ലിസ് ട്രസ്സിനെ അട്ടിമറിക്കാൻ നീക്കങ്ങൾ ആരംഭിച്ച് ഋഷി സുനാക്; വിപണി വീണതും പൗണ്ട് തകർന്നതും മുതലാക്കി മറ്റൊരു അട്ടിമറിക്ക് കളമൊരുങ്ങുന്നു; അതേ, ഞാൻ കറുത്തവർഗ്ഗക്കാരനാണ്, അതാണ് നിങ്ങളുടെ പ്രശ്നം... എന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ചാൻസലർ ക്വാസി ക്വാർട്ടെംഗ്; ബ്രിട്ടണിൽ സംഭവിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
മിനി ബജറ്റ് ഉണ്ടാക്കിയ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിൽ ലിസ് ട്രസ്സിനെ അട്ടിമറിക്കാൻ ഒരു വിപ്ലവത്തിന് അരങ്ങൊരുങ്ങുന്നതായി മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്യുന്നു. മുൻ ചാൻസലറും, പ്രധാനമന്ത്രി പദത്തിലേക്ക് ലിസ് ട്രസ്സിനോട് മത്സരിച്ച് പരാജയപ്പെട്ടയാളുമായ ഋഷി സുനാകാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും അവർ പറയുന്നു. ബോറിസ് ജോൺസന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ നടത്തിയ ദീർഘമായ പ്രക്രിയകളെല്ലാം ഒഴിവാക്കി, പ്രധാനമന്ത്രിയെതിരഞ്ഞെടുക്കാനുള്ള പൂർണ്ണമായ അവകാശം എം പിമാർക്ക് നൽകണമെന്ന് ഋഷി സുനാകിനെ പിന്താങ്ങുന്ന എം പിമാർ ആവശ്യപ്പെടുന്നു.
ആഴ്ച്ചകളോളം നീണ്ടുനിന്ന പ്രചാരണവും ഡിബേറ്റുകളും ഒഴിവാക്കി എം പി മാർക്ക് വോട്ട് ചെയ്ത് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഒരുക്കണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. നേരത്തേ നടന്ന മത്സരത്തിൽ എം പിമാരുടെ വോട്ടുകൾ ഏറ്റവും അധികം നേടിയത് ഋഷി സുനാക് ആയിരുന്നു. ബിർമ്മിങ്ഹാമിൽ കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിനെത്തിയ ലിസ് ട്രസ്സിന് പാർട്ടിക്കാരുടെ പ്രതിഷേധം അഭിമുഖീകരിക്കേണ്ടതായി വന്നു.
ഋഷി സുനാകിനു പുറമെ ബോറിസ് ജോൺസന്റെ അനുയായികളും പുതിയ ബജറ്റ് നിർദ്ദേശങ്ങൾ വോട്ടിംഗിനെത്തുമ്പോൾ പരാജയപ്പെടുത്തണം എന്ന അഭിപ്രായമാണ് പറയുന്നത്. അതുവഴി സർക്കാരിനെ നിലത്തിറക്കി, ബോറിസ് ജോൺസനെ കാവൽ പ്രധാനമന്ത്രിയാക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ, ബോറിസ് ജോൺസൺ ഉടനടിയൊന്നും ഒരു തിരിച്ചു വരവിന് ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ ഉറ്റ അനുയായികൾ പറയുന്നത്.
സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ മൈക്കൽ ഗോവ് ആണ് ഒരു ഗൂഢാലോചനയുടെ സൂചനകൾ ലഭിക്കുന്നു എന്ന് സംശയം പ്രകടിപ്പിച്ചത്.എന്നാൽ, അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും അത് നിഷേധിക്കുകയായിരുന്നു. അതേസമയം, ലിസ് ട്രസ്സിന്റെ നാളുകൾ എണ്ണപ്പെട്ടു കഴിഞ്ഞു എന്നായിരുന്നു ഋഷി സുനാകിന്റെ അനുയായികൾ പറയുന്നത്. മൈക്കൽ ഹോവാർഡിനെ 2003-ൽ പ്രതിപക്ഷ നേതാവാക്കിയതു പോലെ എം പിമാർ തന്നെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന സാഹചര്യം ഉണ്ടാകുമെന്നും അവർ പറയുന്നു.
ഇനിയൊരു അധികാരമാറ്റം ഉണ്ടാവുകയാണെങ്കിൽ, ഋഷി സുനാക് മാത്രമാണ് ഒരു ഉത്തരം എന്നാണ് ഒരു മുതിർന്ന ടോറി എം പി പറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലേബർ ശക്തികേന്ദ്രങ്ങളിൽ നിന്നും ജയിച്ചു വന്ന എം പിമാരാണ് ക്വാസി ക്വാർട്ടെംഗിന്റെ ബജറ്റിനെതിരെ ശക്തമായി നിലകൊള്ളുന്നത്. അടുത്തിടെ നടന്ന അഭിപ്രായ സർവ്വേയിൽ 33 പൊയിന്റുകളുമായി ലേബർ പാർട്ടി മുൻപിലെത്തിയതോടെ അവരിൽ പലർക്കും അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങളുടെ സീറ്റുകൾ നഷ്ടപ്പെടുമെന്ന ഭയം ഏറി വരികയാണ്.
താഴ്ന്ന വരുമാനക്കാരായ വോട്ടർമാരെ ഉദ്ദേശിച്ച് തങ്ങൾ ഒരുപാട് നല്ലകാര്യങ്ങൽ ചെയ്തു എന്നും എന്നാൽ ഈ നികുതിയിളവുകൾ പ്രത്യക്ഷത്തിൽ ഉയർന്ന വരുമാനക്കാർക്ക് മാത്രം നെട്ടമുണ്ടാക്കുന്നതായി മാറിയിരിക്കുകയാണെന്നും അവർ പറയുന്നു. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ ലിസ് ട്രസ്സിന് വോട്ടു ചെയ്തവർ പോലും ഇപ്പോൾ അവരെ എങ്ങനെ നീക്കാം എന്ന ആലോചനയിലാണെന്നും അദ്ദേഹം പറഞ്ഞു.
കൺസർവേറ്റീവ് പാർട്ടിയുടെ നിയമാവലി പ്രകാരം അടുത്ത 12 മാസത്തേക്ക് ലിസ് ട്രസ്സിന്റെ നീക്കം ചെയ്യാൻ സാധിക്കില്ല. മാത്രമല്ല, ഒരു പിൻഗാമിയെ കണ്ടെത്തുന്നതിന് എം പി മാരുടെ മാത്രമല്ല, പാർട്ടി അംഗങ്ങളുടെ വോട്ടുകളും നേടിയിരിക്കണം. എന്നാൽ, ലിസ് ട്രസ്സിനെ നീക്കം ചെയ്യണമെങ്കിൽ, പാർട്ടി നിയമങ്ങൾ എളുപ്പത്തിൽ മാറ്റിയെഴുതാൻ കഴിയും എന്നായിരുന്നു ഒരു പാർട്ടി എം പി പറഞ്ഞത്. ആത്യന്തികമായി പാർലമെന്ററി പാർട്ടിക്കും പാർട്ടി ബോർഡിനും അങ്ങനെ നിയമം മാറ്റുവാൻ സാധിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉടനടി ഒരു നേതൃമാറ്റം എന്നത് പാർട്ടിയുടെ പ്രതിച്ഛായക്ക് ഗുണകരമല്ല എന്നു തന്നെയാണ് ഋഷി സുനാകിനെ പിന്തുണക്കുന്നവരും കരുതുന്നത്. എന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഒലിച്ചു പോകാതെ പാർട്ടിയെ സംരക്ഷിക്കാൻ അത് അത്യാവശ്യമാണെന്ന് അവർ കരുതുന്നു. അടുത്ത 18 മാസങ്ങളിൽ അധികാരം ഋഷിയുടെ കൈവശമിരുന്നാൽ നില ഏറെ മെച്ചപ്പെടുമെന്നും അവർ വിശ്വാസം പ്രകടിപ്പിക്കുന്നു. അതേസമയം, നികുതിയിളവ് നിർദ്ദേശം പാർലമെന്റിൽ വോട്ടിനിട്ട് പരാജയപ്പെടുത്താൻ ലേബർ പാർട്ടി നീക്കം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട്, നികുതിയിളവിൽ പ്രതിഷേധമുള്ള ചില ഭരണകക്ഷി എം പിമാരുമായി ചർച്ചകൾ നടത്തിയതായും ഒരു ലേബർ പാർട്ടി അംഗം പറേഞ്ഞു.
അതേസമയം, പൗണ്ടിന്റെ മൂല്യം ഒറ്റയടിക്ക് തകർക്കുകയും സമ്പദ്വ്യവസ്ഥയെ പിടിച്ചു കുലുക്കുകയും ചെയ്ത ബജറ്റിനെ ചാൻസലർ ക്വാസി ക്വാർട്ടെംഗ് ഇപ്പോഴും ന്യായീകരിക്കുകയാണ് . തന്നെ പുറം ചട്ടയിൽ മാത്രം കറുത്തവർഗ്ഗകാരൻ എന്ന് പരാമർശിച്ച ലേബർ എം പിയുടെ വാക്കുകൾ ഉദ്ദരിച്ച് സഹതാപം ഉയർത്താൻ ശ്രമിക്കുകയാണ് ചാൻസലർ ഇപ്പോൾ. എം പി പിന്നീട് തന്റെ പരാമർശം പിൻവലിച്ച് മാപ്പ് പറഞ്ഞെങ്കിലും, ലേബർ പാർട്ടിയുടെ മനോഭാവമാണ് അത് എന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ക്വാസി ക്വാർട്ടെംഗ്.
ശരിയായ കറുത്ത വർഗ്ഗക്കാരൻ എന്നതുകൊണ്ട് ലേബർ പാർട്ടി ഉദ്ദേശിക്കുന്നത്, ഇടതുപക്ഷ ചിന്തയുള്ള, ഇടയ്ക്കൊക്കെ ബ്രിട്ടനെ തരം താഴ്ത്തി കാണിക്കുന്ന ഒരു ന്യുനപക്ഷ വംശജനെയാണെന്നാണ് ക്വാർട്ടെംഗ് പ്രതികരിച്ചത്. ന്യുനപക്ഷ വംശങ്ങളിൽ നിന്നുള്ള വിജയികളായ രാഷ്ട്രീയ നേതാക്കളെ കൺസർവേറ്റീവ് പാർട്ടിയിൽ കാണുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. കഴിഞ്ഞ പത്തു വർഷക്കാലത്തെ ചരിത്രം പരിശോധിച്ചാൽ, കൺസർവേറ്റീവ് പാർട്ടിയാണ് ഏറ്റവും അധികം ബഹുസ്വരതയുള്ളത് എന്നു കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍