കീവിലെ പ്രധാന റെയിൽവേ സ്റ്റേഷൻ ബോംബിട്ടു തകർത്ത് റഷ്യ; സെൻട്രൽ ഹീറ്റിങ് ഫസിലിറ്റി തകർത്തതോടെ കീവ് കനത്ത തണുപ്പിലേക്ക്; കീവിന് പുറമെ മൂന്ന് നഗരങ്ങളിൽ കൂടി ബോംബാക്രമണം; യുക്രെയിനികളുടെ കൂട്ടപലായനം തുടരുന്നു; സമനില തെറ്റി റഷ്യ തുരുതുരാ ബോംബ് വർഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
പ്രതീക്ഷിച്ച മുന്നേറ്റം നടക്കാതെ വന്നതോടെ റഷ്യ സമനില തെറ്റിയതുപോലെ തുരുതുരാ ബോംബ് വർഷവുമായി എത്തുകയാണ്. തെക്കൻ കീവിലെ സുപ്രധാന റെയിൽവേ സ്റ്റേഷൻ റഷ്യയുടെ ബോംബാക്രമണത്തിന് ഇരയായി. റഷ്യൻ ക്രൂയിസ് മിസൈൽ വീണാണ് സ്ഫോടനം ഉണ്ടായതെന്ന് യുക്രെയിൻ ഇന്റീരിയർ മന്ത്രാലയത്തിലെ ഉപദേഷ്ടാവായ ആന്റൺ ഹെരാഷെൻകോവ് അറിയിച്ചു. സ്ഫോടനമുണ്ടായെങ്കിലും ട്രെയിൻ സർവീസുകൾ പഴയതുപോലെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ യുക്രെയിന്റെ പല ഭാഗങ്ങളിലും സെൻട്രൽ ഹീറ്റിങ് സിസ്റ്റം തകരാറിലായതോടെ കടുത്ത ശൈത്യകാലത്ത് ജനങ്ങൾ ദുരിതത്തിലാണ്ടിരിക്കുകയാണ്.
ആക്രമണങ്ങൾ ഭയന്ന് കൂട്ടത്തോടെ പലായനം ചെയ്യുന്ന യുക്രെയിൻ ജനത കൂട്ടമായി എത്തുന്ന സ്റ്റേഷനുകളിൽ ഒന്നിലാണ് ബോംബാക്രമണം ഉണ്ടായത്. മരണ സംഖ്യ എത്രയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സ്ഫോടനത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ വലിയ തോതിലുള്ള കുലുക്കവും അനുഭവപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, സ്ഫോടനം നടന്ന റെയിൽവേ സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് യുക്രെയിൻ പ്രതിരോധമന്ത്രാലയത്തിന് സമീപമാണെന്നത് ഈ സ്ഫോടനത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമല്ലെന്നും മിസൈൽ ഉന്നം തെറ്റി പതിച്ചതാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
അതേസമയം യുക്രെയിൻ പ്രതിരോധമന്ത്രാലയത്തെ ലക്ഷ്യം വെച്ച് റഷ്യ രണ്ടു മിസൈലുകൾ തൊടുത്തുവിട്ടെന്നും അതിലൊന്ന് യുക്രെയിൻ സൈന്യം തകർത്തു എന്നും ഉള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മറ്റൊന്നാണ് പ്രതിരോധമന്ത്രാലയത്തിന് അഭിമുഖമായി റോഡിന്റെ മറുഭാഗത്ത് സ്ഥിതിചെയ്യുന്ന റെയിൽവേസ്റ്റേഷനിൽ പതിച്ചതെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് യുക്രെയിനി സ്ത്രീകളും കുട്ടികളും ഒഴിഞ്ഞുപോകാനായി കൂട്ടംകൂടിയിരിക്കുന്ന സമയത്താണ് ആക്രമണം ഉണ്ടായതെന്ന് റെയിൽവേകമ്പനി വക്താവ് പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും, അധിനിവേശത്തെ ചെറുക്കാൻ യുക്രെയിനി ജനത കനത്ത പോരാട്ടം നടത്തുകയാണ്. ഇന്നലെ കീവ് നഗരത്തെ മുടീയ കനത്ത മൂടൽ മഞ്ഞ് ഇരുപക്ഷത്തിനും ഏറെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. യുക്രെയിനെതിരെ ആക്രമണത്തിനിറങ്ങിയ ഓരോ റഷ്യൻ സൈനികനേയും പിടികൂടി യുദ്ധത്തടവുകാരായി വിചാരണ ചെയ്യുമെന്ന് യുക്രെയിൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്സസ് കമാൻഡർ പറഞ്ഞു. തോക്കേന്തിയ ഓരോ സൈനികനേയും പന്നികളെ പോലെ കൊത്തി അരിയുമെന്നാണ് കമാൻഡർ പറഞ്ഞത്.
അതിനിടെ, യുദ്ധം തുടങ്ങി ഇന്നലെ വരെ 8,74,000 യുക്രെയിനികളാണ് ഇതുവരെ യുക്രെയിൻ വിട്ട് പോയതെന്ന് ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആദ്യ ആഴ്ച്ചയിൽ തന്നെ മരണം ആയിരം കടന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. യുക്രെയിൻ സ്റ്റേറ്റ് എമർജൻസി സർവീസ് പറയുന്നത് 2000-ൽ അധികം സാധാരണക്കാർ ഇതുവരെ മരണമടഞ്ഞു കഴിഞ്ഞു എന്നാണ്. മറിച്ച് 6000 റഷ്യൻ സൈനികരെ വധിച്ചു എന്നും യുക്രെയിൻ അവകാശപ്പെടുന്നു.
കഴിഞ്ഞ ദിവസം കീവിലെ ടെലിവിഷൻ ടവറിൽ നടത്തിയ ആക്രമണത്തിൽ മരണമടഞ്ഞ അഞ്ചുപേരുടെ മൃതദേഹങ്ങൾ ഇന്നലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും കണ്ടെടുത്തു. റഷ്യൻ സൈന്യം നഗരത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്നും, എന്തു സംഭവിച്ചാലും പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും കീവ് മേയർ അറിയിച്ചു. പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ കൈയഴിഞ്ഞ് സഹായിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു. അതിനിടയിൽ, വലിയ രീതിയിലുള്ള അട്ടിമറി ശ്രമങ്ങളും നടക്കുന്നു എന്ന വാർത്ത യുക്രെയിനെ ഞെട്ടിച്ചിട്ടുണ്ട്. കുട്ടികളുടെ കളിപ്പാട്ടത്തിനുള്ളിൽ ബോംബ് വച്ച് ഒരു സബ്വേ സ്റ്റേഷൻ തകർക്കാൻ എത്തിയ അക്രമിയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നിരവധി പേർ അഭയം തേടിയിരിക്കുന്ന ഒരിടം കൂടിയാണ് ഈ ഭൂഗർഭ സബ്വേ സ്റ്റേഷൻ.
മറ്റു രണ്ടിടങ്ങളിൽ കൂടി അട്ടിമറി ശ്രമം നടന്നതായും ഇതുമായി ബന്ധപ്പെട്ട് നാലുപേരെ കൂടി അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, കീവ് നഗരത്തിനടുത്തെത്തി വൻ റഷ്യൻ സന്നാഹം തമ്പടിച്ചതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ ഫലപ്രദമായ ഒരു യുദ്ധതന്ത്രം അവർ ആവിഷ്കരിക്കുകയാണെന്നാണ് ഏജൻസികൾ പറയുന്നത്. നഗരത്തിനു പുറത്തുള്ള ബുച്ച, ഹോസ്റ്റോമെൽ എന്നിവിടങ്ങളിൽ ഇപ്പോഴും കനത്ത പോരാട്ടം തുടരുകയാണ്. നശിപ്പിക്കപ്പെട്ട റഷ്യൻ വാഹനങ്ങളുടെ ചിത്രങ്ങൾ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർക്കീവിലും ഇന്നലെ രാത്രി വൻ തോതിൽ ബോംബാക്രമണം ഉണ്ടായി. എന്നാൽ, കരിങ്കടൽ തീരത്തെ ഖെർസൺ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു എന്ന റഷ്യൻ അവകാശവാദം യുക്രെയിൻ സർക്കാർ തള്ളിക്കളഞ്ഞു. ഈ തുറമുഖത്തിനായുള്ള പോരാട്ടം തുടരുകയാണെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ പറയുന്നത്. റഷ്യയ്ക്ക് നേരിയ മുൻതൂക്കം ലഭിച്ചിട്ടുണ്ടെന്നും ഏജൻസികൾ സ്ഥിരീകരിക്കുന്നു.
ആരംഭിച്ച് ഒരാഴ്ച്ച പിന്നിടുമ്പോഴും യുക്രെയിൻ സർക്കാരിനെ താഴെയിറക്കി പാവസർക്കാരിനെ സ്ഥാപിക്കണം എന്നുള്ള പുടിന്റെ ആഗ്രഹം നടന്നിട്ടില്ല. അതിനിടയിലാണ് റഷ്യൻ ആക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ പ്രമേയം പാസ്സാക്കിയത്. റഷ്യ നിരുപാധികമായി സൈന്യത്തെ പിൻവലിക്കണം എന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ 193 അംഗങ്ങളിൽ 141 പേരാണ് പിന്താങ്ങിയത്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ പാസ്സാകുന്ന പ്രമേയങ്ങൾ നിയമപരമായി അനുസരിക്കാനുള്ള ബാദ്ധ്യതയില്ലെങ്കിലും, ഇത് റഷ്യയ്ക്ക് മേൽ യുക്രെയിൻ നേടിയ രാഷ്ട്രീയ വിജയമായി തന്നെ കണക്കാക്കാം. ഇത്രയധികംരാജ്യങ്ങൾ യുക്രെയിനു പിന്നിൽ നിലയുറപ്പിച്ചതോടെ റഷ്യ അന്താരാഷ്ട്ര സമൂഹത്തിൽ കൂടുതൽ ഒറ്റപ്പെടുകയാണ്.
യുക്രെയിന്റെ, നിലനിൽക്കാനുള്ള എല്ലാ അവകാശങ്ങളേയും അടിച്ചമർത്താനാണ് റഷ്യ ശ്രമിക്കുന്നതെന്ന്, പ്രമേയം വോട്ടിനിടുന്നതിനു മുൻപായി യുക്രെയിൻ അംബാസിഡർ സെർജി കിസ്ലിറ്റ്സ്യ പറഞ്ഞു. മണ്ണ് പിടിച്ചെടുക്കൽ മാതൃമല്ല, വംശഹത്യയും കൂടിയാണ് റഷ്യയുടെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. ഈ യുദ്ധത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന് മാത്രമാണെന്ന് ടെലിവിഷനിലൂടെ പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയിൽ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ചെറുത്തു നിൽക്കുന്ന യുക്രെയിനി ജനതയുടെ ധൈര്യത്തെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- 'എനിക്ക് ഇതുപോലെ പുച്ഛമുള്ള ഒരു പരിപാടി; അതിനേക്കാളും ഭേദം ലുലുമാളിൽ പോയി നടുറോഡിൽ നിന്ന് മുണ്ട് പൊക്കി കാണിക്കുന്നതല്ലേ....; അത് കാണാനും കുറെപ്പേർ വരില്ലേ...'; ബിഗ് ബോസിലെ മത്സരാർത്ഥിയായി എത്തിയ അഖിൽ മാരാറിനെ എയറിലാക്കി പഴയ കമന്റ്
- കൂത്തുപറമ്പിൽ പ്രചരിച്ചത് നിരവധി സ്ത്രീകളുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ; നാട്ടുകാരുടെ അന്വേഷണം ചെന്നെത്തിയത് ഡിവൈഎഫ്ഐ നേതാവിൽ; കുട്ടിസഖാവ് വിരൽ ചൂണ്ടിയത് ലോക്കൽ കമ്മറ്റിയംഗം എം. മുരളീധരനിലേക്കും; കേസായതോടെ പുറത്താക്കി സിപിഎം; ആത്മഹത്യ ചെയ്തു മുരളീധരൻ; കൂട്ടുപ്രതി ഗുരുതരാവസ്ഥയിൽ
- സിനിമയിൽ വേഷം കിട്ടാൻ അയാളുടെ അടുത്ത് കെഞ്ചിയിട്ടില്ല; റോൾ കിട്ടാൻ വേണ്ടി ആരുടെയെങ്കിലൂം കൂടെ കിടക്കുന്ന വ്യക്തിയല്ല ഞാൻ; അവൻ മീശ പിരിച്ചിട്ട് എന്റെ പേര് വെളിപ്പെടുത്തിയപ്പോൾ കൈയടിക്കാൻ കുറേ ജന്മങ്ങൾ; വിജയ് ബാബു ഇപ്പോഴും താൻ സ്വപ്നം കണ്ട കരിയർ നശിപ്പിക്കുന്നു; വീണ്ടും ആരോപണവുമായി അതിജീവിത
- ഹാളിൽ കസേരൽ ഇരിക്കുകയായിരുന്ന അനുമോളുടെ കഴുത്തിൽ ഷാൾ മുറുക്കി വിജേഷ്; പിടിവിടാതെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ചു; കൈഞരമ്പ് മുറിച്ചും മരണം ഉറപ്പിച്ചു; മൃതദേഹം കട്ടിലിനടിയിൽ തള്ളി മകൾക്കൊപ്പം കിടന്നുറങ്ങി; ഭാര്യയെ കൊന്നത് വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
- പെൺകുട്ടിയുടെ ആരോപണവും പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുമാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയാക്കിയത്; അതെങ്ങനെ കുറ്റമാകും? ഇതേ വാർത്ത ദേശാഭിമാനിയും പ്രസിദ്ധീകരിച്ചതാണ്; നോട്ടീസ് ഏഷ്യാനെറ്റ് ന്യൂസിന് മാത്രം; ഏഷ്യാനെറ്റിന് ഒരു പണി കൂടി വരുന്നു....; ജിമ്മി ജെയിംസിന്റെ പോസ്റ്റ് ചർച്ചയാകുമ്പോൾ
- മലയാള സിനിമയിലെ അതിജീവിതയോട് ഇന്നസെന്റ് നീതി കാട്ടിയില്ല; മരണം പകരുന്ന വേദനയുടെയും വേർപാടിന്റെയും ദുഃഖം ഈ തെറ്റിന് ഒരിളവല്ല; ആ ഇന്നസെന്റിന് മാപ്പില്ല: ദീദി ദാമോദരന്റെ അനുസ്മരണ കുറിപ്പ്
- അങ്കമാലിയിൽ എം.ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിൽ; മയക്ക് മരുന്ന് പിടികൂടിയത് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ
- പ്രിയപ്പെട്ട ഇന്നച്ചനെ കാണാൻ മോഹൻലാൽ എത്തി; രാജസ്ഥാനിലെ ഷൂട്ടിങ് സൈറ്റിൽ നിന്നും നെടുമ്പാശ്ശേരിയിൽ പറന്നിറങ്ങിയ താരം അന്തിമോപചാരം അർപ്പിച്ചത് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തി; പൊട്ടിക്കരഞ്ഞ് ഉറ്റവർ; പ്രിയനടനെ അവസാന നോക്കു കാണാൻ ഇരിങ്ങാലക്കുടയിലും ജനസാഗരം; സംസ്ക്കാരം നാളെ രാവിലെ 10ന്
- രാത്രിയിൽ കാർ മറ്റാരോ ഉപയോഗിച്ചതായി ജി.പി.എസ് ട്രാക്കറിലൂടെ കണ്ടെത്തി; ഭാര്യയും ആൺസുഹൃത്തും ചേർന്ന് ചതിച്ചു; തെളിവായി വോട്ടർ ഐഡി വിവരങ്ങളും; ഇരുവർക്കും എതിരെ കേസെടുക്കണമെന്ന് യുവാവ് കോടതിയിൽ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഉറ്റകൂട്ടുകാരി; ബസിൽ കയറാൻ കാത്തുനിൽക്കവേ പാഞ്ഞുവന്ന കാർ ശ്രേഷ്ഠയുടെ ജീവനെടുത്തപ്പോൾ താങ്ങാനായില്ല; ഓർമകൾ ബാക്കി വച്ച കൂട്ടുകാരിക്ക് യാത്രാമൊഴി നൽകിയതിന് പിന്നാലെ അശ്വിൻ രാജ് ജീവനൊടുക്കി; മറ്റൊരു വേർപാടിന്റെ വേദനയിൽ സഹപാഠികൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍