മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്ന് പീയൂഷ് ഗോയൽ; ചായയും ബിസ്കറ്റും കഴിക്കാൻ വന്നതെന്ന് തമാശ പറഞ്ഞ് ധർമേന്ദ്ര പ്രധാൻ; കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനെ കണ്ടതിൽ കാര്യമില്ലെന്ന് മന്ത്രിമാർ ചിരിച്ചുതള്ളിയെങ്കിലും യോഗത്തിൽ ചർച്ചയായത് എണ്ണ ഇറക്കുമതി; നോർത്ത് ബ്ലോക്കിലെ ഓഫീസിൽ ബിഗ് വണ്ണിനെ കാണാൻ ഗവർണർമാരും മുഖ്യമന്ത്രിമാരും മന്ത്രിമാരും ക്യൂ നിൽക്കുന്നു; തീരുമാനങ്ങൾ എടുക്കുന്നതിൽ സൂപ്പർ വേഗതയോടെ അമിത്ഷാ പുതിയ അധികാര കേന്ദ്രമാകുന്നു
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബിഗ് ഫോറിലെ ബിഗ് വൺ-അമിത് ഷാ കേന്ദ്ര മന്ത്രിസഭയിൽ ചേരും മുമ്പേ തന്നെ മാധ്യമങ്ങൾ ചാർത്തിക്കൊടുത്ത വിശേഷണം. ആഭ്യന്തരം കൈയാളുന്ന ഷാ മോദി സർക്കാരിലെ പുതിയ അധികാരകേന്ദ്രമായി മാറുകയാണെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ പുതിയ സംസാര വിഷയം. അധികാരമേറ്റപ്പോൾ മുതൽ ഗവർണർമാർ, മുഖ്യമന്ത്രിമാർ, ക്യാബിനറ്റ് മന്ത്രിമാർ എന്നിവരുടെ നീണ്ട നിരയാണ് ഷായുടെ ഓഫീസിൽ. നേരത്തെ അരുൺ ജെയ്റ്റ്ലിയായിരുന്നു അധികാരകേന്ദ്രമെങ്കിൽ, അത് ഈവട്ടം ഷായിലേക്ക് മാറിയിരിക്കുന്നു.
ചൊവ്വാഴ്ച യോഗങ്ങളുടെ ഒരുപരമ്പര തന്നെ ഷായുടെ ഓഫീസിൽ അരങ്ങറി. അതിൽ ഒരുയോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, വാണിജ്യ-റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും അമിത് ഷായെ കണ്ട് ചർച്ച നടത്തി. എണ്ണ ഇറക്കുമതിയായിരുന്നു വിഷയം. എന്നാൽ, യോഗം കഴിഞ്ഞപ്പോൾ മന്ത്രിമാരെല്ലാം അത് ചിരിച്ചുതള്ളി. മന്ത്രിയുമൊത്ത് ചായ കുടിക്കാൻ വന്നുവെന്നായിരുന്നു പീയൂഷ് ഗോയലിന്റെ മറുപടി. ചായയും ബിസ്കറ്റും കഴിക്കാൻ വന്നതാണ് ധർമേന്ദ്ര പ്രധാൻ തമാശ പറഞ്ഞു. അമിത് ഷാ പാർട്ടി അദ്ധ്യക്ഷനായതുകൊണ്ട് മന്ത്രിമാരും നേതാക്കളും അദ്ദേഹത്തെ കാണാനെത്തുന്നത് സ്വാഭാവികമാണെന്നായിരുന്നു അൽപം ഗൗരവം കലർത്തി പിന്നീടുള്ള വിശദീകരണം.
കഴിഞ്ഞ മോദി സർക്കാരിലെ ആഭ്യന്തര മന്ത്രിയുടെ കീഴിൽ മറ്റുമന്ത്രാലയങ്ങളുടെ യോഗങ്ങൾ വിളിച്ചിരുന്നില്ല. ഇതാദ്യമാണ് രണ്ടാം മോദി സർക്കാരിൽ ഇത്തരമൊരുയോഗമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. അമിത് ഷാ സുപ്രധാന മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് ഈ ചർച്ച സൂചിപ്പിക്കുന്നത്. ആഫ്രിക്കയിലെ മൊസാംബിക്കിൽ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. കാശ്മീരിലെ സ്ഥിതിഗതികളും വിലയിരുത്തി. തീവ്രവാദികളുമായി ചർച്ചയ്ക്കില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഇനി ഉത്തരം ആവശ്യമില്ല. കേന്ദ്ര മന്ത്രിസഭയിൽ രണ്ടാമനായ ഷാ തന്റെ ഭാവി ദൗത്യത്തിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ രണ്ടുവർഷം സർക്കാരിൽ തീരുമാനമെടുക്കൽ അൽപം മന്ദഗതിയിലായിരുന്നു. ഇപ്പോൾ ഷാ വന്നതോടെ ഉഷാറായി എന്നാണ് പിന്നാമ്പുറ സംസാരം.
മന്ത്രിമാരെ വിരട്ടി ഷാ
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ളവർ ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കുന്നതിനെതിരായ കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പരാമർശമാണ് അമിത്ഷായെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രി നിതീഷ് കുമാർ , ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബിജെപി നേതാവുമായി സുശീൽ കുമാർ മോദി, രാം വിലാസ് പാസ്വാൻ എന്നിവർ പങ്കെടുത്ത ഇഫ്താറിനെ വിമർശിച്ച് ഗിരിരാജ് സിങ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇഫ്താർ നടത്തുന്ന അതേ അവേശത്തിൽ നവരാത്രി ആഘോഷവും നടത്തിയിരുന്നെങ്കിൽ എത്ര ഭംഗിയാകുമായിരുന്നേനെ എന്നായിരുന്നു ഗിരിരാജ് സിങിന്റെ ട്വീറ്റ്. ഗിരിരാജ് സിങ് മനഃപൂർവം തന്നെയാണ് പരാമർശം നടത്തിയതെന്നും അതുകൊണ്ട് മാധ്യമങ്ങൾ വാർത്തയാക്കുന്നതെന്നും നിതീഷ് കുമാർ പ്രതികരിക്കുകയും ചെയ്തു.
മന്ത്രിസഭയിൽ ചേരാതെ ജെ.ഡി.യു മാറി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം പരാമർശങ്ങൾ ദോഷം ചെയ്യുമെന്നാണ് അമിത്ഷായുടെ നിലപാട്. പ്രത്യേകിച്ച് മഹാസഖ്യത്തിലേക്ക് ജെഡിയുവിന് പരോക്ഷ ക്ഷണം വന്ന സാഹചര്യത്തിൽ വിശേഷിച്ചും. അതുകൊണ്ട് തന്നെ ഗിരിരാജ് സിങ്ങിനെ ഷാ അതൃപ്തി അറിയിച്ചു. ഹൈദരാബാദ് ഭീകരപ്രവർത്തനത്തിന്റെ പറുദീസയാണെന്നാണു ആഭ്യന്തര സഹമന്ത്രി ജി.കിഷൻ റെഡ്ഡി പറഞ്ഞപ്പോഴും ഷാ ഇടപെട്ടു. ബെംഗളൂരുവിലോ ഭോപാലിലോ ഭീകരവാദവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവം ഉണ്ടായാൽ അതിന്റെ വേരുകൾ ഹൈദരാബാദിലാണെന്നും പൊലീസും എൻഐഎയും രണ്ടോ മൂന്നോ മാസം കൂടുമ്പോൾ അവിടെ നിന്നും ഭീകരരെ അറസ്റ്റ് ചെയ്യുന്നുണ്ടെന്നുമായിരുന്നു കിഷന്റെ പ്രസ്താവന. ഇത്തരം പ്രസ്താവനകൾ മേലിൽ അരുതെന്ന് കിഷനെ ഷാ ശാസിക്കുകയും ചെയ്തു.
ബിഗ് ഫോറിലെ ബിഗ് 1
ആഭ്യന്തരം, ധനകാര്യം, പ്രതിരോധകാര്യം, വിദേശകാര്യം -ഇതാണ് കേന്ദ്ര മന്ത്രിസഭയിലെ ബിഗ് ഫോർ. അതിൽ ബിഗ് വൺ, ആഭ്യന്തരവും.ആരും എഴുതി വച്ചിട്ടില്ലെങ്കിലും ആഭ്യന്തര മന്ത്രിയെ പ്രധാനമന്ത്രിക്ക് ശേഷം രണ്ടാമനായാണ് കണക്കാക്കുന്നത്. 2014 ലെ ആദ്യ മോദി സർക്കാരിന്റെ കാലത്ത് ആരാണ് നമ്പർ ടൂ എന്ന കാര്യത്തിൽ എപ്പോഴും സംശയമായിരുന്നു. രാജ്നാഥ് സിങ്ങാണോ, അരുൺജെയ്റ്റ്ലിയാണോ? ജെയ്റ്റ്ലി പ്രധാനമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. ആരോഗ്യകാരണങ്ങളുടെ പേരിൽ ജെയ്റ്റ്ലി ഇത്തവണ മാറി നിന്നെങ്കിലും മോദി അദ്ദേഹത്തെ വീട്ടിൽ പോയി സന്ദർശിച്ചത് ഓർക്കുക. ഒരുസമയത്ത് ജെയ്റ്റ് ലിക്ക് ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ചുമതലയുണ്ടായിരുന്നു.എന്നാൽ, രാജ്നാഥ് സിങ്ങിന് മോദിയുടെ തൊട്ടടുത്ത് സീറ്റ് നൽകി ആഭ്യന്തര മന്ത്രി തന്നെയാണ് രണ്ടാമൻ എന്ന തോന്നലുണ്ടാക്കാനും ശ്രദ്ധ പുലർത്തിയിരുന്നു. ഏതായാലും ഇത്തവണ അത്തരം ആശയക്കുഴപ്പമൊന്നുമില്ല. ഗാന്ധിനഗറിൽ എൽ.കെഅദ്വാനിക്ക് പകരം മത്സരിച്ച് മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയ ഷാ തന്നെ രണ്ടാമൻ.
രണ്ടാമനായിരിക്കുക മാത്രമല്ല, രണ്ടാമൂഴത്തിൽ രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത കണിശക്കാരൻ എന്ന ഇമേജ് കാത്തുസൂക്ഷിക്കാൻ വിശ്വസ്തനായ അമിത്ഷാ തന്നെ അരികത്തുണ്ടാവുന്നതാണ് മോദിക്ക് പ്രിയങ്കരം. ആഭ്യന്തര മന്ത്രി പദം കുട്ടിക്കളിയല്ല. അതുകൊണ്ട് തന്നെ വലിയൊരു സന്ദേശം കൂടിയാണ് മന്ത്രിസഭയിലെ തന്റെ സഹപ്രവർത്തകർക്കും, മറ്റുസംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്കും മോദി നൽകുന്നത്. പാർട്ടി കേഡറുകളുടെ പിന്തുണ ഷായ്ക്ക ആവോളമുണ്ട്. എന്നാൽ, മന്ത്രിസഭയിലെ സഹപ്രവർത്തകരും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഷായെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. അതിനുള്ള വ്യക്തമായ സന്ദേശമാണ് മോദി നൽകിയിരിക്കുന്നത്. ആരായിക്കും മോദിയുടെ പിൻഗാമി എന്ന സന്ദേശം.
അനധികൃത കുടിയേറ്റക്കാരെ വച്ചുപൊറുപ്പിക്കില്ല
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം അമിത് ഷാ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരെ ആഞ്ഞടിച്ചിരുന്നു. ചിതലുകളെ പോലെയാണ് അനധികൃത കുടിയേറ്റക്കാർ. പശ്ചിമബംഗാളിലെ റായ്ഗഞ്ചിൽ ഏപ്രിൽ 12 ന് ഷാ പ്രസംഗിച്ചു: 'ദരിദ്രർക്ക് പോകേണ്ട ധാന്യങ്ങളും തൊഴിലും അവർ തട്ടിയെടുക്കുകയാണ്. പുതിയ നിയമനത്തോടെ മറ്റുദേശീയ പ്രശ്നങ്ങൾക്കൊപ്പം അദ്ദേഹം ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്ന വിഷയം അനധികൃത കുടിയേറ്റം തന്നെയായിരിക്കും. ബംഗ്ലാദേശിൽ നിന്നുമാത്രമല്ല, മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റത്തെയും ഷാ നിശിതമായി വിമർശിക്കാറുണ്ട്. അനധികൃത കുടിയേറ്റം മാത്രമല്ല. ജമ്മു-കശ്മീർ പ്രശ്നം, മാവോയിസ്റ്റ് പ്രശ്നം എന്നിവയിലെല്ലാം കടുത്ത നിലപാടാണ് ഷായ്ക്കുള്ളത്. കശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഭരണഘടനയുടെ 370-ാം വകുപ്പ് ഒഴിവാക്കുമെന്നും ഷാ വ്യക്തമാക്കിയിട്ടുണ്ട്.
Stories you may Like
- ഹമാസിന്റെ ലക്ഷ്യം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി തകർക്കുകയോ?
- ഇന്ത്യ-മധ്യേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിയിലുള്ളത് ചൈനീസ് പദ്ധതിക്കുള്ള മറുപടി
- ഹമാസ് ആക്രമണത്തിന് കാരണം ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ് സാമ്പത്തിക ഇടനാഴിയാകാം
- ബിഗ്ബോസിനെ എക്സ്പോസ് ചെയ്ത് ഡോ റോബിൻ രാധാകൃഷ്ണൻ
- വിവാദങ്ങൾക്ക് പിന്നാലെ അനിയൻ മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്