സ്വതന്ത്ര രാഷ്ട്രമായി മാറാൻ കാറ്റലോണിയ വിധിയെഴുതി; 90 ശതമാനം പേരും മാറ്റത്തിനെ അനുകൂലിച്ചെന്ന് പ്രഖ്യാപിച്ച് പ്രാദേശിക സർക്കാർ; സർക്കാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ആളുകൾ പോളിങ് ബൂത്തിലേക്ക് ഒഴുകിയെത്തി; സൈന്യവുമായി ഏറ്റുമുട്ടി ആയിരത്തോളം പേർക്ക് പരിക്ക്; ഇനി ലോകത്തെ അസമാധാനത്തിന്റെ നാടായി കാറ്റലോണിയ മാറുമോ?
ബാഴ്സലോണ: അടിച്ചമർത്താൻ സർവസന്നാഹങ്ങളൊരുക്കിയിട്ടും സ്പെയിനിലെ കാറ്റലോണിയ വാസികൾ സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനയിൽ സജീവമായി പങ്കെടുത്തു. 53 ലക്ഷം പേർക്കാണ് ഹിതപരിശോധനയിൽ പങ്കെടുക്കാൻ അവകാശമുണണ്ടായിരുന്നത്. ഇതിൽ 22 ലക്ഷം പേർ വോട്ട് ചെയ്തുവെന്നും അതിൽ 90 ശതമാനവും സ്വാതന്ത്ര്യത്തിനൊപ്പമാണെന്നും കാറ്റലോണിയ അധികൃതർ അവകാശപ്പെടുമ്പോൾ, സർക്കാർ അനധികൃതമെന്ന് പ്രഖ്യാപിച്ച വോട്ടെടുപ്പ് നടന്നുവെന്നുപോലും പറയാൻ സ്പാനിഷ് പ്രധാനമന്ത്രി തയ്യാറായില്ല. മിക്കവാറും പോളിങ് ബൂത്തുകൾക്കുമുന്നിൽ പൊലീസും സുരക്ഷാസേനയും ജനങ്ങളുമായി ഏറ്റുമുട്ടി. ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അതേസമയം സ്പെയിനിൽനിന്ന് മോചനം ആവശ്യപ്പെട്ട് നടത്തിയ ഹിതപരിശോധനയിൽ 90 ശതമാനം കാറ്റലോണിയ നിവാസികളും അനുകൂലമായി വോട്ട് ചെയ്തെന്ന് കാറ്റലോണിയുടെ പ്രാദേശിക സർക്കാർ അറിയിച്ചിട്ടുണ്ട്്. സ്വതന്ത്ര രാജ്യമാകാനുള്ള അവകാശം കാറ്റലോണിയ നേടിയെന്ന് കറ്റാലൻ പ്രസിഡന്റ് കാൾസ് പ്യൂയിഗ്ഡെമണ്ട് വോട്ടെടുപ്പിനു ശേഷം പ്രതികരിച്ചു. വോട്ടെടുപ്പിനിടെ ഉണ്ടായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ യൂറോപ്യൻ യൂണിയനോട് ഇടപെടാൻ ആവശ്യപ്പെടുമെന്നും പ്രസിഡന്റ് പറഞ്ഞു. 2.26 കോടിയാളുകളാണ് വോട്ടെടുപ്പിൽ പങ്കെടുത്തതെന്നും ഇതിൽ 90 ശതമാനം ആളുകളും സ്പെയനിൽനിന്ന് മോചനം ആവശ്യപ്പെട്ട് വോട്ട് ചെയ്തതായി കറ്റാലൻ സർക്കാർ വക്താവ് ജോർഡി ടുറുൽ തിങ്കളാഴ്ച രാവിലെ അറിയിച്ചു. എട്ട് ശതമാനം ആളുകൾ പ്രതികൂലമായി വോട്ട് ചെയ്തു. 15000 വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പെയിനിലെ പരമോന്നത കോടതിയുടെ വിധി ലംഘിച്ചു പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി ബലമായി ഹിതപരിശോധന നടത്താൻ തയ്യാറാവുകയായിരുന്നു കാറ്റലോണിയക്കാർ. സൈന്യം ഇവരെ തടഞ്ഞതോടെ സംഘർഷത്തിൽ ആയിരത്തിലേറ പേർക്കു പരുക്കേറ്റു. സ്പെയിനിൽനിന്നും വേർപെട്ട് കാറ്റലോണിയക്കാർ പുതിയ രാജ്യമാകാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ച് ഇന്നലെ ആയിരക്കണക്കിന് കാറ്റലോണിയക്കാർ ഹിതപരിശോധനയ്ക്കായി അവർതന്നെ ഒരുക്കിയ പോളിങ് ബൂത്തുകളിലേക്ക് എത്തുകയായിരുന്നു.
ബലമായി ഹിതപരിശോധന നടത്താനുള്ള ശ്രമം തുടർന്നുണ്ടായ സംഘർഷവും ഈ വിഷയത്തെ അന്താരാഷ്ട്ര പ്രശ്നമാക്കി മാറ്റി. സ്പെയിന്റെ രാഷ്ട്രീയ അസ്ഥിത്വത്തെയും യൂറോപ്പിലെ ക്രമസമാധാന നിലയെയും സാരമായി ബാധിക്കുന്ന പ്രശ്നമായി ഇതു വളരുമെന്ന വിലയിരുത്തലാണ് ഉള്ളത്. ബ്രെക്സിറ്റിന്റെ പേരിൽ നട്ടംതിരിയുന്ന യൂറോപ്പിന് മറ്റൊരു പ്രഹരംകൂടിയാകും ഈ വിഘടനവാദം. മെഡിറ്ററേനിയൻ തുറമുഖനഗരമായ ബാർസിലോന തലസ്ഥാനമായി പുതിയ രാജ്യം അനുവദിക്കണമെന്നാണ് കാറ്റലോണിയക്കാരുടെ ആവശ്യം. പ്രാദേശിക ഭരണ നേതൃത്വത്തിന്റെ അനുമതിയോടെയാണ് ഈ വിഘടനവാദം ചൂടുപിടിക്കുന്നത്.
കാറ്റലൻ ജനതയുടെ സ്വാതന്ത്ര്യമോഹത്തിനുനേർക്ക് സ്പാനിഷ് സർക്കാർ നടത്തിയ അടിച്ചമർത്തൽ നടപടിയെ മിക്ക ലോകനേതാക്കളും അധിക്ഷേപിച്ചു. പോളിങ് ബൂത്തുകളിലേക്ക് ഇരച്ചുകയറിയ പൊലീസും പട്ടാളവും ജനങ്ങളെ ബലപ്രയോഗത്തിലൂടെ മാറ്റി ബാലറ്റ് പെട്ടികൾ തട്ടിയെടുക്കുകയായിരുന്നുവെന്ന് കാറ്റലൻ അധികൃതർ പറഞ്ഞു. കാറ്റലൻ പ്രസിഡന്റ് കാർലോസ് പ്യൂഡ്മോണ്ട് വോട്ടുചെയ്ത ഗെറോണയിലെ സരിയ ഡേ ടേർ ഗ്രാമത്തിലെ പോളിങ് ബൂത്തിൽ സൈന്യം പോളിങ് ബൂത്ത് തകർക്കുന്ന ദൃശ്യം ഇതിനകം പുറത്തുവന്നു.
സ്പാനിഷ് സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾ വിലപ്പോയില്ലെന്ന് പ്യൂഡ്മോണ്ട് പിന്നീട് പറഞ്ഞു. സ്വാതന്ത്ര്യത്തിനായുള്ള ഹിതപരിശോധനയിൽ കാറ്റലോണിയ വിജയിച്ചുവെന്നും ഏതാനും ദിവസത്തിനകം ഹിതപരിശോധനാഫലം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. കാറ്റലോണിയയുടെ തലസ്ഥാനമായ ബാഴ്സലോണയിൽ വോട്ടവകാശം നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിക്കാൻ ഒത്തുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ റബ്ബൾ ബുള്ളറ്റുകൾ ഉപയോഗിച്ചു.
സ്പെയിനിൽ നടന്ന അടിച്ചമർത്തൽ നടപടികളെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ വിമർശിച്ചു. കാറ്റലൻ ഹിതപരിശോധനയോട് യോജിപ്പില്ലെങ്കിലും ജനങ്ങൾക്കുനേരെയുണ്ടായ ബലപ്രയോഗത്തെ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസ് നടപടിയെ അപലപിക്കണമെന്നും പ്രധാനമന്ത്രി തെരേസ മെയ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണെമന്നും ലേബർ പാർട്ടി നേതാവ് ജെറമി കോർബിനും ആവശ്യപ്പെട്ടു. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമുണ്ടാക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാൻ തെരേസ തയ്യാറാകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കാറ്റലോണിയയിലെ പൊലീസ് നടപടിയെ നേരിട്ട് പരാമർശിച്ചില്ലെങ്കിലും ഇറ്റലിയിലെ ബൊളോണയിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി നടത്തിയ പ്രഭാഷണത്തിൽ യൂറോപ്യൻ യൂണിയന്റെ പ്രസക്തിയെക്കുറിച്ചും യോജിച്ച് നിൽക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇത്തരം തദ്ദേശീയമായ വാദങ്ങളെ മാറ്റിനിർത്തി യോജിച്ചുപോകാൻ തയ്യാറാകണമെന്നും യൂറോപ്യൻ യൂണിയനിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രാദേശിക വാദങ്ങൾ യൂറോപ്യൻ യൂണിയന്റെ ആശയങ്ങളെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബെൽജിയം പ്രധാനമന്ത്രി ചാൾസ് മിഷേലും ആക്രമണത്തെ അപലപിച്ചു. ആക്രമണവും സംഘർഷവും ഒന്നിനും പരിഹാരമല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വിമർശനമുയർന്നെങ്കിലും, ഹിതപരിശോധനയെയോ കാറ്റലൻ ദേശീയ വാദത്തെയോ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സ്പാനിഷ് പ്രധാനമന്ത്രി മരിയോ രജോയ്. കാറ്റലോണിയയിലെ സംഘർഷം നിയന്ത്രിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും പൊലീസിന് സാധിച്ചുവെന്നും ഹിതപരിശോധന നടത്താൻ അനുവദിച്ചിട്ടില്ലെന്നും അദദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. സ്പെയിനിലെ ഭരണഘടനാ കോടതി ഹിതപരിശോധന നിരോധിച്ചിരുന്നു. സർക്കാരും അത് നിയമവിരുദ്ധമാമെന്ന് പ്രഖ്യാപി്ച്ചു.
സംഘർഷത്തിൽ 888 പേർക്ക് പരിക്കേറ്റതായും ഇവരിൽ 11 പൊലീസുകാരുമുണ്ടെന്നും സ്പാനിഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് കാറ്റലോണിയൻ ടീമായ ബാഴ്സലോണയുടെ ഇന്നലത്തെ സ്പാനിഷ് ലീഗ് മത്സരത്തിന് കാണികളെ അനുവദിച്ചിരുന്നില്ല. ലയണൽ മെസ്സിയെപ്പോലുള്ള പ്രശസ്തർ അണിനിരന്ന മത്സരം ഒഴിഞ്ഞ ഗാലറികൾക്ക് നടുവിലാണ് നടന്നത്. ബാഴ്സലോണയുടെ തട്ടകമായ നൗക്കാമ്പിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ 3-0ന് വിജയിച്ചു.
സ്പെയിനിൽ നിന്നും വേർപെട്ട് പ്രത്യേക രാജ്യമാകാനുള്ള കാറ്റലോണിയയുടെ ഹിതപരിശോധനക്കിടെ സംഘർഷത്തിൽ 337 പേർക്ക് പരിക്കേറ്റിരുന്നു. വോട്ടെടുപ്പ് സ്പാനിഷ് സുരക്ഷാ സേന തടഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പ്രതിഷേധവുമായെത്തിയവർക്ക് നേരെ റബ്ബർ ബുള്ളറ്റുകളും ബാറ്റണുകളും ഉപയോഗിച്ചു. 11 പൊലീസുകാർക്കും പരിക്കുണ്ട്. ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പെയിനിലെ ഭരണകൂട കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടു പിടിച്ച് വോട്ടെടുപ്പിൽ നിന്ന് പിന്മാറണമെന്ന് സർക്കാർ നേരത്തേ ആവശ്യപ്പെട്ടിരുന്നു. പോളിങ് സ്റ്റേഷനുകൾ പിടിച്ചടക്കാൻ പൊലീസിനെ നിയോഗിച്ചു. ഇതിനെ നേരിടാൻ കറ്റാലൻ ജനത നേരത്തേ പോളിങ് സ്റ്റേഷനുകൾ പലതും കയ്യടക്കി താമസം തുടങ്ങിയിരുന്നു.
വോട്ടെടുപ്പ് തടഞ്ഞ സർക്കാർ നടപടി നീതീകരിക്കാനാവാത്തതാണെന്ന് കറ്റാലൻ നേതാക്കൾ അഭിപ്രായപ്പെട്ടു. സർക്കാർ തടഞ്ഞെങ്കിലും മൂന്നിൽ രണ്ട് വോട്ടിങ് കേന്ദ്രങ്ങളിലെ വോട്ടെടുപ്പ് നടത്താനായെന്നും നേതാക്കൾ അവകാശപ്പെട്ടു. സ്പെയിനിന്റെ വടക്കുകിഴക്കൻ പ്രദേശത്ത് ഫ്രാൻസിനോട് ചേർന്നുകിടക്കുന്ന സ്വയംഭരണ പ്രവിശ്യയാണ് കാറ്റലോണിയ. സമ്പന്നരുടെ കേന്ദ്രമായറിയപ്പെടുന്ന കാറ്റലോണിയ സപാനിഷ് സമ്പദ്ഘടനയുടെ നെടുംതൂണാണ്. സ്പാനിഷ് സർക്കാരും കാറ്റലോണിയ സർക്കാരും തമ്മിലുള്ള രാഷ്ട്രീയസംഘർഷത്തിനിടെയാണ് ഹിതപരിശോധനാ ഫലം വന്നത്. നിലവിൽ സ്വയംഭരണാവകാശമുള്ള കറ്റാലൻ മേഖല പൂർണമായും ഒരു സ്വതന്ത്രരാജ്യമാകണമെന്ന കറ്റാലൻ പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം ഹിതപരിശോധനയിലേക്ക് നയിക്കുകയായിരുന്നു.
ആകെ 2315 പോളിങ് കേന്ദ്രങ്ങളാണ് കാറ്റലോണിയയിലുള്ളത്. പോളിങ് കേന്ദ്രങ്ങളായ 1300 സ്കൂളുകൾ പൊലീസ് പൂട്ടിയതായി കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. പ്രവിശ്യയിലെ വാർത്താപ്രക്ഷേപണകേന്ദ്രവും പൊലീസ് നിയന്ത്രണത്തിലാക്കി. തിരഞ്ഞെടുപ്പിനെക്കുറിച്ച് വിവരം നൽകുന്ന മൊബൈൽ ആപ്ലിക്കേഷനും വെബ്സൈറ്റും പ്രവർത്തനം അവസാനിപ്പിച്ചു. 80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്പെയിനിലെ 16 ശതമാനം ജനങ്ങൾ താമസിക്കുന്നത്. സ്പെയിന്റെ കയറ്റുമതിയിൽ 26 ശതമാനവും കാറ്റലോണിയയിൽ നിന്നാണ്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 19 ശതമാനവും ഇവിടെയാണ്. സ്പെയിനിലെത്തുന്ന വിദേശനിക്ഷേപത്തിൽ 21 ശതമാനത്തോളവും കാറ്റലോണിയയെയാണ് ലക്ഷ്യമിടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്