Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാബരിഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന വാർത്ത ശരിയോ? മലയാളിയായ പുരാവസ്തു വകുപ്പ് വിദഗ്ധൻ കെ.കെ. മുഹമ്മദ് കള്ളങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ആരാപണം; അയോധ്യയിൽ ഉത്ഖനനം നടത്തിയ ബി.ബി. ലാലിന്റെ നേതൃത്വത്തിലെ പുരാവസ്തു വിദഗ്ധ സംഘത്തിൽ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്ന് അലിഗഡ് സർവകലാശാല ചരിത്ര വിഭാഗം മേധാവി അലി നദീം റസാവി; വിധി വരാനിരിക്കേ ബാബറി ഭൂമിയിൽ വിവാദം കത്തുന്നു

ബാബരിഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ  പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന വാർത്ത ശരിയോ?  മലയാളിയായ പുരാവസ്തു വകുപ്പ് വിദഗ്ധൻ കെ.കെ. മുഹമ്മദ് കള്ളങ്ങൾ പ്രചരിപ്പിക്കുന്നെന്ന് ആരാപണം; അയോധ്യയിൽ  ഉത്ഖനനം നടത്തിയ ബി.ബി. ലാലിന്റെ നേതൃത്വത്തിലെ പുരാവസ്തു വിദഗ്ധ സംഘത്തിൽ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്ന് അലിഗഡ് സർവകലാശാല ചരിത്ര വിഭാഗം മേധാവി അലി നദീം റസാവി; വിധി വരാനിരിക്കേ ബാബറി ഭൂമിയിൽ വിവാദം കത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സുപ്രീം കോടതിയിൽ അതിവേഗം നടന്നുവരികയാണ് ബാബറി കേസ്. ഒരുമാസത്തിനുള്ളിൽ കേസിൽ വിധി വരുമെന്നാണ് അറിയുന്നത്. അതോടൊപ്പം നിരവധി വിവാദങ്ങളും ഈ സംഭവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. ബാബരിഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന വാർത്തകളും വൻ വിവാദമാണ് ഉണ്ടാക്കിയത്. ബാബരി മസ്ജിദിന്റെ ഭൂമിയുമായി ബന്ധപ്പെട്ട് മലയാളിയായ പുരാവസ്തു വകുപ്പ് വിദഗ്ധൻ കെ.കെ. മുഹമ്മദ് കള്ളങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മുഹമ്മദിന്റെ സുഹൃത്ത് കൂടിയായ അലീഗഢ് സർവകലാശാല ചരിത്ര വിഭാഗം മേധാവി അലി നദീം റസാവി ചൂണ്ടിക്കാട്ടിയതോടെ വിവാദം കൊഴുക്കുയാണ്. അയോധ്യയിൽ ഉത്ഖനനം നടത്തിയ ബി.ബി. ലാലിന്റെ നേതൃത്വത്തിലെ പുരാവസ്തു വിദഗ്ധ സംഘത്തിൽ കെ.കെ. മുഹമ്മദ് ഉണ്ടായിരുന്നെന്ന വാദം ശുദ്ധ കളവാണെന്നും അലി റസാവി വ്യക്തമാക്കി. മാധ്യമം പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്താമക്കിയത്.

മാധ്യമം വാർത്തയുടെ വിശദാംശങ്ങൾ ഇങ്ങനെയാണ്. ബാബരിഭൂമിയിൽ ക്ഷേത്രാവശിഷ്ടങ്ങൾ താനടങ്ങുന്ന പുരാവസ്തു വിദഗ്ധ സംഘം കണ്ടെത്തിയെന്ന തരത്തിൽ 'ടൈംസ് ഓഫ് ഇന്ത്യ' പത്രത്തിന് ഈമാസം ഒന്നിന് മുഹമ്മദ് അഭിമുഖം നൽകിയിരുന്നു. ഈഅഭിമുഖം ഉത്തരേന്ത്യയിൽ വിവാദമായ പശ്ചാത്തലത്തിലാണ് അലീഗഢ് ചരിത്ര വിഭാഗം മേധാവി ഫേസ്‌ബുക്കിൽ വിശദീകരണ കുറിപ്പുമായി രംഗത്തുവന്നത്. ബി.ബി. ലാലിന്റെ സംഘത്തിലുണ്ടായിരുന്നെന്ന് മാത്രമല്ല, ആസംഘത്തിലെ ഏക മുസ്ലിം അംഗമായിരുന്നെന്ന് കൂടി മുഹമ്മദ് കള്ളം പറഞ്ഞുവെന്ന് റസാവി കുറ്റപ്പെടുത്തി. സംഘത്തിൽ മുഹമ്മദ് ഒരിക്കലും അംഗമായിരുന്നില്ലെന്നതിന് ബി.ബി. ലാൽ സമർപ്പിച്ച വാർഷിക റിപ്പോർട്ട് തെളിവാണെന്നും അതിൽ മുഹമ്മദിന്റെ പേര് ഒരിടത്തുമില്ലെന്നും അദ്ദേഹം തുടർന്നു.

ബി.ബി. ലാലിന്റെ നേതൃത്വത്തിലെ ഉത്ഖനനം നടക്കുന്നത് 1976-77, 1977-78,1978-79 വർഷങ്ങളിലാണ്. അലീഗഢ് സർവകലാശാല വെബ്സൈറ്റിലെ ബയോഡേറ്റ പ്രകാരം കെ.കെ. മുഹമ്മദ് തന്റെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത് 1975ലും ന്യൂഡൽഹിയിലെ സ്‌കൂൾ ഓഫ് ആർക്കിയോളജിയിൽ പുരാവസ്തു ശാസ്ത്രത്തിൽ ഡിപ്ലോമ ചെയ്യുന്നത് 1976-77ലുമാണ്. അലീഗഢ് ചരിത്ര വിഭാഗത്തിന്റെ പുരാവസ്തുവകുപ്പിൽ ഗവേഷക സഹായിയായി 1978ൽആദ്യ നിയമനം ലഭിച്ച മുഹമ്മദിനെ സ്ഥിരപ്പെടുത്തുന്നത് 1979ലാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ചേരുന്ന 1988 വരെ അദ്ദേഹം അസിസ്റ്റന്റ് ആർക്കിയോളജിസ്റ്റായി അലീഗഢിലുണ്ടായിരുന്നു. പിന്നെയെങ്ങനെയാണ് മുഹമ്മദ് അയോധ്യയിൽ ഉത്ഖനനം നടത്തിയ സംഘത്തിലുണ്ടാകുക എങ്ങനെയാണ് ആസംഘത്തിലെ ഏക മുസ്ലിം അംഗം എന്ന് മുഹമ്മദ് അവകാശപ്പെടുക പുരാവസ്തു ഡിപ്ലോമ വിദ്യാർത്ഥി എന്നനിലയിൽ അദ്ദേഹം രണ്ടോ മൂന്നോ ദിവസത്തേക്ക് അയോധ്യയിൽ വന്നിരിക്കാമെന്നും അതു പതിവാണെന്നും റസാവി കൂട്ടിച്ചേർത്തു.

ബി.ബി. ലാലിന്റെ നേതൃത്വത്തിലെ സംഘം ക്ഷേത്രത്തിന്റെ തൂണുകൾ കണ്ടെത്തിയെന്ന മുഹമ്മദിന്റെ അവകാശവാദവും ശരിയല്ല. എഎസ്ഐ.എ.ആർ റിപ്പോർട്ടിൽ അതിനെക്കുറിച്ചൊരു വാക്കുപോലുമില്ല. അയോധ്യയിലെ ബുദ്ധമത അവശിഷ്ടങ്ങളെ കുറിച്ചാണ്മുഹമ്മദ് മറ്റൊരു കള്ളം പറഞ്ഞതെന്ന് റസാവി തുടർന്നു. ബി.ബി. ലാലിന്റെ ഉത്ഖനനത്തിൽ അത് കണ്ടെത്തിയിട്ടില്ലായിരിക്കാമെങ്കിലും കണ്ണിങ് ഹാമിന്റെ പര്യവേക്ഷണത്തിലും അലഹബാദ് ഹൈക്കോടതി നിർദ്ദേശ പ്രകാരം 2003ൽബാബരി മസ്ജിദ് ഭൂമിയിൽ പുരാവസ്തു വിദഗ്ധൻ ബി.ആർ. മണിയുടെ നേതൃത്വത്തിൽ നടന്ന ഉത്ഖനനത്തിലും ബുദ്ധമതസ്തൂപം കണ്ടെടുത്തിട്ടുണ്ട്. മണിയും സംഘവും അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബെഞ്ചിന് സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യമുണ്ടെന്നും മുഹമ്മദ് ഇതിനെക്കുറിച്ച് മൗനം പാലിക്കുന്നത് ചോദ്യം ചെയ്ത റസാവി തുടർന്നു.

അതേസമയം ഡൽഹിയിലെ സ്‌കൂൾ ഓഫ് ആർക്കിയോളജിയിലെ ഡിപ്ലോമ വിദ്യാർത്ഥിയെന്ന നിലയിൽ ട്രെയിനിയായിട്ടാണ് താൻ അയോധ്യയിൽ പോയതെന്ന് കെ.കെ. മുഹമ്മദ് വ്യക്തമാക്കി. അയോധ്യയിലെ ബാബരി ഭൂമി ഉൽഖനനത്തെക്കുറിച്ച് മുഹമ്മദ് പറയുന്നത് കള്ളമാണെന്ന അലീഗഢ് ചരിത്രവിഭാഗം മേധാവി അലി നദീം റസാവിയുടെ കുറിപ്പിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വർഷവും പുരാവസ്തു വകുപ്പ് ഡിപ്ലോമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് അയോധ്യയിൽ പോയതെന്നും മുഹമ്മദ് വിശദീകരിച്ചു.

രണ്ടു മാസമായിരുന്നു ക്യാമ്പ്. ബി.ബി ലാൽ ആയിരുന്നു ഉത്ഖനനത്തിന്റെ ഡയറക്ടർ. അയോധ്യയിൽ ബി.ബി. ലാലും സംഘവും ഉത്ഖനനം നടത്തിയത് ഒരു വർഷമാണ്. തുടർവർഷങ്ങളിൽ അതിന്റെ തുടർച്ചയായി നടന്ന ഖനനം അയോധ്യക്കു പുറത്തായിരുന്നു. ബി.ബി. ലാലിന്റെ ഉത്ഖനന സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രത്തിന്റെ തൂണുകളെക്കുറിച്ച് പരാമർശമുണ്ടെന്ന് പറഞ്ഞിട്ടില്ല. ലാലിന്റെ റിപ്പോർട്ടിൽ അതില്ലെങ്കിലും ഗസറ്റിയർ റിപ്പോർട്ടുകളിലും അതിനുമുമ്പുള്ള പല റിപ്പോർട്ടുകളിലും ഒക്കെ വന്നതാണിതെന്നും അത് പുതിയ കണ്ടുപിടിത്തമല്ലെന്നും മുഹമ്മദ് പറഞ്ഞു.

ബി.ബി. ലാലിന്റെ റിപ്പോർട്ടിൽ അത് വരാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അദ്ദേഹം ഉത്ഖനനത്തിൽ തൂണുകളുടെ അടിത്തറകളാണ് കണ്ടുപിടിച്ചതെന്നും എന്നാൽ അതൊരു വിഷയമായി അദ്ദേഹം എടുത്തിരുന്നില്ലെന്നുമായിരുന്നു മുഹമ്മദിന്റെ മറുപടി. ആരും അതൊരു വിഷയമായി അന്ന് പരിഗണിച്ചിരുന്നില്ല. ബി.ബി. ലാൽ ആദ്യം സമർപ്പിച്ചത് പ്രാഥമിക റിപ്പോർട്ടാണ്. അതിൽ വിവാദങ്ങളൊന്നുമുണ്ടായിരുന്നില്ല എന്നും കെ.കെ. മുഹമ്മദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP