ഡിയർ ബോറിസ്.. കലാപരിപാടി ഒന്നുമില്ലേ? ഇന്ത്യയിൽ എത്തുമ്പോൾ ക്രിക്കറ്റ് കളിച്ചും ഓട്ടോയിൽ കയറിയും കസർത്തു കളിച്ചിട്ടുള്ള ബോറിസിനെ ട്രോളി മാധ്യമങ്ങളും; ഇന്ത്യയെ ചാക്കിലാക്കാൻ പോയ ബോറിസ് കാലിച്ചാക്കുമായി മടങ്ങുമോ? ചർച്ചകളിൽ മേൽക്കൈ ഇന്ത്യക്ക് തന്നെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: എന്ത് ഗിമ്മിക്ക് കാട്ടാനും മടിയില്ലാത്തൊരാൾ. പ്രധാനമന്ത്രിയാണെന്ന ഭാവം ഒന്നും വാക്കിലും നോക്കിലും ഇല്ലേയില്ല. പണ്ടത്തെ ഓക്സ്ഫോർഡിലെ വായാടിപ്പയ്യൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയപ്പോൾ ബോറിസ് ജോൺസണെ അറിയാവുന്നവരൊക്കെ അദ്ദേഹത്തിൽ നിന്നും എന്തു വിട്ടുവീഴ്ചക്കും തയ്യാറായ ഒരാൾ എന്ന നിഗമനത്തിലാണ് എത്തിയത്. പണ്ടത്തെ പത്രക്കാരൻ ആയതുകൊണ്ട് മാധ്യമ വിമർശനമൊന്നും ബോറിസിനെ സ്പർശിക്കാറില്ല.
കോവിഡ് നിയന്ത്രണത്തിനിടയിൽ സ്വന്തം ഓഫീസിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതും പൊലീസ് കേസെടുത്തു പിഴ അടക്കാൻ പറഞ്ഞതൊന്നും ഈ രാഷ്ട്രീയക്കാരനെ കുലുക്കുന്നതേയില്ല. കോവിഡ് പാർട്ടിയും യുക്രൈൻ യുദ്ധ നിലപാടും പാർലിമെന്റിൽ ചർച്ചക്കെടുമ്പോൾ ഇന്ത്യയുടെ പിന്തുണ തേടി ഡൽഹിയിലെത്തിയ ബോറിസിനെ മാധ്യമ ലോകത്തെ ട്രോളുകളാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രമാക്കുന്നത്.
ഇന്ത്യയിൽ നിന്നും വലിയ പിന്തുണ ലഭിക്കും എന്ന പ്രതീക്ഷയിൽ പോയ ബോറിസ് പണ്ട് ചെന്നപ്പോൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ ഇപ്പോൾ ആവർത്തിക്കുന്നില്ലേ എന്നാണ് മാധ്യമങ്ങളുടെ പ്രധാന ചോദ്യം. മുൻപ് ഇന്ത്യയിൽ എത്തുമ്പോൾ ബീച്ചിൽ നാട്ടിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചും സാധാരണക്കാരനെ പോലെ ഓട്ടോറിക്ഷയിൽ കയറിയും അമ്പലങ്ങളും ഗുരുദ്ധ്വാരകളും കയറി ഇറങ്ങിയും ഒക്കെ ഇന്ത്യൻ മനസിനെയും ഇന്ത്യൻ മാധ്യമങ്ങളെയും തനിക്കൊപ്പം നിർത്താൻ ബോറിസിന് കഴിഞ്ഞിരുന്നു.
ഇത്തവണ എന്തൊക്കെ കലാപരിപാടികളാണ് ബോറിസിന്റെ ലിസ്റ്റിൽ ഉള്ളത് എന്നാണ് അദേഹത്തിന് കിട്ടുന്ന കരാറുകളെക്കാൾ മാധ്യമ ശ്രദ്ധ. ഒരുപക്ഷെ മുൻപ് ലഭിച്ച സ്വീകരണമൊന്നും ഇത്തവണ ഇന്ത്യയിൽ നിന്നും ബോറിസിന് ലഭിക്കില്ല എന്ന മുൻ വിധി കൂടിയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പങ്കിടുന്നത്. വലിയ ചാക്കുമായി ഇന്ത്യയിൽ നിന്നും മൊത്തത്തോടെ വാരിയെടുക്കാൻ പോയ ബോറിസിന് കീറച്ചാക്കുമായി മടങ്ങേണ്ടി വരും എന്ന വിമർശനവും ഇതിനകം കേൾക്കേണ്ടി വന്നിരിക്കുകയാണ്.
അന്ന് സൈക്കിൾ സവാരി, ഇന്നെന്ത്?
പത്തു വർഷം മുൻപ് ലണ്ടൻ മേയറായിരിക്കെ മുംബൈയിൽ എത്തിയ ബോറിസ് ജോൺസൺ കുട്ടി സൈക്കിൾ സവാരി നടത്തിയും കുട്ടികൾക്കൊപ്പം ക്രിക്കറ്റും കളിച്ചും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തനിക്കു വലിയ ഡിപ്ലോമാറ്റിക് രീതികൾ ഒന്നും ചേരില്ല എന്ന മട്ടിലായിരുന്നു മൊത്തം പെരുമാറ്റവും. കാണികളുടെ കയ്യടി ഏറെ കിട്ടിയതിൽ അദ്ദേഹം വലിയ സന്തോഷവും അന്ന് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നോ? എന്തൊക്കെ തന്ത്രങ്ങളാണ് ബോറിസിന്റെ കയ്യിൽ എന്നാണ് മാധ്യമ ലോകത്തെ പൊതു ചോദ്യം.
അധികാരത്തിലിരിക്കെ അന്വേഷണവും പൊലീസ് നടപടിയും നേരിടേണ്ടി വന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന കരിനിഴൽ ഒപ്പം ചേർത്ത് നിർത്തിയാണ് ബോറിസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് എന്നതും പ്രധാനമാണ്. സ്വന്തം പാർട്ടിക്കാർ വരെ കഴിഞ്ഞ ദിവസം പാർലിമെന്റിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് നിന്നു ബോറിസിനെതിരെ ചർച്ച നടത്തിയത് ചെറിയ കാര്യമല്ല. അതും അദ്ദേഹം മറ്റൊരു രാജ്യത്തായിരിക്കെ.
ഇന്ത്യൻ യാത്രകൾ ഉല്ലാസം തന്നെ
ഒൻപതു വർഷം മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറോണും ഇന്ത്യയിൽ എത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാനാണ് ഉത്സാഹം കാട്ടിയത്. ഇന്ത്യൻ പക്ഷത്തോട് ചേർന്ന് ഗൗരവമായ ചർച്ചകൾ നടത്താൻ പഴയ കൊളോണിയൽ മനസ്സിൽ ഇന്നും അൽപം മടി കാണുമെന്നാണ് നയതന്ത്ര രംഗത്തെ നിരീക്ഷണം. ക്രിക്കറ്റും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാൻ സ്മാർട്ട് ആയി കളിച്ചു തുടങ്ങിയ കാമറോണിനെ ഇന്ത്യൻ പക്ഷത്തെ കളിക്കാരി ക്ലീൻ ബൗൾഡ് ആക്കിയത് രസകരമായി.
ഒരു പക്ഷെ ആ പുറത്താകലിന് വരാനിരിക്കുന്ന കൊടുക്കൽ വാങ്ങൽ ചർച്ചകളുടെ ഗതി സൂചകമായും വ്യാഖ്യാനിക്കാൻ ആളുണ്ടായിരുന്നു. പിന്നീട് മൂന്നു വർഷം കഴിഞ്ഞു തെരേസ മേ ഇന്ത്യയിൽ എത്തിയപ്പോൾ പച്ച പട്ടു സാരിയണിഞ്ഞു ബാംഗ്ലൂരിൽ ക്ഷേത്ര ദർശനം നടത്തിയത് ലോകമൊട്ടാകെ മാധ്യമ ശ്രദ്ധയിൽ എത്തി. ക്ഷേത്രത്തിൽ താംബൂലവും പൊന്നാടയും നൽകി ആദരിക്കാനും പൂജാരിമാർ വരിനിന്നതും മഹത്തായ കാഴ്ചയായി മാധ്യമങ്ങളിലെത്തി.
പക്ഷെ പത്തു വർഷം മുൻപ് വന്ന ബോറിസ് കണ്ടത് കൂടുതൽ സ്വാത്വികനായ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ആയിരുന്നതെങ്കിൽ ഇപ്പോൾ ബോറിസിനെ സ്വീകരിക്കുന്നതുകൊടുക്കൽ വാങ്ങലുകളിൽ കൃത്യതയോടെ വിലപേശാൻ അറിയുന്ന നരേന്ദ്ര മോദി എന്ന കണിശക്കാരനായ പ്രധാനമന്ത്രിയാണ്. പോപ്പുലാരിറ്റിയുടെ കാര്യം എടുത്താൽ ബോറിസിനേക്കാൾ ബഹുകാതം അകലെയും മുന്നിലുമാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കയിൽ ട്രംപിന് ശേഷമുള്ള കാലത്തു റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നേർക്ക് നേർ സംസാരിക്കാൻ കഴിയുന്ന ഏക ലോക നേതാവ് എന്ന പരിവേഷവും മോദിയുടെ തിളക്കം കൂട്ടുന്ന സമയമാണ്.
യുക്രൈൻ ചർച്ചയാകുമ്പോൾ ബോറിസ് പതറുമോ?
ട്രംപും മോദിയും പുട്ടിനും ഒരേ അച്ചുതണ്ടിൽ വാർത്തെടുത്ത നേതാക്കൾ എന്ന പരിവേഷമാണ് ലോകം മൂവർക്കും നൽകിയിരിക്കുന്നത്. ഇവരിൽ ആരുമായും ചർച്ചക്കിരിക്കുമ്പോൾ മറുഭാഗത്തിരിക്കുന്ന ആൾക്ക് സ്വാഭാവികമായും അടിപതറാൻ വകയേറെയാണ്. ആ അവസ്ഥയാണ് ഇപ്പോൾ ബോറിസ് ഇന്ത്യയിൽ നേരിടുന്നത് എന്നതാണ് പ്രധാനം. പ്രത്യേകിച്ചും യുക്രൈൻ വിഷയം സംസാരിക്കുമ്പോൾ ഇന്ത്യൻ ഭാഗത്തു നരേന്ദ്ര മോദിക്ക് വാക്കുകൾക്ക് പഞ്ഞം ഉണ്ടാകില്ലെന്ന സൂചനയുമായി അമേരിക്കക്കെതിരെ തുറന്നടിച്ചു എത്തിയ ഇന്ത്യൻ വിദേശ കാര്യ മന്ത്രി ജയശങ്കർ തെളിയിച്ചു കഴിഞ്ഞതുമാണ്.
ഒട്ടേറെ വാഗ്ദാനങ്ങളുമായി എത്തിയ അമേരിക്കയ്ക്ക് അത്തരം തുറന്നടിച്ച മറുപടികൾ നൽകാമെങ്കിൽ ബോറിസിന്റെ ബ്രിട്ടനോട് ഏതറ്റം വരെയും പോകാൻ മോദി മടിക്കില്ലെന്നും വ്യക്തം. ചുരുക്കത്തിൽ വ്യക്തമായ മേൽക്കൈയുമായാണ് ഇന്ത്യൻ ഭാഗം കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനുമായി ചർച്ചക്കിരുന്നതും. ഒരു പക്ഷെ മാറുന്ന ഇന്ത്യയുടെ സ്വരം ഏറെ വ്യത്യസ്തമായിരിക്കുന്നു എന്ന തിരിച്ചറിവോടെ ആയിരിക്കണം ബോറിസ് ബ്രിട്ടനിലേക്ക് മടങ്ങിയിരിക്കുക. പത്തു വർഷം കൊണ്ട് ഇന്ത്യ എത്ര മാറിയെന്ന് ഇപ്പോൾ അവിടെയെത്തുന്ന ഏതു ലോക നേതാവിനും തിരിച്ചറിയാൻ ഉള്ള അവസരം കൂടി ആയി മാറിയിരിക്കുകയാണ് ഉക്രൈൻ യുദ്ധ സാഹചര്യം.
മൊഴി ചൊല്ലിയ മുൻ ഭർത്താവിന്റെ റോളിൽ നിൽക്കുമ്പോൾ
ബോറിസിന്റെ സന്ദർശനത്തെ മൊഴി ചൊല്ലിയ ഭർത്താവിനെ പോലെ എന്നുവരെയാണ് സോഷ്യൽ മീഡിയ ലോകത്തെ ട്രോൾ. ഇന്ത്യയെന്നും ബ്രിട്ടീഷ് ഭാഗത്തിന് മൊഴി ചൊല്ലി പോയ ഭാര്യയെ പോലെയാണെന്ന് സാരം. പക്ഷെ ഭർത്താവിന്റെ തണൽ ഇല്ലാതെ സ്വന്തം കാലിൽ നിന്നു വളരാൻ കഴിഞ്ഞ വനിതയായി ഇന്ത്യ മാറിയപ്പോൾ കാലിടറിയ ഭർത്താവായി ബ്രിട്ടീഷ് പക്ഷത്തിനു നിൽക്കേണ്ടി വരുന്നു എന്നാണ് വിലയിരുത്തലുകൾ.
പഴയ പോലെ കസർത്തു കാണിച്ചു ചെന്നാൽ നിന്നു തരുന്ന അവസ്ഥയിലല്ല ഇന്ത്യയെന്നും അമേരിക്കയും യുഎഇയും ഇസ്രയേലും റഷ്യയും എല്ലാം ഒരു കടാക്ഷം കിട്ടാൻ എന്ന വണ്ണം ഇന്ത്യയോട് ചേർന്ന് നിൽക്കുമ്പോൾ നല്ല ചുള എണ്ണി നൽകിയാൽ മാത്രമേ ഇനിയൊരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കാൻ വകയുള്ളൂ എന്നുമാണ് കാളകളി ശൈലിയുമായി ഇന്ത്യയിൽ എത്തിയ ബോറിസിനോട് മാധ്യമ ലോകം നൽകുന്ന ഉപദേശങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്