ബ്രിട്ടനിൽ തൂക്കു മന്ത്രിസഭ; ഏറ്റവും വലിയ ഒറ്റകക്ഷിയെങ്കിലും കൺസെർവേറ്റീവുകൾക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷമില്ല; എല്ലാവരും എഴുതി തള്ളിയ കമ്മ്യൂണിസ്റ്റുകാരനായ കോർബിന്റെ നേതൃത്വത്തിൽ വമ്പൻ കുതിപ്പു നടത്തി ലേബർ പാർട്ടി; കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തിലുള്ളത് എടുക്കാൻ പോയ തെരേസ മേയുടെ അഹങ്കാരത്തിന് കനത്ത തിരിച്ചടി നൽകി ബ്രിട്ടീഷ് ജനത
ലണ്ടൻ: അഞ്ചുസീറ്റുകളുടെ ഭൂരിപക്ഷത്തിൽ മികച്ച ജനാഭിപ്രായത്തോടെ ബ്രിട്ടൻ ഭരിച്ചിരുന്ന തെരേസ മേ ഭൂരിപക്ഷം കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പിൽ ടോറികൾക്ക് വമ്പൻ തിരിച്ചടി. നിലവിൽ ഉണ്ടായിരുന്ന 16 സീറ്റുകൾ കുറഞ്ഞു 315 സീറ്റുകളിൽ മാത്രം ജയിച്ചപ്പോൾ കേവല ഭൂരിപക്ഷത്തിന് ഇനിയും വേണ്ടത് 11 സീറ്റുകൾ കൂടി. അതേ സമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 232 സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ലേബർ പാർട്ടി 261 സീറ്റിലേയ്ക്ക് ഉയരുന്നെങ്കിലും ഏതെങ്കിലും ഒരു സഖ്യം വഴി ഭരണം പിടിക്കാൻ സാധിക്കുന്ന നിലയിൽ എത്തിയില്ല.
നോർത്തേൺ അയർലന്റിലെ ഡെമോക്രാറ്റിക്ക് യൂണിയണിസ്റ്റ് പാർട്ടിയുമായോ ലിബറൽ ഡെമോക്രാറ്റുകളുമായോ സഖ്യം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ തെരേസ മേ. ഡ്യൂപ് സാധ്യത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവർക്ക് പത്ത് സീറ്റുകളാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ വേണം. എന്നാൽ ഇനിയും ഫലം അറിയാനുള്ള നാല് സീറ്റുകളിൽ ഒന്നെങ്കിലും ലഭിച്ചാൽ ഡിയുപിയുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം ഉറപ്പിക്കാം എന്നാണ് കണക്കാക്കുന്നത്. ഇതിനോടൊപ്പം ഒറ്റയ്ക്കോ ലിബറൽ ഡെമോക്രാറ്റുകളുമായി ചേർന്നു മന്ത്രി സഭ ഉണ്ടാക്കാനും ആലോചനകൾ സജീവമാണ്.
ആദ്യ കാമറോൺ മന്ത്രിസഭയിലെ പങ്കാളികളായിരുന്ന ലിബറൽ ഡെമോക്രാറ്റുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്തിയതുകൊണ്ട് അവരുമായുള്ള സഖ്യശ്രമത്തിലാണ് തെരേസ മേ ഇപ്പോൾ. കോർബിന്റെ രാജി ആവശ്യം തള്ളിയ മേ ലിബറൽ ഡെമോക്രാറ്റുകളുമായി സഖ്യ സർക്കാർ ഉണ്ടാക്കുന്നത് സംബന്ധിച്ച സൂചന പുറത്തുവിട്ടുകഴിഞ്ഞു. എട്ടുസീറ്റുകളിൽ നിന്നും 12 സീറ്റായാണ് ലിബറൽ ഡെമോക്രാറ്റുകൾ മെച്ചപ്പെടുത്തിയത്. കേവല ഭൂരിപക്ഷത്തിന് 11 സീറ്റുകൾ മതിയാവുമെന്നതിനാൽ ലിബറൽ ഡെമോക്രാറ്റുകളുമായി ചേർന്ന് സർക്കാർ ഉണ്ടാക്കാൻ സാധിക്കും. അത് വിജയിച്ചില്ലെങ്കിൽ മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് ആയിരിക്കും ബ്രിട്ടൻ നീങ്ങുക.
കേവല ഭൂരിപക്ഷത്തിന് സാധിച്ചില്ലെങ്കിലും സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുമായി ചേർന്ന് ഭരണം പിടിക്കാൻ എന്നായിരുന്നു ജെറമി കോർബിന്റെ കണക്കുകൂട്ടൽ. എന്നാൽ സ്കോട്ടിഷ് സ്വാതന്ത്ര്യത്തിന് ഉറച്ച നിലപാടെടുത്തത് എസ്എൻപിക്കും ഇക്കുറി അടിപതറി. നിലവിൽ ഉള്ള 56 സീറ്റുകളിൽ നിന്നും 35 സീറ്റുകളായാണ് എസ്എൻപി വീണത്. അതുകൊണ്ട് തന്നെ ലേബർ പാർട്ടിക്ക് ഭരണം ഉറപ്പിക്കാൻ വഴികൾ ഒന്നുമില്ല, നിതാന്ത ശത്രുക്കളായ കൺസർവേറ്റീവുകളെ എന്തായാലും എസ്എൻപി പിന്തുണയ്ക്കുകയുമില്ല. കാമറോണിന്റെ ആദ്യ മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രി ആയിരുന്ന ലിബറൽ ഡെമോക്രാറ്റിലെ നിക് ക്ലേഗ് തോറ്റതോടെ അവരുമായുള്ള സഖ്യത്തെ സംബന്ധിച്ച ചില തർക്കങ്ങൾ ബാക്കിയുണ്ട് എന്നതാണ് മന്ത്രിസഭ രൂപീകരിക്കുന്നതിന് തടസമാകുന്നത്. എന്നാൽ ഐറിഷ് യൂണിസ്റ്റ് പാർട്ടി സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
ഭരണക്കാലാവധി തീരാൻ മൂന്ന് വർഷം ബാക്കിയുണ്ടായിട്ടും ബ്രക്സിറ്റിന്റെ ആനൂകൂല്യം മുതലെടുക്കാൻ വേണ്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വമ്പൻ വിജയം കൊയ്യാൻ മോഹിച്ച തെരേസ മേക്ക് കനത്ത തിരിച്ചടിയാണ് ബ്രിട്ടീഷ് ജനത നൽകിയത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ ആഗ്രഹിച്ച പ്രധാനമന്ത്രി തെരേസ മേയുടെ മോഹം കാറ്റിൽപ്പറത്തുന്ന ജനവിധിയാണ് ബ്രിട്ടനിൽ ഉണ്ടായത്. ഭരണപ്പാർട്ടിയായ കൺസർവേറ്റീവുകൾ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ഭരിക്കാൻ ആവശ്യമായ കേവലഭൂരിപക്ഷം ലഭിച്ചില്ല. അതേസമയം എല്ലാവരും എഴുതി തള്ളിയ കമ്മ്യൂണിസ്റ്റുകാരാനാ ജെറമി കോർബിന്റെ നേതൃത്വത്തിൽ ലേബർ പാർട്ടി വമ്പൻ കുതിപ്പും നടത്തി.
650 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 315 സീറ്റുകളാണ് കൺസർവേറ്റീവുകൾ നേടിയത്. കഴിഞ്ഞ തവണ 331 സീറ്റുകൾ കൺസർവേറ്റിവുകൾക്ക് ലഭിച്ചിരുന്നു. ലേബർ പാർട്ടിക്ക് 261 സീറ്റുകൾ ലഭിച്ചു. കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് കോർബിനും കൂട്ടരും ചെയ്തത്. സ്കോട്ട്ലന്റ് നാഷണലിസ്റ്റ് പാർട്ടി(എസ്എൻപി)ക്കും തിരിച്ചടിയേറ്റു. ഇവർക്ക് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ലിബറൻ ഡെമോക്രാറ്റിക് പാർട്ടിക്ക് 12 സീറ്റും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് 10 സീറ്റും ലഭിച്ചു. വംശീയ വിദ്വേഷം വിതറി തെരഞ്ഞെടുപ്പിനെ നേരിട്ട് യുക്വിപ് പാർട്ടിയെ ബ്രിട്ടീഷ് ജനത തൂത്തെറിഞ്ഞു. ഇവർക്ക് ഒരു സീറ്റിൽ പോലും വിജയിക്കാൻ സാധിച്ചില്ല.
ജനവിധി പ്രതികൂലമായ സാഹചര്യത്തിൽ തേരേസ മേ എത്രയും പെട്ടെന്ന് പ്രധാനമന്ത്രി പദം ഒഴിയണമെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ ആവശ്യപ്പെട്ടു. അതേസമയം, ബ്രിട്ടനിൽ സ്ഥിരതയുള്ള സർക്കാരിനെ ഉറപ്പാക്കാനാണ് തന്റെ ശ്രമമെന്ന് തെരേസ മേ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സമയത്ത് തുടക്കത്തിൽ തന്നെ ലേബർ പാർട്ടിയുടെ കുതിപ്പാണ് കണ്ടത്. തുടക്കത്തിൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ മുന്നേറിയ ലേബർ പാർട്ടി 40 സീറ്റുകൾക്ക് വരെ കൺസർവേറ്റീവുകളെ പിന്നിലാക്കിയിരുന്നു. സീറ്റ് എണ്ണത്തിൽ 200 കടക്കും വരെ ഇതായിരുന്നു സ്ഥിതി. പിന്നീടാണ് കൺസർവേറ്റീവുകൾ തിരിച്ചു വന്നത്. തെക്കൻ ബ്രിട്ടനിലെ ഫലം പുറത്തുവന്നതോടെ കൺസർവേറ്റീവുകൾ വലിയ മുന്നേറ്റം നടത്തി. അപ്പോഴേക്കും ലേബർ പാർട്ടിയുടെ കുതിപ്പിന്റെ വേഗത കുറഞ്ഞിരുന്നു.
കൺസർവേറ്റീവിന് 314 സീറ്റും ലേബറിന് 266 സീറ്റും ലഭിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചിച്ചിരുന്നത്. കഴിഞ്ഞതവണ സ്കോട്ട്ലൻഡിൽ അമ്പത്തൊമ്പതിൽ 56 സീറ്റും നേടിയ സ്കോട്ടീഷ് നാഷണൽ പാർട്ടിക്ക് 34 സീറ്റാണ് എക്സിറ്റ്പോൾ പ്രവചിരുന്നത്. എന്നാൽ, എസ്എൻപിക്ക് ഇ്പ്പോൾ 15 സീറ്റുകൾ കുറഞ്ഞു. പ്രചാരണത്തിന്റെ ആദ്യഘട്ടങ്ങളിൽ കൺസർവേറ്റീവ് പാർട്ടി ഏറെ മുന്നിലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങൾ മാറി. നേരിയ മുൻതൂക്കം ലഭിക്കുമെങ്കിലും വ്യക്തമായ ഭൂരിപക്ഷം കൺസർവേറ്റീവുകൾക്ക് ലഭിക്കില്ലെന്നാണ് പ്രീപോൾ സർവേകൾ വ്യക്തമാക്കിയത്.
അടുത്തിടെ മാഞ്ചസ്റ്റിലും ലണ്ടൻ ബ്രിഡ്ജിലുമുണ്ടായ സ്ഫോടനങ്ങളും കൂടിയായപ്പോൾ തെരേസ മേക്ക് തിരിച്ചടിയായി. പാർട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മെയ് അവരുടെ പാർലമെന്റ് മണ്ഡലമായ മെയ്ഡൻ ഹെഡിൽ വിജയിച്ചു. ലേബർ പാർട്ടി നേതാവ് കോർബിനും വിജയിച്ചിട്ടുണ്ട്. ബ്രെക്സിറ്റിന് അനുകൂലമായ ജനവിധി ലഭിച്ചതിന് പിന്നാലെയാണ് ഡേവിഡ് കാമറോൺ രാജിവെച്ചതും ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന നേതാവായ തെരേസ മേ പ്രധാനമന്ത്രിയായതും. ചുരുങ്ങിയ കാലം ഭരിച്ച തെരേസ മേ ഭരണത്തിന്റെ കാലാവധി തീരാൻ മൂന്ന് വർഷം ബാക്കിനിൽക്കേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ അമിത ആത്മവിശ്വാസത്തിനേറ്റ തിരിച്ചടിയാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലത്തിൽ സംഭവിക്കുന്നത്.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിരിക്കെ കൂടുതൽ സീറ്റുതേടി തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസ മെയ്ക്ക് നിലവിലുള്ളതിനേക്കാൾ സീറ്റ് കുറഞ്ഞത് ധാർമ്മികമായി കനത്ത തോൽവി തന്നെയാണ്. തകർന്നടിയുമെന്ന് എല്ലാവരും തുടക്കത്തിൽ വിലയിരുത്തിയ ലേബറിനു കിട്ടിയതെല്ലാം ഭരണവുമായി മാറി. ഇപ്പോഴുള്ള 17 ൽ നിന്ന് 100 എംപിമാരുടെ ഭൂരിപക്ഷം എളുപ്പത്തിൽ നേടാം എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി തെരേസാ മേ ഏപ്രിൽ 18ന് അപ്രതീക്ഷിതമായി, നടക്കേണ്ടതിലൂം മൂന്നു വർഷം മുമ്പേ തിരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചത്. വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന് കാലാവധി തീരും മുമ്പ് കൈക്കൊണ്ട ഈ തീരുമാനത്തെ അത്ഭുതത്തോടെയാണ് ലോകം കണ്ടത്.
എന്തായാലും തൂക്കുമന്ത്രിസഭയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് ലേബർ പാർട്ടിയെയും കോർബിനെയും സംബന്ധിച്ചിടത്തോളം വലിയ വിജയമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ തോൽവി ക്ഷണിച്ചു വരുത്തിയ തെരേസ മേ പ്രധാനമന്ത്രിയാകുമോ എന്നതിൽ പോലും ആശങ്കയുണ്ട്. ധാർമ്മികമായി കൺസർവേറ്റീവുകൾ തോറ്റു കഴിഞ്ഞെന്നും ലേബർ സർക്കാറുണ്ടാക്കുമെന്നും ഇപ്പോൾ തന്നെ അഭിപ്രായം ഉയർന്നു കഴിഞ്ഞു. തെരേസ മെയ്ക്ക് പിന്തുണ നഷ്ടപ്പെട്ട സാഹചര്യത്തിൽ സർക്കാരുണ്ടാക്കാൻ ലേബർ ശ്രമിക്കുമെന്നും ഇതിന് മറ്റുപാർട്ടികൾ പിന്തുണ നൽകുമെന്നാണ് പ്രതീക്ഷയെന്നും ഷേഡോ വിദേശകാര്യ സെക്രട്ടറി എമിലി തോൺബെറി പറഞ്ഞു. എസ്എൻപിയുടെ പിന്തുണ ലേബർ പാർട്ടിക്ക് ലഭിച്ചാലും മറ്റ് കക്ഷികൽ ആരെ പിന്തുണയ്ക്കുമെന്നത് മന്ത്രിസഭാ രൂപീകരണത്തിൽ നിർണായകമാകും.
പ്രതിപക്ഷം അതീവ ദുർബലമായിരിക്കുകയും ബ്രെക്സിറ്റു നടപ്പാക്കാനുള്ള തീരുമാനത്തിലൂടെ സർക്കാരിന്റെ ഇമേജ് കൂടി നിൽക്കുകയും ചെയ്തിരുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു നടത്തി വൻ ഭൂരിപക്ഷം ഉറപ്പിച്ച് ദീർഘനാളത്തെ ഭരണം ഉറപ്പാക്കുകയായിരുന്നു തേരേസ മേ ലക്ഷ്യമിട്ടത്. ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്കോട്ട്ലൻഡ് എന്ന ആശയം വീണ്ടും പൊടിതട്ടിയെടുത്ത് രാഷ്ട്രീയനേട്ടം കൊയ്യാനിറങ്ങിയ സ്കോട്ടീഷ് നാഷണൽ പാർട്ടിയെ നിശബ്ദമാക്കാനുള്ള തന്ത്രമായും തിരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി കണ്ടു. എന്നാൽ ഇതിനെല്ലാമേറ്റ തിരിച്ചടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
Stories you may Like
- ഭരണകക്ഷിയായ ടോറികൾക്ക് നഷ്ടപ്പെട്ടത് ആയിരത്തോളം സീറ്റുകൾ; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- മുസ്ലിം വോട്ടുകൾ ഇടഞ്ഞാൽ ഭീഷണി തന്നെയെന്ന സൂചന തിരിച്ചറിഞ്ഞ് ലേബർ
- ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൂറുവയസ്സാവുമ്പോൾ!
- ബ്രിട്ടനിൽ ഋഷി സുനകും കൂട്ടരും തോൽക്കുമെന്ന് സർവേ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്