സൽമാൻ രാജാവ് പടി ഇറങ്ങുന്നു; സൗദിയുടെ സമ്പൂർണ നിയന്ത്രണം ഇനി എംബിഎസിന്റെ കൈകളിലേക്ക്; ഇറാനുമായി നേർക്ക് നേർ പോരാട്ടമെന്ന് സൂചന; അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടു; അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാൾ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാൻ ഒരുങ്ങി മുഹമ്മദ് ബിൻ സൽമാൻ; സൗദി നീങ്ങുന്നത് സാമ്പത്തിക-സാമൂഹിക പരിഷ്കരണങ്ങളുടെ വഴിയിൽ
മറുനാടൻ ഡെസ്ക്
ജിദ്ദ: സൗദിയിലെ ഭരണാധികാരി സൽമാൻ രാജാവ് അടുത്ത ആഴ്ച അധികാരം വിട്ട് പടിയിറങ്ങാൻ ആലോചിക്കുന്നുവെന്ന് റിപ്പോർട്ട്. തന്റെ മകനായ മുഹമ്മദ് ബിൻ സൽമാൻ എന്ന എംബിഎസിനെ തന്റെ അനന്തരാവകാശിയായുള്ള ഔദ്യോഗിക പ്രഖ്യാപനം രാജാവ് ഉടൻ നടത്തുമെന്നാണ് സൂചന. കിരീടാവകാശിയായിരിക്കെ തന്നെ സൗദിയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾക്ക് തുടക്കമിട്ടിരിക്കുന്ന എംബിസിന്റെ കൈകളിലേക്ക് സൗദിയുടെ സമ്പൂർണ നിയന്ത്രണം എത്തുന്നതോടെ സൗദിയുടെ മുഖച്ഛായ തന്നെ മാറുമെന്നുറപ്പായിരിക്കുകയാണ്.
പരമ്പരാഗത വൈരിയായ ഇറാനുമായി സൗദി നേർക്ക് നേർ പോരാട്ടം നടത്താൻ എംബിഎസ് ഒരുങ്ങുന്നതായും സൂചനയുണ്ട്. എംബിഎസിന്റെ കൈകളിൽ പൂർണമായ അധികാരമെത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെ അഴിമതിയുടെ പേരിൽ അറസ്റ്റിലായ രാജകുമാരന്മാരുടെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുകയാണ്. അമേരിക്കയുടെ പൂർണ പിന്തുണയോടെ ന്യൂയോർക്കിനേക്കാൾ വലിയ നഗരം വരെ ഒരുക്കി ലോകത്തെ ഞെട്ടിക്കാനും സൗദി ഒരുങ്ങുന്നുണ്ട്. അഴിമതി നടത്തിയതിന്റെ പേരിൽ ഈ മാസം ആദ്യം തന്നെ 13 രാജകുമാരന്മാരെയും മന്ത്രിമാരേയും എംബിഎസ് അറസ്റ്റ് ചെയ്യിപ്പിച്ചിരുന്നു. തന്റെ കൈകളിലേക്ക് അധികാരം വരുന്നതിന്റെ ശക്തമായ സൂചനയായിരുന്നു ഇതിലൂടെ അദ്ദേഹം നൽകിയിരുന്നത്.
അധികാരം മകന് കൈമാറിയാലും സൽമാൻ രാജാവ് സൗദിയുടെ ഔദ്യോഗിക തലവനായി തുടരുമെന്നും സൂചനയുണ്ട്. ഇറാന്റെ പിന്തുണയോടെ ലെബനണിൽ പ്രവർത്തിക്കുന്ന ഹുസ്ബുള്ളയെ ഇസ്രയേലിന്റെ സഹായത്തോടെ അടിച്ചമർത്താനും എംബിഎസ് പദ്ധതിയിടുന്നുണ്ട്.കാലങ്ങളായി സൗദി പിന്തുടർന്ന് വരുന്ന മതതീവ്രവാദ- വഹാബിസ ആശയങ്ങളെ ഉപേക്ഷിച്ച് രാജ്യത്തെ മിതവാദം പുലർത്തുന്ന ഇസ്ലാമികതയിലേക്ക് നയിക്കുമെന്ന വിപ്ലവകരമായ പ്രഖ്യാപനം എംബിഎസ് അടുത്തിടെയായിരുന്നു നടത്തിയിരുന്നത്. ഇതിനെ തുടർന്ന് ലോകമാകമാനം അദ്ദേഹം ഹീറോ ആയി മാറുകയും ചെയ്തിരുന്നു.
പ്രമുഖ വ്യവസായി കൂടിയായ അൽ വലീദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത ഗൾഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടിച്ചിരുന്നു. 81 വയസ്സുള്ള സൽമാൻ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിൻ സൽമാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇദ്ദേഹത്തെ എംബിഎസ് എന്നാണ് അറിയപ്പെടുന്നത്. സൗദിയെ എംബിഎസ് മാറ്റത്തിന്റെ പുതിയ ലോകത്ത് എത്തിക്കുമെന്നാണ് വിലയിരുത്തൽ. രാജകുമാരന്റെ വരവിന് ശേഷം വൻതോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്കരണ നടപടികൾക്കാണ് സൗദി അറേബ്യ സാക്ഷ്യം വഹിച്ചത്. അറസ്റ്റിലായവരെ ഹോട്ടൽ മുറിയിലാണ് തടവിൽ താമസിപ്പിച്ചിരിക്കുന്നത്. അത്യാഡംബര ഹോട്ടലിലാണ് തടവറ. പക്ഷേ ഇന്ന് ഇവർക്ക് ആഡംബരമൊന്നുമില്ല. ഇവിടെ പരിമിതമായ സൗകര്യങ്ങളിലാണ് അഴിമതിക്കേസിൽ കുടുങ്ങിയവർ കഴിയുന്നത്. കിടക്കാൻ പട്ടു മെത്ത വിരിച്ച കട്ടിലുകളില്ല. എല്ലാ രാജകുമാരന്മാരും തറയിലാണ് ഉറക്കം. ഇതിന് പിന്നാലെയാണ് അധികാരം പൂർണ്ണമായും മകന് നൽകാൻ സമൽമാൻ രാജാവ് തയ്യാറെടുക്കുന്നത്.
അങ്ങനെ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗജി അറേബ്യ എന്ന രാജ്യം. ഇപ്പോഴും 21ാം നൂറ്റാണ്ടിലെ ചിന്താഗതിക്കൊപ്പം എത്താതിരുന്ന രാജ്യമെന്നായിരുന്നു സൗദിക്കുണ്ടായിരുന്ന ചീത്തപ്പേര്. ഇത് മാറ്റാൻ ശ്രമിക്കുകയാണ് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അഴിമതി തടയാൻ വേണ്ടിയുള്ള ശ്രമങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായി രാജകുമാരന്മാർ അടക്കം 11 പേർ അറസ്റ്റിലായതായത് അന്തർദേശീയ മാധ്യമങ്ങളും ആഘോഷമാക്കി. മറ്റൊരു രാജകുമാരനടക്കം 49 പേരെ അകത്താക്കിയതിനൊപ്പം ബിൻലാദൻ കുടുംബത്തിന്റെ കോടികളുടെ ആസ്തിയിലും ഇദ്ദേഹം കൈവച്ചിരിക്കുകയാണ്. ലണ്ടൻ അടക്കം ലോകം എമ്പാടും സ്വത്തുക്കൾ സമ്പാദിച്ച രാജകുടുംബാംഗത്തിനും ഇതിന്റെ ഭാഗമായി പണികിട്ടിയിട്ടുണ്ട്. സൗദിയെ മാറ്റി മറിക്കാൻ പുറപ്പെട്ട എംബിഎസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രണ്ടും കൽപ്പിച്ചാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതോടെ ലോകം നിറഞ്ഞ പ്രതീക്ഷയിലായിരിക്കുകയാണ്.
സൗദിയെ പുതിയ കാലത്തിന് അനുസൃതമായി പരിവർത്തനപ്പെടുത്തുന്നതിനായി രാജ്യത്ത് സ്ത്രീ സ്വാതന്ത്ര്യം മുതൽ മൗലികാവകാശങ്ങൾ വരെ പുനഃസ്ഥാപിക്കുമെന്ന് രാജകുമാരൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിനായി കടുംപിടിത്തക്കാരായ മുസ്ലിം പുരോഹിതരെ മാറ്റി പകരം പുരോഗമന ചിന്തയുള്ളവരെ പ്രതിഷ്ഠിക്കുമെന്നും ഈ വിധത്തിൽ സൗദിയെ ആധുനിക കാലത്തേക്ക് നയിക്കുമെന്നുമാണ് എംബിഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂണിൽ കീരീടാവകാശിയായി വാഴിക്കപ്പെട്ട എംബിഎസ് സ്ത്രീകൾക്കുള്ള ഡ്രൈവിങ് നിരോധനം പിൻവലിച്ചതിന് പുറമെ മിക്സഡ്-ജെൻഡർ നാഷണൽ ഡേയ്ക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്തിരുന്നു.
ഇതിന് പുറമെ രാജ്യത്ത് സിനിമയും മ്യൂസിക്ക് കൺസേർട്ടുകളും അധികം വൈകാതെ പുനഃസ്ഥാപിക്കുമെന്നും എംബിഎസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പുതിയ മാറ്റങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ ചൊവ്വാഴ്ച സൗദി 380 ബില്യൺ പൗണ്ടിന്റെ സ്വതന്ത്ര വ്യാപാര മേഖല ബിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രൊജക്ട് നിയോം എന്നാണ് അറിയപ്പെടുന്നത്. നോർത്ത് വെസ്റ്റേൺ തീരപ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ മേഖല രാജ്യത്തെ മറ്റിടങ്ങളിലെ നിയമങ്ങളിൽ നിന്നും വേറിട്ടായിരിക്കും പ്രവർത്തിക്കുന്നത്. ഊർജം, ജലം, ബയോടെക്നോളജി, ഭക്ഷണം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്,, എന്റർടെയിന്മെന്റ് എന്നിവയടക്കമുള്ള വ്യവസായങ്ങളിലായിരിക്കും ഈ സോൺ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് എംബിഎസ് വ്യക്തമാക്കിയിരുന്നു.
ലെബനീസ് പ്രധാനമന്ത്രി സാദ് ഹരിരി സൗദി അറേബ്യയിലെത്തുകയും അവിടെ നിന്നും നാടകീയമായി രാജി വയ്ക്കുകയും സ്വയം അറസ്റ്റിന് വഴിയൊരുക്കുകയും ചെയ്തത് വൻ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. സൗദി അദ്ദേഹത്തെ കൊണ്ട് നിർബന്ധിപ്പിച്ച് രാജി വയ്പിച്ചതാണെന്ന ആരോപണവും ശക്തമായിരുന്നു. സൗദിയും ഇറാനും തമ്മിലുള്ള വടംവലികൾക്കിടയിൽ പെട്ട് ശ്വാസം മുട്ടുന്ന ലെബനണെ ഇത് കൂടുതൽ വിഷമഘട്ടത്തിലെത്തിക്കുകയും സൗദിയും ഇറാനും തമ്മിലുള്ള സ്പർധ വർധിപ്പിക്കുകയും ചെയ്തിരുന്നു.
ലെബനൺ പ്രദേശത്തെ ചൊല്ലി സൗദിയും ഇറാനും തമ്മിലുള്ള അധികാരത്തർക്കത്തിൽ ഹരിരിയെ ബലിയാടാക്കുകയായിരുന്നുവെന്നും നിർബന്ധിപ്പിച്ച് രാജി വയ്പിക്കുയായിരുന്നുവെന്നുമുള്ള തരത്തിലുള്ള ഊഹാപോഹങ്ങൾ ലെബനണിൽ പടരുകയും ചെയ്തിരുന്നു. നവംബർ 4ന് ഹൂതി വിമതർ റിയാദിന് നേരെ മിസൈൽ അയച്ചതിന് പുറകിലും ഇറാനാണെന്ന് സൗദി ആരോപിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്പർധ അടുത്ത കാലത്ത് വർധിക്കാൻ മുഖ്യ കാരണമിതായിരുന്നു. ഏതായാലും സൽമാൻ രാജാവിന് പകരം എംബിഎസിന്റെ കൈകളിൽ സമ്പൂർണ അധികാരം ലഭിക്കുന്നതോടെ ഇറാനെതിരെ സൗദി ശക്തമായി രംഗത്തെത്തുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
രാജ്യത്തെ അഴിമതിരഹിതമാക്കി നവീകരിക്കുന്നതിന് വേണ്ടി അഴിമതിക്കാരായ നിരവധി പരമ്പരാഗത വാദികളെയാണ് എംബിഎസ് ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. തലസ്ഥാനമായ റിയാദിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള രാജകുടുബാംഗം അൽവഹീദഗ് ബിൻ തലാൽ രാജകുമാരനെയാണ് ബിൻ സൽമാൻ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിലൊരാളായ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ലണ്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ സവോയ്. സൗദിയിലെ ഏറ്റവും പരമ്പരാഗതവാദികളായ സുന്നി ഇസ്ലാം വഹാബിസത്തോട് കൂറ് പുലർത്തുന്ന പരമ്പരാഗത വാദികളെയാണ് അഴിമതിക്കെതിരായ യജ്ഞത്തിന്റെ ഭാഗമായി ബിൻ സൽമാൻ ഇപ്പോൾ അകത്താക്കിയിരിക്കുന്നത്. ഇവരെ തടവിലാക്കിയതിലൂടെ രാജ്യത്തെ ആധുനിക വൽക്കരിക്കാനുള്ള തന്റെ നീക്കം എളുപ്പമാക്കാമെന്നാണ് ബിൻ സൽമാൻ കണക്ക് കൂട്ടുന്നത്. ഇതിലൂടെ രാജ്യത്ത് ശേഷിക്കുന്ന തീവ്രവാദത്തെ കൂടി ഇല്ലായ്മ ചെയ്യാനും ഇദ്ദേഹം ലക്ഷ്യമിടുന്നുണ്ട്.
വിഷൻ 2030 എന്നാണ് തന്റെ സ്വപ്ന പദ്ധതികൾക്ക് രാജകുമാരൻ പേര് നൽകിയിരിക്കുന്നത്. ആഗോള മൂലധനത്തെയും നിക്ഷേപകരെയും സൗദിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും സൗദിയെ ലോകത്തിലെ മികച്ച ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനും വേണ്ടിയും ബിൻ സൽമാൻ പ്രയത്നം തുടങ്ങിയിട്ടുണ്ട്. ഇത് വഴി മുസ്ലീങ്ങളല്ലാത്ത ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. വർഷങ്ങളായി പരമ്പരാഗത വിശ്വാസങ്ങളാൽ വീർപ്പ് മുട്ടുന്ന സൗദിയെ മിതവാദപരമായ ഇസ്ലാമിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം നടത്തിയ ബിൻ സൽമാൻ ലോകത്തിന്റെ മുഴുവൻ കൈയടി നേടിയെടുത്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്