ഒരു ലീറ്റർ ഡീസലിന് 262 രൂപ, പെട്രോളിന് 249; ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ; ഗോതമ്പിന് 200 രൂപ ഉള്ളിക്ക് 220; പച്ചക്കറിക്ക് 500 ശതമാനം വിലക്കയറ്റം; രാത്രി 8.3നുശേഷം വൈദ്യുതിയില്ല; വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു; ജനം തെരുവിലേക്ക്; ആഗോള ഭിക്ഷക്കാരായി പാക്ക് ജനത

എം റിജു
ലാഹോർ: ആഗോള ഭിക്ഷക്കാരനെന്ന് വാക്ക് മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനെ അന്നത്തെ പ്രതിപക്ഷം പരിഹസിക്കാൻ ഉപയോഗിച്ച വാക്കാണ്. പക്ഷേ ഇപ്പോൾ ഇമ്രാൻ ഭരണം അവസാനിച്ചിട്ടും അതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ് പാക്കിസ്ഥാൻ. ഇപ്പോൾ പാക് ജനത തന്നെ ആഗോള ഭിക്ഷക്കാർ ആയിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യക്ഷാമം നേരിട്ട് ലോകത്തിന് മുമ്പാകെ കൈ നീട്ടുന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഇതോടെ ആട്ടക്കും ഗോതമ്പിനും വരെ കരിഞ്ചന്തയായിരിക്കയാണ്. ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപവരെ ആയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐഎംഎഫിനോടും, അമേരിക്കയും, റഷ്യയും, ചൈനയും, യുഎഇയും, സൗദി അടക്കമുള്ള രാജ്യങ്ങളോടും, കാശിനായി യാചിക്കുന്ന നിലയിലാണ്, ജിന്നയുടെ വിശുദ്ധനാട് തരം താഴുന്നത്. ഒടുവിൽ ശ്രീലങ്കക്ക് സമാനമായി ജനം കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് പാക്കിസ്ഥാനിൽ കാണാൻ കഴിയുന്നത്. റഷ്യയും ചൈനയും സൗദി അറേബ്യയും യുഎഇയും നൽകിയ സാമ്പത്തിക സഹകരണത്തിലാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. പക്ഷേ അതും ഒന്നിനും തികയുന്നില്ല. പണപ്പെരുപ്പം 27 ശതമാനം ഉയർന്നു. പാക്കിസ്ഥാന്റെ ട്രഷറിയിൽ ഇനി അവശേഷിക്കുന്നത് 375 കോടി രൂപമാത്രം. കഷ്ടിച്ച് രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള പണം മാത്രമാണ്. ഇറക്കുമതി ചെയ്യാൻ പണമില്ലാത്തതുകൊണ്ട് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും നിറച്ച 8500 കണ്ടെയ്നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.
കലാപ സമാനമായ അവസ്ഥ
ഭക്ഷ്യ പ്രതിസന്ധി കലാപത്തിന് സമാനമമായ പ്രശ്നങ്ങളിലേക്ക് പാക്കിസ്ഥാനെ കൊണ്ട് എത്തിക്കുമെന്നാണ്് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പറയുന്നത്.
ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുകയാണ് ജനം. വടക്കൻ മേഖലയിൽ പലയിടത്തും ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപയാണ് വില. ഗോതമ്പ് കിലോയ്ക്ക് 200 രൂപ. സവാള വില 500 ശതമാനം വർധിച്ച് 220 രൂപയിലെത്തി. ഇന്ധനത്തിന് തീവിലയായി. ഒരു ലീറ്റർ ഡീസലിന് 262 രൂപ. പെട്രോൾ 249 രൂപ. കെറോസീൻ ഓയിൽ 189 രൂപ. ഒരു ഡോളർ കിട്ടാൻ 260 പാക്കിസ്ഥാനി രൂപ നൽകണം. ചെലവ് നിയന്ത്രിക്കാൻ സർക്കാർ നടപടികളുമായി ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഊർജവും ഇന്ധനവും ലാഭിക്കാൻ ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 8.30 ക്ക് ശേഷം പ്രവർത്തിക്കരുതെന്ന് നിർദേശിച്ചു. ഇറക്കുമതി മുടങ്ങിയത് വിപണിയെ ആകെ ബാധിച്ചു. പ്രധാന വ്യവസായമായ ടെക്സ്റ്റൈൽ ഉൾപ്പെടെ അടച്ചുപൂട്ടി. നിർമ്മാണപ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചു. ഒരു നേരത്തെ അന്നം യാചിച്ചിറങ്ങുന്നവരുടെ എണ്ണമേറി. രണ്ടുനേരം തികത്ത് കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
കടുത്ത തണുപ്പുള്ള ജനുവരി 23ന് രാവിലെ പാക്കിസ്ഥാൻ കണ്ണുതുറന്നത് ഇരുട്ടിലേക്കാണ്. ഊർജ പ്രതിസന്ധി പരിഹരിക്കാനും കുറയ്ക്കാനും സർക്കാർ നടത്തിയ സാങ്കേതിക പരിഷ്കാരം തിരിച്ചടിച്ചു. 22 മണിക്കൂറാണ് ഒരു രാജ്യം മുഴുവൻ വൈദ്യുതിയില്ലാതെ കഴിഞ്ഞത്. ജനസാന്ദ്രതയേറിയ കറാച്ചി, ഇസ്ലാമാബാദ്, പെഷവാർ, ലാഹോർ തുടങ്ങിയ നഗരങ്ങളിലൊക്കെ ജനജീവിതം സ്തംഭനത്തിലായി. ഇതോടെയാണ് ജനം തെരുവിലറങ്ങിയത്.
ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വാടകക്ക് കൊടുക്കുന്നതിനെപറ്റി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ!എന്നാൽ അത്തരത്തിലുള്ള ഒരു കടുംവെട്ടിനാണ് കഴിഞ്ഞവർഷം പാക്കിസ്ഥാൻ സാക്ഷ്യം വഹിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവുചുരുക്കി മാതൃകകാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകിയത് എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്. തീറ്റകൊടുക്കാൻ വകയില്ലാത്തത്തിനാൽ മൃഗശാലകളിലെ സിംഹങ്ങളെപ്പോലും ഇപ്പോൾ വിറ്റുകഴിഞ്ഞു. മൃഗങ്ങളെ തുറന്ന് വിടുകയാണ്.
ക്ലിയറൻസ് ലക്ഷ്വറി കാറുകൾക്ക് മാത്രം
8500 കണ്ടെയ്നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. എന്നാൽ ഇതിൽ ലക്ഷ്വറി കാറുകൾക്ക് മാത്രം ക്ലിയറൻസ് കിട്ടി. രാജ്യം ഇത്രവലിയ പ്രതിസന്ധിയിൽ തുടരുമ്പോഴും, ജനം ഭക്ഷണമില്ലാതെ വലയുമ്പോഴുമാണ് ഇതെന്ന് ഓർക്കണം. മിലിട്ടറി ഉദ്യോഗസ്ഥർക്ക് ടാക്സില്ലാതെ ലക്ഷ്വറി കാറുകൾ ഇറക്കുമതി ചെയ്യാൻ നിയമമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ചെലവ് കുറയ്ക്കലിന്റെ ഭാരം മുഴുവൻ സാധാരണക്കാരന്റെ ചുമലിൽ വച്ച് സമ്പന്നരായ വിഭാഗം സുഖമായി ജീവിക്കുന്നു. ടാക്സ് പരിധി വർധിപ്പിക്കുന്നതിൽ പാക്കിസ്ഥാന് തടസം ഇവരിൽ നിന്നുള്ള സമ്മർധമാണ്. ഒരു ശതമാനം പാക്കിസ്ഥാനികൾ മാത്രമാണ് ടാക്സ് നൽകുന്നത്. ലോകത്തിൽ ടാക്സ് ടു ജിഡിപി റേഷ്യോ ഏറ്റവും കുറവുള്ള രാജ്യമാണ് പാക്കിസ്ഥാൻ. മൂലധന നിക്ഷേപത്തിനും വരുമാനം കൂട്ടാനുമുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് പാക്കിസ്ഥാൻ കണ്ടില്ലെന്ന് നടിക്കുന്നത്. രാജ്യത്തെ ബജറ്റിന്റെ 18 ശതമാനവും സൈന്യത്തിനുള്ള നീക്കിയിരിപ്പാണ്. മൂന്ന് മൂന്ന് ഈ രണ്ടു പ്രതിസന്ധികൾക്കും മുകളിലേക്ക് കഴിഞ്ഞ മൺസൂണിൽ പെയ്തിറങിയ മഴയും പ്രളയവും.
1739 പേരുടെ ജീവനെടുത്ത പ്രളയം. മൂന്നരക്കോടി ജനങ്ങളെ മുക്കി. 1490 കോടിയുടെ നാശനഷ്ടം. 80 ലക്ഷം ഏക്കറുകളിൽ വിളനാശമുണ്ടായി. ദക്ഷിണ കാർഷികമേഖല തകർന്നടിഞ്ഞു. സിന്ധ് പ്രൊവിൻസ്, പഞ്ചാബ്, ബലൂചിസ്ഥാൻ തുടങ്ങിയ മേഖലകൾ വെള്ളക്കെട്ടിൽ മുങ്ങി. പാക്കിസ്ഥാന്റെ ഭക്ഷണമേശയിൽ എന്നും വേണ്ട വാഴപ്പഴം, ഗോതമ്പ്, ഉള്ളി, ഈന്തപ്പഴം എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന മേഖലകളായിരുന്നു ഇതൊക്കെ. കൃഷി പൂർണമായി നശിച്ചു. പ്രളയമുണ്ടായ പല പ്രദേശങ്ങളും ഒരു തുരുത്തായി മാറി. അവിടെ ജീവീച്ചിരുന്ന ഒരു ജനത തുടച്ചുമാറ്റപ്പെട്ടും. പാക്കിസ്ഥാൻ ജനസംഖ്യയുടെ മൂന്നിലൊന്നും പ്രളയക്കെടുതിക്ക് ഇരയായി. യുണിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലക്ഷക്കണക്കിന് കുട്ടികൾ ഇവിടെ പോഷകാഹാരാമില്ലാതെ കഷ്ടപ്പെടുന്നു. മലിനജലത്തിൽ കഴിയേണ്ടിവന്നവരിൽ രോഗബാധ കൂടി. പ്രളയബാധിത മേഖലകളിൽ മരുന്നില്ല, ഭക്ഷണമില്ല, വീടില്ല. ഒന്നുമില്ലാതായിപ്പോയ ഒരു ജനതയുടെ ദാരിദ്രനിർമ്മാർജനത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനും ഊന്നൽ നൽകേണ്ട ചെയ്ത ഭരണകൂടം ആദ്യം ചെയ്തത് പുറത്ത് കൂടുതൽ കയ്യടി കിട്ടുന്ന പരിപാടിയായിരുന്നു. പുനരധിവാസവും പുനർനിർമ്മാണവും. കാർഷികമേഖലയിൽ അതുവരെ സ്വന്തമായി ഉൽപ്പാദിപ്പിച്ചതെല്ലാം പാക്കിസ്ഥാന് ഇറക്കുമതി ചെയ്യേണ്ടി വന്നു.
ചായ കുടിക്കാൻ പോലും ഗതിയില്ല!
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ,ജനങ്ങൾ ചായ കുടിക്കുന്നത് കുറച്ചാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ പാക്കിസ്ഥാന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണ് മുതിർന്ന മന്ത്രി അഹ്സൻ ഇക്ബാലിന്റെ അഭിപ്രായപ്പെട്ടത് ഈയിടെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇത്. ഇതുതന്നെയാണ് ചായകുടി കുറയ്ക്കണമെന്ന് മന്ത്രിയെക്കൊണ്ട് പറയിപ്പിച്ചതും. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതിലധികവും വായ്പയെടുത്താണ് വാങ്ങിയതും. ഇതോടെയാണ് ഒരു ദിവസം ഒരു കപ്പ് ചായ കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാമെന്നും ഗത്യന്തരമില്ലാതെ മന്ത്രിക്ക് പറയേണ്ടിവന്നത്.
ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും കടുത്തക്ഷാമമാണ് പാക്കിസ്ഥാനിൽ. പാചകവാതകത്തിന് ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് പാക്കിസ്ഥാൻ ജനത. ഗ്യാസ് ക്ഷാമം വർധിച്ചതോടെ സിലണ്ടറുകൾക്കും ഡിമാൻഡ് ഏറിയിരുന്നു. ഈ സാഹചര്യത്തിൽ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചകവാതകം വീട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് ഗ്രാമീണജനങ്ങളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വൈദ്യുതി കൂടുതൽ ആവശ്യമുള്ള ഫിലമെന്റ് ബൾബുകളുടെ ഉത്പാദനം ഫെബ്രുവരി ഒന്നുമുതൽ നിർത്തിയിട്ടുണ്ട്. കറന്റ് കൂടുതൽ വേണ്ടിവരുന്ന ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിർത്തും. ഇതുവഴി 2200 കോടി രൂപ ലഭിക്കാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. എല്ലാ സർക്കാർ മന്ദിരങ്ങളും ഓഫീസുകളും ഊർജഉപയോഗം കുറയ്ക്കാനും പദ്ധതിയുണ്ട്.
പാക്കിസ്ഥാന്റരൂപയുടെ മൂല്യം വൻതോതിൽ ഇടിയുകയാണ്. വെള്ളിയാഴ്ച ഇന്റർ ബാങ്ക്, ഓപ്പൺ മാർക്കറ്റ് എന്നിവയിലും രൂപയുടെ മൂല്യം 262.5 ലേക്ക് ഇടിഞ്ഞു. അതായത് ഇപ്പോൾ ഒരു ഇന്ത്യൻരുപകൊടുത്താൽ മൂന്നേകാൽ പാക്ക് രൂപ കിട്ടും! ഇരട്ടിയിൽ അധികം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ കണക്കനുസരിച്ച് വെള്ളിയാഴ്ച ഒറ്റ ദിവസം മാത്രം 7.17 രൂപയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. സർക്കാർ ജീവനക്കാരുടെ ശമ്പളം 10 ശതാമനം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും എണ്ണമടക്കം കുറച്ച്, മന്ത്രാലയങ്ങളുടെ ചെലവുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കണമെന്നും നാഷനൽ ഓസ്റ്ററിറ്റി കമ്മിറ്റി (എൻഎസി) നൽകിയ ശുപാർശകളിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; സമൂഹമാധ്യമത്തിലൂടെ വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ മുന്നിലെ ബാരിക്കേഡുകൾ നീക്കിയത് ബ്രിട്ടനെ ഞെട്ടിച്ചു; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുൻപിൽ സുരക്ഷ വർദ്ധിപ്പിച്ചു; ഇന്ത്യ കൊടുത്ത പണിയിൽ നടുങ്ങി ബ്രിട്ടൻ
- 'ജീവിക്കാനും മരിക്കാനും വിടാത്ത സാഹചര്യമാണ്, ജീവിതം മടുത്തു'; മസ്ക്കത്തിലുള്ള പിതൃസഹോദരിക്ക് അനുമോൾ അയച്ച അവസാന സന്ദേശത്തിൽ നിറയുന്നത് വിജേഷിന്റെ പീഡനങ്ങൾ; ഭാര്യയെ കൊന്നു പുതപ്പിൽ ഒളിപ്പിച്ച വിജേഷ് ബന്ധുക്കളോട് പറഞ്ഞത് നഴ്സറിയിൽ വാർഷികമെന്ന് പറഞ്ഞ് അനുമോൾ പോയെന്ന്
- കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
- ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ, ഞാൻ മടുത്തു അമ്മേ; എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം; കാഞ്ചിയാറിൽ ഭർത്താവ് കൊലപ്പെടുത്തുന്നതിന് മുമ്പ് അനുമോൾ പിതൃസഹോദരിക്ക് അയച്ച സന്ദേശം ഇങ്ങനെ; ഭർത്താവ് ബിജേഷ് മൊബൈൽ ഉപേക്ഷിച്ച് അതിർത്തി കടന്നെന്ന് സൂചന
- സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാവുന്നു; വധു ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമി; ആശംസകളുമായി വിവാഹ നിശ്ചയ ചടങ്ങിൽ ഉണ്ണി മുകുന്ദനും
- നാല് വർഷത്തിനിടെ വീട്ടുജോലിക്കാരി മോഷ്ടിച്ചത് നൂറ് സ്വർണ്ണ നാണയങ്ങളും 30 ഗ്രാം വജ്രവും; ആഭരണങ്ങൾ വിറ്റ് ഒരു വീട് വാങ്ങി; വൻ തുകകളുടെ ഇടപാടുകൾ തെളിവായി; ഐശ്വര്യ രജനികാന്തിന്റ ആഭരണം മോഷ്ടിച്ച കേസിൽ പിടിയിലായത് വീട്ടിൽ 18 വർഷമായി ജോലി ചെയ്തിരുന്ന യുവതി
- ഫാരിസിനെതിരായ റെയ്ഡ് രാഷ്ട്രീയ ഉന്നതരുടെ ഉറക്കം കെടുത്തുന്നു; ഭൂമാഫിയയിലേക്ക് അന്വേഷണം നീളുമ്പോൾ വിറയ്ക്കുന്നത് എല്ലാ കക്ഷിയിലും പെട്ട ഉന്നതർ; സിനിമാ രംഗത്തള്ളവരും ആദായനികുതി വകുപ്പിന്റെ റഢാറിൽ; ഫാരിസിന്റെ പ്രധാന ഇടനിലക്കാരനായ കണ്ണൂർ സ്വദേശിയുടെ കൊച്ചിയിലെ ഫ്ളാറ്റും കണ്ടുകെട്ടി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്