റിബലുകളുടെ കൈകളിൽ നിന്നും ഇദ്ലിബ് പ്രവശ്യ പിടിക്കാനുള്ള നീക്കവുമായി സിറിയൻ പട്ടാളം മുന്നേറവെ കടന്നാക്രമിച്ചു തുർക്കി; രണ്ടു സിറിയൻ വിമാനങ്ങൾ വെടിവെച്ചു വീഴ്ത്തിയപ്പോൾ അനേകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്; തുർക്കിയുടെ ഡ്രോൺ സിറിയയും വീഴ്ത്തി; പശ്ചിമേഷ്യയിൽ വീണ്ടം സംഘർഷം പുകയുന്നു
മറുനാടൻ ഡെസ്ക്
അങ്കാറ: സിറിയയിൽ തുർക്കിയും സിറിയൻ വിമത സേനയും തമ്മിൽ പോരാട്ടം രൂക്ഷമായ നിലയിൽ. വിമതരുടെ ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യ പിടിച്ചെടുക്കാനുള്ള ഏറ്റുമുട്ടൽ ആഴ്ചകളായി രൂക്ഷമായി തുടരുകയാണ്. റിബലുകളുടെ കൈകളിൽ നിന്നും ഇദ്ലിബ് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് തുർക്കി സേന വ്യോമാക്രമണം ശക്തമായി. ഇതോടെ സിറിയയും തിരിച്ചടി തുടങ്ങി. ഇതിനിടെ രണ്ട് സിറിയൻ വിമാനങ്ങൾ തുർക്കി വെടിവെച്ചിട്ടപ്പോൾ തുർക്കിയുടെ ഡ്രോണും വിമതർ വെടിവെച്ചിട്ടു. ഇദ്ലിബിൽ വിമാനം വെടിയേറ്റ് തകർന്നതിനെ തുടർന്ന് സിറിയ വ്യോമപാത അടക്കുകയും ചെയ്തു.
സിറിയൻ സർക്കാർ സേനയുടെ വിമാനമാണ് ഞായറാഴ്ച വെടിയേറ്റ് തകർന്നതെന്ന് തുർക്കിയിലെ ഔദ്യോഗിക വാർത്താ ഏജൻസി അനദോലു റിപ്പോർട്ട് ചെയ്തു. എന്നാൽ തുർക്കിയുടെ അവകാശവാദം സിറിയയുടെ ഒദ്യോഗിക വാർത്താ ഏജൻസിയായ സിറിയൻ അറബ് ന്യൂസ് ഏജൻസി (സന) നിഷേധിച്ചു. തുർക്കി സൈന്യത്തിന്റെ വിമാനമാണ് തകർക്കപ്പെട്ടതെന്നാണ് സന റിപ്പോർട്ട് ചെയ്തത്. ഇദ്ലിബിലെ സറാഖ്വെബ് നഗത്തിലാണ് വിമാനം തകർന്നുവീണതെന്നും സനയുടെ റിപ്പോർട്ടിൽ പറയുന്നു. തുർക്കിയുടെ ആക്രമണത്തിൽ വിമാനം തകർന്നതോടെ നിരവധി പേർ മരിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഡ്രോൺ വെടിവെച്ചിട്ടതിന് മറുപടി എന്നോണമാണ് എസ് യു 24 എയർക്രാഫ്റ്റ് തുർക്കി വെടിവെച്ചു വീഴ്ത്തിയത്.
സിറിയയുടെ വടക്കു പടിഞ്ഞാറൻ വ്യോമപാത അടച്ചതായി സിറിയൻ സൈന്യവും അറിയിച്ചു. സൈനിക വിമാനങ്ങൾക്കും യാത്രാവിമാനങ്ങൾക്കും ഇതുവഴിയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇദ്ലിബ് പ്രവിശ്യ ഉൾപ്പെട്ട വടുക്കുപടിഞ്ഞാറൻ മേഖലയിലെ വ്യോമപാതയാണ് അടച്ചത്. തങ്ങളുടെ വ്യോമമേഖലയിൽ അതിക്രമിച്ച് കടക്കുന്ന ഏത് വിമാനത്തെയും ശത്രുവിന്റേതായി കണക്കാക്കുമെന്നും വെടിവെച്ചിടുമെന്നും സിറിയൻ സൈന്യം വ്യക്തമാക്കി. വിലക്ക് ലംഘിച്ച് ലക്ഷ്യത്തിലെത്താൻ ഒരു വ്യമോയാനത്തെയും അനുവദിക്കില്ലെന്നും സൈന്യം അറിയിച്ചു.
അതിനിടെ റഷ്യൻ പിന്തുണയോടെ ഇദ്ലിബ് സൈന്യം സിറിയൻ സർക്കാർ സേന വിമതരിൽ നിന്ന് പിടിച്ചെടുത്തതായി പ്രസിഡന്റ് ബാഷർ അൽ അസദുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു. തുർക്കി പിന്തുണയോടെയാണ് വിമതർ ചെറുത്തുനിൽപ്പ് നടത്തുന്നത്. ഇദ്ലിബിനായി ഡിസംബർ മുതൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇദ്ലിബിലെ തന്ത്രപ്രധാനമായ എം5 ഹൈവേ ഉൾപ്പെടെ നിയന്ത്രണത്തിലാക്കാനാണ് സർക്കാർ സേനയുടെ ശ്രമം.
അതേസമയം, മേഖലയിലെ സംഘർഷം കുറയ്ക്കാനായി 2017-ലും 2018-ലും ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകൾ റഷ്യ ലംഘിക്കുകയാണെന്നാണ് തുർക്കി ആരോപിക്കുന്നത്. ഇദ്ലിബിൽ സിറിയൻ സർക്കാർ സേന നടത്തിയ വ്യോമാക്രമണത്തിൽ 34 തുർക്കി സൈനികർ കൊല്ലപ്പെട്ടതോടെയാണ് ഇപ്പോൾ ഏറ്റുമുട്ടൽ രൂക്ഷമായത്. സിറിയയിൽ സംഘർഷത്തിൽ തുർക്കി ഇടപെടാൻ തുടങ്ങിയത് 2016 മുതലാണ്. അതിനുശേഷം തുർക്കി നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണിത്.
വടക്ക് പടിഞ്ഞാറൻ സിറിയൻ പ്രവിശ്യയായ ഇദ്ലിബിൽ നിന്നുള്ള കുടിയേറ്റത്തെ മനുഷ്യ നിർമ്മിത ഭയാനകമായ കാഴ്ച എന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഏതാണ്ട് പത്ത് ലക്ഷം സിറിയക്കാരാണ് ഇവിടെ നിന്ന് അഭയാർത്ഥികളായി പലായനം ചെയ്തത്. മേഖലയിൽ തുർക്കി സൈന്യത്തിന്റെ പിന്തുണയോടെ വിമതസംഘവും റഷ്യയുടെ പിന്തുണയോടെയാണ് സിറിയൻ സൈന്യം ശക്തമായ പോരാട്ടം തുടരുകയാണ്.
ഇതോടെയാണ് യൂറോപ്പിലേക്ക് തങ്ങളുടെ രാജ്യം വഴി പലായനം നടത്തുന്നവരെ ഇനി തടയില്ലെന്ന് തുർക്കി പ്രഖ്യാപിച്ചു. നേരത്തെ യൂറോപ്യൻ രാജ്യങ്ങളുമായി ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിൽ തുർക്കി അതിർത്തികൾ വഴിയുള്ള പലായനം തടഞ്ഞിരുന്നു. എന്നാൽ സിറിയൻ അഭയാർത്ഥികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുർക്കിയുടെ പുതിയ നടപടി. ഇതിനിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഫോണിൽ സംഭാഷണം നടത്തിയിരുന്നു.
സിറിയയിൽ വിമതരുടെ അവസാന ശക്തികേന്ദ്രമായ ഇദ്ലിബ് പ്രവിശ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടി വെടിനിർത്തുന്നതായി തുർക്കിയും റഷ്യയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബറിൽ സിറിയൻ സർക്കാർസേനയും റഷ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഇദ്ലിബിലെ വിമതമേഖലയിൽ കനത്ത ആക്രമണങ്ങളാണ് നടത്തിയത്. ഒരൊറ്റമാസം മൂന്നുലക്ഷത്തോളംപേർ തെക്കൻ ഇദ്ലിബിൽനിന്ന് തുർക്കി ലക്ഷ്യമിട്ട് പലായനംചെയ്തതായി ഐക്യരാഷ്ട്രസഭ പറയുന്നു. ഇതാണ് ഇപ്പോൾ റഷ്യയെ മാറ്റിച്ചിന്തിപ്പിച്ചത്. അഭയംതേടി തങ്ങളുടെ അതിർത്തിയിൽ ലക്ഷക്കണക്കിനുപേർ കാത്തിരിക്കുന്നത് തുർക്കിയെയും ആശങ്കപ്പെടുത്തുന്നു.
അഭയാർഥിപ്രവാഹം തടയുന്നതിനൊപ്പം ഇദ്ലിബിലെ ജനങ്ങൾക്ക് ആവശ്യമായ ചികിത്സാസഹായങ്ങളെത്തിക്കാനും വെടിനിർത്തൽ സഹായകമാകും. അസദ് സർക്കാരിന്റെ സൈന്യം ദക്ഷിണ ഇദ്ലിബിൽ ആശുപത്രികളും ലക്ഷ്യമിട്ടതോടെ ജനം അത്യന്തം ദുരിതത്തിലാണെന്ന് സിറിയയിലെ മനുഷ്യാവകാശപ്രവർത്തകർ പറഞ്ഞു. സിറിയയിൽ 2011 മുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ 3,70,000 പേരാണ് മരിച്ചത്. 2019-ൽ ആയിരത്തിലധികം കുട്ടികളടക്കം 11,215 പേർ മരിച്ചു. ഒമ്പതുവർഷത്തിനിടെയുള്ള ഏറ്റവുംകുറഞ്ഞ മരണനിരക്കാണിത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍