അമേരിക്കയുടെ ലോക ബന്ധങ്ങളിൽ പൊളിച്ചെഴുത്തു നടക്കും; അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടാകും; ഇസ്രയേലും ഇന്ത്യയും തന്ത്രപരമായ പങ്കാളികളാകും; ഇസ്ലാമിക രാഷ്ട്രങ്ങൾ അമേരിക്കയ്ക്കെതിരെ ചൈനയെ മുൻനിർത്തി ഒരുമിക്കും; റഷ്യയുമായി തെറ്റിയാൽ മൂന്നാം ലോക മഹായുദ്ധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരും
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: ആരാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് എന്ന ചോദ്യമാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉടനീളം ഡെമോക്രാറ്റുകൾ ഉയർത്തിയത്. ട്രംപിനെതിരെ പലവിധ ആരോപണങ്ങൾ ചർച്ചയാക്കി. ഇതിനിടെയിലും ഹിലരി ഉയർത്തിയത് ട്രംപിന്റെ റഷ്യൻ ബന്ധങ്ങളായിരുന്നു. ഇതിന് കാരണവുമുണ്ട്.
ശീതയുദ്ധത്തിന്റെ കാലത്ത് തുടങ്ങിയ അമേരിക്ക-യുഎസ് എസ് ആർ പോരിന് ഇന്ന് പുതുമുഖമുണ്ട്. അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ സിറിയയിലും മറ്റും പൊളിച്ചത് റഷ്യൻ പ്രസിഡന്റ് വൽഡിമർ പുട്ടിന്റെ ഇടപെടലായിരുന്നു. ഇതോടെ ശീതയുദ്ധത്തിന് സമാനമായ സാഹചര്യം ഉടലെടുത്തു. നാറ്റോ സഖ്യവും റഷ്യയും രണ്ടു പക്ഷത്ത് നിലയുറപ്പിച്ചു. ഐസിസിന്റെ പേരിൽ ലോകമഹായുദ്ധം പോലും ചർച്ചയായി. ഇതിനിടെയാണ് അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് എത്തിയത്. ഈ തെരഞ്ഞെടുപ്പിൽ റഷ്യൻ വിരുദ്ധ വികാരം ആളിക്കത്തിക്കാനായിരുന്നു ഡെമോക്രാറ്റുകളുടെ ലക്ഷ്യം. എന്നാൽ ഇതിനെ ട്രംപ് അതിജീവിക്കുന്നു. ഇത് അമേരിക്കൻ വിദേശകാര്യ നയത്തിൽ കാതലായ മാറ്റം വരുത്തും.
റഷ്യയെ അമേരിക്കയുമായി ട്രംപ് അടുപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഐസിസിനെതിരെ ട്രംപിനും പുട്ടിനും ഒരേ നിലപാടാണ്. ഇന്ന് മുസ്ലിം വർഗ്ഗീയതയ്ക്ക് തീവ്രവാദമുഖം നൽകുന്നത് ഐസിസാണ്. കുടിയേറ്റം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണം ഐസിസാണെന്ന് ട്രംപ് ഇതിനോടകം തന്നെ വിലയിരുത്തിക്കഴിഞ്ഞു. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഉത്തരവാദികളായ മുസ്ലിം വർഗ്ഗീയതയെ ഇല്ലായ്മ ചെയ്യാനുള്ള ട്രംപിന്റെ തീരുമാനത്തിൽ അറബ് രാജ്യങ്ങൾ ഏറെ ആശങ്കയിലാണ്. ഇസ്രയേലുമായി അമേരിക്ക കൂടുതൽ അടുക്കും. പാക്കിസ്ഥാനെ ഭീകരവാദ കേന്ദ്രമായി ട്രംപ് ഇതിനോടകം തന്നെ കണക്കാക്കി കഴിഞ്ഞു. ഇതു മനസ്സിലാക്കി ഇന്ത്യയുമായി ട്രംപ് കൂടുതൽ അടുക്കും. മോദി ഫാനാണ് താനെന്ന് തുറന്ന് പറഞ്ഞ് ട്രംപ് പ്രചരണം നടത്തിയത് ഇതിന്റെ വ്യക്തമായ സൂചനയാണ്. രാജ്യാന്തര തലത്തിൽ വിദേശകാര്യ ബന്ധങ്ങളിൽ വലിയൊരു പൊളിച്ചെഴുത്ത് തന്നെയാകും ട്രംപ് നടത്തുക.
നാറ്റോ സഖ്യകക്ഷികളിൽ ബ്രിട്ടൺ അടക്കമുള്ള പ്രധാന രാജ്യങ്ങൾ റഷ്യൻ വിരുദ്ധ പക്ഷത്താണ്. എന്നാൽ പുട്ടിനെ എതിർക്കാൻ ഇനി യൂറോപ്പിന് കഴിയില്ല. അമേരിക്കയെ ധിക്കരിച്ച് പുതിയൊരു സംവിധാനത്തിലേക്ക് നീങ്ങാൻ ബ്രിട്ടണെ പോലുള്ള രാജ്യങ്ങൾക്ക് കഴിയില്ല. അമേരിക്കൻ നയങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് അവർ പൊതുവേ ചെയ്യാറ്. അത് തന്നെ ഇനിയും തുടരേണ്ടി വരും. അതായത് പുട്ടിനുമായി ട്രംപ് കൈകൊടുത്താൽ നാറ്റോ കക്ഷികളും റഷ്യയും അടുക്കും. ഇറാഖും ഇറാനും സിറിയയും ഒക്കെയാണ് റഷ്യയുമായി തീവ്രവാദത്തിനെതിരെ സഹകരിക്കുന്നത്. ഈ രാജ്യങ്ങൾക്കെതിരെ പോരാട്ടം നയിച്ച് പുട്ടിനെ അനുകൂലിക്കാൻ കഴിയില്ലെന്ന് ട്രംപിനും അറിയാം. അതുകൊണ്ട് തന്നെ തീവ്രവാദത്തിനെതിരെ വലിയൊരു ചേരിയെന്ന ആശയത്തോടെ പുതിയ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയെടുക്കുമെന്നാണ് വിലയിരുത്തൽ. ഈ രാഷ്ട്രീയ കൂട്ടായ്മയിൽ അറബ് രാജ്യങ്ങളാകും കുടുങ്ങുക. ഇസ്രയേൽ കൂടുതൽ കരുത്തരാകുന്നത് അറബ് ലോകത്തിന് ആശങ്ക കൂട്ടും.
ഈ സാഹചര്യത്തിൽ ചൈനയാകും മുസ്ലിം രാജ്യങ്ങളുടെ പ്രതീക്ഷ. ഇന്ത്യയെ വെല്ലുവിളിക്കുന്ന പാക്കിസ്ഥാൻ, ചൈനയെ മുന്നിൽ നിർത്തിയുള്ള കളികൾ തുടങ്ങിയിട്ടുണ്ട്. അമേരിക്കയും റഷ്യയും ഒരുമിച്ചാൽ മറു ചേരിയുടെ നേതൃത്വത്തിൽ ചൈനയെ കൊണ്ടു വരാൻ പാക്കിസ്ഥാനെ പോലുള്ള കക്ഷികൾ ശ്രമം ശക്തമാക്കും. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളും ചൈനയുടെ പിന്തുണയ്ക്കായി നിലകൊള്ളും. ഇതിനെല്ലാം കാരണം ട്രംപെന്ന ബിസിനസുകാരന് റഷ്യയിലുള്ള താൽപ്പര്യമാണ്. ശതകോടിയുടെ ഡോളർ ബിസിനസ് ഡീലുകൾ റഷ്യയുമായി ട്രംപിനുണ്ട്. അതുകൊണ്ട് തന്നെ പുട്ടിനുമായി ട്രംപ് ഒരിക്കലും ഉരസില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ പ്രതീക്ഷകൾ തെറ്റി റഷ്യയും അമേരിക്കയും രണ്ടറ്റത്ത് നിലയുറപ്പിച്ചാൽ അത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും. ശക്തമായ നിലപാട് എടുക്കുന്ന കരുത്തരാണ് ട്രംപും പുട്ടിനും. അതുകൊണ്ട് തന്നെ ഇവർ അകന്നാൽ അത് മറ്റൊരു ലോകയുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കും. അധികാരത്തിലെത്തുന്ന ട്രംപിന് പുട്ടിനെ അംഗീകരിക്കാൻ ആവില്ലെന്ന വാദമാണ് ഇതിന് കാരണം
ട്രംപ് പുടിന്റെ കളിപ്പാവയാണെന്ന് ഹിലരി ക്ലിന്റൺ കളിയാക്കിയിരുന്നു. യു.എസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപ് ആഭിമുഖ്യം പുലർത്തുന്നതെന്ന് ഹിലരി വാദിച്ചിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അവസാന സ്ഥാനാർത്ഥി സംവാദത്തിലാണ് ഹിലരിയുടെ ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ചത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തലയിടാൻ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ ട്രംപ് വിസമ്മതിച്ചാണ് ആരോപണത്തിനു കാരണം. അതേസമയം അവസാനവട്ട സംവാദത്തിലും ഇസ്ലാമിക വിരുദ്ധത ഉയർത്തിക്കാട്ടി ട്രംപ് വീണ്ടും വിവാദത്തിലായി. രാജ്യത്ത് ഇസ്ലാമിക തീവ്രവാദം അനുവദിക്കില്ലെന്ന് പറഞ്ഞ ട്രംപ്, റഷ്യൻ പ്രസിഡന്റിന്റെ പാവയാണെന്ന് ഹിലരിയുടെ ആരോപണം തള്ളുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ പ്രസിഡന്റ് പദം ഉറപ്പിച്ച ട്രംപിന്റെ ഇനിയുള്ള നീക്കമാകും കൃത്യമായ ചിത്രം നൽകുക. പുട്ടിനുമായി ട്രംപിന് ഒരു കാരണവശാലും അടുക്കാനാകില്ലെന്ന വാദത്തിനും ശ്ക്തി ഏറെയാണ്.
ട്രംപും പുട്ടിനും ഏകാധിപതികളാണ്. അമേരിക്കയും റഷ്യയും അടിസ്ഥാനപരമായി യോജിക്കാൻ കഴിയാത്ത രാജ്യങ്ങളുമാണ്. അതുകൊണ്ട് തന്നെ പ്രസിഡന്റാകുന്ന ട്രംപ്, പുട്ടിനുമായി അകലും. സിറിയയിലും ഇറാഖിലും ഇറാനിലുമെല്ലാം നയം പൂർണ്ണമായും തള്ളിപ്പറയാൻ ട്രംപിന് കഴിയുകയുമില്ല. അതുകൊണ്ട് തന്നെ പുട്ടിനും ട്രംപും ഉടൻ തന്നെ രണ്ട് വഴിക്ക് പോകുമെന്ന വിലയിരുത്തലും ശക്തമാണ്. ഇത് ലോകമഹായുദ്ധം പോലുള്ള ഗുരുതര സ്ഥിതി വിശേഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനമാണ് പുട്ടിനും റഷ്യയും ലക്ഷ്യമിടുന്നത്. അത് വിട്ടുകൊടുത്ത് ഒത്തുതീർപ്പിന് ട്രംപിനെന്നല്ല, ഒരു അമേരിക്കൻ പ്രസിഡന്റിനുമാകില്ല. പ്രസിഡന്റ് പദത്തിലെത്തുന്നതോടെ റഷ്യയിലെ ബിസിനസ് താൽപര്യം പോലും ട്രംപിന് അപ്രസക്തമാകും. ലോക പൊലീസിന്റെ കസേരയിലെത്തിയാൽ പിന്നെ എന്ത് ബിസിനസ് താൽപ്പര്യമെന്നാണ് ട്രംപ് അനുകൂലികൾ പോലും പറയുന്നത്. ഏതായാലും ഇന്ത്യയുമായും മോദിയുമായും ട്രംപ് അടുത്ത ബന്ധം പുലർത്തുമെന്ന് തന്നെയാണ് വിദേശകാര്യ വിദഗ്ധരുടെ കണക്ക് കൂട്ടൽ.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പിന്തുണച്ചാണ് ട്രംപ് പ്രചരണത്തിൽ സജീവമായത്. ഇന്ത്യ എട്ടു ശതമാനം വളർച്ച കൈവരിച്ചതായി പറഞ്ഞു യു.എസിന്റെ സാമ്പത്തിക നയങ്ങളെ എതിർത്തു. ഇന്ത്യ കൈവരിച്ച നേട്ടം പോലും നേടാൻ അമേരിക്കക്കായില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇതിനൊപ്പമാണ് മോദിയുടെ ഫാനാണെന്ന് തുറന്ന് സമ്മതിച്ചത്. ഇന്ത്യയേയും ഏറെ പുകഴ്ത്തി. റഷ്യയുമായി അകലം പാലിച്ചാൽ പോലും തീവ്രവാദത്തിനെതിരെ കൂടുതൽ ശക്തമായ നിലപാട് ട്രംപ് എടുക്കുമെന്നാണ് ഇന്ത്യയുടേയും പ്രതീക്ഷ. ഐക്യരാഷ്ട്ര സഭയിലെ സ്ഥിരാംഗത്വം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ അനുകൂലമായി ട്രംപ് മാറും. മറ്റ് രാജ്യങ്ങളുടെ എതിർപ്പ് പോലും ഇതോടെ അപ്രസക്തമാകുമെന്നാണ് പ്രതീക്ഷ. ബരാക് ഒബാമയുടെ ഭരണകൂടവുമായും ഇന്ത്യയ്ക്ക് നല്ല ബന്ധമുണ്ടായിരുന്നു. അത് മോദിയും ഒബാമയും തമ്മിലെ വ്യക്തിപരമായ അടുപ്പത്തിന്റെ പ്രതിഫലനമാണെന്ന് വിലയിരുത്തിയവരും ഉണ്ട്. എന്നാൽ ട്രംപ് എത്തുമ്പോൾ ഈ ഊഷ്മളത ഇന്ത്യയും അമേരിക്കയും തമ്മിലാകുമെന്നാണ് വിലയിരുത്തൽ.
ആണവായുധ ശേഷിയുള്ള പാക്കിസ്ഥാൻ അമേരിക്കയ്ക്ക് മുന്നിൽ ഒരു സുപ്രധാന പ്രശ്നം തന്നെയാണെന്ന് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. .മുൻപ് പാക്കിസ്ഥാൻ ലോകത്തെ ഏറ്റവും അപകടകാരിയായ രാജ്യമാണെന്നും അണുശക്തി വിമുക്തമാക്കേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഒരു സ്വയം നിയന്ത്രണം അനിവാര്യമാണെന്നും ആണവായുധങ്ങളുള്ള പാക്കിസ്ഥാൻ അമേരിക്കയെ സംബന്ധിച്ച് നിർണായക രാജ്യമാണെന്നും ട്രംപ് പറയുന്നു. ഇസ്ലാമിക ഭീകരതയെ പരിശോധിക്കുമ്പോൾ മറ്റാരും ചെയ്തതിനേക്കാൾ ഉചിതമായി അത് പരിഹരിക്കാൻ കഴിയുമെന്ന് തനിക്കുറപ്പുണ്ട് എന്നും അദ്ദേഹം കൂട്ടി ചേർത്തു. ഈ വാക്കുകളും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്. അമേരിക്കയുടെ സുപ്രധാന എതിരാളി ചൈനയാണെന്ന തിരിച്ചറിവിലേക്ക് ട്രംപ് എത്തുമെന്നാണ് ഇന്ത്യയുടേയും പ്രതീക്ഷ. ഒബാമ സർക്കാരും ചൈനയുമായി അകലം പാലിച്ചിരുന്നു. റഷ്യയുമായി ട്രംപ് അടുത്താൽ അതും ഗുണകരമാകുമെന്ന തന്നെയാണ് ഇന്ത്യൻ വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തൽ.
ഇന്ത്യയെ പോലെ ഇസ്രയേലിനുയം ട്രംപ് ഉറച്ച പങ്കാളിയായി കൂടെ നിർത്തുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിക്കാമെന്ന് ഇസ്രയേലിന് ട്രംപിന്റെ വാഗ്ദാനം ഉണ്ടായിരുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനം ജറുസലേം ആണ്. എന്നാൽ മിക്ക ലോക രാഷ്ട്രങ്ങളും ടെൽ അവീവാണ് തലസ്ഥാനമായി കണക്കാക്കുന്നത്. കഴിഞ്ഞ 70 വർഷമായി ജറുസലേമാണ് തലസ്ഥാനം എന്ന് സമ്മതിക്കാൻ അമേരിക്ക തയ്യാറായിട്ടല്ല. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ജോർജ് ബുഷും ഇതേ വാഗ്ദാനം നൽകിയിരുന്നെങ്കിലും വിജയിച്ചു കഴിഞ്ഞപ്പോൾ സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടി നിലപാട് മാറ്റുകയായിരുന്നു. എന്നാൽ 70 വർഷമായുള്ള അമേരിക്കൻ നിലപാടിൽ താൻ മാറ്റം കൊണ്ടു വരുമെന്ന് ട്രംപ് ഉറപ്പു നൽകിയത്. ഇത് ആഗോള തലത്തിൽ തന്നെ പുതിയ ചേരികളുടെ സൃഷ്ടിക്ക് കാരണമാകും. ബുഷിൽ നിന്ന് വിഭിന്നമായി അധികാരത്തിലെത്തിയ ട്രംപ് ജെറുസലേമിനെ ഉടൻ തന്നെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
Stories you may Like
- ട്രംപിനെതിരെ 420 കൊല്ലം അകത്തുകിടക്കേണ്ട കുറ്റങ്ങൾ
- യുഎസ് പ്രസിഡന്റിനെ കുരുക്കിലാക്കുന്ന പുത്രന്റെ കഥ
- റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തിൽ നിക്കി ഹേലിക്ക് തിരിച്ചടി
- അമേരിക്കയെ ഞെട്ടിച്ച ഒരു ആധുനിക 'സ്മാത്ത വിചാരം' ഇങ്ങനെ
- പ്രസിഡന്റാകാൻ മോഹിക്കുന്ന ട്രംപിന് തിരിച്ചടി; വീണ്ടും ഒരു അയോഗ്യത കൂടി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്