യുഡിഎഫ് അല്ല എൽഡിഎഫ് എന്ന് മുഖ്യമന്ത്രി പറഞ്ഞത് വാസ്തവം; രാജ്യാന്തര സ്വർണക്കടത്തൊന്നും ഞങ്ങളെ കൊണ്ട് പറ്റില്ല; ഇത്തരം കള്ളക്കടത്തുകൾ മുഖ്യമന്ത്രിക്കും അങ്ങയുടെ പാർട്ടിക്കും കൂടെയുള്ളവർക്കും മാത്രമേ പറ്റുകയുള്ളൂ; സ്വപ്നയ്ക്ക് നിയമനം നൽകിയ പ്ലേസ്മെന്റ് ഏജൻസി ഏതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; കേരളത്തിലെ ഏത് നിയമനത്തിന്റേയും പിന്നിൽ ഇപ്പോൾ പി.ഡബ്ല്യൂ.സി ആയി മാറിക്കഴിഞ്ഞു; പിണറായിക്കെതിരെ രമേശ് ചെന്നിത്തല
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വപ്ന സുരേഷിന് നിയമനം നൽകിയതിൽ മുഖ്യമന്ത്രി കൈകഴുകാൻ ശ്രമിക്കുന്നതായി ചെന്നിത്തല ആരോപിച്ചു. സ്വപ്നയുടെ നിയമനത്തിന് പിന്നിൽ പ്രൈസ് വാട്ടർ കൂപ്പർ ആണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം യുഡിഎഫ് അല്ല എൽഡിഎഫെന്നും മുഖ്യമന്ത്രി പറഞ്ഞത് വാസ്തവമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും രാജ്യാന്തര ബന്ധമുള്ള സ്വർണകള്ളക്കടത്ത് നടത്താൻ തങ്ങൾക്ക് പറ്റില്ലെന്നുമായിരുന്നു ചെന്നിത്തല പ്രതികരിച്ചത്. ഇത്തരം കള്ളക്കടത്തുകൾ മുഖ്യമന്ത്രിക്കും അങ്ങയുടെ പാർട്ടിക്കും കൂടെയുള്ളവർക്കും മാത്രമേ പറ്റുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
'ഇന്നലെ മുഖ്യമന്ത്രി പറഞ്ഞത് സെക്രട്ടറിയെ മാറ്റിയത് പൊതുജനങ്ങളുടെ ഇടയിൽ നിന്നും അഭിപ്രായവ്യത്യാസങ്ങൾ വന്നതുകൊണ്ടാണ് എന്താണ്. പൊതുജനങ്ങൾക്കിടയിൽ നിന്നും നേരത്തേയും അഭിപ്രായ വ്യത്യാസങ്ങൾ വന്നിരുന്നു. സിപിഐയും കാനം രാജേന്ദ്രനും സ്പ്രിംക്ലർ ഇടപാടിലെ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. അന്ന് എന്തുകൊണ്ടാണ് സെക്രട്ടറിയെ മാറ്റാതിരുന്നത്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാർത്താസമ്മേളനം കേട്ടപ്പോൾ ഒരു കാര്യം വ്യക്തമായി. അദ്ദേഹം ഈ വിവാദ സ്ത്രീയെ പൂർണമായും സംരക്ഷിക്കുന്നു എന്നാണ് പറഞ്ഞുവെച്ചത്. പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരായി നിയമപരമായ ഒരു നടപടിയും ആവശ്യമില്ലെന്നും പൊതുജനാവശ്യം പരിഗണിച്ച് മാറ്റിയതാണെന്നുമാണ് പറഞ്ഞത്. അതല്ല, അന്വേഷണം അങ്ങയുടെ മേലേക്ക് വരുമെന്ന് മനസിലായപ്പോഴാണ് അത്തരമൊരു നടപടി എടുത്തത്.- ചെനന്ിത്തല പറഞ്ഞു.
അങ്ങ് പറഞ്ഞു ഇത് യു.ഡി.എഫ് അല്ല എൽ.ഡി.എഫ് ആണെന്ന്. എൽ.ഡി.എഫിന് ഈ സ്വർണക്കള്ളക്കടത്ത് ബന്ധമുണ്ടെന്ന് ഇപ്പോഴാണ് ഞങ്ങൾക്ക് മനസിലായത്. ശരിയാണ് ഞങ്ങൾക്ക് അതില്ല. ഞങ്ങൾ ആ ഒരു പണി ചെയ്തിട്ടില്ല. ഇത് യു.ഡി.എഫിന് കഴിയുമോ എന്ന് ചോദിച്ചു. ഇല്ല ഞങ്ങൾക്ക് ഈ ഏർപ്പാടേ പറ്റില്ല, അത് സമ്മതിക്കുന്നു. സ്വർണ്ണക്കള്ളക്കടത്തുപോലുള്ള രാജ്യാന്തര ബന്ധമുള്ള കള്ളക്കടത്ത് ചെയ്യാൻ തീർച്ചയായും മുഖ്യമന്ത്രി ഞങ്ങൾക്ക് പറ്റില്ല. അത് അങ്ങേയ്ക്കും അങ്ങയുടെ പാർട്ടിക്കും കൂടെയുള്ളവർക്കും മാത്രമേ പറ്റുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു കാര്യം അദ്ദേഹം പറഞ്ഞത് ക്രൈംബ്രാഞ്ചാണ് ഈ കേസ് അന്വേഷിച്ച് തീരുമാനമെടുത്തതെന്നാണ്. എത്ര ലാഘവത്തോടെയാണ് അങ്ങ് മറ്റുള്ളവർ എഴുതിത്ത്തന്നത് വായിക്കുന്നത്. 2016 ൽ രജിസ്റ്റർ ചെയ്ത കേസിന്റെ നടപടി ക്രമങ്ങൾ വർഷങ്ങളോളം താമസിപ്പിച്ചു. അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്ന് കോടതി പറഞ്ഞപ്പോഴാണ് 2019 ൽ നടപടിയുമായി പോയത്. നിങ്ങളുടെ തലയിലെ തൂവലല്ല അത്. കോടതി ഇടപെട്ടപ്പോഴാണ് അന്വേഷണത്തിന് തയ്യാറായത്. വിവാദ സ്ത്രീയുമായി ബന്ധപ്പെട്ട അന്വേഷണം വൈകിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അതുകൊണ്ട് തന്നെയാണ് അന്വേഷണം ഇഴഞ്ഞുനീങ്ങിയത്. ഇപ്പോൾ കോടതി ഇടപെട്ടതുകൊണ്ടാണ് കേസ് ലോജിക്കൽ കൺക്ലൂഷനിൽ എത്തിയത്. മറ്റൊരു കാര്യം നിയമനവുമായി ബന്ധപ്പെട്ടായിരുന്നു. പ്ലേസ്മെന്റ് ഏജൻസി ആണ് നിയമനം നൽകിയതെന്ന് മുഖ്യമന്ത്രി പറയുന്നു.
കേരളത്തിലെ ഏത് നിയമനത്തിന്റേയും പിന്നിൽ ഇപ്പോൾ പി.ഡബ്ല്യൂ.സി ആയി മാറിക്കഴിഞ്ഞു. കൊച്ചി ഇടനാഴി ആവട്ടെ, ഇ മൊബിലിറ്റി ആവട്ടെ അങ്ങനെ ഏതും. മുഖ്യമന്ത്രിക്ക് പി.ഡബ്ല്യു.സിയോടുള്ള സ്നേഹം എല്ലാവർക്കും അറിയാം. ആ പി.ഡബ്ല്യു.സി തന്നെയാണ് ഈ സ്ത്രീയെ ഒന്നരലക്ഷം ശമ്പളം കൊടുത്ത് നിയമിച്ചത്. അത് പ്ലേസ്മെന്റ് ഏജൻസിയുടെ തലയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. നിയമനം അറിഞ്ഞില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിയമത്തിന് ശുപാർശ ചെയ്തത്. വിഷയം പുറത്തുവന്നപ്പോൾ അത് പ്ലേസ്മെന്റ് ഏജൻസിയുടെ തലയിൽ വെച്ച് രക്ഷപ്പെടുകയാണ്.
തട്ടിപ്പുകാരിയെ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തിൽ നിയമിക്കുകയും അവർ നടത്തിയ സെമിനാറിൽ മുഖ്യമന്ത്രി നാല് മണിക്കൂർ നേരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അവരെ അറിയില്ലേ, പരിചയമില്ലേ, ഭരണത്തിലെ ഉന്നതരുമായുള്ള ഇവരുടെ ബന്ധം വരുംദിവസങ്ങളിൽ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്നത്തെ പത്രത്തിൽ കസ്റ്റംസിന്റെ ഉന്നതാധികാരിയുടെ അഭിമുഖം കണ്ടു. അദ്ദേഹം പറഞ്ഞത് വിളിച്ചയാളുകളെ മുഴുവൻ കസ്റ്റംസ് വിളിച്ചുവരുത്തും എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് പറഞ്ഞതായി അദ്ദേഹം ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് എവിടെയാണ് ക്ലീൻ ചിറ്റ് നൽകിയത്. ഓഫീസ് ഇടപെട്ടില്ലെന്ന് എവിടെയാണ് പറഞ്ഞത്. കസ്റ്റംസിലെ ഒരു ഉദ്യോഗസ്ഥൻ നടന്നുപോകുമ്പോൾ പത്രക്കാർ എന്തോ ചോദിച്ചു. അദ്ദേഹം എന്തോ പറഞ്ഞു. കസ്റ്റംസ് ഉന്നതാധികാരി തന്നെ ഇക്കാര്യം പറഞ്ഞതോടെ ഇതിന് വിലയില്ലാതായില്ലേയെന്നും ചെന്നിത്തല ചോദിച്ചു.
Stories you may Like
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- വീണ്ടും ചെന്നിത്തലയ്ക്ക് മുമ്പിൽ പിണറായി ക്ലീൻ ബൗൾഡ്!
- 'ക്ലിഫ് ഹൗസിൽ കുളിക്കുന്നത് പട്ടിയോ കുട്ടിയോ?' പരിഹസിച്ച് ചെന്നിത്തല
- ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞിട്ട് ഇപ്പോഴോ
- കെ മുരളീധരനെയും അടൂർ പ്രകാശിനെയും ലോക്സഭയിലേക്ക് മത്സരിപ്പിച്ച തീരുമാനം തെറ്റായിപ്പോയി
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍