വിശ്വസിക്കാൻ കൊള്ളാത്തവരെന്ന ചൊല്ല് ശരിവച്ച് ഇന്ത്യയുടെ ഉറക്കം കെടുത്താൻ, അതിർത്തിയിൽ ചൈനയുടെ കോപ്പുകൂട്ടൽ; കിഴക്കൻ ലഡാക്കിലെ സ്ഥിതിഗതികൾ അപ്രവചനീയമെന്ന് കരസേനാ മേധാവി മനോജ് പാണ്ഡെ; യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു; ഉഭയകക്ഷി ബന്ധം നന്നാവാൻ അതിർത്തിയും ശാന്തമാകണം; പതിനേഴാം റൗണ്ട് ചർച്ചയിൽ പ്രതീക്ഷ അർപ്പിച്ച് ഇന്ത്യ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഗാൽവൻ താഴ് വരയിലെ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം ഇതുവരെയും ഊഷ്മളമായിട്ടില്ല. അവിശ്വാസത്തിന്റെ ഒരുഅന്തരീക്ഷം എപ്പോഴും കനം തൂങ്ങി നിൽക്കുന്നു. ചൈനയുടെ അതിർത്തിയിലെ കോപ്പുകൂട്ടലുകളെ ചെറുക്കാൻ ഇന്ത്യയും അത്യാധുനിക സംവിധാനങ്ങളുമായി സൈനിക വിന്യാസങ്ങൾ നടത്തുന്നു. കിഴക്കൻ ലഡാക്കിൽ ഇപ്പോൾ സ്ഥിതിഗതികൾ സാധാരണ നിലയിലെങ്കിലും, അപ്രവചനീയമാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ശനിയാഴ്ച പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.
'നമ്മുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ യഥാർത്ഥ നിയന്ത്രണരേഖയിലെ നീക്കങ്ങൾ വളരെ സൂക്ഷ്മതയോടെ നിർണയിക്കേണ്ടതുണ്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആൾവിന്യാസം കണക്കിലെടുത്താൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല', കരസേനാ മേധാവി ഡൽഹിയിൽ പറഞ്ഞു.യഥാർത്ഥ നിയന്ത്രണ രേഖയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങളും തടസ്സമില്ലാതെ തുടരുകയാണ്. ഇനി 17 ാമത് റൗണ്ടിലെ ചർച്ചയ്ക്കായി കാത്തിരിക്കുകയാണ്', ജനറൽ മനോജ് പാണ്ഡെ പറഞ്ഞു.
അതിർത്തിയിൽ വിശേഷിച്ചും കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്ത് ഇരുപക്ഷവും സൈന്യത്തെ വിന്യസിക്കുന്നത് ഇത് തുടർച്ചയായ മൂന്നാം വട്ടമാണ്. ചൈനയുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ ഇന്ത്യയുടെ തയ്യാറെടുപ്പുകൾ വിലയിരുത്താൻ, ഉന്നത സൈനിക ജനറൽമാർ തിങ്കളാഴ്ച മുതൽ അഞ്ചുദിവസത്തെ യോഗം ചേർന്നിരുന്നു.
സെപ്റ്റംബറിൽ പട്രോളിങ് പോയിന്റ് 15( പിപി-15) നിൽ നിന്ന് ഇരുപക്ഷവും പിന്മാറിയെങ്കിലും, ദെംചോക്, ദെപ്സാങ് മേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ജൂലൈ 17 ന് പന്ത്രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ഇന്ത്യ-ചൈന സൈനിക തല ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഗോഗ്ര-ഹോട്ട്സ്പ്രിങ്സിലെ പിപി-15 നിൽ നിന്ന് ഇരുപക്ഷവും പിന്മാറിയത്.
യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനവും ശാന്തതയും ഉഭയകക്ഷി ബന്ധത്തിലെ സമഗ്ര വികസനത്തിന് സുപ്രധാനമാണെന്ന് ഇന്ത്യ തുടർച്ചയായി നിലപാട് സ്വീകരിച്ചുവരികയാണ്. 2020 ൽ പാങ്ഗോങ് തടാക മേഖലയിലെ സംഘർഷത്തെ തുടർന്നാണ് കിഴക്കൻ ലഡാക്കിലെ അസുഖകരമായ അന്തരീക്ഷം ഉടലെടുത്തത്. ആയിരക്കണക്കിന് സൈനികരൈ മാത്രമല്ല, യുദ്ധ സമാനമായ രീതിയിൽ സന്നാഹങ്ങളും ഇരുപക്ഷവും ഒരുക്കി നിർത്തി. തുടർച്ചയായ സൈനിക-നയതന്ത്ര ചർച്ചകളുടെ ഫലമായി പാങ്ഗോങ്ങിന്റെയും ഗോഗ്രയുടെയും വടക്കൻ-തെക്കൻ തീരങ്ങളിൽ നിന്ന് സൈനിക പിന്മാറ്റം പൂർത്തിയാക്കി. പാങ്ഗോങ് തടാകമേഖലയിലെ പിന്മാറ്റം കഴിഞ്ഞ വർഷം ഫെബ്രുവരിയിലും, ഗോഗ്രയിലെ പട്രോളിങ് പോയിന്റ് 17 എയിൽ നിന്നുള്ള സൈനിക പിന്മാറ്റം കഴിഞ്ഞ വർഷം ഓഗസ്റ്റിലുമാണ് നടന്നത്.
ബന്ധം നേരേയാകാൻ അതിർത്തി നന്നാകണം
അതിർത്തിയിൽ സമാധാനം ഉറപ്പാകാത്ത കാലത്തോളം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തിൽ ഒരുതരത്തിലുള്ള അവ്യക്തതയും ആശയക്കുഴപ്പവുമില്ല. നിലപാട് ഉറച്ചതാണ്, ജയശങ്കർ പറഞ്ഞു. ഗാൽവാൻ താഴ്വരയിൽ നടന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവർക്കാണ്. അത്തരം ഏകപക്ഷീയമായ അതിക്രമങ്ങൾ കരാറുകളെയും ധാരണകളെയും അപ്രസക്തമാക്കും. കരാറുകളുടെ തുടർച്ചയായ ലംഘനം ചൈനയാണ് നടത്തുന്നത്. ഇന്ത്യയുടെ മറുപടിയിൽ എല്ലാമുണ്ട്, അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് സംഘടിപ്പിച്ച നേതൃതല ഉച്ചകോടിയിലാണ് വിദേശകാര്യമന്ത്രി നിലപാട് ആവർത്തിച്ചത്.
ഗാൽവന്‍ ശേഷം നമ്മൾ അതിർത്തികളിൽ കരുത്ത് വർധിപ്പിക്കുന്നതിൽ കൂടുതൽ മുന്നോട്ടുപോയിട്ടുണ്ട്. ഒന്നിലധികം പോയിന്റുകളിൽ ഇരുസൈന്യങ്ങളും മുഖാമുഖം നില്ക്കുന്ന അവസരമുണ്ട്. സുരക്ഷയുടെ വിഷയത്തിൽ ഒരു ഭാഗത്തിനുമാത്രമല്ല ഉത്തരവാദിത്തം. നിലവിലെ സാഹചര്യങ്ങൾ അവർക്ക് അനുകൂലമല്ലെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടാകുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, ജയശങ്കർ പറഞ്ഞു.
നയങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ ധാരാളം കാര്യങ്ങൾ ചെയ്യുന്നു, വസ്തുതകളെ ശരിയായി നിരീക്ഷിക്കുന്ന ഒരാൾ ഇപ്പോൾ നയങ്ങളെയും പ്രഖ്യാപനങ്ങളെയും കുറിച്ച് സംസാരിക്കുമെന്ന് കരുതുന്നില്ലെന്ന് ജയശങ്കർ കൂട്ടിച്ചേർത്തു.നമ്മൾ ചൈനയ്ക്ക് നൽകിയ സന്ദേശത്തിൽ ഒരു തരത്തിലുമുള്ള അവ്യക്തതയുമില്ല. പ്രഖ്യാപനത്തിലും പ്രവൃത്തിയിലും അവരെവിടെയാണ് നില്‍ക്കുന്നതെന്ന് അവർ തന്നെ ആലോചിക്കണം, അദ്ദേഹം പറഞ്ഞു. ഗാൽവനിലെ പ്രശ്നങ്ങൾക്കുശേഷവും കിഴക്കൻ ലഡാക്കിലെ ഡെംചോക്ക്, ഡെപ്സാങ് മേഖലകളിൽ അസ്വസ്ഥതകൾ നിലനില്‍ക്കുകയാണ്. യഥാർത്ഥ നിയന്ത്രണരേഖയിൽ സമ്പൂർണസമാധാനം സാധ്യമാവും വരെ ബന്ധങ്ങളിലെ അടുപ്പം എങ്ങനെയുണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍