ചങ്കിലെ ചൈനയിൽ സംഭവിക്കുന്നതെന്ത്? ഷി ജിങ്പിങ് വീട്ടു തടങ്കലിലോ അതോ ക്വാറന്റീനിലോ? ബെയ്ജിങ്ങിൽ 6,000 വിമാനം റദ്ദാക്കിയെന്ന പ്രചരണത്തിനിടെയിലും ഫ്ളൈറ്റ് റഡാറിൽ എല്ലാം സാധാരണ പോലെ; സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഇന്ത്യയിൽ വാർത്തയായപ്പോൾ പാശ്ചാത്യ മാധ്യമങ്ങളിൽ വാർത്തയായില്ല; അഭ്യൂഹങ്ങൾ പടരുമ്പോൾ ആശങ്കയോടെ 'പാറശാല ഏരിയാ കമ്മിറ്റിയും'!
മറുനാടൻ ഡെസ്ക്
ബെയ്ജിങ്: ചങ്കിലെ ചൈനക്ക് എന്തു സംഭവിച്ചാലും അത് കേരളത്തിൽ വാർത്തയാണ്. ചൈനീസ് കമ്മ്യൂണിസത്തിനെതിരെ തള്ളിപ്പറഞ്ഞു കൊണ്ടും വിമർശിച്ചു കൊണ്ടും തിരുവനന്തപുരം പാറശ്ശാല ഏരിയാ കമ്മിറ്റി അടക്കം രംഗത്തുവന്നത് അടുത്തകാലത്താണ്. ഇപ്പോൾ ചൈനയിൽ എന്തോ സംഭവിക്കുന്നു എന്ന സൈബറിടത്തിലെ പ്രചരണം നടക്കുമ്പോൾ ഇങ്ങ് പാറശ്ശാല ഏരിയാ കമ്മറ്റിയിൽ വരെ അതിന്റെ ആശങ്ക അലയടിക്കുന്നുണ്ട്.
സൈബറിടത്തിൽ ചൈനയിൽ പട്ടാള അട്ടിമറി നടന്നെന്ന വിധത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കവേ കേരളത്തിലും ഈ സംഭവം വാർത്തയാകുന്നുണ്ട്. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ന്യൂസ് അവർ വരെ ചർച്ച ചെയ്തത് ചൈനയിൽ സംഭവിക്കുന്നത് എന്താണെന്ന കാര്യമായിരുന്നു. എന്നാൽ, ഈ ചർച്ച പോലും വേണ്ടിയിരുന്നില്ലെന്നും ഷി ജിങ്പിങിന് ഒരു ചുക്കും സംഭവിച്ചിട്ടില്ലെന്നാണ് ഇവിടുത്തെ സൈബർ സഖാക്കളുടെയും പക്ഷം. മാധ്യമങ്ങൾ ഇല്ലാത്ത വാർത്തക്ക് പിന്നാലെ പോയെന്നാണ് ഇവരുടെ വിമർശനം. എല്ലാം ഒരു വിഭാഗം ഇന്ത്യക്കാരുടെ ഭാവനയാണെന്നും സൈബർ തത്വജ്ഞാനികൾ പറയുന്നു.
ഷി ചിൻപിങ്ങിനെ അട്ടിമറി പുറത്താക്കിയോ?
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങളാണ് പ്രചരിച്ചു തുടങ്ങിയത്. ഇത്തരം പ്രചരണം ശക്തമാകുമ്പോഴും ഷി എവിടെയെന്ന ചോദ്യം ഉയരുന്നുണ്ട്. ചൈനീസ് സൈന്യമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) തലപ്പത്തുനിന്ന് മാറ്റിയ ഷിയെ വീട്ടുതടങ്കലിലാക്കിയതായാണ്
ഉസ്ബെക്കിസ്ഥാനിലെ ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഷി പോയിരുന്നു. രാജ്യത്തിന് പുറത്തുപോകുന്ന ആളുകളെ നിർബന്ധിത ക്വാറന്റീനു വിധേയരാക്കുന്ന 'സീറോ കോവിഡ് പോളിസി'യുടെ ഭാഗമായി പ്രസിഡന്റ് മാറിനിൽക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. വിഷയത്തിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയോ ഔദ്യോഗിക മാധ്യമത്തിന്റെയോ വിശദീകരണം ഉണ്ടായിട്ടില്ല.
എഴുത്തുകാരൻ ഗോർഡൻ ജി ചാങ് ട്വിറ്ററിൽ പങ്കുവച്ച വിഡിയോയിൽ സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിൽനിന്ന് 80 കിലോമീറ്റർ അകലെയുള്ള സാങ്ജാകുവിലേക്ക് പോകുന്നതായി കാണാം. സെപ്റ്റംബർ 22ന് നടന്ന സംഭവമാണിത്. ഇതുവച്ചു നോക്കുമ്പോൾ ഷി വീട്ടുതടങ്കലിൽ ആണെന്നത് വെറും കിംവദന്തി മാത്രമാണെന്ന് പറയുന്നു. പ്രസിഡന്റ് ക്വാറന്റീനിലായിരിക്കുമെന്നാണു ചൈനീസ് വിദഗ്ധൻ ആദിൽ ബ്രാർ പറയുന്നത്. കിംവദന്തികൾ പരിശോധിക്കേണ്ടതുണ്ടെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ചൂണ്ടിക്കാട്ടി.
ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഔദ്യോഗിക സമാപനത്തിന് കാത്തുനിൽക്കാതെയാണ് ഷി മടങ്ങിയത്. ഇതിനുപിന്നാലെ ആറായിരത്തിലേറെ വിമാന സർവീസുകൾ ചൈന മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്ന അഭ്യൂഹം പരന്നു.
ആറായിരത്തിലേറെ വിമാന സർവീസുകൾ റദ്ദാക്കിയോ?
ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽനിന്ന് ആറായിരത്തിലേറെ സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബെയ്ജിങ്ങിലേക്ക് വരുന്നതും അവിടെനിന്നു പോകുന്നതുമായ സർവീസുകൾ ഇതിൽ ഉൾപ്പെടും. അതേസമയം, ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. മാത്രമല്ല ഫ്ളൈറ്റ് റഡാർ പരിശോധിച്ചാൽ എവിടെ എല്ലാം ശരിയാണെന്ന വിധത്തിലാണ് കാര്യങ്ങൾ. ചൈനയിൽ എല്ലാം സാധാരണ പോലെയാണെന്ന് വരുത്താൻ ബീജിംങിൽ നിന്നുള്ള ചിത്രങ്ങൾ അടക്കം പുറത്തുവരുന്നുണ്ട്.
നഗരത്തിൽ ട്രെയിൻ സർവീസ് നിർത്തിവച്ചതായും സൂചനയുണ്ട്. ഷാങ്ഹായ് അടക്കം മറ്റു ചൈനീസ് നഗരങ്ങളിൽ വ്യോമ, റെയിൽ ഗതാഗതം തടസപ്പെട്ടിട്ടില്ല. വിമാന സർവീസ് റദ്ദാക്കിയതിനു പിന്നാലെ ഷി ചിൻ പിങ് വീട്ടുതടങ്കലിലാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിൽ ശക്തമായി.
പ്രചരണം അവഗണിച്ചു പാശ്ചാത്യ മാധ്യമങ്ങൾ
കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ജനറലുമായ ലീ ഷിയാവോമിങ് അധികാരമേറ്റു എന്നാണ് ചിലർ പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം ഇന്ത്യയിലടക്കം വാർത്തയായപ്പോൾ പ്രമുഖ പാശ്ചാത്യമാധ്യമങ്ങളൊന്നും ഒരു വരി പോലും നൽകിയിട്ടില്ല.
ചൈനയിൽ പാർട്ടി തന്നെയാണ് പിഎൽഎ എന്ന സൈന്യവും എന്നതിനാൽ മറ്റു രാജ്യങ്ങളിലെന്നതു പോലെ പട്ടാള അട്ടിമറി എന്ന വിശേഷണം ശരിയാകില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലും രാജ്യാന്തര ബന്ധങ്ങളിലെ നിലപാടുകളിലും ഷി സമീപകാലത്തു വിമർശിക്കപ്പെട്ടിരുന്നു. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ അജീവനാന്തം പാർട്ടി നേതൃ സ്ഥാനത്തും രാജ്യത്തിന്റെ പരമാധികാരി സ്ഥാനത്തും തുടരാനുള്ള ഭേദഗതി ഷീ പാസാക്കിയിരുന്നു.
നേതൃത്വം ദുർബലമാകാതിരിക്കാനാണ് തീരുമാനം എന്നായിരുന്നു വിശദീകരണം എങ്കിലും സമഗ്രാധിപത്യത്തോടുള്ള എതിർപ്പ് അന്നു മുതൽ പാർട്ടിയിൽ നിന്നും ഉയരുന്നുണ്ടായിരുന്നു. അഴിമതിയുടെ പേരിൽ രണ്ടു മുന്മന്ത്രിമാരേയും നാല് ഉദ്യോഗസ്ഥരേയും വധശിക്ഷിക്ക് വിധിച്ചിരുന്നു. ഇതേ തുടർന്ന് പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്ന പ്രചാരണമാണ് അട്ടിമറിവാർത്തകൾ എന്നും ഊഹാപോഹങ്ങളുണ്ട്.
സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഇത്തരം അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും, ഔദ്യോഗികമായി ചൈനീസ് സർക്കാർ ഇതുവരെ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല എന്നതാണു ശ്രദ്ധേയം. വ്യാപകമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നിഷേധിക്കാനോ ശരിവയ്ക്കാനോ അവർ തയാറായിട്ടില്ല.
'പുറത്താക്കപ്പെട്ട' ഷി ചിൻപിങ്ങിന്റെ 'പിൻഗാമി' എന്ന പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥന്റെ ചിത്രവും പ്രചരിക്കുന്നു. 'ജനറൽ ലി കിയോമിങ് ഷി ചിൻപിങ്ങിന്റെ പിൻഗാമിയായി ചൈനീസ് പ്രസിഡന്റാകും' എന്നാണ് പ്രചരിക്കുന്ന ചിത്രത്തിനൊപ്പമുള്ള വാചകം. പക്ഷേ, ഈ പ്രചാരണങ്ങളൊന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നല്ല എന്നത് ശ്രദ്ധേയം.
''രാജ്യത്തെ വിമാന സർവീസുകളിൽ 59 ശതമാനവും റദ്ദാക്കിയെന്നും മുതിർന്ന ഉദ്യോഗസ്ഥരെ തടവിലാക്കിയെന്നുമുള്ള റിപ്പോർട്ടുകൾക്കു തൊട്ടുപിന്നാലെയാണ് സൈനിക വാഹനങ്ങൾ ബെയ്ജിങ്ങിലേക്കു നീങ്ങുന്ന വിഡിയോ പുറത്തുവന്നത്. അസാധാരണമായ രീതിയിൽ പുക ഉയരുന്നതും വിഡിയോയിൽ കാണാം. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന ഓഫിസിലോ മറ്റോ തീപിടിത്തമുണ്ടായി എന്ന് അനുമാനിക്കാം. എന്തായാലും ചൈന ഇപ്പോൾ അസ്ഥിരമാണ്' സൈനിക നീക്കത്തിന്റെ ദൃശ്യം പങ്കുവയ്ക്കുന്ന ട്വീറ്റിൽ പറയുന്നു.
ടിബറ്റിനു മുകളിലൂടെ ശനിയാഴ്ച ഒറ്റ വിമാനം പോലും പറന്നിട്ടില്ലെന്ന് വിദേശകാര്യ ലേഖകനായ സൗരവ് ഝാ ട്വിറ്ററിൽ കുറിച്ചു. അതേസമയം പൊതുവിൽ ടിബറ്റ് വ്യോമപാതയല്ലെന്നതാണ് ശ്രദ്ധേയം. സമൂഹമാധ്യമങ്ങളിലെ, പ്രത്യേകിച്ചും ഇന്ത്യയിലെ പ്രചാരണങ്ങൾ മാറ്റിനിർത്തിയാൽ, ചൈനയിൽ സൈനിക അട്ടിമറിയോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും നീക്കങ്ങളോ സംഭവിച്ചതിന്റെ യാതൊരുവിധ അടയാളങ്ങളുമില്ലെന്നാണ് വിദഗ്ധരുടെ ഭാഷ്യം.
ചൈനയിൽ വ്യോമ ഗതാഗതത്തിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. ചൈനയിൽ എല്ലാം സാധാരണ പോലെയാണെന്നു വ്യക്തമാക്കാൻ, മുതിർന്ന ഉദ്യോഗസ്ഥർ നടത്തുന്ന വാർത്താ സമ്മേളനങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടെ അദ്ദേഹം പങ്കുവച്ചു. സൈനിക അട്ടിമറിക്കും വീഴ്ത്താനാകാത്ത തരത്തിൽ ചൈനയിൽ പ്രബലനാണ് ഷി ചിൻപിങ്ങെന്നാണ് മാധ്യമപ്രവർത്തകനായ സാക്ക് ജേക്കബ് ചൂണ്ടിക്കാട്ടുന്നത്.
സൈനിക അട്ടിമറി നടന്നതിന്റെ യാതൊരു സൂചനകളും പ്രകടമല്ലെന്നാണ് മറ്റൊരു മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനന്തകൃഷ്ണന്റെ നിലപാട്. ''ദുരൂഹതയുടെ കാര്യത്തിൽ അങ്ങേയറ്റത്തു നിൽക്കുന്ന ഒന്നാണ് ചൈനീസ് രാഷ്ട്രീയമെങ്കിലും, ബെയ്ജിങ്ങിൽ സൈനിക അട്ടിമറി നടന്നുവെന്ന പ്രചാരണത്തെ സാധൂകരിക്കുന്ന ഒരു തെളിവും ഞാൻ ഒരിടത്തും കണ്ടില്ല'' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഹോങ്കോങ് കേന്ദ്രീകരിച്ചുള്ള സൗത്ത് ചൈന മോണിങ് പോസ്റ്റും ഇതുവരെ സൈനിക അട്ടിമറിയുടെ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ അവർ ഒട്ടേറെ കാര്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അതിലെവിടെയും സൈനിക അട്ടിമറിയേക്കുറിച്ചോ അതുമായി ബന്ധപ്പെട്ട സൂചനകളെക്കുറിച്ചോ പ്രതിപാദിക്കുന്നില്ല. അതേസമയം ചൈനയിൽ എന്തോ സംഭവിച്ചെന്ന വാർത്ത ചർച്ചയാകുന്നത് ഇങ്ങ് കമ്മ്യൂണിസ്റ്റ് കേരളത്തിലാണ് എന്നതാണ് ശ്രദ്ദേയം
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്