പ്രവാചകനിന്ദയുണ്ടെന്ന് പറഞ്ഞ് വിക്കിപീഡിയ ബ്ളോക്ക് ചെയ്ത് പാക്കിസ്ഥാൻ; ജനം പട്ടിണിയിൽ നട്ടം തിരിയുമ്പോഴും അവിടെ പ്രശ്നം മതനിന്ദ; ഒന്നും തിരുത്താൻ കഴിയില്ലെന്ന് വിക്കിപീഡിയയും; ഒരു കൈയിൽ ഖുർആനും മറുകൈയിൽ അണുബോംബുമായി പ്രതിസന്ധി നേരിടാനുള്ള നിർദ്ദേശം പാലിക്കപ്പെടുന്നുവോ?

എം റിജു
ഇസ്ലാമബാദ്: രാജ്യം എപ്പോഴൊക്കെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവോ അപ്പോഴോക്കെ തീവ്ര മതവികാരവും, ഇന്ത്യാവിരുദ്ധതയും ജ്വലിപ്പിച്ച് നിർത്തുക എന്നത്, മുജീബുർ റഹ്മാനും, സിയാവൂൾഹഖും അടക്കമുള്ള പാക് ഭരണാധികാരികൾ ചെയ്തുവരുന്ന കാര്യമാണ്.
ഇപ്പോഴിതാ ഒരു കിലോ ധാന്യമാവിന് ആയിരം രൂപയിലേക്ക് വരെ വില ഉയരുന്ന, സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധയിലുടെയാണ്, ആ രാജ്യം കടന്നുപോകുന്നത്. ഇപ്പോൾ പഴയതുപോലെ ഇന്ത്യാവിരുന്ധ വികാരം കുത്തിവച്ചാൽ അത് ഏശില്ല. പിന്നെയുള്ളത് കിട്ടാവുന്നിടത്തൊക്കെ മതം കുത്തിക്കയറ്റി ജനങ്ങളുടെ ശ്രദ്ധമാറ്റുകയാണ്. ഇപ്പോൾ ഷഹബാസ് ഷെരീഫ് സർക്കാറും അതാണ് ചെയ്തുവരുന്നത് എന്നാണ് പൊതുവെയുള്ള വിമർശനം.
വിക്കിപീഡിയ ബ്ലോക്ക് ചെയ്യുന്നു
അതിനായി സർക്കാർ തിരിഞ്ഞിരിക്കുന്നത്, സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ നേർക്കാണ്. ഇതിൽ ഇസ്ലാമിനെയും പ്രവാചകനെയും വിമർശിക്കുന്ന നിരവധി കണ്ടെന്റുകൾ ഉണ്ടെന്നാണ് പാക് സർക്കാറിന്റെ കണ്ടെത്തൽ. വിക്കിപീഡിയയിൽ അപകീർത്തികരമായ ഉള്ളടക്കമുണ്ടെന്ന് പാക്കിസ്ഥാൻ ടെലികമ്മ്യൂണിക്കേഷൻ അഥോറിറ്റി (പിടിഎ) നേരത്തെ വിക്കിപീഡിയയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനെ തുടർന്ന് താക്കീതെന്ന നിലയിൽ വിക്കിപീഡിയയുടെ സേവനം 48 മണിക്കൂർ തടസ്സപ്പെടുത്തിയിരുന്നു. പിന്നീടാണ് പ്രവാചകനിന്ദ അടങ്ങിയ ഉള്ളടക്കം നീക്കം ചെയ്തില്ലെങ്കിൽ നിരോധിക്കുമെന്ന മുന്നറിയിപ്പ് നൽകിയത്. എന്നാൽ ഇതിന് ശേഷവും ഉള്ളടക്കം പിൻവലിക്കാത്ത സാഹചര്യത്തിലാണ് വിക്കിപീഡിയയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി നിരോധിച്ചത്. പാക്കിസ്ഥാനിലെ പിടിഎ വക്താവ് നിരോധിച്ചകാര്യം സ്ഥിരീകരിച്ചു. വിക്കിപീഡിയയുടെ വാദങ്ങൾ അവതരിപ്പിക്കാനും അവസരം നൽകിയിരുന്നു. എന്നാൽ, വിവാദ ഉള്ളടക്കം നീക്കം ചെയ്യാനോ സ്വന്തം നിലപാട് അറിയിക്കാൻ അധികൃതർക്കു മുന്നിൽ ഹാജരാകാനോ വിക്കിപീഡിയ പ്രതിനിധികൾ തയാറാകാത്ത സാഹചര്യത്തിലാണ് നിരോധനമെന്ന് പിടിഎ വക്താവ് വ്യക്തമാക്കി.
എന്നാൽ വിക്കിപീഡിയ ഇതിന് വഴങ്ങിയിട്ടില്ല. വിക്കിപീഡിയയുടെ ഉടമകളായ വിക്കിമീഡിയ ഫൗണ്ടേഷൻ, പറയുന്നത്, ഈ നിരോധനമൂലം പാക്കിസ്ഥാനികൾക്ക് 'ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന ശേഖരത്തിലേക്ക്' പ്രവേശനം നിഷേധിക്കപ്പെടുമെന്നാണ്.നിരോധനം തുടർന്നാൽ അത് പാക്കിസ്ഥാന്റെ അറിവിലേക്കും ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഉള്ള പ്രവേശനം എല്ലാവർക്കും നഷ്ടമാകുമെന്ന് വിക്കിമീഡിയ ഫൗണ്ടേഷൻ ഓർമ്മിപ്പലച്ചു. അതേസമയം പാക്കിസ്ഥാനിൽ തന്നെയുള്ള വിദ്യാർത്ഥികളും, സ്വതന്ത്ര സംഭാഷണ പ്രചാരകരും ഈ നീക്കത്തെ ശക്തമായി എതിർക്കയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. 'ഇന്റർനെറ്റിലെ ഉള്ളടക്കത്തിന്മേൽ കൂടുതൽ നിയന്ത്രണം ചെലുത്താനുള്ള ഒരു സംഘടിത ശ്രമം' നടക്കുന്നുണ്ട്. 'ഏത് വിയോജിപ്പിനെയും നിശ്ശബ്ദമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം,' ഡിജിറ്റൽ അവകാശ പ്രവർത്തകൻ ഉസാമ ഖിൽജി പറഞ്ഞു. 'പലപ്പോഴും മതനിന്ദ അതിനായി ആയുധമാക്കപ്പെടുന്നു,' അദ്ദേഹം ബിബിസി ന്യൂസിയോട് പ്രതികരിച്ചു.
പാക്കിസ്ഥാനിൽ ടിക്ക്ടോക്ക്, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ ഉൾപ്പെടെയുള്ള മറ്റ് പ്ലാറ്റ്ഫോമുകൾ മുമ്പ് തടഞ്ഞിരുന്നു. 2010-ൽ പാക്കിസ്ഥാൻ യുട്യൂബ് നിരോധിച്ചിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചിത്രങ്ങൾ വരയ്ക്കാൻ ആളുകളെ ക്ഷണിച്ചുകൊണ്ടുള്ള ഇന്റർനെറ്റ് കാമ്പെയ്നുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 2010-ൽ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്യപ്പെട്ടിരുന്നു.
പരിഹാരം മതവികാരമോ?
അതിനിടെ പാക്കിസ്ഥാന്റെ നീക്കം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് ശ്രദ്ധമാറ്റാനാണെന്നും ആരോപണമുണ്ട്. വിക്കിപീഡിയ വർഷങ്ങൾക്ക് മുമ്പ് പ്രസിദ്ധീകരിച്ച ആർട്ടിക്കിളുകളാണ് ഇപ്പോൾ കുത്തിപ്പൊക്കുന്നത്. ഒരു കൈയിൽ ഖുർആനും മറുകൈയിൽ അണുബോംബുമായി സാമ്പത്തിക പ്രതിസന്ധി നേരിടണമെന്ന് ഒരു പാക്ക് നേതാവിന്റെ വാദം സർക്കാർ പിന്തുടരുകയാണോ എന്നാണ് ചോദ്യം. യാചിക്കുന്നതിനു പകരം, ആണവ ബോംബുമായി മറ്റ് രാജ്യങ്ങളുടെ അടുത്ത് ചെന്ന് പണം ആവശ്യപ്പെടാനാണ് തെഹ്രീകെ ലബ്ബെയ്ക് പാക്കിസ്ഥാൻ പാർട്ടി നേതാവ് സഅദ് റിസ്വി ആഹ്വാനം ചെയ്തത്. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
''അവർ പ്രധാനമന്ത്രിയെയും മുഴുവൻ മന്ത്രിമാരെയും സൈനിക മേധാവിയെയും മറ്റ് രാജ്യങ്ങളിലേക്ക് സാമ്പത്തിക സഹായം യാചിക്കാനായി പറഞ്ഞുവിടുകയാണ്. എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് എന്റെ ചോദ്യം. അവർ പറയുന്നത് പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ അപകടത്തിലാണ് എന്നാണ്. പകരം, ഒരു കൈയിൽ ഖുർആനും മറുകൈയിൽ സ്യൂട്കേസിൽ അണുബോംബുമായി സ്വീഡനിലേക്ക് പോകാൻ ഞാൻ ഉപദേശിക്കുകയാണ്. ലോകം മുഴുവൻ നിങ്ങളുടെ കാൽക്കീഴിൽ വീഴുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്റെ പേര് മാറ്റാം?''-എന്നായിരുന്നു തെഹ്രീകെ ലബ്ബെയ്ക് നേതാവിന്റെ പ്രസംഗം.ലാഹോറിലെ റാലിയിൽ പ?ങ്കെടുക്കവെയായിരുന്നു പാക് നേതാവിന്റെ വിവാദ പ്രസംഗം. ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി പാക്കിസ്ഥാൻ മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തണമെന്നും റിസ്വി ആവശ്യപ്പെട്ടു. ഈ രീതിയിൽ മതം ഇറക്കിയുള്ള കളിയാണ് ഇപ്പോൾ നടക്കുന്നതെന്ന് ആക്ഷേപമുണ്ട്.
ഭക്ഷ്യ പ്രതിസന്ധി കലാപത്തിന് സമാനമമായ പ്രശ്നങ്ങളിലേക്ക് പാക്കിസ്ഥാനെ കൊണ്ട് എത്തിക്കുമെന്നാണ്് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പറയുന്നത്. ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനങ്ങൾക്ക് പിന്നാലെ പായുകയാണ് ജനം. വടക്കൻ മേഖലയിൽ പലയിടത്തും ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപയാണ് വില. ഗോതമ്പ് കിലോയ്ക്ക് 200 രൂപ. സവാള വില 500 ശതമാനം വർധിച്ച് 220 രൂപയിലെത്തി. ഇന്ധനത്തിന് തീവിലയായി.
ഒരു ലീറ്റർ ഡീസലിന് 262 രൂപ. പെട്രോൾ 249 രൂപ. കെറോസീൻ ഓയിൽ 189 രൂപ. ഒരു ഡോളർ കിട്ടാൻ 260 പാക്കിസ്ഥാനി രൂപ നൽകണം. ചെലവ് നിയന്ത്രിക്കാൻ സർക്കാർ നടപടികളുമായി ഇറങ്ങിയപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു. ഊർജവും ഇന്ധനവും ലാഭിക്കാൻ ഹോട്ടലുകളും റസ്റ്ററന്റുകളും രാത്രി 8.30 ക്ക് ശേഷം പ്രവർത്തിക്കരുതെന്ന് നിർദ്ദേശിച്ചു. ഇറക്കുമതി മുടങ്ങിയത് വിപണിയെ ആകെ ബാധിച്ചു. പ്രധാന വ്യവസായമായ ടെക്സ്റ്റൈൽ ഉൾപ്പെടെ അടച്ചുപൂട്ടി. നിർമ്മാണപ്രവർത്തനങ്ങളെല്ലാം നിർത്തിവച്ചു. ഒരു നേരത്തെ അന്നം യാചിച്ചിറങ്ങുന്നവരുടെ എണ്ണമേറി. രണ്ടുനേരം തികത്ത് കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
ഇതിൽനിന്ന് കരകയറുന്നതിനുള്ള ക്രിയാത്മകമായ നടപടികൾക്ക് പകരം മതിവികാരം ഇളക്കിവിടാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത് എന്നാണ് ആരോപണം.
- TODAY
- LAST WEEK
- LAST MONTH
- മുപ്പത് കോടിയുടെ സമ്പാദ്യമുള്ള മകൻ തിരിഞ്ഞു നോക്കിയില്ല; പഴകിയ ഭക്ഷണം നൽകി; പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ച ശേഷം മാതാപിതാക്കൾ ജീവനൊടുക്കി; കേസെടുത്ത് പൊലീസ്
- വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാൻ തോക്കുമായി വരനും വധുവും; തോക്ക് പൊട്ടി തീ മുഖത്തേക്ക് ആളിപ്പടർന്നു; വിവാഹ വേദിയിൽ നിന്നും പൂമാല വലിച്ചെറിഞ്ഞ് വധു; കല്യാണദിനത്തിലെ സാഹസികതയുടെ വീഡിയോ വൈറൽ
- ഈ കിണറ്റിൽ നിന്ന് ഒരു തൊട്ടിവെള്ളം കോരിയെടുത്ത് തീ കൊടുത്താൽ അത് മുക്കാൽ മണിക്കൂർ നിന്ന് കത്തും; പക്ഷേ ഇത് ഇന്ധനമായി വിറ്റ് കാശാക്കാൻ കഴിയില്ല, കുടിവെള്ളമായി ഉപയോഗിക്കാനും കഴിയില്ല; കൊല്ലം അഞ്ചാലുംമൂട്ടിലെ അജീഷിന്റെ വീട്ടിലെ അദ്ഭുത കിണറിന്റെ രഹസ്യമെന്താണ്?
- സ്കോട്ടിഷ് ക്രിക്കറ്റ് ബോർഡ് ചെയർമാനായ ഇന്ത്യൻ വംശജന് നിർബന്ധിത രാജി; വംശീയ വാദ വിവാദം കൊഴുപ്പിക്കുന്നതിലും രഹസ്യ അജണ്ട; സ്കോട്ട്ലാൻഡിനെ ഇസ്ലാമിക രാജ്യമാക്കാനുള്ള ആദ്യ അജണ്ട പുറത്തെടുത്ത് ഹംസ യൂസഫ് പണി തുടങ്ങുമ്പോൾ
- ചൊവ്വാഴ്ച്ച കീഴടങ്ങുന്ന ട്രംപിനെ ഫിംഗർപ്രിന്റ് എടുത്ത് കോടതിയിൽ ഹാജരാക്കും; നഗ്നനായി കണ്ടിട്ടുള്ള ട്രംപിനെ ഒരു പേടിയുമില്ലെന്ന് പരാതിക്കാരി; ഭർത്താവിനൊപ്പം അടിയുറച്ച് നിന്ന് മെലാനി ട്രംപ്; അമേരിക്കയിലെ മുൻ പ്രസിഡണ്ട് സാദാ ക്രിമിനലായി മാറുമ്പോൾ
- 92 കാരനായ റൂപർട്ട് മുഡ്രോക്കിന് അഞ്ചാമത്തെ കല്യാണം; പുതിയ കാമുകിക്ക് 20 കോടി രൂപ വിലമതിക്കുന്ന മോതിരം വാങ്ങി കൊടുത്ത് മീഡിയ മുഗൾ; കുഴിയിലേക്ക് കാലെടുത്ത് വച്ചിരിക്കുമ്പോഴും നവവരനാകാൻ ഒരുങ്ങി മാധ്യമ രാജാവ്
- ചെറുകിട ഹോട്ടൽ നടത്തി ലക്ഷങ്ങളുടെ ബാധ്യത; കഞ്ഞിക്കുഴിയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ വിഷം കഴിച്ചു; ദമ്പതികൾ മരിച്ചു; മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ
- സുനിൽ ഛേത്രി കാട്ടിയത് സൂപ്പർ ചതി; എന്നിട്ടും ശിക്ഷ കേരളാ ടീമിന്; ആരാധക പ്രതിഷേധം കുറയ്ക്കാൻ ടീമിനെ വിലക്കാതെ തന്ത്രപരമായ തീരുമാനം; വുക്കൊമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്കും ക്രൂര ശിക്ഷ; അപ്പീൽ നൽകാൻ കേരളാ ടീമിന്റെ തീരുമാനം; മാപ്പ് പറഞ്ഞ് പിഴ തുക കുറയ്ക്കില്ല; ആറു കോടി കൊടുക്കേണ്ടി വന്നാലും തല ഉയർത്തി നിൽക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
- ഏറ്റവും ഡിമാൻഡുള്ള പുതിയ തൊഴിലിന്റെ പേര് പ്രോംപ്റ്റ് എഞ്ചിനീയർ; ചാറ്റ് ജി പി ടി വൃത്തിയായി കൈകാര്യം ചെയ്യാൻ പഠിച്ചാൽ ലക്ഷങ്ങൾ ശമ്പളം; നിർമ്മിത ബുദ്ധിയിൽ കേന്ദ്രീകരിച്ചാൽ കുട്ടികളെ നിങ്ങളുടെ ഭാവി അടിപൊളിയാകും
- ലോകം എമ്പാടുമായി 6300 പെട്രോൾ സ്റ്റേഷനുകൾ; വാൾമാർട്ടിന്റെ പ്രസ്റ്റീജ് സൂപ്പർമാർക്കറ്റായ അസ്ഡ സ്വന്തമാക്കി; ഇപ്പോഴിതാ 44,000 ബ്രാഞ്ചുകളുള്ള സബ് വേ ഏറ്റെടുക്കുന്നു; ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ ലോകം കീഴടക്കുമ്പോൾ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- നോൺവെജ് കഴിച്ച് ശക്തരാവാൻ ആഹ്വാനം ചെയ്ത ബ്രാഹ്മണൻ; അയിത്തത്തെയും, പശു ആരാധനയെയും എതിർത്തൂ; അംബേദ്ക്കർ വിശേഷിപ്പിച്ചത് ബുദ്ധന് തുല്യനെന്ന്; ലെനിൻ തൊട്ട് മാർക്സിന്റെ ചെറുമകനുമായി വരെ അടുപ്പം; സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വ്യക്തി; ഒടുവിൽ പട്ടിണി കിടന്ന് മരണത്തെ സ്വയം വരിച്ചു; വെറുമൊരു 'ഷൂ നക്കി' മാത്രമായിരുന്നോ സവർക്കർ?
- അതുവരെ പൊട്ടിച്ചിരിച്ചിട്ട് ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്ത മമ്മൂട്ടി; അലമുറയിട്ട് കരഞ്ഞും സകല ദൈവങ്ങളോടും ദേഷ്യപ്പെട്ടും ഫോൺ വച്ച ജനാർദ്ദനൻ; അങ്കിളെ, ഒപ്പമുള്ളവർ കട്ടാലും നമ്മൾക്ക് കാൻസർ വരുമോ എന്ന് ചോദിച്ച കാവ്യ; 'കാൻസർ വാർഡിലെ ചിരിയിലൂടെ' മരണത്തെയും നോക്കി ചിരിച്ച ഇന്നസെന്റ് എന്ന പാഠപുസ്തകം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍