തീവ്രവാദികളെ സുരക്ഷാ സേന വെടിവച്ച് കൊന്നത് ദമാം സിറ്റിക്കടുത്തുള്ള ഷിയാ നിയന്ത്രിത മേഖലയിൽ; കൊലപ്പെടുത്തിയത് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ; ഔദ്യോഗിക ടിവി ചാനൽ പുറത്തു വിട്ട വാർത്തയിലെ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ രഹസ്യമാക്കി വച്ച് ഭരണകൂടം; വകവരുത്തിയത് ഇറാന് വേണ്ടി സൗദിയിൽ ഒളിയുദ്ധം നടത്തിയവരെ എന്ന് സൂചന; ഭീകരത അനുവദിക്കില്ലെന്ന സന്ദേശവുമായി സൗദി കൊലപ്പെടുത്തിയത് രണ്ട് തീവ്രവാദികളെ
മറുനാടൻ മലയാളി ബ്യൂറോ
ദമ്മാം: പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ബുധനാഴ്ച ഉച്ചയോടെ ദമ്മാമ്മിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. സൗദിയുടെ ഔദ്യോഗിക ടിവി ചാനലാണ് വാർത്ത പുറത്തുവിട്ടത്.
ദമ്മാം സിറ്റിക്കടുത്തുള്ള അൽഅനൂദ് ഭാഗത്തുവച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികൾ സുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരവാദികളുടെ വ്യക്തിഗത വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷിയാ മുസ്ലീങ്ങൾക്ക് സ്വാധീനമുള്ള മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. സുന്നികൾക്ക് വ്യക്തമായ മേധാവിത്വമുള്ള സൗദിയിൽ ഷിയാ മുസ്ലീങ്ങൾ സർക്കാരിനെതിരെ നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് ശരിവയ്ക്കും വിധാമാണ് ആക്രമണവും ഭീകരരെ വകവരുത്തലും ഉണ്ടാകുന്നത്.
ലഭ്യമായ വിവരമനുസരിച്ചു അൽഅനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരർ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച വിവരം സുരക്ഷാ വിഭാഗം അറിയുകയും പിടികൂടാനായി സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ സേനക്കുനേരെ ഭീകരർ വെടിവെപ്പ് നടത്തുകയായിരുന്നു. സുരക്ഷാ വിഭാഗം തിരിച്ചു വെടിവെച്ചപ്പോഴാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ താമസിയാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ പത്രക്കുറിപ്പായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറബ് വസന്തത്തിന്റെ ഭാഗമായി 2011മുതൽ സൗദിയിൽ പ്രതിഷേധങ്ങളും മറ്റും സജീവമാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. സർക്കാരിനെതിരെ നിലപാടുകൾ എടുത്ത ഷിയാ പുരോഹിതനായ നിമൽ അൽ നിമറിനെ 2016ൽ തീവ്രവാദ കുറ്റം ആരോപിച്ച് സൗദി വധ ശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. ഇത് സൗദിയുടെ പാമ്പരാഗത ശത്രുക്കളായ ഇറാന്റെ കോപത്തിനും ഇടയാക്കിയിരുന്നു. സൗദി പൗരന്മാരിൽ പതിനഞ്ച് ശതമാനത്തിന് അപ്പുറം ഷിയാ മുസ്ലീങ്ങളില്ല. ഈ വിഭാഗത്തിനെ നേരെ അവഗണന നടക്കുന്നുണ്ടന്നാണ് ഇറാന്റെ ആരോപണം.
കഴിഞ്ഞ ദിവസമുണ്ടായ തീവ്രാവദികളുമായുള്ള ഏറ്റുമുട്ടൽ നടന്നതും ഷിയാകൾക്ക് മുൻതൂക്കമുള്ള മേഖലയിലാണ്. ആളുകൾ തിങ്ങി താമസിക്കുന്ന സ്ഥലത്തായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. വെടിവയ്പ്പ് നടന്ന സ്ഥലത്തെ വാഹനം തെളിവിനായി സൗദി പുറത്തു വിട്ടിട്ടുണ്ട്. നേരത്തെ ഭീകരവാദക്കുറ്റം ആരോപിച്ച് 37 പേരുടെ തലവെട്ടി സൗദി അറേബ്യ വാർത്തകളിലെത്തിയിരുന്നു. ഇതിൽ രണ്ടുപേരുടെ തല കമ്പിൽക്കുത്തി പൊതുജനങ്ങൾക്ക് കാണാനായി പ്രദർശിപ്പിക്കുകയും ചെയ്തു. പൊതുപ്രദർശനം മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണെന്നും സൗദി അറേബ്യൻ ഭരണകൂടം അറിയിച്ചിരുന്നു.
കുറ്റവാളികൾക്ക് മുന്നറിയിപ്പ് നൽകാനാണ് വെട്ടിമാറ്റപ്പെട്ട മനുഷ്യതലകൾ പ്രദർശിപ്പിച്ചതെന്നാണ് സൗദിയുടെ പക്ഷം. കടുത്ത പ്രതിഷേധമാണ് മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ സൗദി അറേബ്യയുടെ നടപടിക്ക് എതിരെ ഉയർത്തിയത്. സ്വന്തം പൗരന്മാർക്ക് തന്നെയാണ് സൗദി വധശിക്ഷ നൽകിയത്. ഭീകരവാദ ആശയം പ്രചരിപ്പിച്ചതിനും ഭീകരവാദ സെല്ലുകൾ രൂപീകരിച്ചതിനുമാണ് ശിക്ഷയെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയം പറയുന്നത്. വംശീയമായ വേർതിരിവിനും പ്രതികൾ ശ്രമിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. റിയാദിലെ പ്രത്യേക ക്രിമിനൽ കോടതിയാണ് വിചാരണയും ശിക്ഷയും നടത്തിയത്.
സൗദി സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയും ഇവർ ചെയ്തുവെന്ന് കോടതി പറഞ്ഞു. സൗദി അറേബ്യയ്ക്ക് എതിരെ ശത്രുക്കളുമായി സമ്പർക്കം പുലർത്തുകയും ചെയ്തുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്ന് ഖുർ ആൻ വചനങ്ങളോടെയാണ് ശിക്ഷാവിധി ആരംഭിച്ചത്. രാജ്യത്തെ ന്യൂനപക്ഷ മുസ്ലിം ജനതയായ ഷിയ മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഭൂരിപക്ഷവും സുന്നിമതവിഭാഗക്കാരുള്ള സൗദി, ഷിയ വിഭാഗങ്ങൾക്ക് എതിരെയുള്ള അക്രമങ്ങളിൽ ഏറെ പഴികേട്ടിട്ടുണ്ട്.
സുന്നി പക്ഷത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത രാജ്യമാണ് സൗദി. ഷിയാക്കളുടെത് ഇറാനും. ശക്തി തെളിയിക്കാൻ ഇരുവിഭാഗവും ഇറങ്ങിപ്പുറപ്പെട്ടപ്പോൾ മുസ്ലിം ലോകത്തിന്റെ പുണ്യ ഭൂമിയായ മക്കയിൽ പോലും അപായമുണ്ടായി. സുന്നികളും ഷിയാക്കളും മുസ്ലിം ലോകത്ത് വ്യാപിച്ച് കിടക്കുന്നു. ചില രാജ്യങ്ങളിൽ ചിലർക്ക് ഭൂരിപക്ഷമുണ്ട്. സൗദി, യുഎഇ, ഈജിപ്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽ ഭൂരിപക്ഷമുള്ളതും ഭരിക്കുന്നതും സുന്നികളാണ്. ഇറാൻ, സിറിയ, ലബ്നാൻ, ഇറാഖ് എന്നിവ ഷിയാക്കളും. ഷിയാ ജനസംഖ്യ കൂടുതലുള്ള ബഹ്റൈനിൽ ഭരണം സുന്നികൾക്കാണ്. സുന്നി ഭൂരപക്ഷമുള്ള സിറിയയിൽ ഭരണം ഷിയാക്കൾക്കും.
സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖിൽ ന്യൂനപക്ഷമായിരുന്ന സുന്നികൾക്കായിരുന്നു മേൽക്കോയ്മ. സദ്ദാം ഇറാനെതിരെ പോരിന് ഇറങ്ങിയപ്പോൾ എല്ലാ സഹായവും ചെയ്ത് സൗദി കൂടെ നിന്നു. സദ്ദാമിനെ അമേരിക്ക പിടികൂടി വധിച്ചത് ഷിയാക്കൾക്ക് ഗുണമായി. നിലവിൽ ഷിയാക്കളാണ് ഇറാഖിൽ ഭരണം നടത്തുന്നത്. സദ്ദാമിന്റെ വധം ഇറാഖിൽ ഷിയാ സായുധ സംഘങ്ങൾ ശക്തിപ്പെടുന്നതിന് കാരണമായി. ഇവർക്ക് ഇറാൻ സഹായം നൽകുകയും ചെയ്തു. ഏറ്റവും ഒടുവിൽ സൗദിയിലെ എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചത് ഇറാഖിൽ നിന്നുള്ള ഷിയാ സംഘങ്ങളാണ് എന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു ഭാഗത്ത് യമൻ അതിർത്തിയിൽ സൗദിയെ ആക്രമിക്കുന്നത് ഇറാൻ പിന്തുണയുള്ള ഷിയാ വിഭാഗമായ ഹൂത്തികളാണ്.
ഇന്ന് അറബ് ലോകത്ത് ഒട്ടേറെ ഷിയാ സായുധ സംഘങ്ങളുണ്ട്. ഇവർക്ക് ഇറാന്റെ പിന്തുണയുമുണ്ട്. ഇതിനെ പ്രതിരോധിക്കാൻ സുന്നി സായുധ സംഘങ്ങളും പ്രവർത്തിക്കുന്നു. ഇവർക്ക് സൗദിയുടെ പിന്തുണയും. സൈനികരുടെ എണ്ണത്തിലും ആയുധ ബലത്തിലും ഇറാനാണ് മുന്നിൽ. പക്ഷേ അടുത്തകാലത്തായി സൗദി ഒട്ടേറെ അത്യാധുനിക ആയുധങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സൗദിക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനുമുണ്ട്. സൗദിയിൽ അരാംകോ കേന്ദ്രങ്ങൾ ആക്രമിച്ചതിന് പിന്നിലും ഇറാനാണെന്നാണ് ആരോപണം.
#BREAKING: #Saudi security forces clash with “wanted terrorists“ in #Dammam: Al-Ekhbariya TV https://t.co/BiMHJCNmZo pic.twitter.com/Fnhd8ECZr3
— Arab News (@arabnews) December 25, 2019
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍