ഇന്ത്യ-പാക് നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു; ഇന്ത്യൻ ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ പുറത്താക്കി; ന്യൂഡൽഹിയിലെ പാക് അംബസഡറെയും പിൻവലിക്കും; നയതന്ത്രസഹകരണം കുറയ്ക്കുന്നതിന് പുറമേ വ്യാപാരവും നിർത്തി വയ്ക്കും; പാക് വ്യോമമേഖല വീണ്ടും അടച്ചു; ഐക്യരാഷ്ട്രസുരക്ഷാസമിതിയിൽ കശ്മീർ വിഷയം ഉന്നയിക്കാൻ ഇമ്രാൻ ഖാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം; അതിർത്തിയിൽ ജാഗ്രത പാലിക്കാൻ പാക് സൈന്യത്തിന് നിർദ്ദേശം നൽകി ഇമ്രാൻ
മറുനാടൻ ഡെസ്ക്
ഇസ്ലാമബാദ്: കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്നുള്ള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹൈക്കമീഷണറെ പാക്കിസ്ഥാൻ പുറത്താക്കി. അയൽക്കാരുമായുള്ള വ്യാപാരം നിർത്തി വയ്ക്കുന്നതിന് പുറമേ നയതന്ത്രസഹകരണം കുറയ്ക്കും. ഇതോടെ, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുകയാണ്. പാക് ഹൈക്കീഷണറെ പുറത്താക്കുന്നതിന് പുറമേ, ന്യൂഡൽഹിയിലെ പാക് അംബസഡറെയും പാക്കിസ്ഥാൻ പിൻവലിക്കും, വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.
പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്. പാക് പ്രതിരോധ മന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന് ഇമ്രാൻ ഖാൻ ജാഗ്രതാ നിർദ്ദേശവും നൽകി. ഇന്ത്യയിലെ നിയുക്ത ഹൈക്കമ്മീഷണർ ചുമതലയേൽക്കേണ്ടെന്നും ഇമ്രാൻ നിർദ്ദേശിച്ചതായാണ് വിവരം. ജമ്മു കശ്മീർ വിഷയം, സുരക്ഷാ സമിതി അടക്കം ഐക്യരാഷ്ട്രസഭയിൽ ഉന്നയിക്കുമെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഏകപക്ഷീയവും, നിയമവിരുദ്ധവുമായ നീക്കമെന്നാണ് പാക്കിസ്ഥാൻ വിശേഷിപ്പിക്കുന്നത്.
ഓഗസ്റ്റ് 14 സ്വാതന്ത്ര്യദിനത്തിൽ കശ്മീരികളോടുള്ള ഐക്യദാർഢ്യദിനമായി ആചരിക്കും. ഓഗസ്റ്റ് 15 കരിദിനമായും ആചരിക്കും. കശ്മീർ താഴ് വരയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നുകാട്ടാൻ എവ്വാ നയതന്ത്രചാനലുകളും സജീവമാക്കാനും പാക് പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഉന്നത സൈനിക ജനറൽമാരുടെ യോഗത്തിനും പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിനും ശേഷമാണ് പാക് ദേശീയ സുരക്ഷാസമിതി യോഗം ചേർന്നത്. ഈയാഴ്ച സമിതിയുടെ രണ്ടാമത്തെ യോഗമാണിത്.
ഞായറാഴ്ച സമിതിയുടെ യോഗം മേഖലയിലെ സംഭവവികാസങ്ങൾ വിലയിരുത്തിയിരുന്നു. സിവിൽ-മിലിട്ടറി മേഖലയിലെ ഉന്നത നേതാക്കളുടെ കൂട്ടായ്മയാണ് ദേശീയ സുരക്ഷാ സമിതി. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങളാണ് ഈ യോഗത്തിൽ ചർച്ച ചെയ്യാറുള്ളത്.പഠാൻകോട്ട് ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഭീകരതയും ചർച്ചയും ഒന്നിച്ചുകൊണ്ടുപോകാനാവില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, രാജ്യത്തിനു മുകളിലൂടെയുള്ള വ്യോമപാത പാക്കിസ്ഥാൻ ഭാഗകമായി അടച്ചു. സെപ്റ്റംബർ അഞ്ച് വരെയാണ് വ്യോമമേഖല പാക്കിസ്ഥാൻ അടച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം കുറയ്ക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വ്യോമപാതയും അടച്ചത്.ബാലാകോട്ട് ആക്രമണത്തിനുശേഷവും പാക്കിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. പിന്നീട് നാലര മാസങ്ങൾക്കു ശേഷമാണ് പാക്കിസ്ഥാന്റെ പരിധിയിലുള്ള വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കുമായി തുറന്നത്.ഫെബ്രുവരി 26 മുതൽ ജൂലൈ 15 വരെയുള്ള കാലയളവിൽ ഇന്ത്യൻ വിമാനങ്ങൾക്കായുള്ള 11 വ്യോമപാതകളിൽ രണ്ടെണ്ണം മാത്രമാണ് പാക്കിസ്ഥാൻ തുറന്നുകൊടുത്തിരുന്നത്.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയ വിഷയം അന്താരാഷ്ട്രസമൂഹത്തിന് മുമ്പാകെ ഉന്നയിച്ച് സഹതാപം തേടാനുള്ള പാക്കിസ്ഥാന്റെ നീക്കം തുടക്കത്തിലേ പാളിയിരുന്നു.. ഇന്ത്യയുടെ നടപടിയെ അപലപിക്കാനോ, ശാസിക്കാനോ ഒന്നും അമേരിക്ക തയ്യാറായില്ല. കശ്മീരിൽ മെഹ്ബൂബ മുഫ്തി, ഒമർ അബ്ദുള്ള എന്നിവരെ അറസ്റ്റ ചെയ്തതിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനൊപ്പം മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ ആവശ്യകതയിലുമാണ് യുഎസ് വിദേശകാര്യ വക്താവ് മോർഗൻ ഒർട്ടാഗസ് ഊന്നിയത്. നിയന്ത്രണരേഖയിൽ സമാധാനവും സ്ഥിരതയും പരിപാലിക്കാൻ ബന്ധപ്പെട്ടവരെല്ലാം ശ്രദ്ധ പുലർത്തണമെന്നും അവർ പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങൾ ആഭ്യന്തര വിഷയമെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയതായി മോർഗൻ ഒട്ടാഗസ് അറിയിച്ചു. പാക്കിസ്ഥാനെ കുറിച്ച് ഒരുപരാമർശവും പ്രസ്താവനയിൽ ഉണ്ടായതുമില്ല. നാലുവരി പ്രസ്താവനയിലെങ്ങും ഇന്ത്യയെ അപലപിക്കുന്ന ഒരുവാചകവുമില്ലെന്നതും പാക്കിസ്ഥാന് തിരിച്ചടി തന്നെ. ആർട്ടിക്കിൾ 370 എടുത്തുകളയുന്നതടക്കമുള്ള നടപടികളുടെ വിവരം മോദി സർക്കാർ ട്രംപ് ഭരണകൂടത്തെ നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ പരോക്ഷമായി ഇന്ത്യയുടെ തീരുമാനത്തെ അംഗീകരിക്കുക കൂടിയാണ് അമേരിക്ക.
കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ സംയമനം പാലിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെ സംഘർഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നത്. നിയന്ത്രണ രേഖയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. ജമ്മു-കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയത് അനധികൃത നടപടിയെന്നും അത് തടയാൻ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും ആരായുമെന്നുമാണ് പാക്കിസ്ഥാന്റെ നിലപാട്. അമിത്ഷാ ഭരണഘടനയുടെ 370 ാം അനുച്ഛേദം റദ്ദാക്കിയ വിവരം പ്രഖ്യാപിച്ചത് മണിക്കൂറുകൾക്കകമാണ് പാക്കിസ്ഥാൻ പ്രസ്താവന ഇറക്കിയത്. ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം കശ്മീർ പ്രശ്നത്തെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു.
പുതിയ പ്രഖ്യാപനത്തോടെ ഇന്ത്യ പുറത്തുകാട്ടുന്ന ജനാധിപത്യ മുഖം വെളിച്ചത്തായി കഴിഞ്ഞു. ഇന്ത്യയുടെ തീരുമാനത്തോട് കശ്മീരി നേതൃത്വം യോജിക്കുന്നില്ല. കശ്മീർ പ്രശ്നം വീണ്ടും ഇന്ത്യ കുത്തിപ്പൊക്കിയിരിക്കുകയാണ്, ഖുറേഷി പറഞ്ഞു. ജമ്മു കശ്മീർ തർക്ക പ്രദേശമാണെന്നും ഇവിടെ ഇന്ത്യ നടപ്പിലാക്കുന്ന ഏതു നീക്കത്തെയും എതിർക്കുമെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
കശ്മീർ അന്താരാഷ്ട്ര അംഗീകൃത തർക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ മാനദണ്ഡം പാലിച്ചാണെങ്കിൽ തർക്ക ഭൂമിയിൽ ഏകപക്ഷീയമായ ഒരു നടപടിക്കും ഇന്ത്യക്ക് കഴിയില്ല. ജനങ്ങൾക്ക് അത് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതൊരു അന്താരാഷ്ട്ര തർക്കമാണെന്നിരിക്കെ, അനധികൃത നടപടി ചെറുക്കാൻ സാധ്യമായ മാർഗ്ഗങ്ങളെല്ലാം നോക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
തങ്ങളുടെ നയങ്ങൾ ഫലപ്രദമാണെന്ന് ഇന്ത്യ കരുതുന്നുണ്ടെങ്കിൽ, അവർ ഗവർണറുടെ ഭരണം അടിച്ചേൽപ്പിക്കുകയോ, രാഷ്ട്രപതിയുടെ ഉത്തരവിലൂടെ രാഷ്ട്രീയം കളിക്കുകയോ ചെയ്യുമായിരുന്നില്ല, ഖുറേഷി, ഡോൺ ന്യൂസ് ടിവിയോട് പറഞ്ഞു. ലഖാക്കിനെയും കശ്മീരിനെയും കേന്ദ്രഭരണപ്രദേശമാക്കാൻ തീരുമാനിച്ചതോടെ, അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നാണ് അർഥം. നേരത്തെ അവരെ പിന്തുണച്ചിരുന്ന കശ്മീരികൾ ജയിലിലോ, വീട്ട് തടങ്കലിലോ ആണ്. ഇന്ന് ഒരിക്കൽ കൂടി ഇന്ത്യ കശ്മീർ പ്രശ്നം പുനരുജ്ജീവിപ്പിക്കുകയും, അന്താരാഷ്ട്രവൽകരിക്കുകയും ചെയ്തു. ഇത് പ്രശ്നം പരിഹരിക്കില്ലെന്ന് മാത്രമല്ല, അത് രൂക്ഷമാക്കുകയേ ഉള്ളു, ഖുറേഷി പറഞ്ഞു. പ്രശ്നം അവർക്ക് ഒരിക്കലും അടിച്ചമർത്താനാകില്ല. എന്തൊരു അപകടകരമായ കളിയാണ് കളിച്ചതെന്ന് സമയം തെളിയിക്കും. ഇന്ത്യൻ നീക്കത്തെ അന്താരാഷ്ട്ര സമൂഹം മുഴുവൻ അപലപിക്കേണ്ടെതാണെന്നും ഖുറേഷി പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരിലെ രക്തച്ചൊരിച്ചിലിന് അവസാനമാകുമെന്നാണ് ഇന്ത്യയുടെ നിലപാട്. ഭീകരതയുടെ അന്ത്യത്തിന് ഇത് വഴിയൊരുക്കുമെന്ന് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കുള്ള മറുപടിയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. . ശരിയായ സമയത്ത് ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ നൽകുന്നത് ആലോചിക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്