ഇന്ത്യക്കെതിരെ ആണവ ഭീഷണിയുമായി പാക് മന്ത്രി; അസം വരെയുള്ള ഇന്ത്യൻ ഭൂപ്രദേശങ്ങളെ ലക്ഷ്യം വെക്കാൻ പ്രാപ്തിയുള്ള ആണവായുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് റെയിൽവേ മന്ത്രി ഷെയ്ഖ് റഷീദ്; സൗദിയുമായി തെറ്റിപ്പിരിഞ്ഞതോടെ നിലതെറ്റിയ പാക്കിസ്ഥാന്റേത് തങ്ങളുടെ സൈനിക മേധാവിയുടെ സൗദി സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമം
മറുനാടൻ ഡെസ്ക്
പാക്കിസ്ഥാന്റെ വിവാദ ഫെഡറൽ മന്ത്രി ഷെയ്ഖ് റഷീദ് ഇന്ത്യക്കെതിരെ ആണവയുദ്ധ ഭീഷണിയുമായി രംഗത്ത്. ഇമ്രാൻ ഖാൻ സർക്കാരിലെ ഫെഡറൽ റെയിൽവേ മന്ത്രി ഷെയ്ഖ് റഷീദ് പാക്കിസ്ഥാന്റെ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്ഐയുടെ ശബ്ദമായാണ് കണക്കാക്കപ്പെടുന്നത്. പരമ്പരാഗത യുദ്ധത്തിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാൻ സൈന്യത്തെക്കാൾ വളരെ ഉയർന്നതാണെന്ന് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് റഷീദ് സമ്മതിച്ചു. അതിനാൽ, ചെറിയ ന്യൂക്ലിയർ ആയുധങ്ങളിലണ് പാക്കിസ്ഥാന്റെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്തമാക്കി. ആസാം വരെയുള്ള ഇന്ത്യൻ ഭൂപ്രദേശത്തെ ലക്ഷ്യമാക്കി വളരെ ചെറുതും കൃത്യവും തികഞ്ഞതുമായ ആറ്റം ബോംബുകളുണ്ടെന്ന് അദ്ദേഹം വീമ്പിളക്കി, പക്ഷേ “മുസ്ലീങ്ങളെ ഒഴിവാക്കുന്ന തരത്തിൽ” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൈന്യം പാക് സൈന്യത്തേക്കാളും മുകളിലാണ്. അതിനാൽ ചെറിയ ആണാവായുധങ്ങൾ വികസിപ്പിക്കുന്നതിലാണ് പാക്കിസ്ഥാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പാക്കിസ്ഥാന്റെ പക്കൽ ചെറുതും കൃത്യതയ്യാർന്നതുമായ ആറ്റം ബോംബുകൾ ഉണ്ടെന്നും ഇവയ്ക്ക് ആസാം വരെയുള്ള ഇന്ത്യൻ മേഖലയെ ലക്ഷ്യം വെയ്ക്കാനുള്ള പ്രാപ്തി ഉണ്ടെന്നും റഷീദ് പറഞ്ഞു. ഇതാദ്യമായാല്ല റഷീദ് ഇന്ത്യയ്ക്കെതിരേ ആണവായുധ ആക്രമണ ഭീഷണി ഉയർത്തുന്നത്. 125-250 ഗ്രാം വരെ വലിപ്പവും തൂക്കവുമുള്ള അണ്വായുധങ്ങൾ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നും ഇവയ്ക്ക് ലക്ഷ്യസ്ഥാനത്തെ പൂർണമായും ഇല്ലാതാക്കാൻ കഴിയുമെന്നും റഷീദ് നേരത്തെ പറഞ്ഞിരുന്നു.
പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയുടെ സൗദി സന്ദർശനം ഇന്ത്യൻ നയതന്ത്രതലത്തിലും ചർച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഷെയ്ഖ് റഷീദിന്റെ പ്രസ്താവന. ജാവേദ് ബജ്വയുടെ സന്ദർശത്തിൽ നിന്നും ശ്രദ്ധതിരിക്കാനായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് പാക് മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് പൊതുവിലയിരുത്തൽ.
സൗദി അറേബ്യയുമായി ഉണ്ടായ നയതന്ത്ര ബന്ധത്തിലെ വിള്ളൽ പരിഹരിക്കാൻ മാപ്പപേക്ഷയുമായി പോയ പാക്കിസ്ഥാന് വൻ തിരിച്ചടിയാണുണ്ടായത്. പാക് വിദേശകാര്യമന്ത്രിയുടെ പരാമർശത്തേ തുടർന്നാണ് പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. പ്രശ്നപരിഹാരത്തിനായി പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സൗദിയിലെത്തിയിട്ടും അദ്ദേഹത്തെ കാണാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തയ്യാറായില്ല. ഇതും പാക്കിസ്ഥാന് തിരിച്ചടിയാണ്.
സൗദി നേതൃത്വത്തിലുള്ള ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സി. ജമ്മു കശ്മീർ വിഷയത്തിൽ ചർച്ച നടത്തണമെന്ന ആവശ്യം പരിഗണിക്കാതിരുന്നതാണ് പാക് വിദേശകാര്യമന്ത്രിയെ ചൊടിപ്പിച്ചത്. ചർച്ചയ്ക്ക് മുൻകൈയെടുത്തില്ലെങ്കിൽ ഒ.ഐ.സിയെ പിളർത്തുമെന്ന സൂചന നൽകുന്ന പരാമർശമാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നടത്തിയത്. ഇത് സൗദി ഗൗരവത്തോടെ എടുത്തു. ചൈനയുമായി അടുക്കുന്ന പാക്കിസ്ഥാന് ഇപ്പോൾ ഇറാനുമായും അടുത്ത ബന്ധമുണ്ട്. ഇതും സൗദിയെ പോലുള്ള അറബ് രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു പാക് വിദേശകാര്യ മന്ത്രിയുടെ പ്രകോപിപ്പിക്കൽ.
ഇതേതുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി. സൗദിയുമായുള്ള ബന്ധത്തിന് പാക്കിസ്ഥാൻ വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനാൽ വിഷയത്തിൽ പാക് സർക്കാരിന്റെ മാപ്പപേക്ഷയുമായാണ് ജനറൽ ബജ്വ സൗദിയിലെത്തിയത്. സൽമാൻ രാജകുമാരൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകാത്തതിനാൽ ഉപ പ്രതിരോധ മന്ത്രിയും സൽമാൻ രാജകുമാരന്റെ സഹോദരനുമായ മേജർ ജനറൽ ഫയ്യാദ് അൽ റുവെയ്ലിയുമായി ചർച്ച നടത്തി ക്ഷമാപണം നടത്തി ബജ്വ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ബജ്വയ്ക്കൊപ്പം പാക് ചാര സംഘടന മേധാവിയായ ലഫ്. ജനറൽ ഫയിസ് ഹമീദും ഉണ്ടായിരുന്നു.
സൗദിയിൽനിന്ന് നേരെ യു.എ.ഇയിലേക്കാണ് പോയത്. ഇസ്രയേലുമായു നയതന്ത്ര ബന്ധം സ്ഥാപിച്ചതിനേ തുടർന്ന് യു.എ.ഇയുമായുള്ള ബന്ധത്തിലും വിള്ളൽ വീഴാതിരിക്കുക എന്ന ദൗത്യവുമായാണ് ഇവർ പോകുന്നത്. ഇറാനുമായുള്ള പ്രശ്നങ്ങളാണ് ഇസ്രേയലുമായി അടുക്കാൻ യുഎഇയേയും പ്രേരിപ്പിക്കുന്നത്. ഇതിന് പിന്നിൽ അമേരിക്കയുമാണ്. അതുകൊണ്ട് തന്നെ യുഎഇയും പാക്കിസ്ഥാനെ തള്ളുമെന്നാണ് റിപ്പോർട്ട്. പ്രശ്നപരിഹാര ദൗത്യവുമായി പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വ സൗദിയിലെത്തിയിട്ടും അദ്ദേഹത്തെ കാണാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂട്ടാക്കാത്തത് പാക്കിസ്ഥാന് വലിയ തിരിച്ചടി തന്നെയാണ്.
അടുത്തിടെ നടന്ന ചാനൽ പരിപാടിയിൽ പാക് വിദേശകാര്യ മന്ത്രി ഷാ മൊഹമ്മദ് ഖുറേഷി സൗദി അറേബ്യയ്ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകാൻ ആരംഭിച്ചത്. വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ സൗദി പാക്കിസ്ഥാന് വായ്പയായി എണ്ണ നൽകുന്ന ധാരണ പിൻവലിച്ചു. പിന്നീട് കടമായി വാങ്ങിയ പണം സൗദി തിരിച്ച് ആവശ്യപ്പെട്ടത് പാക്കിസ്ഥാനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. വീണ്ടും രാജ്യത്തിനെതിരെ സൗദി കൂടുതൽ നീക്കം നടത്താൻ ഒരുങ്ങുന്നതായുള്ള സൂചനകൾ പുറത്തു വന്നതോടെയാണ് സൈനിക മേധാവിയെ അയക്കാൻ പാക് സർക്കാർ തീരുമാനിച്ചത്.
കശ്മീർ വിഷയം ചർച്ചചെയ്യാനായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഒ.ഐ.സി കശ്മീരിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിളിച്ചില്ലെങ്കിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഖ്യകക്ഷികൾക്കിടയിൽ ഇത് സ്വന്തമായി നടത്തുമെന്നായിരുന്നു ഷാ മൊഹമ്മദ് ഖുറേഷിയുടെ ഭീഷണി. 2020 ഫെബ്രുവരിയിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ കൗൺസിലിൽ വച്ചാണ് പാക്കിസ്ഥാനെ പിന്തുണയ്ക്കാത്തതിന് സൗദിയെ പരസ്യമായി വിമർശിച്ചത്. സൗദിക്ക് പുറമെ യുഎഇയേയും കശ്മീർ വിഷയത്തിന്റെ പേരിൽ പാക്കിസ്ഥാൻ വിമർശിച്ചിരുന്നു.
ഇതിന് പിന്നാലെ പാക്കിസ്ഥാന് വായ്പകൾ നൽകുകയോ എണ്ണ വിതരണം നടത്തുകയോ ചെയ്യില്ലെന്ന് സൗദിയും നിലപാട് എടുത്തിരുന്നു. ഇതിന് പുറമെ നേരത്തെ നൽകിയ ഒരു ബില്ല്യൺ യുഎസ് ഡോളർ തിരികെ നൽകണമെന്നും പാക്കിസ്ഥാനോട് സൗദി ആവശ്യപ്പെട്ടിരുന്നു. 2018ൽ സൗദി പ്രഖ്യാപിച്ച 6.2 ബില്ല്യൺ യുഎസ് ഡോളർ പാക്കേജിന്റെ ഭാഗമായിരുന്നു ഇത്. പിന്നീട് ചൈനയിൽ നിന്ന് വായ്പയെടുത്താണ് പാക്കിസ്ഥാൻ ഈ തുക തിരിച്ചടച്ചത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍