ആംആദ്മി രണ്ട് വഴിക്ക്; പ്രശാന്ത് ഭൂഷണിനേയും യോഗേന്ദ്ര യാദവിനേയും ദേശീയ കൗൺസിലിൽ നിന്ന് കെജ്രിവാൾ പുറത്താക്കി; കെജ്രിവാൾ ജനാധിപത്യത്തെ കൊലപ്പെടുത്തിയെന്ന് യോഗേന്ദ്ര യാദവ്; പ്രതിഷേധിച്ച് രാജിവച്ച് മേധാ പട്ക്കറും
ന്യൂഡൽഹി: അച്ചടക്കലംഘനം നടത്തിയതിന് പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും ആംആദ്മി പാർട്ടിയുടെ ദേശീയ കൗൺസിലിൽ നിന്നും പുറത്താക്കി. ഡൽഹിയിൽ ഇന്ന് ചേർന്ന ദേശീയ കൗൺസിൽ യോഗത്തിൻേറതാണു തീരുമാനം. അജിത് ജായോയും പ്രഫ.ആനന്ദ് കുമാറിനെയും ഇവരോടൊപ്പം കൗൺസിലിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതോടെ ആംആദ്മി പാർട്ടിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമ്പൂർണ്ണ ആധിപത്യമായി. യോഗത്തിൽ ചേരിതിരിഞ്ഞ് നേതാക്കൾ മുദ്രവാക്യവും വിളിച്ചു.
ഗോപാൽ റായ് അധ്യക്ഷനായ യോഗമാണ് തീരുമാനമെടുത്തത്. അച്ചടക്ക ലംഘനം നടത്തിയ വിമത നേതാക്കളെ പുറത്താക്കുന്നതിനായി പ്രമേയം കൊണ്ടു വരികയായിരുന്നു. പ്രശാന്ത് ഭൂഷണേയും യോഗേന്ദ്ര യാദവിനേയും അനുകൂലിച്ച് 23 പേർ വോട്ടു രേഖപ്പെടുത്തിയെങ്കിലും 200 പേർ എതിർത്ത് വോട്ട് ചെയ്തു.
പുറത്താക്കിയ നടപടിയിൽ വിഷമമുണ്ടെന്നും ജനാധിപത്യം കൊല ചെയ്യപ്പെട്ട ദിവസമാണിതെന്നും യോഗേന്ദ്ര യാദവ് പ്രതികരിച്ചു. യോഗം ചേർന്ന ഹാളിൽ ക്യാമറ സ്ഥാപിച്ചിരുന്നു. അത് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കാം എന്നാണ് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം അരവിന്ദ് കെജ്രിവാൾ എന്തു പറഞ്ഞോ അതു തന്നെ സംഭവിച്ചുവെന്ന് പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു. കെജ്രിവാൾ അനുകൂലികളായ എംഎൽഎമാർ ഗുണ്ടകളെ പ്പോലെയാണ് പെരുമാറിയത്. സംസാരിക്കാൻ പോലും തങ്ങൾക്ക് അവസരം നൽകിയില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഇരുവരേയും പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നിന്നും പുറത്താക്കുന്നത്. മുമ്പ് ഇരുവരെയും രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് പുറത്താക്കിയിരുന്നു.
നേരത്തേ യോഗത്തിൽ പങ്കെടുക്കാനത്തെിയ യോഗേന്ദ്ര യാദവിനെതിരെ പാർട്ടി പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കെജ്രിവാൾ അനുകൂലികളായ പ്രവർത്തകരാണു യോഗേന്ദ്രയാദവിനെതിരെ മുദ്രാവാക്യം വിളിക്കുകയും അദ്ദേഹത്തെ തടയാനും ശ്രമിച്ചത്. മറ്റാരും പറഞ്ഞിട്ടല്ല തങ്ങളിവിടെ വന്നതെന്നും തങ്ങളുടെ മാത്രം താൽപര്യത്തിലാണ് വന്നതെന്നും കെജ്രിവാൾ അനുകൂലികളായ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവും പുതിയ പാർട്ടിയുണ്ടാക്കുമെന്നാണ് സൂചന. പ്രശാന്ത് ഭൂഷനും യോഗേന്ദ്ര യാദവിനുമെതിരെ കെജ്രിവാൾ സംസാരിക്കുന്നതിന്റെ ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു്. 67 എംഎൽഎമാരുമായി താൻ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കെജ്രിവാൾ പറയുന്നതായും ശബ്ദരേഖയിലുണ്ട്.
വാരാണസി നേതാവ് ഉമേഷ് സിംഗുമായി കെജ്രിവാൾ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തായിരിക്കുന്നതെന്നാണ് ആരോപണം. എന്നാൽ, പുറത്തായ ഫോൺ സംഭാഷണത്തിലെ ശബ്ദം കെജ്രിവാളിന്റേതാണെന്ന ആരോപണങ്ങൾ ആംആദ്മി നിഷേധിച്ചു. കെജ്രിവാൾ ഒരുക്കലും ഇത്തരം രൂക്ഷമായ പദപ്രയോഗങ്ങൾ ഉപയോഗിക്കാറില്ലെന്നും ഫോൺ സംഭാഷണം താൻ കേൾക്കാത്തിടത്തോളം കൂടുതൽ പ്രതികരിക്കാനില്ലെന്നും എ.എ.പി നേതാവ് സത്യേന്ദ്ര കുമാർ ജയിൻ പറഞ്ഞു
യാദവും സംഘവും ഡൽഹി തിരഞ്ഞെടുപ്പിൽ എഎപിയെ തോൽപിക്കാൻ ശ്രമിച്ചെന്നും ഇവർ തുടർന്നാൽ പുതിയ പാർട്ടി രൂപീകരിക്കുമെന്നും ശബ്ദരേഖയിൽ പറയുന്നു. അതിനിടെ ഡൽഹി എംഎൽഎമാരെ ഉൾപ്പെടുത്തി കേജ്രിവാൾ പ്രാദേശിക പാർട്ടിയുണ്ടാക്കാൻ ശ്രമിച്ചതായി യോഗേന്ദ്ര യാദവ് പക്ഷം ആരോപിച്ചു. മാപ്പ് എഴുതിത്ത്ത്ത്ത്ത്ത്ത്ത്ത്തന്നെങ്കിലും ബാഹ്യ ശക്തികളുടെ സമ്മർദത്തിനു വഴങ്ങി യോഗേന്ദ്ര യാദവ് സമവായം അട്ടിമറിച്ചെന്നാണു മറുഭാഗത്തിന്റെ മറുപടി. വാദങ്ങൾ തെളിയിക്കുന്നതിനുള്ള രേഖകളും മാദ്ധ്യമ പ്രവർത്തകർക്കു മുന്നിൽ ഇരുപക്ഷവും ഹാജരാക്കി.
അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, പ്രഫ. അനന്ത് കുമാർ എന്നിവരെ നിർവാഹക സമിതിയിൽ നിന്നു പുറത്താക്കാൻ കേജ്രിവാൾ പക്ഷം കൗൺസിലിൽ പ്രമേയം കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു. ഇതാണ് ഇന്നത്തെ യോഗത്തിൽ സംഭവിച്ചത്. എന്നാൽ, പാർട്ടി ഭരണഘടനപ്രകാരം അച്ചടക്ക ലംഘനത്തിനു നടപടി സ്വീകരിക്കാനുള്ള അധികാരം പാർട്ടി ലോക്പാലിനാണ്. അതിനാൽ പുറത്താക്കൽ നടപടി എളുപ്പമാകില്ല. പക്ഷേ ആംആദ്മിയുമായുള്ള ബന്ധം സ്വയം വിച്ഛേദിക്കാനാണ് പ്രശാന്ത് ഭൂഷണിന്റേയും യോഗേന്ദ്ര യാദവിന്റേയും നീക്കം.
അസത്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു, കേജ്രിവാൾ ഏകാധിപതിയെപ്പോലെ പെരുമാറുന്നു, ഔദ്യോഗിക വെബ്സൈറ്റിൽ നിന്നു ഭരണഘടന നീക്കി, കളങ്കിതർക്കു ടിക്കറ്റ് നൽകി, നിരന്തരം അഭ്യർത്ഥിച്ചിട്ടും കൂടിക്കാഴ്ചയ്ക്കു സമയമനുവദിച്ചില്ല തുടങ്ങി ആരോപണങ്ങളുടെ നീണ്ട നിരയാണ് വിമതപക്ഷം ഉന്നയിക്കുന്നത്. നിർവാഹക സമിതിയിലേക്കു സ്വന്തക്കാരെ നിർദ്ദേശിച്ചു, ചർച്ചയിൽ അംഗീകരിക്കുന്ന കാര്യങ്ങൾ പുറത്തു തള്ളിപ്പറയുന്നു തുടങ്ങിയ പ്രത്യാരോപണങ്ങളുമായി അശുതോഷ്, സഞ്ജയ് സിങ്, ആശിഷ് ഖേതൻ തുടങ്ങി കേജ്രിവാൾ പക്ഷക്കാരും രംഗത്തെത്തി.
കേജ്രിവാളിനെ കത്തിലൂടെ അറിയിച്ച അഞ്ച് ആവശ്യങ്ങൾ ദേശീയ കൗൺസിലിൽ പ്രമേയമായി അവതരിപ്പിക്കുമെന്നും നടപടിക്രമങ്ങൾ വിഡിയോയിൽ പകർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും യാദവ് പക്ഷം അറിയിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചാൽ നിർവാഹക സമിതിയിൽ നിന്നു രാജിവയ്ക്കാമെന്നും ആവർത്തിച്ചു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല.
സംസ്ഥാനജില്ലാ കൺവീനർമാർ, ദേശീയ നിർവാഹക സമിതിയംഗങ്ങൾ, വിവിധ മേഖലകളിൽ തിരഞ്ഞെടുക്കപ്പെട്ട 50 പേർ എന്നിവരടങ്ങുന്നതാണു കൗൺസിൽ. എന്നാൽ, തങ്ങളെ അനുകൂലിക്കുന്നവരെ മാത്രമാണു കേജ്രിവാൾ പക്ഷം ക്ഷണിച്ചതെന്ന് ആരോപണമുണ്ട്. കേരളത്തിൽ നിന്ന് ആർക്കും ക്ഷണമില്ലായിരുന്നു.
പ്രതിഷേധിച്ച് മേധാ പട്കർ രാജിവച്ചു
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിലെ പടലപ്പിണക്കം രൂക്ഷമായിരിക്കെ സാമൂഹ്യ പ്രവർത്തക മേധാ പട്കർ പാർട്ടിയിൽ നിന്ന് രാജിവച്ചു. ദേശീയ എക്സിക്യൂട്ടീവ് സമിതിയിൽ നിന്ന് യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് മേധയുടെ രാജി.ആം ആ്ദമി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലുണ്ടായ സംഭവ വികാസങ്ങളിൽ ദുഃഖവും നിരാശയുമുണ്ടെന്ന് മേധ പറഞ്ഞു. പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ഒരിക്കലും പാർട്ടിക്ക് വിരുദ്ധമായി പ്രവർത്തിച്ചിട്ടില്ലെന്നും അവർക്കെതിരെ ഏകപക്ഷീയമായി നടപടി സ്വീകരിച്ചതിനെ അപലപിക്കുകയാണെന്നും മോധ പറഞ്ഞു.
Stories you may Like
- കെജ്രിവാൾ നാല് ദിവസത്തേക്ക് കൂടി ഇഡി കസ്റ്റഡിയിൽ
- സുനിത കെജ്രിവാൾ ഇന്ദ്രപ്രസ്ഥത്തിലെ താരമാകുമ്പോൾ
- ആംആദ്മി നേതാവിനെ ഇന്ന് അറസ്റ്റു ചെയ്തില്ല; ചോദ്യം ചെയ്ത് വിട്ടയയ്ക്കും; മൊഴി എടുക്കൽ നിർണ്ണായകം
- എഎപി-കോൺഗ്രസ് ഏറ്റുമുട്ടൽ ഇന്ത്യ സഖ്യത്തിൽ കല്ലുകടിയാകുന്നു
- എഎപി എംഎൽഎമാർക്ക് 25 കോടി വീതം ബിജെപി വാഗ്ദാനം ചെയ്തെന്ന് കേജ്രിവാൾ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍