Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രധാനമന്ത്രിയേക്കാൾ വലിയ ജനാധിപത്യവാദിയില്ല; കാർഷിക നിയമനം പിൻവലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കാമായോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല; ബിജെപി സഖ്യത്തിന് ഒരുങ്ങും മുമ്പ് നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമരീന്ദർ സിങ്

പ്രധാനമന്ത്രിയേക്കാൾ വലിയ ജനാധിപത്യവാദിയില്ല; കാർഷിക നിയമനം പിൻവലിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കാമായോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല; ബിജെപി സഖ്യത്തിന് ഒരുങ്ങും മുമ്പ് നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമരീന്ദർ സിങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പഞ്ചാബ് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിന് ഒരുങ്ങുകയാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച അമരീന്ദർ സിങ്. ഇതിന് മുന്നോടിയായി കാർഷിക നിയമം പിൻവലിക്കാൻ തയ്യാറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തി അമരീന്ദർ രംഗത്തുവന്നു. കാർഷിക നിയമങ്ങൾ പിൻവലിച്ചതിലും കർതാർപുർ ഇടനാഴി തുറന്ന് നൽകിയതും ചൂണ്ടിക്കാട്ടിയാണ് അമരീന്ദർ സിങിന്റെ പ്രശംസ.

ഏതൊരു ദേശീയവാദിയും, നമ്മുടെ കർഷകന്റെയും കാർഷിക മേഖലയുടെയും ക്ഷേമത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു വ്യക്തിയും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യും. കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന പ്രതിഷേധങ്ങൾക്ക് ഇതോടെ അന്ത്യമാകുന്നുവെന്നുവെന്നും അമരീന്ദർ ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനാഭിപ്രായം ശ്രദ്ധിക്കുന്നുണ്ടെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് തീരുമാനമെന്നാണ് കാർഷിക നിയമം പിൻവലിച്ചതിനെ കുറിച്ച് അമരീന്ദർ പറയുന്നത്. കർഷകർക്കായി തന്റെ സർക്കാർ സ്വീകരിച്ച നിരവധി നടപടികൾ അദ്ദേഹം പ്രസംഗത്തിൽ വിശദീകരിച്ചു. സോപാധികമോ ഘട്ടം ഘട്ടമായോ പിൻവലിക്കൽ ഉണ്ടായില്ല, പ്രധാനമന്ത്രി ഉറച്ച തീരുമാനമെടുത്തു. ജയപരാജയങ്ങളുടെ രാഷ്ട്രീയ പരിഗണനകളില്ലാതെയാണ് പിൻവലിക്കുന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ പടിയിറക്കാമോയോ ബലഹീനതയായോ ചിത്രീകരിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യത്തിൽ, ജനങ്ങളുടെ താത്പര്യം കേൾക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല, അത് ചെയ്യുന്ന ഒരു നേതാവിനേക്കാൾ വലിയ ജനാധിപത്യവാദിയില്ല' അമരീന്ദർ കുറിച്ചു.

ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല, നമ്മുടെ രാജ്യത്തെ പോഷിപ്പിക്കുന്നത് നമ്മുടെ കർഷകരാണ്. അതുപോലെ, സിഖ് വിശ്വാസത്തെ സ്വന്തം രാഷ്ട്രീയത്തിനായി ഉപയോഗിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. 1980 കളിലെ ഓർമ്മകളും മുറിവുകളും എല്ലാവർക്കും കാണാനുള്ളതാണ്. ഈ വിഷയങ്ങളിൽ ആരെങ്കിലും രാഷ്ട്രീയം കളിച്ചാൽ അവരെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപവത്ക്കരിച്ച അമരീന്ദർ സിംഗും ബിജെപിയും തമ്മിൽ വരുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിയിരുന്നു. കർഷക നിയമങ്ങൾ പിൻവലിച്ചാൽ ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന് അമരീന്ദർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ നിയമം പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ സഖ്യ വഴി തെളിഞ്ഞു. കാർഷക നിയമം പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ബിജെപിയുമായി സീറ്റ് വിഭജനത്തിനുള്ള തടസം മാറിയെന്ന് അമരീന്ദർ സിങ് അറിയിച്ചു. കാർഷിക നിയമം പിൻവലിക്കാൻ തീരുമാനിച്ച പ്രധാനമന്ത്രിയുടെ തീരുമാനത്തെ അമരീന്ദർ സ്വാഗതം ചെയ്തു.

കഴിഞ്ഞ മാസമാണ് തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റെ പ്രഖ്യാപനം അമരീന്ദർ സിങ് നടത്തിയത്. കോൺഗ്രസ് സർക്കാറിൽ മുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ഈ സ്ഥാനം രാജിവച്ചായിരുന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചത്. പാർട്ടി പ്രഖ്യാപനം വന്നഉടൻ ബിജെപിയുമായി പ്രാഥമിക ചർച്ചകൾ നടത്തിയിരുന്നു. കാർഷിക നിയമം പിൻവലിക്കാതെ സഖ്യത്തിന് തയ്യാറാവില്ലെന്നായിരുന്നു അന്ന് അമരീന്ദർ പറഞ്ഞത്. പുതിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ചകളിലേക്ക് കടക്കും.

കഴിഞ്ഞ തവണ പഞ്ചാബിൽ 23 സീറ്റുകളിൽ ശിരോമണി അകാലിദളുമായി ചേർന്നാണ് ബിജെപി മത്സരിച്ചത്. അന്ന് മൂന്ന് സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. ശിരോമണി അകാലിദളുമായി ബന്ധം വേർപ്പെട്ടതോടെ സംസ്ഥാനത്തെ 117 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിജെപി പ്ര ഇതിനിടെയാണ് അമരീന്ദർ പുതിയ പാർട്ടി പ്രഖ്യാപിച്ചത്. തുടർന്ന് അമിത് ഷായെ സന്ദർശിച്ച അമരീന്ദർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP