ഡിയർ ബോറിസ്.. കലാപരിപാടി ഒന്നുമില്ലേ? ഇന്ത്യയിൽ എത്തുമ്പോൾ ക്രിക്കറ്റ് കളിച്ചും ഓട്ടോയിൽ കയറിയും കസർത്തു കളിച്ചിട്ടുള്ള ബോറിസിനെ ട്രോളി മാധ്യമങ്ങളും; ഇന്ത്യയെ ചാക്കിലാക്കാൻ പോയ ബോറിസ് കാലിച്ചാക്കുമായി മടങ്ങുമോ? ചർച്ചകളിൽ മേൽക്കൈ ഇന്ത്യക്ക് തന്നെ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: എന്ത് ഗിമ്മിക്ക് കാട്ടാനും മടിയില്ലാത്തൊരാൾ. പ്രധാനമന്ത്രിയാണെന്ന ഭാവം ഒന്നും വാക്കിലും നോക്കിലും ഇല്ലേയില്ല. പണ്ടത്തെ ഓക്സ്ഫോർഡിലെ വായാടിപ്പയ്യൻ രാജ്യത്തിന്റെ പ്രധാനമന്ത്രി ആയപ്പോൾ ബോറിസ് ജോൺസണെ അറിയാവുന്നവരൊക്കെ അദ്ദേഹത്തിൽ നിന്നും എന്തു വിട്ടുവീഴ്ചക്കും തയ്യാറായ ഒരാൾ എന്ന നിഗമനത്തിലാണ് എത്തിയത്. പണ്ടത്തെ പത്രക്കാരൻ ആയതുകൊണ്ട് മാധ്യമ വിമർശനമൊന്നും ബോറിസിനെ സ്പർശിക്കാറില്ല.
കോവിഡ് നിയന്ത്രണത്തിനിടയിൽ സ്വന്തം ഓഫീസിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ തെറ്റായിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയതും പൊലീസ് കേസെടുത്തു പിഴ അടക്കാൻ പറഞ്ഞതൊന്നും ഈ രാഷ്ട്രീയക്കാരനെ കുലുക്കുന്നതേയില്ല. കോവിഡ് പാർട്ടിയും യുക്രൈൻ യുദ്ധ നിലപാടും പാർലിമെന്റിൽ ചർച്ചക്കെടുമ്പോൾ ഇന്ത്യയുടെ പിന്തുണ തേടി ഡൽഹിയിലെത്തിയ ബോറിസിനെ മാധ്യമ ലോകത്തെ ട്രോളുകളാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രമാക്കുന്നത്.
ഇന്ത്യയിൽ നിന്നും വലിയ പിന്തുണ ലഭിക്കും എന്ന പ്രതീക്ഷയിൽ പോയ ബോറിസ് പണ്ട് ചെന്നപ്പോൾ കാട്ടിക്കൂട്ടിയ കോപ്രായങ്ങളൊക്കെ ഇപ്പോൾ ആവർത്തിക്കുന്നില്ലേ എന്നാണ് മാധ്യമങ്ങളുടെ പ്രധാന ചോദ്യം. മുൻപ് ഇന്ത്യയിൽ എത്തുമ്പോൾ ബീച്ചിൽ നാട്ടിലെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചും സാധാരണക്കാരനെ പോലെ ഓട്ടോറിക്ഷയിൽ കയറിയും അമ്പലങ്ങളും ഗുരുദ്ധ്വാരകളും കയറി ഇറങ്ങിയും ഒക്കെ ഇന്ത്യൻ മനസിനെയും ഇന്ത്യൻ മാധ്യമങ്ങളെയും തനിക്കൊപ്പം നിർത്താൻ ബോറിസിന് കഴിഞ്ഞിരുന്നു.
ഇത്തവണ എന്തൊക്കെ കലാപരിപാടികളാണ് ബോറിസിന്റെ ലിസ്റ്റിൽ ഉള്ളത് എന്നാണ് അദേഹത്തിന് കിട്ടുന്ന കരാറുകളെക്കാൾ മാധ്യമ ശ്രദ്ധ. ഒരുപക്ഷെ മുൻപ് ലഭിച്ച സ്വീകരണമൊന്നും ഇത്തവണ ഇന്ത്യയിൽ നിന്നും ബോറിസിന് ലഭിക്കില്ല എന്ന മുൻ വിധി കൂടിയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പങ്കിടുന്നത്. വലിയ ചാക്കുമായി ഇന്ത്യയിൽ നിന്നും മൊത്തത്തോടെ വാരിയെടുക്കാൻ പോയ ബോറിസിന് കീറച്ചാക്കുമായി മടങ്ങേണ്ടി വരും എന്ന വിമർശനവും ഇതിനകം കേൾക്കേണ്ടി വന്നിരിക്കുകയാണ്.
അന്ന് സൈക്കിൾ സവാരി, ഇന്നെന്ത്?
പത്തു വർഷം മുൻപ് ലണ്ടൻ മേയറായിരിക്കെ മുംബൈയിൽ എത്തിയ ബോറിസ് ജോൺസൺ കുട്ടി സൈക്കിൾ സവാരി നടത്തിയും കുട്ടികൾക്കൊപ്പം ക്രിക്കറ്റും കളിച്ചും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. തനിക്കു വലിയ ഡിപ്ലോമാറ്റിക് രീതികൾ ഒന്നും ചേരില്ല എന്ന മട്ടിലായിരുന്നു മൊത്തം പെരുമാറ്റവും. കാണികളുടെ കയ്യടി ഏറെ കിട്ടിയതിൽ അദ്ദേഹം വലിയ സന്തോഷവും അന്ന് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇന്നോ? എന്തൊക്കെ തന്ത്രങ്ങളാണ് ബോറിസിന്റെ കയ്യിൽ എന്നാണ് മാധ്യമ ലോകത്തെ പൊതു ചോദ്യം.
അധികാരത്തിലിരിക്കെ അന്വേഷണവും പൊലീസ് നടപടിയും നേരിടേണ്ടി വന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന കരിനിഴൽ ഒപ്പം ചേർത്ത് നിർത്തിയാണ് ബോറിസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് എന്നതും പ്രധാനമാണ്. സ്വന്തം പാർട്ടിക്കാർ വരെ കഴിഞ്ഞ ദിവസം പാർലിമെന്റിൽ പ്രതിപക്ഷത്തോടൊപ്പം ചേർന്ന് നിന്നു ബോറിസിനെതിരെ ചർച്ച നടത്തിയത് ചെറിയ കാര്യമല്ല. അതും അദ്ദേഹം മറ്റൊരു രാജ്യത്തായിരിക്കെ.
ഇന്ത്യൻ യാത്രകൾ ഉല്ലാസം തന്നെ
ഒൻപതു വർഷം മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഡേവിഡ് കാമറോണും ഇന്ത്യയിൽ എത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാനാണ് ഉത്സാഹം കാട്ടിയത്. ഇന്ത്യൻ പക്ഷത്തോട് ചേർന്ന് ഗൗരവമായ ചർച്ചകൾ നടത്താൻ പഴയ കൊളോണിയൽ മനസ്സിൽ ഇന്നും അൽപം മടി കാണുമെന്നാണ് നയതന്ത്ര രംഗത്തെ നിരീക്ഷണം. ക്രിക്കറ്റും തനിക്കു വഴങ്ങുമെന്ന് തെളിയിക്കാൻ സ്മാർട്ട് ആയി കളിച്ചു തുടങ്ങിയ കാമറോണിനെ ഇന്ത്യൻ പക്ഷത്തെ കളിക്കാരി ക്ലീൻ ബൗൾഡ് ആക്കിയത് രസകരമായി.
ഒരു പക്ഷെ ആ പുറത്താകലിന് വരാനിരിക്കുന്ന കൊടുക്കൽ വാങ്ങൽ ചർച്ചകളുടെ ഗതി സൂചകമായും വ്യാഖ്യാനിക്കാൻ ആളുണ്ടായിരുന്നു. പിന്നീട് മൂന്നു വർഷം കഴിഞ്ഞു തെരേസ മേ ഇന്ത്യയിൽ എത്തിയപ്പോൾ പച്ച പട്ടു സാരിയണിഞ്ഞു ബാംഗ്ലൂരിൽ ക്ഷേത്ര ദർശനം നടത്തിയത് ലോകമൊട്ടാകെ മാധ്യമ ശ്രദ്ധയിൽ എത്തി. ക്ഷേത്രത്തിൽ താംബൂലവും പൊന്നാടയും നൽകി ആദരിക്കാനും പൂജാരിമാർ വരിനിന്നതും മഹത്തായ കാഴ്ചയായി മാധ്യമങ്ങളിലെത്തി.
പക്ഷെ പത്തു വർഷം മുൻപ് വന്ന ബോറിസ് കണ്ടത് കൂടുതൽ സ്വാത്വികനായ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ആയിരുന്നതെങ്കിൽ ഇപ്പോൾ ബോറിസിനെ സ്വീകരിക്കുന്നതുകൊടുക്കൽ വാങ്ങലുകളിൽ കൃത്യതയോടെ വിലപേശാൻ അറിയുന്ന നരേന്ദ്ര മോദി എന്ന കണിശക്കാരനായ പ്രധാനമന്ത്രിയാണ്. പോപ്പുലാരിറ്റിയുടെ കാര്യം എടുത്താൽ ബോറിസിനേക്കാൾ ബഹുകാതം അകലെയും മുന്നിലുമാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ അമേരിക്കയിൽ ട്രംപിന് ശേഷമുള്ള കാലത്തു റഷ്യൻ പ്രസിഡന്റ് പുട്ടിനുമായി നേർക്ക് നേർ സംസാരിക്കാൻ കഴിയുന്ന ഏക ലോക നേതാവ് എന്ന പരിവേഷവും മോദിയുടെ തിളക്കം കൂട്ടുന്ന സമയമാണ്.
യുക്രൈൻ ചർച്ചയാകുമ്പോൾ ബോറിസ് പതറുമോ?
ട്രംപും മോദിയും പുട്ടിനും ഒരേ അച്ചുതണ്ടിൽ വാർത്തെടുത്ത നേതാക്കൾ എന്ന പരിവേഷമാണ് ലോകം മൂവർക്കും നൽകിയിരിക്കുന്നത്. ഇവരിൽ ആരുമായും ചർച്ചക്കിരിക്കുമ്പോൾ മറുഭാഗത്തിരിക്കുന്ന ആൾക്ക് സ്വാഭാവികമായും അടിപതറാൻ വകയേറെയാണ്. ആ അവസ്ഥയാണ് ഇപ്പോൾ ബോറിസ് ഇന്ത്യയിൽ നേരിടുന്നത് എന്നതാണ് പ്രധാനം. പ്രത്യേകിച്ചും യുക്രൈൻ വിഷയം സംസാരിക്കുമ്പോൾ ഇന്ത്യൻ ഭാഗത്തു നരേന്ദ്ര മോദിക്ക് വാക്കുകൾക്ക് പഞ്ഞം ഉണ്ടാകില്ലെന്ന സൂചനയുമായി അമേരിക്കക്കെതിരെ തുറന്നടിച്ചു എത്തിയ ഇന്ത്യൻ വിദേശ കാര്യ മന്ത്രി ജയശങ്കർ തെളിയിച്ചു കഴിഞ്ഞതുമാണ്.
ഒട്ടേറെ വാഗ്ദാനങ്ങളുമായി എത്തിയ അമേരിക്കയ്ക്ക് അത്തരം തുറന്നടിച്ച മറുപടികൾ നൽകാമെങ്കിൽ ബോറിസിന്റെ ബ്രിട്ടനോട് ഏതറ്റം വരെയും പോകാൻ മോദി മടിക്കില്ലെന്നും വ്യക്തം. ചുരുക്കത്തിൽ വ്യക്തമായ മേൽക്കൈയുമായാണ് ഇന്ത്യൻ ഭാഗം കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനുമായി ചർച്ചക്കിരുന്നതും. ഒരു പക്ഷെ മാറുന്ന ഇന്ത്യയുടെ സ്വരം ഏറെ വ്യത്യസ്തമായിരിക്കുന്നു എന്ന തിരിച്ചറിവോടെ ആയിരിക്കണം ബോറിസ് ബ്രിട്ടനിലേക്ക് മടങ്ങിയിരിക്കുക. പത്തു വർഷം കൊണ്ട് ഇന്ത്യ എത്ര മാറിയെന്ന് ഇപ്പോൾ അവിടെയെത്തുന്ന ഏതു ലോക നേതാവിനും തിരിച്ചറിയാൻ ഉള്ള അവസരം കൂടി ആയി മാറിയിരിക്കുകയാണ് ഉക്രൈൻ യുദ്ധ സാഹചര്യം.
മൊഴി ചൊല്ലിയ മുൻ ഭർത്താവിന്റെ റോളിൽ നിൽക്കുമ്പോൾ
ബോറിസിന്റെ സന്ദർശനത്തെ മൊഴി ചൊല്ലിയ ഭർത്താവിനെ പോലെ എന്നുവരെയാണ് സോഷ്യൽ മീഡിയ ലോകത്തെ ട്രോൾ. ഇന്ത്യയെന്നും ബ്രിട്ടീഷ് ഭാഗത്തിന് മൊഴി ചൊല്ലി പോയ ഭാര്യയെ പോലെയാണെന്ന് സാരം. പക്ഷെ ഭർത്താവിന്റെ തണൽ ഇല്ലാതെ സ്വന്തം കാലിൽ നിന്നു വളരാൻ കഴിഞ്ഞ വനിതയായി ഇന്ത്യ മാറിയപ്പോൾ കാലിടറിയ ഭർത്താവായി ബ്രിട്ടീഷ് പക്ഷത്തിനു നിൽക്കേണ്ടി വരുന്നു എന്നാണ് വിലയിരുത്തലുകൾ.
പഴയ പോലെ കസർത്തു കാണിച്ചു ചെന്നാൽ നിന്നു തരുന്ന അവസ്ഥയിലല്ല ഇന്ത്യയെന്നും അമേരിക്കയും യുഎഇയും ഇസ്രയേലും റഷ്യയും എല്ലാം ഒരു കടാക്ഷം കിട്ടാൻ എന്ന വണ്ണം ഇന്ത്യയോട് ചേർന്ന് നിൽക്കുമ്പോൾ നല്ല ചുള എണ്ണി നൽകിയാൽ മാത്രമേ ഇനിയൊരു ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കാൻ വകയുള്ളൂ എന്നുമാണ് കാളകളി ശൈലിയുമായി ഇന്ത്യയിൽ എത്തിയ ബോറിസിനോട് മാധ്യമ ലോകം നൽകുന്ന ഉപദേശങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- പെണ്ണുകാണൽ ചടങ്ങിൽ ഇളയ മകളെ കാണിച്ചു നൽകി; മാനസിക രോഗമുള്ള മൂത്തമകളുടെ വിവാഹം നടത്തി; ആരോപണവുമായി വരന്റെ ബന്ധുക്കൾ; ആത്മഹത്യ ഭീഷണി
- 'എനിക്ക് ട്രീറ്റ്മെന്റിനെ കുറിച്ച് ഒരുപരാതിയുമില്ല; ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് എന്റെ കുടുംബവും എന്റെ പാർട്ടിയും, എനിക്ക് നൽകിയിട്ടുള്ളത്; യാതൊരു വിധ വീഴ്ചയും ഇല്ലാതെ ഏറ്റവും വിദഗ്ധമായ ചികിത്സ തന്നു; അതിൽ ഞാൻ പൂർണ സംതൃപ്തനാണ്': വിശദീകരണവുമായി ഉമ്മൻ ചാണ്ടി; മറ്റൊരു മകനും ഇതുപോലെ ആരോപണം കേൾക്കേണ്ട ഗതികേട് ഉണ്ടാവരുതേയെന്ന് ചാണ്ടി ഉമ്മൻ
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- സുഖമില്ലാത്ത ആളാണ്, സഹായിക്കണേ എന്ന് അഭ്യർത്ഥിച്ചപ്പോൾ അതൊന്നും എന്റെ പണിയല്ലെന്ന് ധാർഷ്ട്യത്തോടെ എയർഹോസ്റ്റസിന്റെ മറുപടി; കാബിനിൽ ഹാൻഡ് ബാഗ് വച്ചില്ലെന്ന കാരണം പറഞ്ഞ് അർബുദ രോഗിയായ യാത്രക്കാരിയെ അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു; റിപ്പോർട്ട് തേടി ഡിജിസിഎ
- എങ്ങനെയാണ് ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് എത്തിയത്? വെടിവച്ചിടാൻ ബൈഡൻ ഉത്തരവിട്ടപ്പോൾ സംഭവിച്ചത് എന്ത് ? ഒരു ബലൂൺ വീഴ്ത്താൻ മിസൈലുകൾ ആവശ്യമുണ്ടോ? കടലിൽ വീണ അവശിഷ്ടം വീണ്ടെടുത്താൽ സത്യം തെളിയും; ചാര ബലൂണിന്റെ പിന്നാമ്പുറക്കഥകൾ
- ഒറ്റയ്ക്ക് കെഎഫ്സി റസ്റ്റോറന്റിൽ പോയി ചിക്കൻ കാൽ കടിച്ചുപറിക്കും; സൂപ്പർ മാർക്കറ്റുകളിൽ പോയി സാധനങ്ങൾ വാങ്ങും; പ്രസിഡന്റിന്റെ കൊട്ടാരത്തിലെ ആഡംബരങ്ങൾ ഇന്ന് ഓർമകൾ മാത്രം; അമേരിക്കയിൽ അഭയാർത്ഥിയായ മുൻ ബ്രസീൽ പ്രസിഡന്റിന്റെ പുതിയ ജീവിതം ഇങ്ങനെ; ബോൾസോനാരോയുടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിൽ
- ഒരിറ്റുവെള്ളം ഇറക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ വല്ലാതെ കഷ്ടപ്പെട്ടു; ഇരിക്കാനും നടക്കാനും കഴിയാതെ പൂർണമായി വീൽചെയറിൽ; പർവേസ് മുഷറഫിനെ തളർത്തിയത് നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവരോഗം; മുഷറഫിന്റെ ജീവനെടുത്തത് പത്ത് ലക്ഷത്തിലൊരാൾക്ക് എന്ന തോതിൽ ലോകത്ത് കാണുന്ന അമിലോയിഡോസിസ്
- കാമുകൻ വിവാഹം കഴിച്ചു; അമിത അളവിൽ അനസ്തേഷ്യ കുത്തിവെച്ച് നഴ്സ് ജീവനൊടുക്കി
- 'ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുന്നു; ചാരപ്രവർത്തനം നടത്തുന്നു; കെട്ടിട പാർക്കിങ്ങിലും വീടിന്റെ ടെറസിൽ പോലും ചിത്രം പകർത്താൻ സൂം ലെൻസുകൾ'; ബോളിവുഡ് താരദമ്പതികൾക്കെതിരെ നടി കങ്കണ രണാവത്
- വീണ്ടും താരവിവാഹത്തിന് ഒരുങ്ങി ബോളിവുഡ്; സിദ്ധാർഥ് - കിയാര വിവാഹം മറ്റന്നാൾ; രാജസ്ഥാനിലെ ജയ്സാൽമീറിൽ വച്ച് പഞ്ചാബി ആചാരപ്രകാരം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- സൗദി അറേബ്യയിൽ മൂന്നു കണ്ണുള്ള കുട്ടി ജനിച്ചു! മൂന്നുകണ്ണുകൊണ്ടു ഒരുപോലെ കാണാൻ കഴിയുന്ന കുഞ്ഞ് സുഖമായിരിക്കുന്നു; പരിണാമ സിദ്ധാന്തത്തെ തള്ളി വീണ്ടും ദൈവത്തിന്റെ വികൃതികൾ; കുട്ടിയെ ഗവേഷണത്തിനായി അമേരിക്കയിലേക്ക് കൊണ്ടുപോവുന്നു; വൈറലാവുന്ന അദ്ഭുത ബാലന്റെ യാഥാർഥ്യം?
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- കുട്ടിക്കാലത്തെ അടുപ്പം; എറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായത് ഏട്ടുവർഷം മുമ്പ്; ഇടിത്തീ വീഴുമ്പോലെ ദുരന്തം എത്തിയത് രണ്ടാമത്തെ കൺമണിക്കായി കാത്തിരിക്കുമ്പോൾ; മൂന്നുമിനിറ്റ് മുമ്പേ എത്തിയിരുന്നെങ്കിൽ അവരും രക്ഷപ്പെട്ടേന എന്നു നാട്ടുകാർ; കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിക്കാൻ കാരണം സ്റ്റിയറിങ് ഭാഗത്തെ ഷോർട്ട് സർക്യൂട്ട്
- നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ട യെമൻ പൗരന്റെ ബന്ധുക്കൾ; അപ്പീൽ കോടതിയെ സമീപിച്ചു; നടപടികൾ വേഗത്തിലാക്കാൻ യെമൻ ക്രിമിനൽ പ്രേസിക്യൂഷന്റെ നിർദ്ദേശം; മകളെ രക്ഷിക്കാൻ തന്റെ ജീവൻ നൽകാമെന്ന് നിമിഷപ്രിയയുടെ അമ്മ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- ഇനി കലോൽസവ വേദിയിലേക്ക് ഇല്ല; കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും ജാതിയും വർഗ്ഗീയതയും വാരിയെറിയുന്നു; തന്നെ മലീമസപ്പെടുത്താൻ നടന്നത് ബോധപൂർവ്വ നീക്കം; അടുക്കള കൈകാര്യം ചെയ്യാൻ ഭയം തോന്നുന്നു; അനാവശ്യ വിവാദങ്ങളിൽ മനംനൊന്ത് പഴയിടം പിന്മാറുന്നു; പരാതി രഹിത ഭക്ഷണമൊരുക്കാൻ കലോത്സവത്തിന് ഇനി പാചക കുലപതി വരില്ല; 'അരുണിന്റെ ബ്രാഹ്മണിക്കൽ അജണ്ട' വിജയിക്കുമ്പോൾ
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്