Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സസ്‌പെൻസ് കഴിഞ്ഞു; അശോക് ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി; ഗോദായിൽ തരൂരിന്റെ എതിരാളി ദിഗ് വിജയ് സിങ്; രാജസ്ഥാൻ പ്രതിസന്ധിക്ക് സോണിയ ഗാന്ധിയോട് താൻ മാപ്പുചോദിച്ചെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും ഗലോട്ട്; തരൂരും ദിഗ് വിജയ് സിങ്ങും നാളെ പത്രിക സമർപ്പിക്കും; വ്യക്തതയില്ലാത്തത് സിങ് ഹൈക്കമാൻഡ് പ്രതിനിധിയാണോ എന്ന് മാത്രം

സസ്‌പെൻസ് കഴിഞ്ഞു; അശോക് ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി; ഗോദായിൽ തരൂരിന്റെ എതിരാളി ദിഗ് വിജയ് സിങ്; രാജസ്ഥാൻ പ്രതിസന്ധിക്ക് സോണിയ ഗാന്ധിയോട് താൻ മാപ്പുചോദിച്ചെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നെന്നും ഗലോട്ട്; തരൂരും ദിഗ് വിജയ് സിങ്ങും നാളെ പത്രിക സമർപ്പിക്കും; വ്യക്തതയില്ലാത്തത് സിങ് ഹൈക്കമാൻഡ് പ്രതിനിധിയാണോ എന്ന് മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒടുവിൽ അക്കാര്യത്തിൽ തീരുമാനമായി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല. രാജസ്ഥാനിൽ, തന്റെ വിശ്വസ്തരായ എംഎൽഎമാരുടെ കലാപത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് താൻ മത്സരിക്കുന്നില്ലെന്ന് ഗെലോട്ട് പറഞ്ഞു. രാജസ്ഥാൻ പ്രതിസന്ധിയുടെ പേരിൽ സോണിയ ഗാന്ധിയോട് താൻ മാപ്പ് ചോദിച്ചെന്നും ഗലോട്ട് അറിയിച്ചു.

സോണിയയുമായുള്ള ഗലോട്ടിന്റെ കൂടിക്കാഴ്ച ഒന്നരമണിക്കൂറോളം നീണ്ടുനിന്നു. താൻ മത്സരത്തിൽ നിന്ന് പിൻവാങ്ങുകയാണെന്നും തീരുമാനം പാർട്ടി നേതൃത്വതിന് വിടുകയാണെന്നും ഗെലോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. രണ്ടുദിവസം മുമ്പ് സംഭവിച്ച കാര്യങ്ങളിൽ എനിക്ക് ദുഃഖമുണ്ട്. ഞാൻ മുഖ്യമന്ത്രി കസേര വിടാൻ വിസമ്മതിച്ചുവെന്നൊരു പ്രതിച്ഛായ വന്നുചേർന്നിട്ടുണ്ട്. ഞാൻ 50 വർഷത്തോളമായി കോൺഗ്രസിന്റെ വിശ്വസ്ത പടയാളിയാണ്, ഗെലോട്ട് പറഞ്ഞു. ഗെലോട്ടിന്റെയും കൂട്ടരുടെയും കളികളിൽ പെട്ട് മുഖ്യമന്ത്രി സ്ഥാന മോഹം വിഫലമായ സച്ചിൻ പൈലറ്റും ഇന്ന് സോണിയയെ കാണുന്നുണ്ട്.

മത്സരിക്കാൻ ദിഗ് വിജയ് സിങ്

നാളെയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. അതിനിടെ, ദിഗ് വിജയ് സിങ് താൻ മത്സരിക്കുന്നുണ്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാളെ പത്രിക സമർപ്പിക്കും. ഗാന്ധി കുടുംബവുമായി ഇക്കാര്യം താൻ ചർച്ച ചെയ്തില്ലെന്ന് സിങ് വ്യക്തമാക്കിയതോടെ, ആരാവും ഒക്ടോബർ 17 ലെ തിരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർത്ഥി എന്ന ചോദ്യവും ഉയർന്നു.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുകയായിരുന്ന സിങ്ങിനെ സോണിയ ഗാന്ധി ഇന്നലെ ഡൽഹിക്ക് വിളിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ പി ചിദംബരവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദിഗ് വിജയ് സിങ് നാമനിർദ്ദേശ പത്രിക വാങ്ങാനെത്തിയത്. പാർട്ടി അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ നിന്ന് താൻ സ്വയം ഒഴിഞ്ഞുനിൽക്കുന്നില്ലെന്ന് അടുത്തിടെ അദ്ദേഹം പറഞ്ഞിരുന്നുവെങ്കിലും, തീരുമാനം എടുത്തിരുന്നില്ല. ത്രികോണ മത്സരമാണോ അതോ ദ്വികോണ മത്സരമാണോ നടക്കുക എന്ന ചോദ്യത്തിന്, ഒക്ടോബർ നാല് വരെ കാത്തിരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും തന്റെ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂർ നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നാളെ 3 മണിവരെയാണ് പത്രിക സമർപ്പിക്കാനാവുക. ദിഗ് വിജയ് സിങ്ങിന്റെ സ്ഥാനാർത്ഥിത്വത്തെ തരൂർ സ്വാഗതം ചെയ്തു. ഇത് ശത്രുക്കൾ തമ്മിലെ യുദ്ധമല്ല മറിച്ച് സഹപ്രവർത്തകർ തമ്മിലെ സൗഹൃദ മത്സരമാണ്. ഫലമെന്തായാലും, കോൺഗ്രസ് ജയിക്കണം, ദിഗ് വിജയ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം തരൂർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP