മെക്ഡോണാൾഡ്സിനു പിന്നാലെ റഷ്യയിലെ 130 ബ്രാഞ്ചുകളൂം അടച്ചുപൂട്ടി സ്റ്റാർ ബക്സും; റഷ്യക്കാരനാണെന്നതിൽ ലജ്ജിക്കുന്നു എന്ന് അറിയിച്ചുകൊണ്ട് റഷ്യയുടെ യു എൻ അംബാസിഡർ രാജിവച്ചു; യുദ്ധത്തിനെതിരെ സെയിന്റ് പീറ്റേഴ്സ് ബർഗിൽ ആയിരങ്ങൽ തെരുവിലിറങ്ങി; യുദ്ധം മൂന്നു മാസം പിന്നിടുമ്പോൾ റഷ്യയ്ക്ക് തിരിച്ചടികൾ തുടരുന്നു
മറുനാടൻ ഡെസ്ക്
മോസ്കോ: യുക്രെയിൻ അധിനിവേശം മൂന്നു മാസം കടക്കുമ്പോൾ റഷ്യ ലോകരാജ്യങ്ങൾക്കിടയിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. അതിനൊപ്പം, റഷ്യൻ സമ്പദ്വ്യവസ്ഥയിൽ ഗണ്യമായ പങ്ക് വഹിച്ചിരുന്ന പല പാശ്ചാത്യ രാജ്യങ്ങളും റഷ്യയിലെ പ്രവർത്തനം നിർത്തലാക്കുകയും ചെയ്യുന്നു. തൊഴിലില്ലായ്മയുടെഭീകരതയ്ക്ക് കനം വർദ്ധിപ്പിച്ചുകൊണ്ട് സ്റ്റാർബക്ക്സും റഷ്യയിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുകയാണ്.
കുവൈറ്റ് ആസ്ഥാനമായ ഫ്രാഞ്ചൈസിയിലൂടെ റഷ്യയിൽ 130 കഫേകൾ: പ്രവർത്തിപ്പിക്കുന്ന സിയാറ്റിൽ ആസ്ഥാനമായ സ്റ്റാർബക്ക്സ് മാർച്ച് 8 ന് റഷ്യൻ ആസ്ഥാനമാക്കി നൽകിയ ലൈസൻസുകൾ റദ്ദാക്കിയിരുന്നു. അത്തരത്തിൽ പ്രവർത്തിച്ചിരുന്ന കഫേകൾ അടച്ചു പൂട്ടിയതിനുശേഷം ഇപ്പോൾ റഷ്യയിൽ നിന്നും പൂർണ്ണമായും പിൻവാങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
നേരത്തേ മാർച്ച് 8 ന് പുറപ്പെടുവിച്ച പ്രസ്താവനയിൽ റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ റഷ്യയിൽ നിന്നും പൂർണ്ണമായും പിൻവാങ്ങാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. റഷ്യയിൽ ഇനി ഈ ബ്രാൻഡിന്റെ സാന്നിദ്ധ്യം ഉണ്ടാകില്ല, കമ്പനി ഇറക്കിയ പുതിയ പത്രപ്രസ്താവനയിൽ പറയുന്നു. റഷ്യ, യുക്രെയിനു മേൽ നടത്തുന്ന ക്രൂരമായ അധിനിവേശ ശ്രമം അപലപനീയമെന്ന് നേരത്തേ സ്റ്റാർബക്ക്സ് സി ഇ ഒ പറഞ്ഞിരുന്നു.
ഇതോടെ 2000 പേർക്കാണ് തൊഴിൽ നഷ്ടമാകുന്നത്. എന്നാൽ, അവർക്ക് അടുത്ത ആറുമാസക്കാലം കൂടി ശമ്പളം നൽകുമെന്നും മറ്റൊരു ജോലി കണ്ടുപിടിക്കുന്നതിൽ സഹായിക്കുമെന്നും കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്. നേരത്തേ റഷ്യയിൽ ഈ പേരുനു മേൽ മറ്റൊരു വ്യക്തിക്ക് ബൗദ്ധികാവകാശം ഉണ്ടായിരുന്നതിനാൽ, നീണ്ട നിയമ പോരാട്ടത്തിനൊടുവിലായിരുന്നു സ്റ്റാർബക്ക്സ് റഷ്യയിൽ പ്രവർത്തനം ആരംഭിച്ചത്.
മെക്ഡൊണാൾഡ്സും മറ്റു പല പാശ്ചാത്യ കമ്പനികളും റഷ്യയിലെ അവരുടെ സ്ഥാപനങ്ങൾ വിറ്റ് പിന്മാറുമ്പോൾ പ്രവർത്തനം തീർത്തും അവസാനിപ്പിച്ച് പിന്മാറുകയാണ് സ്റ്റാർബക്ക്സ്. മെക്ഡോണാൾഡ്സിന്റെ റഷ്യൻ റെസ്റ്റോറന്റുകൾ എല്ലാം തന്നെ അവരുടെ പ്രാദേശിക ഏജന്റിനു വിൽക്കുമെന്ന് മെക്ഡൊണാൾഡ്സ് അറിയിച്ചിരുന്നു. അവർ പുതിയ പേരിൽ റെസ്റ്റൊറന്റ് ശൃംഖല നടത്തും. അതേസമയം, റെനോൾട്ട് അവരുടെ റഷ്യൻ കമ്പനിയിലെ ഓഹരികൾ എല്ലാം തെന്നെ ബൈ ബാക്ക് അടിസ്ഥാനത്തിൽ വിൽക്കുകയാണ്.
കെ എഫ് സി, പിസ ഹട്ട് തുടങ്ങിയ പല ആഗോള ബ്രാൻഡുകളും റഷ്യയിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്. റഷ്യൻ സമ്പദ്ഘടനക്ക്വലിയൊരു പ്രഹരം തന്നെയാണ് ഇത് ഏൽപിച്ചിരിക്കുന്നത്. അതിനു പുറമേയാണ് ഈ അടച്ചുപൂട്ടലുകളിലൂടെ ഉണ്ടാകുന്ന തൊഴിൽ നഷ്ടം. ഇത് റഷ്യൻ യുവാക്കൾക്കിടയിൽ സർക്കാർ വിരുദ്ധ വികാരത്തിന് വഴിമരുന്നിട്ടിട്ടുണ്ട് എന്ന് ചില പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യക്കാരനായതിൽ ലജ്ജിക്കുന്നു എന്ന് റഷ്യൻ അംബാസിഡർ
ഐക്യരാഷ്ട്ര സഭയിലെ മുതിർന്ന റഷ്യൻ നയതന്ത്ര പ്രതിനിധി യുക്രെയിൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് രാജിവെച്ചു. ക്രെംലിനിൽ നിന്നും പടച്ചു വിടുന്ന വ്യാജ പ്രചാരണങ്ങളും വെറുപ്പും ആരിലും ലജ്ജയുളവാക്കുന്നതാണെന്ന് തന്റെ സഹപ്രവർത്തകരായ മറ്റു രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾക്ക് അയച്ച കത്തിൽ അദ്ദേഹം പറയുന്നു.
നയതന്ത്ര രംഗത്ത് 20 വർഷക്കാലമായി പ്രവർത്തിക്കുന്ന ബോറിസ് ബോണ്ടറേവ് എന്ന 41 കാരനാണ് മറ്റു 40 നയതന്ത്ര പ്രതിനിധികൾക്ക് കത്ത് നൽകിയശേഷം രാജിവെച്ചത്. ഒരു റഷ്യക്കാരനായതിൽ താൻ ഇത്രയേറെ ലജ്ജിക്കേണ്ട മറ്റൊരു അവസരം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. യുക്രെയിനെതിരായി പുടിൻ അഴിച്ചുവിട്ട കൊടിയ ആക്രമണത്തെ കത്തിൽ അദ്ദേഹം കടുത്ത ഭാഷയിൽ അപലപിക്കുന്നുണ്ട്. അത് കേവലം യുക്രെയിനെതിരെ മാത്രമല്ലെന്നും മുഴുവൻ പാശ്ചാത്യ ലോകത്തിനും എതിരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറയുന്നു.
ഇതോടെ തന്നെ രാജ്യദ്രോഹിയായി പരിഗണിക്കുമെന്നും, തന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും മനസാക്ഷിയെ വഞ്ചിച്ചുകൊണ്ട് ജീവിക്കാൻ ആകില്ലെന്നും അദ്ദേഹം പറയുന്നു. രാജികത്തിനെസംബന്ധിച്ച് മോസ്കോയിൽ നിന്നും ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസിലെ സഹപ്രവർത്തകർക്കും ഇതേ മാനസികാവസ്ഥയാണൊ എന്ന ചോദ്യത്തിന് എല്ലാ നയതന്ത്രജ്ഞരും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നവരല്ല എന്നു മാത്രമായിരുന്നു മറുപടി.
ജീവിതകാലം മുഴുവൻ അധികാരത്തിൽ തുടരാനും ആഡംബര നൗകകളിൽ ആടിത്തിമിർക്കാനും ആഗ്രഹിക്കുന്നവർക്ക് മാത്രമാണ് ഒരു യുദ്ധം ആവശ്യമാണെന്ന തോന്നൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ നയങ്ങൾ കാരണം എടുത്തു പറയാവുന്ന ഒരു സഖ്യകക്ഷി ഇല്ലാത്ത അവസ്ഥയിലാണ് റഷ്യ എന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലും യുദ്ധത്തിനെതിരെ പ്രതിഷേധം കനക്കുന്നു
റഷ്യയുടെ രണ്ടാമത്തെ വലിയ നഗരമായ സെയിന്റ് പീറ്റേഴ്സ്ബർഗ് ദർശിച്ചത് അപൂർവ്വമായ ഒരു പ്രതിഷേധമായിരുന്നു. നൂറുകണക്കിന് ചെറുപ്പക്കാരായിരുന്നു യുദ്ധത്തിനോട് വിടപറയാൻ ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പുടിന്റെ യുക്രെയിൻ ആക്രമത്തെ ശക്തമായി അപലപിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. എന്നായിരുന്നു ഈ പ്രകടനം നടന്നതെന്ന് വ്യക്തമല്ല. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പ്രതിപക്ഷ നേതാവായ അലക്സീ നവാൽനിയുടെ പാർട്ടിയിലെ ഒരു അംഗമാണ് ഇത് പോസ്റ്റ് ചെയ്തത്.
പേംനഗരത്തിൽ സൈനികരുടെ ആത്മവീര്യം തകർക്കുന്ന രീതിയിൽയുദ്ധവിരുദ്ധ പ്രഭാഷണം നടത്തി എന്നാരോപിച്ച് റോക്ക് ഗായകനായ യൂറി ഷെവ്ചക്കിനെതിരെ കേസെടുത്തതിനു തൊട്ടു പിന്നാലെയാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.ആ പ്രഭാഷണത്തിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 8000 ഓളം വരുന്ന ജനങ്ങളോട് യുക്രെയിനിലെ ജനങ്ങളെങ്കൊല്ലുന്നത് എന്തിനെന്ന്യൂറി ചോദിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍