഏറ്റവും കരുത്തർ. എന്നാൽ മറ്റുള്ളവർക്കു പരസ്പരം വിശ്വാസമില്ല.
ഇടതുകക്ഷികൾ കാലഹരണപ്പെട്ടുപോയതായി ചിലർ കരുതുന്നു. ആർഎസ്എൽപി, വിഐപി കക്ഷികളുടെ എംഎൽഎമാർ തിരഞ്ഞെടുപ്പിന് ശേഷം ഒരു പ്രതിസന്ധിയുണ്ടായാൽ മറുപക്ഷത്തേക്കു ചാടിപ്പോകാമെന്നു ചിലർ കരുതുന്നു. പ്രതിപക്ഷത്തിലെ ഏറ്റവും കരുത്തരാണെന്നാണു കോൺഗ്രസ് സ്വയം അവകാശപ്പെടുന്നത്. ഒരേയൊരു കേഡറുകൾ തങ്ങളാണെന്നും വിശ്വസിക്കാൻ കൊള്ളാവുന്നവരും അവരാണെന്നും ഇടതുപാർട്ടികൾ പറയുന്നു പേരുവെളിപ്പെടുത്താത്ത പ്രതിപക്ഷ കക്ഷിയിലെ നേതാവ് പ്രതികരിച്ചു.
സ്ഥാനാർത്ഥികളെ നേരത്തേ പ്രഖ്യാപിച്ചാൽ സ്വന്തം പാർട്ടികളിൽ തന്നെ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളത് കക്ഷികൾ മുൻകൂട്ടി കാണുന്നുണ്ട്. എന്നാൽ മാധ്യമങ്ങളുടെ മുന്നിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചാലാണ് ഇത് പ്രശ്നമാകുകയെന്നാണു സീറ്റ്മോഹികളുടെ വാദം. സ്ഥാനാർത്ഥികളാക്കാൻ ഉദ്ദേശിക്കുന്നവരോട് അതു പറഞ്ഞാൽ, അതനുസരിച്ച് പ്രവർത്തിക്കാൻ സാധിക്കും. ബിഹാർ പ്രതിപക്ഷത്തിൽ അങ്ങനെ പോലും ഉണ്ടാകുന്നില്ലെന്നും നേതാക്കൾ പരാതിപ്പെട്ടു. സീറ്റ് വിഭജന ചർച്ചയിൽ ഒരാഴ്ചയ്ക്കു മുൻപ് ഉണ്ടായ സാഹചര്യത്തേക്കാൾ പ്രതിപക്ഷം ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നാണു പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ തവണ വിജയിച്ച എല്ലായിടത്തും വീണ്ടും മത്സരിക്കുമെന്ന ആർജെഡിയുടെ ബലം പിടിത്തത്തിന് ഇളക്കമുണ്ടെന്നാണു പ്രതിപക്ഷത്തെ മറ്റു കക്ഷികൾ കണക്കുകൂട്ടുന്നത്.
Stories you may Like
- മുകേഷ് സാഹനിയുടെ പാർട്ടി 'ഇന്ത്യ' സഖ്യത്തിൽ
- യുപിയിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച് എസ്പി. എംഎൽഎമാർ?
- ബിഹാറിൽ 'വിശ്വാസം' തെളിയിച്ച് നിതീഷ് കുമാർ
- മിണ്ടാതിരുന്നാൽ ചിലപ്പോൾ മന്ത്രിയാകും, അങ്ങനെയുള്ള സ്ഥാനമാനങ്ങൾ വേണ്ട; ഗണേശ്കുമാർ
- ബിഹാറിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ഇടതുകക്ഷികൾ അഞ്ചു സീറ്റുകളിൽ മൽസരിക്കും
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്