എഴുപതിൽ അറുപതും ഉറപ്പിച്ച് കെജ്രിവാൾ മുൻപോട്ട്; ഡൽഹിയെ കീഴടക്കിയ ആം ആദ്മി വിപ്ലവത്തിന് ഒന്നും സംഭവിച്ചിട്ടില്ല; ആദിത്യ നാഥ് മുതൽ മോദി വരെ കഠിന പ്രയത്നം നടത്തിയത് വെറുതെയാവും; ടൈംസ് നൗ സർവ്വേയിലും ആം ആദ്മി തന്നെ ജേതാക്കൾ: ഇന്ത്യയിലെ അപൂർവ്വമായ രാഷ്ട്രീയ മാതൃകയെ സാധാരണക്കാർ നെഞ്ചിലേറ്റിയത് ഇങ്ങനെ

സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഡൽഹിയിൽ തകർക്കാനാവാത്ത വിശ്വാസമായി ആം ആദ്മി പാർട്ടി വളരുന്നു. ഓരോ ദിവസം കഴിയുന്തോറും ജനങ്ങൾക്ക് ആം ആദ്മിയിലും അരവിന്ദ് കെര്ജിവാളിലുമുള്ള വിശ്വാസം കൂടി വരികയാണ്. അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഓരോ പുതിയ തെരഞ്ഞെടുപ്പ് സർവ്വേകളും. പുതിയ പുതിയ തെരഞ്ഞെടുപ്പ് സർവ്വേകൾ പിന്നിടുമ്പോൾ ആം ആദ്മി പാർട്ടി ജനങ്ങളുടെ മനസ് എത്രമാത്രം കീഴടക്കിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഡൽഹി വൻ ഭൂരിപക്ഷത്തോടെ തന്നെ അരവിന്ദ് കെജ്രിവാൾ നിലനിർത്തുമെന്ന് തന്നെയാണ് പുത്തൻ പുതിയ അഭിപ്രായ സർവ്വേകൾ സൂചിപ്പിക്കുന്നത്.
ഡൽഹിയിലെ എഴുപത് സീറ്റുകളിൽ അറുപതും ആം ആദ്മിക്ക് ലഭിക്കുമെന്നാണ് ടൈംസ് നൗ സർവ്വേയിൽ വ്യക്തമായിരിക്കുന്നത്. ഇതോടെ വൻ ഭൂരിപക്ഷത്തോടെ അരവിന്ദ് കെജ്രിവാൾ ഡൽഹിയുടെ ഭരണ ചക്രത്തിൽ എത്തുമെന്നുമാണ് ടൈംസ് നൗ സർവ്വേ റിപ്പോർട്ട്. കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 54 മുതൽ 60 സീറ്റ് വരെ ലഭിക്കുമെന്നാണ് സർവ്വേ സൂചിപ്പിക്കുന്നത്. അതേ സമയം ബിജെപി 10 മുതൽ 14 സീറ്റുകളിലൊതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു. കോൺഗ്രസിന് പൂജ്യം മുതൽ രണ്ട് സീറ്റുകൾ മാത്രമാണ് സർവേയിൽ പറയുന്നത്.
ഡൽഹിയെ പിടിച്ചെടുക്കാൻ കച്ചകെട്ടിയിറങ്ങിയ ബിജെപിക്ക് വൻ തിരിച്ചടിയാവും ഇത്തവണത്തെ ഡൽഹി തിരഞ്ഞടെപ്പെന്ന് ഇതോടെ ഉറപ്പിക്കാം. യോഗി ആദിത്യ നാഥ് മുതൽ മോദി വരെ കഠിന പ്രയത്നം നടത്തിയെങ്കിലും ഡൽഹിയെ കീഴടക്കിയ ആം ആദ്മി വിപ്ലവത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ജനങ്ങൾ. 2015-ൽ 55 ശതമാനം വോട്ട് നേടിയ എ.എ.പിക്ക് ഇത്തവണ 52 ശതമാനം വോട്ടുകളേ ലഭിക്കുകയുള്ളൂ. ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. കോൺഗ്രസിന് നാല് ശതമാനം വോട്ട് ലഭിക്കുമെന്നും സർവേ വ്യക്തമാക്കുന്നു.
ഈ മാസം എട്ടിനാണ് 70 അംഗ ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. 11ന് ഫലം പുറത്ത് വരും. 2015-ൽ എ.എ.പിക്ക് 67 സീറ്റ് ലഭിച്ചിരുന്നു. ബിജെപി മൂന്ന് സീറ്റിലൊതുങ്ങി. ടൈംസ് നൗ സർവ്വേയും ആം ആദ്മി തന്നെ ജേതാക്കൾ എന്ന് വ്യക്തമാക്കുമ്പോൾ ഇന്ത്യയിലെ അപൂർവ്വമായ രാഷ്ട്രീയ മാതൃകയെ സാധാരണക്കാർ നെഞ്ചിലേറ്റിയത് എങ്ങനെയാണെന്നാണ് വ്യക്തമാകുന്നത്. മുൻപ് നടന്ന അഭിപ്രായ സർവ്വേകളിലും ആം ആദ്മിയും കെജ്രിവാളും വൻ മുന്നേറ്റമാണ് കാഴ്ച വെച്ചത്. ഓരോ തിരഞ്ഞെടുപ്പ് കഴിയുന്തോറും കെജ്രിവാളും കൂട്ടരും നില മെച്ചപ്പെടുത്തുകയും ചെയ്തു.
ഡൽഹി പിടിച്ചെടുക്കാൻ ബിജെപിയും ഒപ്പം നിർത്താൻ കോൺഗ്രസും തലകുത്തി നിന്ന് പരിശ്രമിക്കുമ്പോഴും ഡൽഹി നിവാസികൾക്ക് അരവിന്ദ് കെജ്രിവാളിനോടുള്ള പ്രിയം ദിനം തോറും കൂടിവരികയാണ്. തലസ്ഥാന നഗരിയിൽ നിന്നും കെജ്രിവാളിനെയും കൂട്ടരേയും തൂത്തുവാരാൻ സകല മാധ്യമങ്ങളും സമ്പന്ന വർഗവും കിണഞ്ഞ് പരിശ്രമിച്ചിട്ടും ഡൽഹിയിൽ വൻ മുന്നേറ്റമാണ് തിരഞ്ഞെടുപ്പ് അടുക്കും തോറും ആം ആദ്മി പാർട്ടിയും കെജ്രിവാളും കാഴ്ച്ചവയ്ക്കുന്നത്. ഇതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും കണ്ണു തള്ളിച്ചുകൊണ്ട് ഡൽഹിയിൽ ആം ആദ്മി പാർട്ടി തകർക്കാനാകാത്ത വിശ്വാസമായി മാറുകയാണ്.
ആം ആദ്മി അധികാരത്തിൽ വരണമെന്നാണ് ഡൽഹിയിലെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നതെന്ന് ഐ.എ.എൻ.എസ്.-സി നേരത്തെ നടത്തിയ രണ്ട് സർവ്വേകളിലും വ്യക്തമാക്കിയിരുന്നു. രണ്ടാംവട്ട സർവേയിൽ 54.6 ശതമാനംപേർ എ.എ.പി. അധികാരത്തിൽവരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് വെളിപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്ത് അരവിന്ദ് കെജ്രിവാൾ തുടരണമെന്ന് 67.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. ഒരാഴ്ചമുമ്പ് നടത്തിയ ഒന്നാംഘട്ട സർവേയിൽ 53.3 ശതമാനം ആളുകളാണ് എ.എ.പി.യെ പിന്തുണച്ചത്. ഇതോടെ ആദ്യ അഭിപ്രായ സർവ്വേയേക്കാൾ ഫലം മെച്ചപ്പെടുത്തി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് പണമില്ലായ്മ തലവേദനായാകുമ്പോഴും ജനപ്രീതിയിൽ ബഹുദൂരം മുന്നേറ്റം കാഴ്ചവയ്ക്കുകയാണ് ആം ആദ്മംി പാർട്ടിയും അരവിന്ദ് കെജ്രിവാളും. പ്രധാനമന്ത്രി പദവിയിലേക്ക് പോലും മോദി കഴിഞ്ഞാൽ ഡൽഹിക്കാർക്കിഷ്ടം കെജ്രിവാളിനെയാണ്. രാഹുൽ ഗാന്ധിയേയും സോണിയ ഗാന്ധിയേയും പോലും ഡൽഹിക്കാർ തള്ളിക്കളയുന്നു. ജനങ്ങൾക്ക് വേണ്ടതെല്ലാം ചെയ്ത് നൽകി ജനങ്ങൾക്കിടയിൽ അത്രമാത്രം സ്വാധീനമാണ് ഇക്കാലയളവിൽ കെജ്രിവാളും കൂട്ടരും ഉണ്ടാക്കി എടുത്തിരിക്കുന്നത്.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേറ്റിട്ടില്ലെന്നും ഐ.എ.എൻ.എസ്. സർവേഫലം തെളിയിക്കുന്നു. പ്രധാനമന്ത്രിയായി 70.7 ശതമാനംപേരാണ് മോദിയെ പിന്തുണച്ചത്. 9.4 ശതമാനം പേരുടെ പിന്തുണയോടെ കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തി. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് കെജ്രിവാൾ രണ്ടാംസ്ഥാനത്തെത്തിയത്. രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് 4.1 ശതമാനംപേർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പിന്തുണച്ചവരുടെ എണ്ണം ഒരു ശതമാനത്തിൽ താഴെയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സർവേയിൽ ബിജെപി.യെ 24.1 ശതമാനംപേർ പിന്തുണച്ചു. കോൺഗ്രസിനെ വെറും 2.4 ശതമാനമാളുകളാണ് പിന്തുണച്ചത്. 13.4 ശതമാനംപേർ മറുപടി നൽകിയില്ല. സ്ഥാനാർത്ഥിയുടെ പ്രതിച്ഛായ നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 40 ശതമാനംപേർ അഭിപ്രായപ്പെട്ടപ്പോൾ, മുഖ്യമന്ത്രിസ്ഥാനാർത്ഥിയെനോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 22.6 ശതമാനംപേർ അഭിപ്രായപ്പെട്ടു. സ്ഥാനാർത്ഥിയുടെ പാർട്ടി നോക്കിയാണ് വോട്ടുചെയ്യുന്നതെന്ന് 13.9 പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്തവരിൽ 93.8 ശതമാനംപേരും ഉറപ്പായി വോട്ടുചെയ്യുമെന്ന് വ്യക്തമാക്കി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന്‍ 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍