വില്യമിന്റെ സന്ദർശനത്തിനിടെ നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ ട്രെയ്ലർ പുറത്തിറക്കി ഹാരി; കൂടുതൽ രൂക്ഷമായ ആക്രമണം ഉണ്ടാകുമെന്ന് ഭയന്ന് രാജകുടുംബം; അന്തിമനഷ്ടം ഹാരിക്ക് തന്നെയെന്ന് നിരീക്ഷകർ; ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് അമേരിക്കൻ മണ്ണിൽ തുടരുമ്പോൾ
മറുനാടൻ ഡെസ്ക്
എർത്ത്ഷോട്ട്സ് അവാർഡുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും വാർത്തകളിൽ തിളങ്ങി നിൽക്കുമ്പോഴാണ് സഹോദരൻ ഹാരിയുടെ ഒളിയുദ്ധം. പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ വിവാദത്തിലായ ഹാരിയുടേ പുതിയ നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ ട്രെയ്ലർ പുറത്തിറക്കിയാണ് ഹാരി തന്റെ കുടുംബത്തോട് ഇപ്പോൾ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. വില്യം രാജകുമാരന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട അമേരിക്കൻ സന്ദർശനത്തിന്റെ രണ്ടാം ദിവസം തന്നെ ട്രെയ്ലർ പുറത്തിറക്കിയതോടെ രാജകൊട്ടാരത്തിൽ ഇനിയൊരു ഒത്തു തീർപ്പിനുള്ള സാധ്യത തീരെ ഇല്ലാതായിരിക്കുകയാണെന്ന് രാജകുടുംബകാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പറയുന്നു.
കുടുംബ ആൽബത്തിലെ നിരവധി സ്വകാര്യ ചിത്രങ്ങൾ സഹിതമായിരുന്നു ട്രെയ്ലർ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത് അതോടൊപ്പം ഹാരിയുടെ വികാരനിർഭരമായ വോയ്സ് ഓവറും ഉണ്ട്. ഒരു കസേരയിൽ ഇരുന്ന് കരയുന്ന മേഗന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഹാരി പറയുന്നത് അടച്ചിട്ട വാതിലുകൾക്കുള്ളിൽ നടക്കുന്നത് എന്താണെന്ന് ആരും അറിയുന്നില്ല എന്നാണ്. തൊട്ടടുത്ത നിമിഷം കാണിക്കുന്നത് 2019-ലെ കോമൺവെൽത്ത് സർവ്വീസിൽ പങ്കെടുക്കുന്ന വില്യമിന്റെയും കെയ്റ്റിന്റെയും ചിതമാണ്. തൊട്ടു പുറകിലായി തീർത്തും അവഗണിക്കപ്പെട്ടവരെ പോലെ ഹാരിയും മേഗനും.
വാക്കുകളേക്കാൾ മൂർച്ഛയോടെ സംസാരിക്കുന്ന ചിത്രങ്ങൾ ട്രെയ്ലറിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ഈ പുസ്തകത്തിൽ കുടുംബത്തിനുമേൽ കളങ്കം വിതറുന്ന ഏറെ കാര്യങ്ങൾ ഉണ്ടായേക്കും എന്ന രാജകുടുംബത്തിന്റെ ആശങ്ക ശരിയാവുകയാണ് എന്നാണ് നിരീക്ഷകർ പറയുന്നത്. ഹാരിയും മേഗനും നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ ലക്ഷക്കണക്കിന് ഡോളറിന്റെ കരാറിന്റെ ഭാഗമായ ഈ ഡോക്യൂമെന്ററി അടുത്തയാഴ്ച്ച പുറത്തിറങ്ങാൻ ഇരിക്കുകയാണ്. അതിനിടയിലാണ്, 2014- ന് ശേഷം ഇതാദ്യമായി വില്യം രാജകുമാരൻ അമേരിക്ക സന്ദർശിക്കുന്ന ഈ അവസരത്തിൽ അതിന്റെ ട്രെയ്ലർ പുറത്ത് വിട്ടിരിക്കുന്നത്.
എന്നാൽ, എന്തിനേക്കാൾ ഏറെ രാജകുടുംബത്തെ പരിഭ്രാന്തരാക്കുന്നത്, ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംസാരങ്ങളും ഈ ഡൊക്യൂമെന്ററിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ്. അവരിൽ പലരും സാക്ഷ്യം വഹിച്ച കാര്യങ്ങൾ ഇതിനുമുൻപ് പുറത്ത് പറഞ്ഞിട്ടില്ല എന്നാണ് നെറ്റ്ഫ്ളിക്സ് പറയുന്നത്. അതേസമയം, ഈ ട്രെയ്ലറിനെ കുറിച്ച് പ്രതികരിക്കാൻ ബക്കിങ്ഹാം കൊട്ടാരവും കെൻസിങ്ടൺ കൊട്ടാരവും തയ്യാറായിട്ടില്ല.
വില്യം രാജകുമാരന്റെയും കെയ്റ്റ് രാജകുമാരിയുടെയും അമേരിക്കൻ സന്ദർശനത്തിന്റെ ശോഭ കെടുത്താനാണ് ഈ സമയത്ത് ഇതിന്റെ ട്രെയ്ലർ പുറത്ത് വിട്ടത് എന്ന ആരോപണം ഉയരുന്നുണ്ട്. ഇതോടെ സഹോദരങ്ങൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീർപ്പിനുള്ള വഴി പൂർണ്ണമായും അടഞ്ഞിരിക്കുകയാണെന്നും രാജകുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. ഇത് രാജകുടുംബത്തോടുള്ള വെല്ലുവിളിയായി മാത്രമെ കാണാൻ കഴിയൂ എന്നും അവർ പറയുന്നു.
ഇപ്പോൾ ഹാരിയും മേഗനും യുദ്ധത്തിൽ വിജയിച്ചു നിൽക്കുകയാണെങ്കിലും അന്തിമമായി അവരെ കാത്തിരിക്കുന്നത് പരാജയം ആയിരിക്കുമെന്ന് രാജകുടുംബത്തിലെ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്ന മാധ്യമപ്രവർത്തകനായ മുറേൻ കള്ളഹൻ പറയുന്നു. വില്യമിനും കെയ്റ്റിനും ഊഷ്മളമായ വരവേൽപാണ് അമേരിക്കയിൽ ലഭിക്കുന്നത്. അവർക്കുള്ള ജനപ്രീതി തടയാൻ ഹാരിയുടെ വാക്കുകൾക്ക് ആകില്ലെന്നും അദ്ദേഹം പറയുന്നു.
തകർന്ന ക്രിസ്ത്മസ്സ് മോഹങ്ങളുമായി ചാൾസ് മൂന്നാമൻ
രാജാവായി അധികാരമേറ്റതിനുശേഷമുള്ള ആദ്യ ക്രിസ്ത്മസ്സ് എല്ലാ കുടുംബാംഗങ്ങൾക്കും ഒപ്പം ആഘോഷിക്കണം എന്ന ചാൾസ് രാജാവിന്റെ മോഹം പൂവണിയുകയില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. കുടുംബം ഇപ്പോഴും ഒറ്റക്കെട്ടാണെന്ന് പുറംലോകത്തെ കാണിക്കണം എന്നായിരുന്നു രാജാവിന്റെ മോഹം. എന്നാൽ, നോർഫോക്കിലെ സാൻഡ്രിൻഗാം എസ്റ്റേറ്റിൽ കുടുംബാംഗങ്ങൾക്കായി രാജാവ് വിരുന്നൊരുക്കുമ്പോൾ ഇളയ മകൻ ഹാരിയും കുടുംബവും അതിൽ പങ്കെടുക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
''ചാൾസ് - ദി മാൻ, ദി മൊണാർക്ക് ആൻഡ് ദി ഫ്യുച്ചർ ഓഫ് ബ്രിട്ടൻ'' എന്ന ഗ്രന്ഥത്തിന്റെ കർത്താവായ റോബർ ട്ട് ജാബ്സൺ പറയുന്നത് ഈ ഉത്സവകാലം ഒത്തുചേരലിന്റെയും പരസ്പരം ക്ഷമിക്കലിന്റെ കാലമാക്കി മാറ്റണമെന്നായിരുന്നു ചാൾസ് ആഗ്രഹിച്ചിരുന്നത് എന്നായിരുന്നു. അതുകൊണ്ടു തന്നെ വിരുന്ന് മേശയിൽ തനിക്കൊപ്പം ഉണ്ടാകണമെന്ന് അദ്ദേഹം ഏറ്റവുമധികം ആഗ്രഹിച്ച ഹാരിയുടെയും മേഗന്റെയും അസാന്നിദ്ധ്യം അദ്ദേഹത്തെ ഏറെ വിഷമിപ്പിക്കുമെന്നും ജാബ്സൺ പറയുന്നു.
കാമുകനായ അമേരിക്കൻ കോടീശ്വരൻ കാൽവിരൽ നക്കുന്ന ചിത്രം പുറത്തു വന്നതോടേ, കുടുംബ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ നിന്നും ഫിലിപ്പ് രാജകുമാരൻ വിലക്കിയിരുന്ന, ആൻഡ്രുവിന്റെ മുൻ ഭാര്യ സാറാ ഫെർഗുസണിനെ പോലും ഇത്തവണത്തെ ക്രിസ്ത്മസ് വിരുന്നിന് ചാൾസ് ക്ഷണിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്ഞിയുടെ കാലത്ത് നിലനിന്നിരുന്ന പല ഔപചാരികതകളും മാറ്റിവെച്ച് തികച്ചും കുടുംബ ആഘോഷമാക്കി ഇത്തവണത്തെ ക്രിസ്ത്മസ് മാറ്റുവാനായിരിക്കും ചാൾസ് ശ്രമിക്കുക എന്ന് രാജകുടുംബവുമായി അടുപ്പമുള്ളവർ പറഞ്ഞിരുന്നു.
Stories you may Like
- ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് തുടരുന്നു
- കോടതി മുറിയിൽ നിന്ന് രണ്ടാം ദിവസവും വിയർത്ത് ഹാരി രാജകുമാരൻ
- എല്ലാം നഷ്ടപെട്ടവനെപ്പോലെ നിരാശനായി മൂന്നാം നിരയിലെ ഇരിപ്പിടത്തിൽ അസ്വസ്ഥനായി ഹാരി
- ഹാരി കോടതിയിൽ; ബ്രിട്ടണിൽ രാജകുടുംബം ചർച്ചകളിൽ തന്നെ
- പത്രങ്ങളുമായുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ട് ഇംഗ്ലണ്ടിലെ ഹാരി രാജകുമാരൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍