അയോധ്യ കേസിൽ രാമജന്മഭൂമി ഭൂപടം കീറി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വരെ ഞെട്ടിച്ച രാജീവ് ധവാനെ പുനഃ പരിശോധനാ ഹർജിയിൽ നിന്ന് ഒഴിവാക്കി മുസ്ലിം കക്ഷികൾ; ധവാന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കേസിൽ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കുകയാണെന്നും ജാമിയത്ത് ഉലേമ ഇ ഹിന്ദ്; തനിക്ക് ഒരസുഖവുമില്ലെന്നും കക്ഷികൾ പറയുന്നത് അസംബന്ധമെന്നും ധവാൻ; ജാമിയത്ത് ഉലേമ ഇ ഹിന്ദ് തള്ളിയെങ്കിലും മുതിർന്ന അഭിഭാഷകനെ പിന്തുണച്ച് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അയോധ്യ കേസിൽ മുസ്ലിം പാർട്ടികളുടെ മുഖമായിരുന്ന രാജീവ് ധവാനെ ജാമിയത്ത് ഉലേമ ഇ ഹിന്ദ് അഭിഭാഷക സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇക്കാര്യം അംഗീകരിച്ച് താൻ ഔദ്യോഗിക കത്ത് അയച്ചതായി ധവാൻ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് കേസ് ധവാന്റെ നേതൃത്വത്തിൽ തന്നെ തുടരും. താൻ പുനഃ പരിശോധനാ ഹർജിയിലോ കേസിലോ ഇനി ഉണ്ടാവില്ലെനന്ന് ധവാൻ വ്യക്തമാക്കി.
അയോധ്യ വിധിക്കെതിരെ ജാമിയത്ത് ഉലമ ഇന്നലെ സുപ്രീം കോടതിയിൽ ഒരു പുനഃപരിശോധനാ ഹരജി നൽകിയിരുന്നു. ജാമിയത്ത് ഉലമ അധ്യക്ഷൻ മൗലാന അർഷദ് മദനിയാണ് ഹർജി നൽകിയത്. അഭിഭാഷകനായ ഇജാസ് മക്ബൂൽ വഴിയാണ് ഹരജി സമർപ്പിച്ചത്.തനിക്ക് സുഖമില്ലാത്തുകൊണ്ടാണ് കേസിൽ നിന്ന് നീക്കുന്നതെന്നാണ് മൗലാന അർഷദ് മദനി സൂചിപ്പിച്ചത്. എന്നാൽ, ഇത് തീർത്തും അസംബന്ധമാണെന്ന് രാജീവ് ധവാൻ പറഞ്ഞു. അഭിഭാഷക സ്ഥാനത്ത് നിന്ന് തന്നെ മാറ്റാനായി നിർദ്ദേശം നൽകാൻ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാൽ, അതിന് കാട്ടിയ കാരണം അസത്യമാണ്, ധവാൻ ഫേസ്ബുക്ക് പേജിൽ കുറിച്ചു. പുനഃപരിശോധനാ ഹർജിയുടെ കരട് തയ്യാറാക്കിയത് രാജീവ് ധവാന്റെ നേതൃത്വത്തിലായിരുന്നു. എന്നാൽ മുസ്ലിം കക്ഷികളുടെ അഡ്വക്കറ്റ് ഓൺ റെക്കോഡായ ഇജാസ് മഖ്ബൂൽ കരടിൽ ചില മാറ്റങ്ങൾ വരുത്തി. ഇതിന് പുറമെ കേസിൽ പുനഃപരിശോധന ഹർജി നൽകിയ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി രാജീവ് ധവാന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് കേസിൽ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നും ഇക്കാര്യം അംഗീകരിക്കുന്നതായി കാണിച്ച് ജംഇയ്യത്തിന് താൻ കത്തയച്ചിട്ടുണ്ടെന്നും രാജീവ് ധവാൻ ഫേസ്ബുക്കിൽ കുറിച്ചത്.
അതേസമയം, രാജീവ് ധവാൻ എല്ലാ കാലത്തും നീതിയുടെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് സെക്രട്ടറിയും വക്താവുമായ മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി പ്രതികരിച്ചു. ബോർഡിന്റെ കേസുകൾ ധവാന്റെ കീഴിൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അയോധ്യ കേസിൽ കഴിഞ്ഞ ദിവസമാണ് ജംഇയ്യത്തുൽ ഉലമെ ഹിന്ദ് സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയത്. അയോധ്യയിൽ ക്ഷേത്രം നിർമ്മിക്കണമെന്ന അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് പുനപരിശോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പള്ളി തകർത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ കോടതി പരിഗണിച്ചില്ലെന്നും പള്ളി നിർമ്മിക്കാൻ സ്ഥലം നൽകിയ തീരുമാനം പുനപരിശോധിക്കണമെന്നും ഹർജിയിൽ പറയുന്നു.
1934 ൽ ബാബറി മസ്ജിദിന്റെ മകുടങ്ങൾ തകർത്തതും 1949 ൽ പള്ളിക്കുള്ളിൽ രാമ വിഗ്രഹങ്ങൾ കൊണ്ടു വെച്ചതും 1992 ൽ പള്ളി തകർത്തതും തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. എന്നിട്ടും അവിടെ ക്ഷേത്രം നിർമ്മിക്കാൻ അനുവാദം നൽകിയത് തെറ്റാണ്. പള്ളി നിർമ്മിക്കാൻ പകരം അഞ്ചേക്കർ ഭൂമി വേണമെന്ന് ഒരു മുസ്ലിം സംഘടനയും കോടതിയിൽ ഉന്നയിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. കോടതിക്ക് മുന്നിലില്ലാത്ത ഒരു ആവശ്യത്തിൽ എന്തടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്നും ഹർജിയിൽ ഉന്നയിക്കുന്നു.
പുനഃപരിശോധനാ ഹർജി നൽകാനുള്ള അവകാശം കോടതി നൽകിയിട്ടുണ്ടെന്നും അതു കൊണ്ട് തന്നെ ഹർജി നൽകേണ്ടതുണ്ടെന്നും ജംഇയ്യത്തുൽ ഉലമെ ഹിന്ദ്അധ്യക്ഷൻ മൗലാന അർഷാദ് മദനി അറിയിച്ചു. ജംഇയ്യത്തുൽ ഉലമെ ഹിന്ദിനു പുറമെ മറ്റു ചില സംഘടനകളും അടുത്ത ദിവസങ്ങളിൽ പുനപരിശോധനാ ഹർജി നൽകുമെന്നാണ് റിപ്പോർട്ട്. പുനഃ പരിശോധനാ ഹർജി നൽകുന്ന മറ്റു മുസ്ലിം സംഘടനകളുനായി രാജീവ് ധവാൻ സഹകരിച്ചേക്കും.
ബാബറി മസ്ജിദിന്റെ കല്ലുകളെടുത്ത് മുസ്ലിങ്ങൾ അനീതിയുടെ സ്മാരകം പണിയണമെന്ന് രാജീവ് ധവാൻ ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. ബാബറി ഭൂമി മാത്രമേ നിങ്ങൾ മറ്റൊരു വിഭാഗത്തിന് നൽകിയിട്ടുള്ളൂവെന്നും അതിന്റെ ഓരോ കല്ലുകളും ഇപ്പോഴും മുസ്ലിങ്ങളുടേതാണെന്നും അതെടുത്ത് അനീതിയുടെ സ്മാരകം പണിയണമെന്നുമായിരുന്നു രാജീവ് ധവാന്റെ പരാമർശം.ഭരണഘടനയുടെ 70 ാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'നീതിയില്ലാതെ സമാധാനമുണ്ടാകില്ല. ബാബറി കേസിൽ എന്തുതരം വിധിയാണ് വന്നതെന്ന് കണ്ടില്ലേ? ഫലത്തിൽ ഇത് ബാബരി തകർക്കാൻ വിധിച്ചതിന് തുല്യമാണിതെന്നും 1992 ൽ ബാബരി തകർത്തില്ലെന്ന് വിചാരിക്കൂ, പള്ളിയവിടെ ഉണ്ടാവില്ലേ. ഈ വിധി പള്ളി തകർക്കുന്നതിന് തുല്യമല്ലേയെന്നും' രാജീവ് ധവാൻ ചോദിച്ചു.പൂർണമായും മുസ്ലിങ്ങൾ കൈവശം വച്ച പള്ളിയാണിതെന്നും നിങ്ങളുടെ വിധിയിൽ പിഴവുണ്ടെന്ന് മുസ്ലിങ്ങൾ കോടതിയോട് പറയാനുള്ള അവസരമാണ് പുനർപരിശോധനാ ഹരജിയെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാർക്ക് തെറ്റ് പറ്റിയെന്ന് മുസ്ലിങ്ങൾ അവരോട് നേരിട്ട് പറയണമെന്നും അത് മാധ്യമങ്ങൾ അല്ല പറയണ്ടതെന്നും രാജീവ് ധവാൻ പറഞ്ഞു.
അയോധ്യ കേസിൽ അവസാന ദിനം വാദം കേൾക്കുന്നതിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറാൻ ഇടയാക്കിയതു രാജീവ് ധവാന്റെ ഇടപെടലായിരുന്നു. രാമജന്മഭൂമി എവിടെയെന്ന് പറയുന്ന ഭൂപടം ഹിന്ദു മഹാസഭ കോടതിയിൽ ഹാജരാക്കിയിരുന്നു. പുതിയതായി ഹാജരാക്കിയ രേഖയ്ക്കെതിരെ എതിർപ്പുന്നയിച്ച രാജീവ് ധവാനോട് അംഗീകരിക്കാനാവില്ലെങ്കിൽ അത് കീറികളയൂ ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇത് കേട്ടയുടൻ രാജീവ് ധവാൻ ഭൂപടം കീറിക്കളയുകയായിരുന്നു. ഇതോടെ രാജീവ് ധവാന്റെ പ്രവർത്തിയിൽ പ്രകോപിതനായി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി കോടതിയുടെ അന്തസ് തകർത്താൽ ഞങ്ങൾ ഇറങ്ങിപ്പോവുമെന്നും മുന്നറിയിപ്പ് നൽകി. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വികാസ് സിങ് 'അയോധ്യ റീവിസിറ്റഡ്' എന്ന കുനാൽ കിഷോർ എഴുതിയ പുസ്തകവും ഭൂപടവുമാണ് അയോധ്യ രാമജന്മ ഭൂമിയാണെന്നതിന് തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നത്. എന്നാൽ ഈ പുസ്തകത്തിൽ നിന്നുള്ള ഉള്ളടക്കങ്ങൾ തെളിവായി സ്വീകരിക്കുന്നതിനെ രാജീവ് ധവാൻ എതിർക്കുകയായിരുന്നു. സുന്നി വഖഫ് ബോർഡിനും മറ്റു സംഘടനകൾക്കും വേണ്ടിയാണ് ധവാൻ കേസിൽ ഹാജരായത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍