പ്രതികാരാഗ്നിയിൽ ജ്വലിച്ച് തുർക്കി പ്രസിഡന്റ്; 3000 ജഡ്ജിമാരെ അടക്കം അനേകം പേരെ അറസ്റ്റ് ചെയ്തു; പട്ടാളക്കാരെ തെരുവിൽ കശാപ്പ് ചെയ്ത് ജനക്കൂട്ടം; റിബൽ സേനാമേധാവികൾ നാടുവിട്ടു
ഇസ്താംബുൾ: തന്റെ ഭരണകൂടത്തെ അട്ടിമറിച്ച് പട്ടാളഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമത്തെ തന്ത്രപൂർവം അട്ടിമറിക്ക് അധികാരം തിരിച്ച് പിടിക്കാൻ സാധിച്ചിരിക്കുകയാണ് തുർക്കി പ്രസിഡന്റ് റികെപ് എർഡോജൻ. വെള്ളിയാഴ്ച നടന്ന സംഭവത്തെ ദൈവത്തിൽ നിന്നുള്ള വരദാനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ തന്റെ സൈന്യത്തെ തുടച്ച് വെടിപ്പാക്കാനുള്ള അവസരം ലഭിച്ചുവെന്നാണ് അദ്ദേഹം വിശദീകരിച്ചിരിക്കുന്നത്.
തനിക്കെതിരെയുള്ള നടപടിയിൽ പ്രതികാരാഗ്നിയിൽ ജ്വലിച്ച അദ്ദേഹം 3000 ജഡ്ജിമാരെ അടക്കം അനേകം പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ജനക്കൂട്ടമാകട്ടെ പട്ടാളക്കാരെ തെരുവിൽ കശാപ്പ് ചെയ്താണ് വെറുപ്പ് തീർത്തിരിക്കുന്നത്. പ്രസിഡന്റിനെ അട്ടിമറിച്ച് ബദൽ ഭരണകൂടം സ്ഥാപിക്കാൻ ശ്രമിച്ച റിബൽ സേനാമേധാവികൾ ജീവൻ ഭയന്ന് നാട് വിട്ട് ഗ്രീസിൽ അഭയം പ്രാപിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
തന്നെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെയാണ് അദ്ദേഹം തിരിച്ച് വന്നിരിക്കുന്നത്. മെഡിറ്ററേനിയനിലെ മാർറിസിലായിരുന്ന എർഡോജൻ തിരിച്ച് ഇസ്താംബുളിലെത്തി തന്റെ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യവെയാണ് ഈ പട്ടാളഅട്ടിമറി ദൈവത്തിന്റെ വരദാനമാണെന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. സായുധരായ ബോഡിഗാർഡുകളുടെ അകമ്പടിയിൽ ശക്തമായ സുരക്ഷയിലായിരുന്നു പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടിരുന്നത്.
പൊലീസും സായുധസേനകളുമായുള്ള പോരാട്ടത്തിനിടയിൽ 265 പേരാണ് വെള്ളിയാഴ്ചത്തെ സംഭവത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്. നിരവധി സിവിലിയന്മാരും മരിച്ചവരിൽ ഉൾപ്പെടുന്നു.റിബൽ നേതാവായ ജനറൽ എർഡൽ ഒസ്തുർക്കിനെ ഇസ്താബുളിൽ വച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.അട്ടിമറിയിൽ പങ്കെടുത്ത നിരവധി പട്ടാളക്കാരെ എർഡോജന്റെ അനുയായികൾ തെരുവിൽ വച്ച് വധിക്കുകയും ക്രൂരമായ മർദനങ്ങൾക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
തന്റെ പഴയ സുഹൃത്തായ ഫെതുല്ലാഹ് ഗുലെനാണ് അട്ടിമറി ഗൂഢാലോചന നടത്തിയതെന്നാണ് പ്രസിഡന്റ് ആരോപിക്കുന്നത്. ഗുലെൻ ഇപ്പോൾ പെൻസിൽവാനിയയിലാണ്. ശത്രുക്കൾ തന്നെ വധിക്കാൻ വേണ്ടി പിന്തുടർന്ന് ബോംബിട്ടിരുന്നുവെന്നും എർഡോജൻ അനുയായികളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്താംബുളിലെ അറ്റാതുർക്ക് എയർപോർട്ടിലെത്തിയ മിലിട്ടറി ടാങ്കുകളെ മുന്നോട്ട് നീങ്ങാൻ സമ്മതിക്കാതെ പ്രസിഡന്റിനെ പിന്തുണയ്ക്കുന്നവർ തടയുകയായിരുന്നു. ഇതിന് വേണ്ടി സിവിലിന്മാർ റോഡിൽ കിടക്കുക വരെ ചെയ്തിരുന്നു. എയർപോർട്ട് സുരക്ഷിതമാകുന്നത് വരെ പ്രസിഡന്റ് കയറിയ വിമാനം ഇസ്താംബുളിന് തെക്ക് ഭാഗത്ത് 30 മിനുറ്റോളം വട്ടം ചുറ്റുകയും ചെയ്തിരുന്നു. സൈനിക അട്ടിമറിക്ക് ശ്രമിച്ച പട്ടാളക്കാരെയെല്ലാം രാജ്യദ്രോഹികളായി കണക്കാക്കി ശിക്ഷിക്കുമെന്നാണ് വിമാനമിറങ്ങിയ പാടെ പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തിന്റെ തെക്ക്കിഴക്ക് ഭാഗത്തുള്ള ഇൻകിർലിക്ക് എയർബേസിലുള്ളവരാണ് ചില അട്ടിമറിക്കാരെന്ന് തുർക്കിഷ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. ഇവിടെ വച്ചാണ് നോർത്തേൺ സിറിയയിലെ ഐസിസിനെതിരെ യുഎസ് ബോംബിങ് ദൗത്യങ്ങൾ നടത്തുന്നത്. പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന പതിനായിരക്കണക്കിന് പേരാണ് തുർക്കിയിലെ വിവിധ നഗരങ്ങളിൽ ഒത്ത് കൂടിയിരുന്നത്. പട്ടാള അട്ടിമറിക്ക് ശ്രമിച്ചവർക്കെല്ലാം അർഹിക്കുന്ന ശിക്ഷ നൽകുമെന്നാണ് തുർക്കി പ്രധാനമന്ത്രി ബിനാലി യിൽദിറിം പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ നിരോധിക്കപ്പെട്ട വധശിക്ഷയെ പട്ടാള അട്ടിമറിക്ക് ശ്രമിച്ചവരെ കൊല്ലാനായി പൊടിതട്ടിയെടുക്കാൻ പ്രസിഡന്റും പ്രധാനമന്ത്രിയും ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്.
തുർക്കിയിലെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ എർഡോജനെ അട്ടിമറിക്കാൻ ശ്രമിച്ചതെന്നാണ് പീസ് കൗൺസിൽ എന്ന് സ്വയംവിശേഷിപ്പിക്കുന്ന റിബലുകൾ പ്രതികരിച്ചിരിക്കുന്നത്. രണ്ട് ബസ് നിറയെ പട്ടാളക്കാർ സർക്കാർ ഉടമസ്ഥതയിലുള്ള ടിആർടി ന്യൂസ് ഏജൻസിയിലേക്ക് ഇരച്ച് കയറുകയും തങ്ങൾ അധികാരം പിടിച്ചെടുത്തെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. തുടർന്ന് തുർക്കിഷ് മിലിട്ടറി കർഫ്യൂ പ്രഖ്യാപിക്കുകയു ആരും പുറത്തിറങ്ങരുതെന്ന് ഉത്തരവിടുകയുമായിരുന്നു. എന്നാൽ തന്റെ അനുയായികളോട് തെരുവിലിറങ്ങാനും നിയന്ത്രണം പിടിച്ചെടുക്കാനും എർഡോജനും ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അവർ സൈന്യത്തിൽ നിന്നും അധികാരം പിടിച്ചെടുത്തിരിക്കുന്നത്.
തുർക്കിയിലെ ഏറ്റവും ഉന്നതനായ ജനറൽ ഹുലുസി അകാറിനെ അങ്കാറയിലെ മിലിട്ടറി ഹെഡ്ക്വാർട്ടേഴ്സിൽ ബന്ദിയായി പിടിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.ഒരു ക്യാപ്റ്റൻ, രണ്ട് മേജർമാർ, മറ്റ് അഞ്ച് പേർ എന്നിവരാണ് മോഷ്ടിച്ച ബ്ലാക്ക്ഹാക്ക് ഹെലികോപ്റ്ററിൽ പറന്ന് ഗ്രീസിൽ അഭയം തേടിയിരിക്കുന്നത്.അവരെ എത്രയും പെട്ടെന്ന് തിരിച്ച് നൽകണമെന്ന് ഗ്രീസിനോട് തുർക്കി ആവശ്യപ്പെടുന്നുണ്ട്. ഈ എട്ട് പേരുടെ അസൈലം അപേക്ഷകൾ പെട്ടെന്ന് പരിഗണിക്കുമെന്നാണ് ഗ്രീസ് പ്രധാനമന്ത്രി അലെക്സിസ് സിപ്രാസ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സൈനിക അട്ടിമറിയെ അപലപിച്ച് തുർക്കിയിലെ മതനേതാക്കൾ രംഗത്തെത്തി. മുസ് ലിം, യഹൂദ, ക്രൈസ്തവ മതമേലധ്യക്ഷന്മാർ സംയുക്ത വാർത്താകുറിപ്പിലൂടെയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. തീവ്രവാദി ആക്രമണത്തിന് ശേഷമുള്ള വലിയ ദുഃഖമാണ് സൈനിക അട്ടിമറി ശ്രമം. ഈ നീക്കം രാജ്യത്തിന്റെയും ലോകത്തിന്റെയും സമാധാനത്തെ താറുമാറാക്കുകയാണ്. തുർക്കി മതകാര്യ വകുപ്പ് പ്രസിഡന്റ്, ഇസ്താംമ്പൂളിലെ ഗ്രീക് ഓർത്തഡോക്സ് പാർത്തിയാർക്കീസ് ബാവ ബർത്തിലോമിയോസ്, തുർക്കിയിലെ മുഖ്യ യഹൂദ പുരോഹിതൻ എന്നിവരാണ് സംയുക്ത വാർത്താകുറിപ്പിൽ ഒപ്പുവച്ചത്.
അട്ടിമറി ശ്രമത്തെ തുടർന്ന് തുർക്കി എയർലൈൻസിന്റെ 925 അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകൾ അധികൃതർ റദ്ദാക്കി. കൂടുതൽ വിവരങ്ങൾക്ക് യാത്രക്കാർ 444 0 849 എന്ന നമ്പറിൽ വിളിക്കുകയോ www.turkishairlines.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
തുർക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ സർക്കാർ
ന്യൂഡൽഹി: തുർക്കിയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുന്നതുവരെ കഴിയുന്നത്ര പുറത്തിറങ്ങാതിരിക്കാനും പൊതുസ്ഥലങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും അവിടത്തെ ഇന്ത്യക്കാരോട് കേന്ദ്രസർക്കാർ അഭ്യർത്ഥിച്ചു. ഇന്ത്യയിൽനിന്ന് തുർക്കിയിലേക്കുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. സഹായം ആവശ്യമെങ്കിൽ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
അങ്കാറയിൽ +905303142203, ഇസ്തംബൂളിൽ +905305671095 എന്നീ നമ്പറുകളിൽ സഹായത്തിന് ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഇതിനിടെ, ജനാധിപത്യത്തിനും ജനവിധിക്കും പിന്തുണ നൽകി രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ എല്ലാ വിഭാഗത്തോടും ഇന്ത്യ അഭ്യർത്ഥിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍