പാക്കിസ്ഥാനിലെ ദാരിദ്യത്തിൽ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനിലെത്തി; വംശീയവാദികൾ പല്ലും നഖവും ഉപയോഗിച്ച് നുണ പ്രചരിപ്പിച്ചു; ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ഭൂരിപക്ഷത്തിൽ ജേതാവായ സാദിഖ് ഇനി ലണ്ടൻ മേയറുടെ കസേരയിൽ
മറുനാടൻ മലയാളി ബ്യൂറോ
അവസാനം പറഞ്ഞ് പറഞ്ഞ് സാദിഖ് ഖാൻ ലണ്ടൻ മേയറുടെ സുവർണ സിംഹാസനത്തിൽ എത്തിയിരിക്കുകയാണ്. ബ്രിട്ടനിൽ നടന്ന പ്രധാനപ്പെട്ട ലോക്കൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് തിരിച്ചടി ഉണ്ടായെങ്കിലും അതിന്റെ പേരുദോഷം ഇല്ലാതാക്കുന്ന വിധത്തിലാണ് പാക്കിസ്ഥാൻ വംശജനായ ഈ ലേബർ നേതാവ് അതുല്യമായ ഈ സ്ഥാനത്ത് എത്തിയിരിക്കുന്നത്. ടോറി എതിരാളി സാക് ഗോൾഡ് സ്മിത്ത് തനിക്കെതിരെ നടത്തിയ വ്യാപകമായ വംശീയ പ്രചാരണങ്ങളോട് ഏറ്റുമുട്ടിയാണ് സാദിഖ് ഈ മധുരതരമായ പ്രതികാരം വീട്ടിയിരിക്കുന്നത്. തന്റെ പാർട്ടിക്ക് വേണ്ടത്ര തിളങ്ങാനായില്ലെങ്കിലും ലണ്ടൻ മേയർ സ്ഥാനാർത്ഥിയായി സാദിഖിനെ നിയോഗിച്ച ലേബർ നേതാവ് ജെറമി കോർബിന്റെ നടപടിയും ഇപ്പോൾ പരക്കെ പ്രശംസിക്കപ്പെടുന്നുണ്ട്.
മുസ്ലിം തീവ്രവാദം ഉയർത്തിപ്പിടിച്ച് തികച്ചും വംശീയതയിൽ അധിഷ്ഠിതമായ പ്രചാരണമായിരുന്നു ഗോൾഡ് സ്മിത്ത് സാദിഖിനെതിരെ നടത്തിയിരുന്നതെന്നും എന്നാൽ ഈ തെരഞ്ഞെടുപ്പ് വിവാദങ്ങൾക്ക് അതീതമല്ലായിരുന്നുവെന്നും പക്ഷേ തന്റെ വിജയത്തിൽ അഭിമാനിക്കുന്നുവെന്നുമാണ് സാദിഖ് പ്രതികരിച്ചിരിക്കുന്നത്. ലണ്ടൻകാർ ഭയത്തിനുപരിയായി പ്രതീക്ഷയെയും ഭിന്നിപ്പിക്കലിനുപരിയായി ഐക്യത്തെയും തെരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിലെ ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനിലെത്തിയ ചരിത്രമുള്ളയാളാണ് സാദിഖ്. രാഷ്ട്രീയത്തിലിറങ്ങിയ കാലത്തും പ്രത്യേകിച്ച് ലണ്ടൻ മേയർ സ്ഥാനാർത്ഥിയായപ്പോഴും സാദിഖിനെതിരെ വംശീയവാദികൾ പല്ലുംനഖവും ഉപയോഗിച്ച് നുണ പ്രചരിപ്പിച്ച് നിഷ്പ്രഭനാക്കാൻ ശ്രമിച്ചപ്പോഴും സാദിഖ് അതിനെ തന്റെ വ്യക്തിപ്രഭാവം കൊണ്ട് അതിജീവിച്ച് വിജയ സോപാനമേറുകയായിരുന്നു. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം ലണ്ടൻ മേയറുടെ കസേരയിൽ എത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ടോറികളുടെ ശക്തനായ സ്ഥാനാർത്ഥി ഗോൾഡ് സ്മിത്തിന് വെറും 43 ശതമാനം വോട്ടുകൾ മാത്രം നേടാനായപ്പോൾ സാദിഖിന് 57 ശതമാനം വോട്ടുകൾ നേടിയാണ് വിജയിക്കാൻ സാധിച്ചിരിക്കുന്നത്.ശക്തമായ മത്സരത്തിന്റെ ഭാഗമായി സാദിഖിനെ നിഷ്പ്രഭനാക്കാൻ വേണ്ടി ഇദ്ദേഹത്തിന് തീവ്രവാദികളുമായി അടുത്ത ബന്ധമുണ്ടെന്ന് വരെ പ്രചരിപ്പിക്കാൻ ഗോൾഡ്സ്മിത്തിനൊപ്പം സാക്ഷാൽ ഡേവിഡ് കാമറോൺ വരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ പ്രചാരണങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെയാണ് ലണ്ടനിലെ വോട്ടർമാർ സാദിഖിനെ നഗരപിതാവാക്കിയിരിക്കുന്നത്.
ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങൾ പയറ്റിയതിന്റെ പേരിൽ കാമറോണിന് സ്വന്തം പാർട്ടിയിൽ നിന്ന് തന്നെ ശക്തമായ വിമർശനവും തിരിച്ചടിയുമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. ലണ്ടനടുത്തുള്ള ഒരു കൗൺസിൽ എസ്റ്റേറ്റിലാണ് താൻ വളർന്നിരുന്നതെന്നും ഇവിടുത്തെ അത്യുന്നത പദവിയിൽ എത്തിച്ചേരുമെന്ന് ഒരിക്കലും സ്വപ്നത്തിൽ പോലും കരുതിയതല്ലെന്നുമാണ് സാദിഖ് പറയുന്നത്.
സാദിഖ് മേയറാകുമെന്ന സൂചനകൾ ഇന്നലെ തന്നെ വ്യക്തമായിരുന്നു. ലണ്ടന്റെ ചരിത്രത്തിലെ ആദ്യത്തെ കുടിയേറ്റക്കാരനായ മേയർ എന്ന ബഹുമതിയാണ് സാദിഖ് ഈ വിജയത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.1947ൽ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനസമയത്ത് പാക്കിസ്ഥാനിലേക്ക് കുടിയേറിയവരാണ് സാദിഖിന്റെ അപ്പൂപ്പനും അമ്മൂമ്മയും. അൽപകാലത്തിന് ശേഷം സാദിഖിന്റെ അച്ഛനമ്മമാർ ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. സൗത്ത് ലണ്ടനിലെ ടൂട്ടിംഗിലെ സെന്റ് ജോർജ് ആശുപത്രിയിലാണ് സാദിഖ് ജനിച്ചത്.
ഫിർക്രോഫ്റ്റ് പ്രൈമറി സ്കൂൾ, ഏർണസ്റ്റ് ബെവിൻ കോളജ്, യൂണിവേഴ്സിറ്റി ഓഫ് നോർത്ത് ലണ്ടൻ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 2005ൽ അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെത്തി. അതിന് മുമ്പ് അദ്ദേഹം സോളിസിറ്ററായി പ്രാക്ടീസ് ചെയ്തിരുന്നു. കൂടെ ജോലി ചെയ്തിരുന്ന സോളിസിറ്ററായിരുന്ന സാദിയാ അഹമ്മദാണ് സാദിഖിന്റെ ഭാര്യയായിത്തീർന്നത്. ആനിസാ, അമറാ എന്നീ രണ്ടു കുട്ടികളാണ് ഈ ദമ്പതികൾക്കുള്ളത്.
ലോക്കൽ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നായിരുന്നു പ്രവചനം. എന്നാൽ പ്രതീക്ഷിച്ചത്ര പതനം പാർട്ടിക്കുണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. സ്കോട്ടിഷ് നാഷണൽ പാർട്ടി സ്കോട്ട്ലൻഡ് പാർലിമെന്റ് തൂത്തുവാരി. ടോറികൾക്കാണിവിടെ രണ്ടാംസ്ഥാനം ലേബർ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുകയാണിവിടെ. ലേബർ ഇംഗ്ലണ്ടിൽ പിന്നോക്കം പോകുമെന്നായിരുന്നു പ്രചാരണം. എന്നാൽ നിലവിലുള്ളതിനേക്കാൾ നേരിയ സീറ്റുകളുടെ കുറവ് മാത്രമാണ് പാർട്ടിക്കുണ്ടായിരിക്കുന്നത്.
അസാധ്യമായ കാര്യം സാധ്യമാക്കിയതിന് താൻ ലണ്ടനിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്നാണ് സാദിഖ് പ്രതികരിച്ചിരിക്കുന്നത്. ലണ്ടനിലുള്ളവർക്കെല്ലാം അതിജീവിക്കാനുള്ള അവസരങ്ങൾ ഏർപ്പെടുത്തുകയെന്ന ആഗ്രഹത്താൽ പ്രചോദിതനായിട്ടാണ് താൻ ഓരോ ദിവസവും പ്രവർത്തിക്കുന്നതെന്നും സാദിഖ് വെളിപ്പെടുത്തി. അഫോർഡബിൾ ആയ വീടുകൾ തലസ്ഥാനത്തുള്ളവർക്ക് ലഭ്യമാക്കുകയും തന്റെ ലക്ഷ്യമാണെന്ന് സാദിഖ് വ്യക്തമാക്കുന്നു. അതിനൊപ്പം കൂടുതൽ ജോലികൾ മികച്ച ശമ്പളത്തോടെ ലഭ്യമാക്കുന്നതിനും പ്രയത്നിക്കുമെന്ന് അദ്ദേഹം പറയുന്നു. ശുചിത്വവും സുരക്ഷയും നിറഞ്ഞ ജീവിത സാഹചര്യങ്ങളും ഇവിടുത്തുകാർക്ക് ഉറപ്പാക്കുന്നതാണെന്ന് അദ്ദേഹം ഉറപ്പ് നൽകി.
Stories you may Like
- പള്ളിയിലെ തർക്കം സാദിഖ് ബാഷയെ കുടുക്കി; തിരുവനന്തപുരത്ത് നിർണ്ണായക അറസ്റ്റ്
- വരവിന് പിന്നിൽ കുടുംബ പ്രശ്നം മാത്രമോ? സാദിഖ് പാഷ ജയിലിനുള്ളിൽ
- ലണ്ടനിലും വംശീയ വിവേചന രാഷ്ട്രീയം ചർച്ചകളിൽ
- കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ വോട്ടുചോർച്ച സി.പി. എമ്മിന് തിരിച്ചടി
- മുസ്ലിഹ് മഠത്തിൽ കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് മേയർ സ്ഥാനാർത്ഥി
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍