ഇന്ത്യയോട് കളിച്ചാൽ പാക്കിസ്ഥാന് കക്ഷത്തിൽ ഇരിക്കുന്നതും പോകുമോ? കാശ്മീർ വിഷയത്തിൽ ട്രംപിനെ കളത്തിലിറക്കാൻ ശ്രമിക്കുന്ന ഇമ്രാൻഖാന് ഇന്ത്യൻ മറുപടി പാക് അധീന കാശ്മീരിൽ അവകാശവാദം ഉന്നയിച്ച്; കാശ്മീർ വിഷയത്തിൽ ചർച്ച നടക്കുമെങ്കിൽ അത് അത് പാക് അധീന കാശ്മീരിന്റെ കാര്യത്തിലാകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്; പാക് അധീന കാശ്മീരിലും ബലൂച്ചിസ്ഥാനും പാക്കിസ്ഥാന് ഒരുപോലെ പണികൊടുക്കാൻ തന്ത്രം മെനഞ്ഞ് ഇന്ത്യ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ നീക്കം നടത്തി ഇമ്രാൻഖാന് അതേനാണയത്തിൽ തിരിച്ചടി നൽകാൻ ഒരുങ്ങി ഇന്ത്യ. ഭാരതത്തിന്റെ അഭിവാജ്യ ഘടകമാണ് കശ്മീരെന്ന് പറഞ്ഞ കേന്ദ്രസർക്കാർ പാക് അധീന കാശ്മീരിൽ അവകാശവാദം ഉന്നയിക്കാനാണ് ഒരുങ്ങുന്നത്. കാശ്മീർ വിഷയത്തിൽ പ്രതിപക്ഷ ആരോപണങ്ങൾ ഉയർന്നതോടെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ വിഷയത്തിൽ പ്രസ്താവന നടത്തുകയായിരുന്നു.
കാശ്മീർ പ്രശ്നത്തിൽ മധ്യസ്ഥ വാഗ്ദാനങ്ങൾ അംഗീകരിക്കുന്ന പ്രശ്നമില്ല എന്നും ഇന്ത്യയുടെ ആത്മാഭിമാനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ നമുക്കാവില്ല എന്നും രാജ്നാഥ് സിങ് പറഞ്ഞു. കാശ്മീർ പ്രശ്നത്തിൽ മധ്യസ്ഥ വാഗ്ദാനങ്ങൾ അംഗീകരിക്കുന്ന പ്രശ്നമില്ല എന്നും ഇന്ത്യയുടെ ആത്മാഭിമാനത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ നമുക്കാവില്ല എന്നും രാജ്നാഥ് സിങ് പറഞ്ഞു. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടക്കുന്നുണ്ടെങ്കിൽ അത് പാക് അധീന കാശ്മീരിന്റെ കാര്യത്തിലാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
കാശ്മീരിൽ തീവ്രവാദത്തെ വളർത്തുന്നതും പണം മുടക്കുന്നതും പ്രധാനമായും ചെയ്യുന്നത് പാക്കിസ്ഥാനാണ്. ഇവിടെ ഭീകരവാദത്തിന്റെ ഇരയായി മാറാറുള്ള ഇന്ത്യ ഇത്തവണ കാശ്മീർ വിഷയത്തെ ഉരുക്കു മുഷ്ടികൊണ്ടു നേരിടാനാണ് ഒരുങ്ങുന്നത്. ഭീകരരോട് യാത്ര വിധത്തിലും വിട്ടുവീഴ്ച്ചയില്ലെന്നാണ് കേന്ദ്ര നിലപാട്. കാശ്മീർ വിഷയത്തിൽ ബിജെപി സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടക്കണമെങ്കിൽ അത് പാക് അധീന കാശ്മീരിന്റെ കാര്യത്തിൽ മാത്രമാണ് എന്നാണ് ഇന്ത്യ സ്വീകരിച്ച നിലപാട്. ഇതോടെ ഈ വിഷയത്തിൽ അന്തർദേശീയ തലത്തിൽ കാശ്മീർ വിഷയം എന്നതാ പാക് അധീന കാശ്മീരിന്റെ കാര്യത്തിലുള്ളതാണെന്നാണ് ഇന്ത്യൻ പക്ഷം.
കാശ്മീരിൽ നിലപാട് ശക്തമാക്കിയാൽ അതിന് ബദലായി ബലൂച്ചിസ്ഥാനിൽ അടക്കം മറുപടി കൊടുക്കാനാണ് ഇന്ത്യൻ നീക്കം. നിലവിൽ പാക്കിസ്ഥാനിൽ നിന്നും വിഘടനവാദം ഉയർത്തുന്ന പ്രദേശമാണ് ബലൂച്ചിസ്ഥാൻ. ഇവിടുത്തെ വിഘടനവാദികൾക്ക് ഇന്ത്യയാണ് സഹായം ചെയ്യുന്നതെന്ന ആക്ഷേപം നേരത്തെ നിലനിൽക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രപരമായ വിഷയം കൂടിയാണിത്. കാശ്മീർ വിഷയത്തിൽ നിലപാട് കർക്കശമാക്കിയാൽ അതിന് ഉചിതമായ മറുപടി ഉണ്ടാകുമെന്നാണ് ഇന്ത്യ നൽകുന്ന കൃത്യമായ സന്ദേശവും.
കാശ്മീർ വിഷയത്തിൽ കൂടുതൽ ശക്തമായ നടപടികളിലേക്ക് നീങ്ങാൻ തന്നെയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്ന കാര്യവും. ഇക്കാര്യം ആഭ്യന്തരമന്ത്രി അമിത്ഷാ കാർക്കശ്യത്തോടെയാണ് ഇടപെടൽ നടത്തുന്നതും. കാശ്മീരിൽ വിഘടനവാദികൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളുമെന്ന പ്രതീതി ഉണ്ടാക്കുകയാണ് അമിത്ഷാ ആദ്യം ചെയ്തത്. ഇവിടെ യുവാക്കലെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നവരുടെ മക്കളെ കുറിച്ച് അടക്കം ഷാ എടുത്തു പറഞ്ഞതോടെ കാര്യങ്ങൾ പന്തിയല്ലെന്ന് വിഘടനവാദി നേതാക്കൾക്കും മനസ്സിലായി. രണ്ട് മാസമായി കാശ്മീരിൽ നിന്നും ആക്രമണത്തിന്റെയും കലാപത്തിന്റെയും വാർത്തകൾ അധികമായി പുറത്തുവരുന്നില്ല. ഇത് കാശ്മീർ വിഷയത്തിൽ കേന്ദ്ര ഇടപെടൽ ഗുണം ചെയ്യുന്നു എന്നതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരർ ജമ്മുകശ്മീരിൽ ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് സമ്മതിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. നാൽപ്പതോളം ഭീകരസംഘടനകളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭീകരസംഘടനകൾ പ്രവർത്തിക്കുന്ന കാര്യം മുൻസർക്കാരുകൾ യുഎസ് അധികൃതരിൽനിന്ന് മറച്ചുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി. 30,000 മുതൽ 40,000 വരെ സായുധഭീകരർ പാക്കിസ്ഥാനിലുണ്ടെന്നും അഫ്ഗാനിസ്ഥാനിലോ കശ്മീരിലോ നിന്ന് പരിശീലനം നേടുകയും അവിടങ്ങളിൽ ആക്രമണം നടത്തുകയും ചെയ്തിട്ടുള്ളവരാണിവരെന്നും ഇമ്രാൻ പറയുന്നു.
ഈ ഭീകരർക്കു പിന്നാലെ പൊലീസിനുപോകാനാവില്ലെന്നും അവരെ ഇല്ലാതാക്കാനുള്ള ചുമതല സൈന്യത്തിനാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. സൈന്യത്തിന്റെ പിന്തുണയോടെ ഭീകരപ്രവർത്തനം ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാക് മണ്ണിൽ കയറി ഭീകരരെ അമർച്ച ചെയ്യുന്ന ഇന്ത്യൻ നടപടിക്കുള്ള സാധൂകരണം കൂടിയാണ് ഇമ്രാന്റെ പ്രസ്താവന.
ജവാന്മാർക്ക് നേരെ കല്ലെറിയുന്നതും ബന്ദു പ്രഖ്യാപിക്കുന്നതും ആക്രമമങ്ങളുമൊക്കെ കാശ്മീർ താഴ്വരയിൽ പതിവായിരുന്നു. എന്നാൽ, തീവ്രവാദത്തിന്റെ വിത്തുവിതയ്ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന നിലപാടാണ് മോദിക്കും ബിജെപിക്കും ഉള്ളത്. അതുകൊണ്ട് തന്നെ സർക്കാർ കർശന നിലപാടിലേക്ക് നീങ്ങി. അതിർത്തി വഴിയുള്ള നുഴഞ്ഞ കയറ്റവും ഇപ്പോൾ കുറവാണ്. വിഘടനവാദികളുടെ സുരക്ഷ കുറച്ചും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുമുള്ള നീക്കങ്ങൽ വിജയം കാണുമെന്ന നിലയാണ് ഇപ്പോഴുള്ളത്.
അതേസമയം കാശ്മീർ ശാന്തമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയതോടെ കാശ്മീരി പണ്ഡിറ്റുകളെ തിരികെ കാശ്മീരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങലും മോദിയും കൂട്ടരും നടത്തുന്നുണ്ട്. തീവ്രവാദികളെ ഭയന്ന് നാടുവിടേണ്ടി വന്ന പണ്ഡിറ്റുകളിൽ ചിലർ വർഷങ്ങൾക്ക് ശേഷം ശ്രീനഗറിൽ തിരിച്ചെത്തിയത് അടുത്തിടെയാണ് പണ്ഡിറ്റുകൾ തിരിച്ചെത്തിയപ്പോൾ ആവേശപൂർവ്വമാണ് അവരെ സ്വീകരിക്കാൻ കാശ്മീരികൾ തയ്യാറായത്. മുസ്ലീങ്ങൾ അടക്കമുള്ളവർ പണ്ഡിറ്റുകളെ സ്വീകരിക്കാൻ എത്തിയിരുന്നു.
ഇപ്പോൾ കാശ്മീർ ശാന്തമാകുന്ന മുറയ്ക്ക് കൂടുതൽ പണ്ഡിറ്റുകളെ കാശ്മീരിലേക്ക് പുനരധിവസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കാശ്മീർ താഴ്വവരയിൽ പണ്ഡിറ്റുകൾക്കായി പ്രത്യേകം ടൗൺഷിപ്പ് നിർമ്മിക്കുന്നതിനെ കുറിച്ചാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇങ്ങനെ സൗകര്യം ഒരുക്കുുമെങ്കൽ 419 കുടുംബങ്ങൾ കാശ്മീരിലേക്ക് ചേക്കേറാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 1990നുണ്ടായ ലഹളയെ തുടർന്ന് ജമ്മുവിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും പണ്ഡിറ്റുകൾ ചേക്കേറിയിരുന്നു. മൂന്ന് ലക്ഷത്തോളം പണ്ഡിറ്റുകൾ ഇങ്ങനെ പലായനം ചെയ്യുകയുണ്ടായി. ഇവരെ മടക്കി കൊണ്ടുവരികയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍