മൂന്ന് ദിവസത്തെ സന്ദർശനത്തിന് ഷീ ജിൻ പിങ് മോസ്കോയിൽ എത്തിയത് സമാധാന ദൗത്യവുമായി; ചൈനീസ്-റഷ്യൻ പ്രസിഡണ്ടുമാർ തമ്മിൽ കൂടിക്കാഴ്ച്ച തുടരുന്നു; യുദ്ധത്തിൽ ലാഭം കൊയ്ത് ചൈന; എങ്ങനെ സമാധാനം കൊണ്ടുവരുമെന്ന് യുക്രെയിൻ; ലോകത്തിന് പ്രതീക്ഷയും ആശങ്കയും ഒരുപോലെ
മറുനാടൻ മലയാളി ബ്യൂറോ
അന്താരാഷ്ട്ര ക്രിമിനൽ കോടതി യുദ്ധ കുറ്റത്തിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത് റഷ്യൻ പ്രസിഡന്റ് പുടിന് വലിയൊരു തിരിച്ചടിയായിരുന്നു. അന്താരാഷ്ട്ര സമൂഹത്തിൽ ഏതാണ്ട് ഒറ്റപ്പെട്ടുപോകുന്ന റഷ്യയ്ക്ക് ലഭിച്ച ഏറ്റവും വലിയ ധാർമ്മിക പിന്തുണയാണ് ചൈനീസ് പ്രസിഡണ്ട് ഷീ ജിൻപിംഗിന്റെ റഷ്യൻ സന്ദർശനം. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ലോക ക്രമം സംരക്ഷിക്കാൻ റഷ്യയും ചൈനയും ഒരുമിച്ച് നിൽക്കുമെന്ന് ഷീ ജിൻപിങ് പറഞ്ഞു. പുടിനെ സന്ദർശിക്കുന്ന വേളയിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
അതേസമയം, റഷ്യൻ സൈന്യത്തിന് യുക്രെയിൻ മണ്ണിൽ കാലുറപ്പിക്കുന്നതിനുള്ള ഇടവേള നൽകാൻ മാത്രമെ ഈ സന്ദർശനം ഉപകരിക്കൂ എന്ന ആരോപണവും ഉയരുന്നുണ്ട്. ചൈനയുടെ സമാധാന ശ്രമങ്ങളെ സംശയത്തോടെ മാത്രമെ വീക്ഷിക്കാൻ കഴിയൂ എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ പറഞ്ഞു. റഷ്യയുടെ തന്ത്രപരമായ നീക്കങ്ങളാൽ ലോക വിഡികളാക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുമായോ മറ്റേതെങ്കിലും രാജ്യങ്ങളുമായി ചേർന്നോ, സ്വന്തം താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് റഷ്യ കൈക്കൊള്ളുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നീതിയും ശാശ്വത സമാധാനവും കൊണ്ടുവരാൻ ഉതകുന്ന ഏതൊരു സമാധാന ശ്രമത്തെയും അമേരിക്ക സ്വാഗതം ചെയ്യും എന്ന് പറഞ്ഞ ബ്ലിൻകൻ, പക്ഷെ യുക്രെയിന്റെ പരമാധികാരം സംരക്ഷിക്കാൻ ചൈന ശ്രമിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നുംഅറിയിച്ചു. ഈ സുപ്രധാനമായ ലക്ഷ്യത്തിന് മുൻഗണന നൽകാത്ത ഏതൊരു ചർച്ചയും, യുദ്ധം തത്ക്കാലത്തേക്ക് നിർത്തി റഷ്യൻ സൈന്യത്തിന് പുനർവിന്യാസത്തിനുള്ള അവസരം നൽകുന്ന തന്ത്രം മാത്രമായിരിക്കുമെന്നും ബ്ലിൻകൻ പറഞ്ഞു.
അതേസമയം, ഷീ ജിൻപിംഗിനെ റഷ്യയ്ക്കും പാശ്ചാത്യ ശക്തികൾക്കും ഇടയിലെ സത്യസന്ധനായ ഒരു ഇടനിലക്കാരനായി കാണാൻ കഴിയില്ല എന്നാണ് പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്കിയും അതേ അഭിപ്രായക്കാരനാണ്. റഷ്യ പിടിച്ചെടുത്ത യുക്രെയിൻ മേഖലകളുടെ പരമാധികാരം ലഭിക്കാതെ യുദ്ധം എങ്ങനെ അവസാനിപ്പിക്കാൻ കഴിയും എന്നാണ് സെലെൻസ്കി ചോദിക്കുന്നത്.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിൽ എത്തിയ ഷീ ജിപിൻ ആദ്യം പോയത് പുടിനെ സന്ദർശിക്കാനായിരുന്നു. പുടിൻ, ഷീയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നില്ല. പിന്നീട് ഇരുവരും സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടു. പുടിനെ തന്റെ ഉറ്റ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച ഷീ, തന്റെ സന്ദർശനം റഷ്യ- ചൈന ബ്വന്ധത്തെ ഊട്ടിയുറപ്പിക്കുമെന്നും പറഞ്ഞു.
ചൈന മുന്നോട്ട് വെച്ച സമാധാന ശ്രമത്തെ റഷ്യ നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഷീ യുടെ സന്ദർശനവേളയിൽ അക്കാര്യം കൂടുതൽ വിശദമായി ചർച്ച ചെയ്യുമെന്നും റഷ്യ അറിയിച്ചിരുന്നു. അന്താരാഷ്ട്ര കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച നടപടിയെ ശക്തമായി അപലപിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയതും ശ്രദ്ധേയമായിട്ടുണ്ട്. അന്താരാഷ്ട്ര കോടതിയെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രി, രാഷ്ട്രത്തലവൻ എന്ന പരിഗണന പുടിന് നൽകണമെന്നും ആവശ്യപ്പെട്ടു.
യുദ്ധത്തിൽ ലാഭം കൊയ്യാൻ ചൈന
റഷ്യ യുക്രെയിൻ ആക്രമിക്കുന്നതിനും ഒരു മാസം മുൻപായിരുന്നു റഷ്യയും ചൈനയുമായുള്ള ബന്ധത്തിന് പരിധികൾ ഇല്ല എന്ന് ചൈന പ്രഖ്യാപിച്ചത്. എന്നാൽ, ഏത് തരത്തിലുള്ള ബന്ധമാണിതെന്ന് വ്യക്തമാക്കിയിരുന്നില്ല. യുദ്ധം തുടങ്ങിയപ്പോഴും ചൈന വ്യക്തമായ ഒരു നിലപാട് എടുത്തിരുന്നില്ല. റഷ്യൻ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഐക്യ രാഷ്ട്ര സഭയിൽ വന്ന രണ്ട് പ്രമേങ്ങളും വോട്ടിനിട്ടപ്പോൾ ചൈന മാറി നിൽക്കുകയാണ് ചെയ്തത്. എന്നാലും യുദ്ധത്തെ സംബന്ധിച്ച് പരസ്യ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ചൈന നടത്തിയിരുന്നില്ല.
എന്നാൽ, ഇപ്പോൾ, റഷ്യ- ചൈന ബന്ധം കൂടുതൽ ശക്തമാകാൻ എന്നവകാശപ്പെട്ടുകൊണ്ട് ഷീ ജിൻപിങ് റഷ്യ സന്ദർശിക്കുമ്പോൾ സംശയങ്ങൾ ഏറുകയാണ്. ചൈനയ്ക്ക് ഈ യുദ്ധത്തിൽ ലാഭങ്ങൾ ഏറെയുണ്ട് എന്നതാണ് ചൈനയുടെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിക്കാൻ കാരണമാകുന്നത്. യുദ്ധം തുടങ്ങിയ ഉടൻ തന്നെ നാറ്റോ സഖ്യം റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതികരിച്ചത്. ഇത് റഷ്യൻ സമ്പദ്ഘടനയെ വിപരീതമായി ബാധിച്ചു.
റഷ്യയുടെ പെട്രോളീയം ഉദ്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്ന് ഏതാണ്ട് നിലക്കുകയായിരുന്നു. ആ സമയത്താണ് ലോകത്തിലെ തന്നെ ഏറ്റവും അധികം പെട്രോളിയം ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നായ ചൈന റഷ്യൻ സഹായത്തിനെത്തുന്നത്. റഷ്യയിൽ നിന്നുള്ള പെട്രോളിയം ഇറക്കുമതി വർദ്ധിപ്പിച്ച ചൈന, ഇറക്കുമതി വിപണിയുടെ 17 ശതമാനമാണ് റഷ്യയ്ക്ക് നൽകിയത്. ഇന്ത്യയ്ക്കും തുർക്കിക്കും ഒപ്പം ചൈനയും റഷ്യ വിലക്കുറച്ച് നൽകുന്ന പെട്രോളിയം നല്ലൊരു അവസരമായി കരുതുന്നു.
മറ്റൊന്ന്, ഈ യുദ്ധം ചൈനീസ് സമ്പദ്ഘടനക്ക് വളരാനുള്ള വളം ഏകുന്നു എന്നതാണ്. റഷ്യൻ- യുക്രെയിൻ യുദ്ധം ലോകത്തെയാകെ ബാധിച്ച ഒന്നാണ് ഊർജ്ജ വിലയുടെ കുതിച്ചു കയറ്റവും പണപ്പെരുപ്പവുമൊക്കെയായി ആഗോള സമ്പദ്ഘടന വളരാൻ ബുദ്ധിമുട്ടുകയാണ്. അന്താരാഷ്ട്ര നാണയ നിധി നേരത്തെ 2023-ലെ ആഗോള സമ്പദ്ഘടനയുടെ വളർച്ച 3.4 ശതമാനം ആയിരിക്കും എന്ന് പ്രഖ്യാപിച്ചത് ഇപ്പോൾ 2.9 ശതമാനം എന്ന് തിരുത്തിയിരിക്കുകയാണ്.
അമേരിക്ക ഈ വർഷം 1.4 ശതമാനം വളർച്ച മാത്രമെ കൈവരിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്. യൂറോപ്പിന്റെ സാമ്പദ്ഘടന 0.7 ശതമാനം വളരുമ്പോൾ ബ്രിട്ടന്റെത് 0.6 ശതമാനം ഇടിയും എന്നും ഇവർ പറയുന്നു. അതേസമയം, റഷ്യൻ പ്രതിസന്ധിയിൽ നിന്നും മുതലെടുത്ത ചൈനയുടെ വളർച്ചാ നിരക്ക് നേരത്തേ പ്രവചിച്ചിരുന്ന 4.4 ശതമാനത്തിൽ നിന്നും 5 ശതമാനമോ ചിലപ്പോൾ 6 ശതമാനമോ വരെയാകാം എന്നും ഇവർ പറയുന്നു. ജനുവരിയിൽ ചൈനയിലെ പണപ്പെരുപ്പം 2.1 ശതമാനം മാത്രമായിരുന്നു. ജി 7 രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ പണപ്പെരുപ്പത്തിന്റെ പകുതി മാത്രം.
അതിനു പുറമെ യുദ്ധത്തിൽ നേരിട്ടു പങ്കെടുക്കാതെ റഷ്യക്ക് ആയുധങ്ങൾ വിറ്റും ചൈന ലാഭമുണ്ടാക്കിയേക്കും എന്ന് അമേരിക്ക കരുതുന്നു. ചില ചൈനീസ് സ്ഥാപനങ്ങൾ ഇപ്പോൾ തന്നെ അത്ര മാരകമല്ലാത്ത ചില യുദ്ധോപകരണങ്ങൾ റഷ്യക്ക് നൽകുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം ഇതുവരെ തെളിയിക്കാൻ ആയിട്ടില്ല. എന്നിരുന്നാലും, ആയുധ കച്ചവടത്തിന് ചൈന മുതിരും എന്ന് പാശ്ചാത്യ ശക്തികൾ ഉറച്ചു വിശ്വസിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍