'ഞങ്ങളെ ബന്ദികൾ ആക്കിയിരിക്കുന്നു..ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല..ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ കഴിയുന്നില്ല; ഇതിലധികം ഇനി സഹിക്കാൻ വയ്യെന്ന് ഉറച്ചുള്ള' അവസാനസമരത്തിന് ഫലം; ഭരണത്തിൽ കടിച്ചുതൂങ്ങിയവർ ഗത്യന്തരമില്ലാതെ ഒടുവിൽ കീഴടങ്ങി; ബെയ്റൂട്ടിനെ തകർത്ത 160 ലേറെ പേരുടെ ജീവനെടുത്ത സ്ഫോടന പരമ്പര ഉയർത്തിയ ജനരോഷം ആളിപ്പടർന്നപ്പോൾ രാജി വച്ചൊഴിഞ്ഞ് ലെബനനിലെ മന്ത്രിസഭ ; പടിയിറക്കം ടെലിവിഷനിലൂടെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഹസ്സൻ ദിയബ്
മറുനാടൻ മലയാളി ബ്യൂറോ
ബെയ്റൂട്ട്: ബെയ്റൂട്ടിൽ 160 ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനങ്ങൾ ജനവിശ്വാസം നഷ്ടപ്പെടുത്തിയതോടെ ലെബനനിലെ മുഴുവൻ മന്ത്രിമാരും രാജിവെച്ചു. ടെലിവിഷനിലൂടെ പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിന് വഴിവച്ചത് നേതാക്കളുടെ അഴിമതിയാണെന്ന ആരോപണം ശരിവച്ച് കൊണ്ടാണ് പ്രധാനമന്ത്രി ഹസ്സൻ ദിയബ് പടിയിറക്കം പ്രഖ്യാപിച്ചത്. തന്റെ സർക്കാർ രാജി വയ്ക്കുകയാണെന്നും ദൈവം ലെബനനെ സംരക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സർക്കാർ രൂപീകരിക്കും വരെ ഇനി കാവൽ ഭരണമായിരിക്കും തുടരുക. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനമെടുത്തതെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സൻ അറിയിച്ചു. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സൻ ദിയാബ് കൈമാറി. ഓഗസ്റ്റ് നാലിന് നടന്ന വൻസ്ഫ്ടോന പരമ്പരയെതുടർന്ന് സർക്കാരിനെതിരെ വൻപ്രതിഷേധങ്ങളാണ് ഒരാഴ്ചയായി അരങ്ങേറുന്നത്. പൊലീസുമായുള്ള ഏറ്റുമുട്ടലുകൾ തുടർച്ചയായ മൂന്നാം ദിവസമാണ് നടക്കുന്നത്. 160 ലധികം പേർ കൊല്ലപ്പെട്ടുവെന്ന മാത്രമല്ല, 6000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുറമുഖത്ത് സുരക്ഷ ഉറപ്പാക്കാതെ കപ്പലിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റാണ് സ്ഫോടനത്തിനും വൻ ആൾനാശത്തിനും ഇടയാക്കിയത്.
സഹികെട്ട് തെരുവിൽ ഇറങ്ങി ജനങ്ങൾ
അഴിമതിയും കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ സർക്കാരിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബെയ്റൂട്ടിലെ തുറമുഖത്ത് നടന്ന സ്ഫോടനത്തിൽ നഗരത്തിന്റെ പകുതിയോളം തകർന്നിരുന്നു. ഏകദേശം 3 ലക്ഷത്തോളം പേർക്ക് വീടുകൾ നഷ്ടപ്പെട്ടതായാണ് കണക്ക്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയുടേയും അഴിമതിയുടെയും പ്രത്യക്ഷ ഉദാഹരണമായാണ് ലബനീസ് ജനത ഈ സ്ഫോടനത്തെ കാണുന്നത്. അതിന്റെ അനന്തരഫലമായിരുന്നു കലാപവും.
ഒക്ടോബർ മുതൽ തന്നെ സർക്കാരിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ പ്രക്ഷോഭം ശക്തമായിരുന്നു. ഒക്ടോബറിൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയതിൽ പിന്നെ ലെബനനിലെ സ്ഥിരം കാഴ്ച്ചയാണ് സംഘർഷങ്ങൾ. എന്നാൽ, മുൻപെങ്ങും ഇല്ലാത്തവിധം, ഒരു കൂട്ടം മുൻസൈനികർ ലെബനനിന്റെ വിദേശമന്ത്രാലയത്തിലേക്ക് കടന്നുകയറി അതിന്റെ നിയന്ത്രണം പിടിച്ചെടുത്തു. പിന്നീട് അതിനെ ലെബനീസ് വിപ്ലവത്തിന്റെ ഔദ്യോഗിക കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഓഫീസ് പിടിച്ചെടുക്കുന്നതും വിപ്ലവകേന്ദ്രമായി പ്രഖ്യാപിക്കുന്നതുമൊക്കെ പ്രാദേശിക ടി വി ചാനലുകളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. തുടർന്ന് സൈന്യത്തെ സംഭവസ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. ഏകദേശം മൂന്നുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിലാണ് സൈന്യം വിദേശമന്ത്രാലയത്തിന്റെ ഓഫീസ് പ്രതിഷേധക്കാരിൽ നിന്നും പിടിച്ചെടുത്തത്.
ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിഷേധത്തിന്റെ സിരാകേന്ദ്രമായ രക്തസാക്ഷി ചത്വരത്തിൽ ഒത്തുചേർന്നത്. അവരിൽ ചിലർ സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ ചിത്രങ്ങളും പിടിച്ചിരുന്നു. മരണമടഞ്ഞ നിസ്സഹായരുടെ അതേ വിധി ലെബനനിലെ രാഷ്ട്രീയ നേതാക്കൾക്കും ലഭിക്കണം എന്നായിരുന്നു പലരും ഉറക്കെ വിളിച്ചു പറഞ്ഞിരുന്നത്. ''എന്റെ സർക്കാർ എന്റെ ജനങ്ങളെ കൊന്നു'', ''നിങ്ങൾ അഴിമതിക്കാരായിരുന്നു, ഇപ്പോൾ കൊലപാതകികളുമായി'' എന്നൊക്കെ എഴുതിയ പ്ലക്കാർഡുകളും അവരിൽ പലരുടെയും കൈകളിൽ കാണാമായിരുന്നു.
സാമ്പത്തിക മാന്ദ്യവും കോവിഡും കാര്യങ്ങൾ വഷളാക്കി
സ്ഫോടനത്തിൽ മരണമടഞ്ഞവരുടെ മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ നടന്ന് പ്രതിഷേധക്കാർ ചത്വരത്തിൽ ഒത്തുകൂടിയത്. ഒക്ടോബർ മുതൽ ഭരണകൂടത്തിനെതിരെ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു എങ്കിലും അതൊന്നും ഇത്ര ശക്തിയാർജ്ജിച്ചിരുന്നില്ല. മാറ്റത്തിന് വേണ്ടിയുള്ള ഒരു അവസരമാണിതെന്നായിരുന്നു പ്രതിഷേധക്കാരുടെ അഭിപ്രായം.
കഴിഞ്ഞ വർഷം മദ്ധ്യത്തോടെ തന്നെ ലബനന്റെ സാമ്പത്തികസ്ഥിതി തകർച്ചയിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയിരുന്നു. ഈ വർഷമാദ്യം എത്തിയ കൊറോണ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് ലബനന്റെ അവസ്ഥ ഇത്ര മോശമാക്കിയതെന്ന് പരക്കെ അഭിപ്രായമുണ്ട്. ''ഞങ്ങളെ ബന്ദികളാക്കിയിരിക്കുന്നു, ഞങ്ങൾക്ക് രാജ്യം വിട്ടുപോകാൻ ആകുന്നില്ല, ഞങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ആകുന്നില്ല. ഇതിലധികം ഇനി സഹിക്കാൻ സാധിക്കില്ല'' പ്രതിഷേധക്കാർ പറയുന്നു. ഈ ദുരിതങ്ങൾക്ക് മീതെയണ് ഇപ്പോൾ ബെയ്റൂട്ടിൽ ഏകദേശം 3 ലക്ഷം പേർ ഭവനരഹിതരായി തീർന്നത്.
മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ഫലം
പണ്ട് ലെബനനിൽ നടന്ന അഭ്യന്തരയുദ്ധകാലത്തെ നേതാക്കളാണ് ഇന്ന് ലെബനൻ ഭരിക്കുന്നവരിൽ ഭൂരിഭാഗവും. അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയുള്ള അവർക്ക് കാര്യമായ ഭരണനിർവ്വഹണ ശേഷിയുമില്ല. ആവശ്യമായ സമയത്ത് ആവശ്യമായ തീരുമാനം എടുക്കാത്തതിന്റെ പരിണിതഫലമായിരുന്നു സ്ഫോടനം. മാത്രമല്ല, ഫ്രാൻസിന്റെ മുൻ കോളനിയായിരുന്ന ഇവിടെ ഫ്രഞ്ച് പ്രസിഡന്റ് എത്തി പല ദുരിതബാധിത സ്ഥലങ്ങളും സന്ദർശിച്ചെങ്കിലും , പല ലെബനീസ് നേതാക്കളും ഇവിടങ്ങളിൽ വന്നിട്ടില്ലെന്നാണ് സമരക്കാർ പറഞ്ഞത്.
ഇറാനുമായി അടുപ്പമുള്ള ഹിസ്ബുള്ളയുടെ പിന്തുണയോടെയാണ് ലെബനൻ സർക്കാർ നിലനിന്നിരുന്നത്. സ്ഫോടനത്തിനു പിന്നാലെ ഞായറാഴ്ച പരിസ്ഥിതി മന്ത്രിയും തിങ്കളാഴ്ച നീതിന്യായ വകുപ്പ് മന്ത്രിയും രാജിവച്ചിരുന്നു. സ്ഫോടനത്തിൽ തുറമുഖത്തിന് മാത്രമല്ല ബെയ്റുട്ട് നഗരത്തിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഏകദേശം 11.5 കോടി ഡോളർ നഷ്ടമാണു പ്രതീക്ഷിക്കുന്നത്. ലെബനന്റെ കസ്റ്റംസ് വകുപ്പ് തലവനും മുൻ തലവനും ഉൾപ്പെടെ ഇരുപതോളം പേരെ സ്ഫോടനത്തിന്റെ പേരിൽ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.തീവ്രവാദികളും ഭരണകൂടവും കൈകോർക്കുമ്പോൾ, സാധാരണ പൗരന്മാർ അവഗണിക്കപ്പെടും എന്നതിന്റെ ഉത്തമോദാഹരണമാണ് ലെബനൻ. സഹിക്കാവുന്നതിലപ്പുറം ദുരിതങ്ങളായപ്പോൾ ഒടുവിൽ ജനത തെരുവിലിറങ്ങുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍