ഒരു ലീറ്റർ ഡീസലിന് 262 രൂപ, പെട്രോളിന് 249; ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ; ഗോതമ്പിന് 200 രൂപ ഉള്ളിക്ക് 220; പച്ചക്കറിക്ക് 500 ശതമാനം വിലക്കയറ്റം; രാത്രി 8.3നുശേഷം വൈദ്യുതിയില്ല; വ്യവസായങ്ങൾ അടച്ചുപൂട്ടുന്നു; ജനം തെരുവിലേക്ക്; ആഗോള ഭിക്ഷക്കാരായി പാക്ക് ജനത

എം റിജു
ലാഹോർ: ആഗോള ഭിക്ഷക്കാരനെന്ന് വാക്ക് മുൻ പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനെ അന്നത്തെ പ്രതിപക്ഷം പരിഹസിക്കാൻ ഉപയോഗിച്ച വാക്കാണ്. പക്ഷേ ഇപ്പോൾ ഇമ്രാൻ ഭരണം അവസാനിച്ചിട്ടും അതിനേക്കാൾ മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കയാണ് പാക്കിസ്ഥാൻ. ഇപ്പോൾ പാക് ജനത തന്നെ ആഗോള ഭിക്ഷക്കാർ ആയിരിക്കയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷ്യക്ഷാമം നേരിട്ട് ലോകത്തിന് മുമ്പാകെ കൈ നീട്ടുന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ. ഇതോടെ ആട്ടക്കും ഗോതമ്പിനും വരെ കരിഞ്ചന്തയായിരിക്കയാണ്. ചിലയിടത്ത് ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപവരെ ആയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐഎംഎഫിനോടും, അമേരിക്കയും, റഷ്യയും, ചൈനയും, യുഎഇയും, സൗദി അടക്കമുള്ള രാജ്യങ്ങളോടും, കാശിനായി യാചിക്കുന്ന നിലയിലാണ്, ജിന്നയുടെ വിശുദ്ധനാട് തരം താഴുന്നത്. ഒടുവിൽ ശ്രീലങ്കക്ക് സമാനമായി ജനം കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് പാക്കിസ്ഥാനിൽ കാണാൻ കഴിയുന്നത്. റഷ്യയും ചൈനയും സൗദി അറേബ്യയും യുഎഇയും നൽകിയ സാമ്പത്തിക സഹകരണത്തിലാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. പക്ഷേ അതും ഒന്നിനും തികയുന്നില്ല. പണപ്പെരുപ്പം 27 ശതമാനം ഉയർന്നു. പാക്കിസ്ഥാന്റെ ട്രഷറിയിൽ ഇനി അവശേഷിക്കുന്നത് 375 കോടി രൂപമാത്രം. കഷ്ടിച്ച് രണ്ടാഴ്ചത്തെ ഇറക്കുമതിക്കുള്ള പണം മാത്രമാണ്. ഇറക്കുമതി ചെയ്യാൻ പണമില്ലാത്തതുകൊണ്ട് ഭക്ഷണവും മരുന്നും അവശ്യവസ്തുക്കളും നിറച്ച 8500 കണ്ടെയ്നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്.
കലാപ സമാനമായ അവസ്ഥ
ഭക്ഷ്യ പ്രതിസന്ധി കലാപത്തിന് സമാനമമായ പ്രശ്നങ്ങളിലേക്ക് പാക്കിസ്ഥാനെ കൊണ്ട് എത്തിക്കുമെന്നാണ്് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പറയുന്നത്.
ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുകയാണ് ജനം. വടക്കൻ മേഖലയിൽ പലയിടത്തും ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപയാണ് വില. ഗോതമ്പ് കിലോയ്ക്ക് 200 രൂപ. സവാള വില 500 ശതമാനം വർധിച്ച് 220 രൂപയിലെത്തി. ഇന്ധനത്തിന് തീവിലയായി. ഒരു ലീറ്റർ ഡീസലിന് 262 രൂപ. പെട്രോൾ 249 രൂപ. കെറോസീൻ ഓയിൽ 189 രൂപ. ഒരു ഡോളർ കിട്ടാൻ 260 പാക്കിസ്ഥാനി രൂപ നൽകണം. ചെലവ് നിയന്ത്രിക്കാൻ സർക്കാർ നടപടികളുമായി ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഊർജവും ഇന്ധനവും ലാഭിക്കാൻ ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 8.30 ക്ക് ശേഷം പ്രവർത്തിക്കരുതെന്ന് നിർദേശിച്ചു. ഇറക്കുമതി മുടങ്ങിയത് വിപണിയെ ആകെ ബാധിച്ചു. പ്രധാന വ്യവസായമായ ടെക്സ്റ്റൈൽ ഉൾപ്പെടെ അടച്ചുപൂട്ടി. നിർമ്മാണപ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചു. ഒരു നേരത്തെ അന്നം യാചിച്ചിറങ്ങുന്നവരുടെ എണ്ണമേറി. രണ്ടുനേരം തികത്ത് കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
കടുത്ത തണുപ്പുള്ള ജനുവരി 23ന് രാവിലെ പാക്കിസ്ഥാൻ കണ്ണുതുറന്നത് ഇരുട്ടിലേക്കാണ്. ഊർജ പ്രതിസന്ധി പരിഹരിക്കാനും കുറയ്ക്കാനും സർക്കാർ നടത്തിയ സാങ്കേതിക പരിഷ്കാരം തിരിച്ചടിച്ചു. 22 മണിക്കൂറാണ് ഒരു രാജ്യം മുഴുവൻ വൈദ്യുതിയില്ലാതെ കഴിഞ്ഞത്. ജനസാന്ദ്രതയേറിയ കറാച്ചി, ഇസ്ലാമാബാദ്, പെഷവാർ, ലാഹോർ തുടങ്ങിയ നഗരങ്ങളിലൊക്കെ ജനജീവിതം സ്തംഭനത്തിലായി. ഇതോടെയാണ് ജനം തെരുവിലറങ്ങിയത്.
ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വാടകക്ക് കൊടുക്കുന്നതിനെപറ്റി നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ!എന്നാൽ അത്തരത്തിലുള്ള ഒരു കടുംവെട്ടിനാണ് കഴിഞ്ഞവർഷം പാക്കിസ്ഥാൻ സാക്ഷ്യം വഹിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെലവുചുരുക്കി മാതൃകകാണിക്കാനാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകിയത് എന്നാണ് പാക് മാധ്യമങ്ങൾ പറയുന്നത്. തീറ്റകൊടുക്കാൻ വകയില്ലാത്തത്തിനാൽ മൃഗശാലകളിലെ സിംഹങ്ങളെപ്പോലും ഇപ്പോൾ വിറ്റുകഴിഞ്ഞു. മൃഗങ്ങളെ തുറന്ന് വിടുകയാണ്.
ക്ലിയറൻസ് ലക്ഷ്വറി കാറുകൾക്ക് മാത്രം
8500 കണ്ടെയ്നറുകളാണ് കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. എന്നാൽ ഇതിൽ ലക്ഷ്വറി കാറുകൾക്ക് മാത്രം ക്ലിയറൻസ് കിട്ടി. രാജ്യം ഇത്രവലിയ പ്രതിസന്ധിയിൽ തുടരുമ്പോഴും, ജനം ഭക്ഷണമില്ലാതെ വലയുമ്പോഴുമാണ് ഇതെന്ന് ഓർക്കണം. മിലിട്ടറി ഉദ്യോഗസ്ഥർക്ക് ടാക്സില്ലാതെ ലക്ഷ്വറി കാറുകൾ ഇറക്കുമതി ചെയ്യാൻ നിയമമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ചെലവ് കുറയ്ക്കലിന്റെ ഭാരം മുഴുവൻ സാധാരണക്കാരന്റെ ചുമലിൽ വച്ച് സമ്പന്നരായ വിഭാഗം സുഖമായി ജീവിക്കുന്നു. ടാക്സ് പരിധി വർധിപ്പിക്കുന്നതിൽ പാക്കിസ്ഥാന് തടസം ഇവരിൽ നിന്നുള്ള സമ്മർധമാണ്. ഒരു ശതമാനം പാക്കിസ്ഥാനികൾ മാത്രമാണ് ടാക്സ് നൽകുന്നത്. ലോകത്തിൽ ടാക്സ് ടു ജിഡിപി റേഷ്യോ ഏറ്റവും കുറവുള്ള രാജ്യമാണ് പാക്കിസ്ഥാൻ. മൂലധന നിക്ഷേപത്തിനും വരുമാനം കൂട്ടാനുമുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് പാക്കിസ്ഥാൻ കണ്ടില്ലെന്ന് നടിക്കുന്നത്. രാജ്യത്തെ ബജറ്റിന്റെ 18 ശതമാനവും സൈന്യത്തിനുള്ള നീക്കിയിരിപ്പാണ്. മൂന്ന് മൂന്ന് ഈ രണ്ടു പ്രതിസന്ധികൾക്കും മുകളിലേക്ക് കഴിഞ്ഞ മൺസൂണിൽ പെയ്തിറങിയ മഴയും പ്രളയവും.
1739 പേരുടെ ജീവനെടുത്ത പ്രളയം. മൂന്നരക്കോടി ജനങ്ങളെ മുക്കി. 1490 കോടിയുടെ നാശനഷ്ടം. 80 ലക്ഷം ഏക്കറുകളിൽ വിളനാശമുണ്ടായി. ദക്ഷിണ കാർഷികമേഖല തകർന്നടിഞ്ഞു. സിന്ധ് പ്രൊവിൻസ്, പഞ്ചാബ്, ബലൂചിസ്ഥാൻ തുടങ്ങിയ മേഖലകൾ വെള്ളക്കെട്ടിൽ മുങ്ങി. പാക്കിസ്ഥാന്റെ ഭക്ഷണമേശയിൽ എന്നും വേണ്ട വാഴപ്പഴം, ഗോതമ്പ്, ഉള്ളി, ഈന്തപ്പഴം എന്നിവ സമൃദ്ധമായി വിളഞ്ഞിരുന്ന മേഖലകളായിരുന്നു ഇതൊക്കെ. കൃഷി പൂർണമായി നശിച്ചു. പ്രളയമുണ്ടായ പല പ്രദേശങ്ങളും ഒരു തുരുത്തായി മാറി. അവിടെ ജീവീച്ചിരുന്ന ഒരു ജനത തുടച്ചുമാറ്റപ്പെട്ടും. പാക്കിസ്ഥാൻ ജനസംഖ്യയുടെ മൂന്നിലൊന്നും പ്രളയക്കെടുതിക്ക് ഇരയായി. യുണിസെഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലക്ഷക്കണക്കിന് കുട്ടികൾ ഇവിടെ പോഷകാഹാരാമില്ലാതെ കഷ്ടപ്പെടുന്നു. മലിനജലത്തിൽ കഴിയേണ്ടിവന്നവരിൽ രോഗബാധ കൂടി. പ്രളയബാധിത മേഖലകളിൽ മരുന്നില്ല, ഭക്ഷണമില്ല, വീടില്ല. ഒന്നുമില്ലാതായിപ്പോയ ഒരു ജനതയുടെ ദാരിദ്രനിർമ്മാർജനത്തിലും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കുറയ്ക്കാനും ഊന്നൽ നൽകേണ്ട ചെയ്ത ഭരണകൂടം ആദ്യം ചെയ്തത് പുറത്ത് കൂടുതൽ കയ്യടി കിട്ടുന്ന പരിപാടിയായിരുന്നു. പുനരധിവാസവും പുനർനിർമ്മാണവും. കാർഷികമേഖലയിൽ അതുവരെ സ്വന്തമായി ഉൽപ്പാദിപ്പിച്ചതെല്ലാം പാക്കിസ്ഥാന് ഇറക്കുമതി ചെയ്യേണ്ടി വന്നു.
ചായ കുടിക്കാൻ പോലും ഗതിയില്ല!
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ,ജനങ്ങൾ ചായ കുടിക്കുന്നത് കുറച്ചാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയിൽ പാക്കിസ്ഥാന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണ് മുതിർന്ന മന്ത്രി അഹ്സൻ ഇക്ബാലിന്റെ അഭിപ്രായപ്പെട്ടത് ഈയിടെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇത്. ഇതുതന്നെയാണ് ചായകുടി കുറയ്ക്കണമെന്ന് മന്ത്രിയെക്കൊണ്ട് പറയിപ്പിച്ചതും. കഴിഞ്ഞ വർഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതിലധികവും വായ്പയെടുത്താണ് വാങ്ങിയതും. ഇതോടെയാണ് ഒരു ദിവസം ഒരു കപ്പ് ചായ കുടിക്കുന്നത് പതിവാക്കിയാൽ വലിയൊരു തുക ലാഭിക്കാമെന്നും ഗത്യന്തരമില്ലാതെ മന്ത്രിക്ക് പറയേണ്ടിവന്നത്.
ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും കടുത്തക്ഷാമമാണ് പാക്കിസ്ഥാനിൽ. പാചകവാതകത്തിന് ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് പാക്കിസ്ഥാൻ ജനത. ഗ്യാസ് ക്ഷാമം വർധിച്ചതോടെ സിലണ്ടറുകൾക്കും ഡിമാൻഡ് ഏറിയിരുന്നു. ഈ സാഹചര്യത്തിൽ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചകവാതകം വീട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് ഗ്രാമീണജനങ്ങളെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വൈദ്യുതി കൂടുതൽ ആവശ്യമുള്ള ഫിലമെന്റ് ബൾബുകളുടെ ഉത്പാദനം ഫെബ്രുവരി ഒന്നുമുതൽ നിർത്തിയിട്ടുണ്ട്. കറന്റ് കൂടുതൽ വേണ്ടിവരുന്ന ഫാനുകളുടെ ഉത്പാദനം ജൂലായ് മുതൽ നിർത്തും. ഇതുവഴി 2200 കോടി രൂപ ലഭിക്കാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. എല്ലാ സർക്കാർ മന്ദിരങ്ങളും ഓഫീസുകളും ഊർജഉപയോഗം കുറയ്ക്കാനും പദ്ധതിയുണ്ട്.
പാക്കിസ്ഥാന്റരൂപയുടെ മൂല്യം വൻതോതിൽ ഇടിയുകയാണ്. വെള്ളിയാഴ്ച ഇന്റർ ബാങ്ക്, ഓപ്പൺ മാർക്കറ്റ് എന്നിവയിലും രൂപയുടെ മൂല്യം 262.5 ലേക്ക് ഇടിഞ്ഞു. അതായത് ഇപ്പോൾ ഒരു ഇന്ത്യൻരുപകൊടുത്താൽ മൂന്നേകാൽ പാക്ക് രൂപ കിട്ടും! ഇരട്ടിയിൽ അധികം. സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാൻ കണക്കനുസരിച്ച് വെള്ളിയാഴ്ച ഒറ്റ ദിവസം മാത്രം 7.17 രൂപയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. സർക്കാർ ജീവനക്കാരുടെ ശമ്പളം 10 ശതാമനം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിക്കുന്നെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. മന്ത്രിമാരുടെയും ഉപദേഷ്ടാക്കളുടെയും എണ്ണമടക്കം കുറച്ച്, മന്ത്രാലയങ്ങളുടെ ചെലവുകൾ 15 ശതമാനം വെട്ടിക്കുറയ്ക്കണമെന്നും നാഷനൽ ഓസ്റ്ററിറ്റി കമ്മിറ്റി (എൻഎസി) നൽകിയ ശുപാർശകളിൽ പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- 'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; പനമ്പിക്കുന്നിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയെന്നും ദൃക്സാക്ഷി
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്