ജനിക്കാൻ പോകുന്ന കുഞ്ഞ് കറുത്ത നിറമുള്ളവൾ ആണെങ്കിൽ എന്തു ചെയ്യുമെന്ന് ചോദിച്ച് പരിഹസിച്ചു; രാജ പരമ്പരയിൽ കൂട്ടുകയില്ലെന്ന് ഭീഷണിപ്പെടുത്തി; ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു; ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അടിവേരു മാന്തുന്ന വെളിപ്പെടുത്തലുമായി ഓപ്ര വിൻഫ്രിക്ക് മുൻപിൽ വിതുമ്പി ഹാരിയും മേഗനും
മറുനാടൻ മലയാളി ബ്യൂറോ
ഹാരിയുടെയും മേഗന്റെയും അഭിമുഖത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ, അതിന് വലിയ പ്രാധാന്യം നൽകാതെ അവഗണിക്കാനായിരുന്നു രാജകുടുംബം ആദ്യം തീരുമാനിച്ചത്. കോമൺവെൽത്ത് പരിപാടിയിലായിരിക്കും അവർ കൂടുതൽ ശദ്ധിക്കുക എന്ന് ഇന്നലെ കൊട്ടാരം വൃത്തങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, അഭിമുഖം പുറത്തുവന്നതോടെ കാര്യങ്ങൾ ആകെ മാറിയിരിക്കുകയാണ്. രാജകൊട്ടാരത്തിനു മേൽ അശനിപാതം പോലെ പതിക്കുന്ന ആരോപണങ്ങളായിരുന്നു അഭിമുഖത്തിൽ ഹാരിയും മേഗനും ഉയർത്തിയത്.
ഓപ്ര വിൻഫ്രിക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞ കാര്യങ്ങളൊട് എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ച് ആലോകിക്കുവാൻ രാജ്ഞിയും, ചാൾസ് രാജകുമാരനും, വില്യം രാജകുമാരനും അടിയന്തരമായി യോഗം ചേർന്നു. തന്റെ സ്വന്തം കുടുംബത്തിനെതിരെ ഹാരി ഇപ്പോൾ അമർത്തിയിരിക്കുന്നത് ന്യുക്ലിയർ ബട്ടൺ ആണെന്നാണ് കൊട്ടാരത്തിലെ ചിലർ പറയുന്നത്. അതുകൊണ്ടുതന്നെ കൊട്ടാരം ആകെ ആശങ്കയിലാണെന്നും അവർ പറയുന്നു.
ബക്കിങ്ഹാം പാലസിനെ അറിയിക്കാതെ ഒരു ടി വി അഭിമുഖത്തിൽ ഹാരിയും മേഗനും പങ്കെടുത്തു എന്ന വാർത്ത പുറത്തുവന്നപ്പോൾ തന്നെ ചില വിവാദ പരാമർശങ്ങൾ ഉണ്ടാകുമെന്ന് രാജകുടുംബം പ്രതീക്ഷിച്ചിരുന്നു. എന്നാൽ വംശീയ വിദ്വേഷം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉണ്ടാകുമെന്ന് അവർ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നലെ അമേരിക്കയിൽ സംപ്രേഷണം ചെയ്ത അഭിമുഖം അപ്പോൾ തന്നെ ഒരു വീഡിയോ ലിങ്ക് വഴി കൊട്ടാരത്തിലെ ആളുകൾ കാണുന്നുണ്ടായിരുന്നു. ബ്രിട്ടീഷ സമയം വെളുപ്പിന് 3 മണിവരെ ഉറക്കമൊഴിച്ചിരുന്നായിരുന്നു ഇത് കണ്ടത്.
നേരം പുലർന്നതോടെ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരുമെല്ലാം അടിയന്തര യോഗം ചേർന്നു. പലരും വീഡിയോകോൾ വഴിയാണ് യോഗത്തിൽ പങ്കെടുത്തത്. ക്ലെയറാൻസ് ഹോമിൽ ഉണ്ടായിരുന്ന ചാൾസ് രാജകുമാരനുമായി വിൻഡ്സർ പാലസിലിരുന്ന് രാജ്ഞി സംസാരിച്ചു. ഒപ്പം വില്ല്യം രാജകുമാരനുമായും സംസാരിച്ചു. ഹാരിയേയും മേഗനേയും എല്ലാകാര്യങ്ങളിലും സഹായിച്ചിരുന്ന കൊട്ടാരത്തിലെ പല ജീവനക്കാർക്കും തങ്ങൾ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയിൽ ആക്കിയ ആറ് ആരോപണങ്ങൾ
തീർത്തും വിവാദപരമായ വെളിപ്പെടുത്തലുകൾ നിറഞ്ഞ അഭിമുഖത്തിൽ പറഞ്ഞ ആറ് കാര്യങ്ങളാണ് കൊട്ടാരത്തിനു മേൽ പതിച്ച ന്യുക്ലിയർ ബോംബുകളെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. കൊട്ടാരജീവിതത്തിൽ തങ്ങൾ അനുഭവിച്ച മനോവ്യഥകളും അവഗണനയും പരിഹാസങ്ങളുമെല്ലാം അവർ വിവരിക്കുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനമായ വെളിപ്പെടുത്തൽ മേഗന്റെ വംശീയതയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളാണ്. ഒരു ആഫ്രിക്കൻ-അമേരിക്കൻ വംശജയായ മേഗന്റെ കുഞ്ഞ് ആർച്ചിയുടെ ചർമ്മത്തിന്റെ നിറം എന്തായിരിക്കും എന്ന് ഹാരിയോട് ഒരു രാജകുടുംബാംഗം ചോദിച്ചു എന്നാണ് അഭിമുഖത്തിൽ മേഗൻ വെളിപ്പെടുത്തിയത്. താൻ ഗർഭിണിയായിരിക്കുന്ന സമയത്തായിരുന്നു ഇത്. ഇതുകൂടാതെ ഈ കുഞ്ഞിന് പദവികൾ ഒന്നും നൽകുകയില്ലെന്നും, രാജകുടുംബാംഗം എന്ന രീതിയിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുകയില്ലെന്നുമൊക്കെ പറഞ്ഞതായി മേഗൻ വെളിപ്പെടുത്തുന്നു. എന്നാൽ, എലിസബത്ത് രാജ്ഞിയോ ഫിലിപ്പ് രാജകുമാരനോ അല്ല ഈ പരാമർശം നടത്തിയതെന്നും മേഗൻ പറഞ്ഞു.
മറ്റൊരു വിവാദമായ വെളിപ്പെടുത്തൽ, മേഗൻ മാനസികമായി തകർന്നിരുന്ന സമയത്ത് ഒരു വിദഗ്ദന്റെ സഹായം തേടാൻ ആഗ്രഹിച്ചപ്പോൾ അതിനുള്ള അനുമതി നിഷേധിച്ചു എന്നതാണ്. ഒരു മുതിർന്ന അംഗം പറഞ്ഞത് അത്തരത്തിൽ ചികിത്സതേടി പോകുന്നത് രാജകുടുംബത്തിന്റെ അന്തസ്സിനു നിരക്കാത്തതാണെന്നായിരുന്നു എന്നും മേഗൻ വെളിപ്പെടുത്തുന്നു. ജീവിതം മതിയായി എന്ന് തോന്നിയത് അന്നായിരുന്നു എന്നും മേഗൻ പറയുന്നു. ആത്മഹത്യയെക്കുറിച്ച് ജീവിതത്തിൽ ആദ്യമായി ചിന്തിച്ചതും അന്നായിരുന്നു എന്ന് അവർ പറയുന്നു.
വിവാഹത്തലേന്ന് മേഗന്റെ ചില നടപടികൾ കേയ്റ്റ് രാജകുമാരിയെ കരയിച്ചു എന്ന് ചില ടാബ്ലോയ്ഡുകളിൽ വന്ന വാർത്ത നിഷേധിച്ചുകൊണ്ട് മേഗൻ പറഞ്ഞത് യഥാർത്ഥത്തിൽ നേരെ തിരിച്ചാണ് സംഭവിച്ചതെന്നാണ്. ഫ്ളവർ ഗേൾ ഡ്രസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കെയ്റ്റ് നടത്തിയ ചില പരാമർശങ്ങൾ തന്നെ കരയിച്ചു എന്ന് മേഗൻ പറയുന്നു. എന്നാൽ, കെയ്റ്റ് പിന്നീട് ഖേദം പ്രകടിപ്പിച്ചതിനാൽ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെന്നും അവർ തുടര്‍ന്നു.
രാജ്യം ആഘോഷിച്ച രാജകീയ വിവാഹത്തിന് മൂന്നു ദിവസം മുൻപ് തന്നെ ഹാരിയും മെഗനും വിവാഹിതരായി എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ. കാന്റർബറി ആർച്ച്ബിഷപ്പിന്റെ കാർമ്മികത്വത്തിലായിരുന്നു വിവാഹം. തങ്ങൾ തന്നെ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് അദ്ദേഹം അത് നടത്തിതന്നതെന്നും മേഗൻ പറഞ്ഞു. ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം പുറമേ കാണിക്കാനുള്ളതാണ്. ഞങ്ങൾ ഒത്തുചേരുമ്പോൾ അത് തികച്ചും ഞങ്ങളുടെതായ ഒരു സ്വകാര്യ നിമിഷമായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരുന്നു നേരത്തേ വിവാഹം നടത്തിയതെന്നും മേഗൻ പറഞ്ഞു.
മുതിർന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകൾ വിട്ടൊഴിയാൻ തീരുമാനിച്ച നേരം മുതൽ പിതാവ് ചാൾസ് രാജകുമാരൻ തന്നോട് സംസാരിക്കുന്നില്ല എന്ന ഹാരിയുടെ വെളിപ്പെടുത്തലാണ് മറ്റൊരു പ്രധാന കാര്യം. തീരുമാനമെടുത്തതിനു ശേഷം രാജ്ഞിയുമായി മൂന്നു തവണ സംസാരിച്ചിരുന്നതായുംഹാരി വെളിപ്പെടുത്തി. അതിലും ഗുരുതരമായ ആരോപണം, തനിക്കുള്ള സാമ്പത്തിക സഹായം രാജകുടുംബം പൂർണ്ണമായും നിർത്തിവച്ചു എന്ന് ഹാരി പറഞ്ഞതാണ് വരുമാനസ്രോതസ്സുകളൊക്കെ ഒറ്റയടിക്ക് നിർത്തലാക്കുകയായിരുന്നു. അമ്മ ഡയാനാ രാജകുമാരി ഹാരിക്കായി നീക്കിവച്ച പണം മാത്രമായിരുന്നു ബ്രിട്ടൻ വിടുമ്പോൾ രക്ഷക്കെത്തിയത് എന്നും ഹാരി പറഞ്ഞു.
കുടുംബത്തെ മുൾമുനയിൽ നിർത്തി ഒന്നും സംഭവിക്കാത്തതുപോലെ ഹാരിയും മേഗനും
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നെഞ്ചിലേക്ക് തീകോരി എറിഞ്ഞതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തങ്ങളുടെ സ്വകാര്യ ലോകത്ത് സന്തോഷം പങ്കുവയ്ക്കുകയാണ് ഹാരിയും മേഗനും പിന്നെ കുഞ്ഞ് ആർച്ചിയും. ഇന്നലെ വിവദമായ അഭിമുഖം സംപ്രേഷണം ചെയ്ത് മണിക്കൂറുകൾക്ക് ശേഷം ഹാരിയും മേഗനും ആർച്ചിയുമൊത്തുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചു. അവരുടെ ലോസ് ഏഞ്ചലസിലെ ബംഗ്ലാവിലെ പൂന്തോട്ടത്തിൽ നിന്നുള്ളതാണ് ചിത്രം. ഹാരിയുടെയും മേഗന്റെയും സുഹൃത്തുകൂടിയായ ഫോട്ടോഗ്രാഫർ മിസാൻ ഹാരിമാൻ എടുത്തതാണ് ഈ ചിത്രം.
ഗർഭിണിയായ ഭാര്യയെ ചേർത്ത് പിടിച്ചുനിൽക്കുന്ന ഹാരിയുടെ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മേഗന്റെ കൈയിൽ കുഞ്ഞ് ആർച്ചിയുമുണ്ട്. മാറോടടുക്കിപ്പിടിച്ചിരിക്കുന്ന ആർച്ചിയുടെ മുഖം പക്ഷെ കാണാൻ കഴിയുകയില്ല. അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഗ്രാഫർ ഹാരിമാൻ ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. രണ്ടാമതും ഗർഭിണിയായ മേഗന്റെ ഫോട്ടോകൾ ഐ പാഡ് ഉപയോഗിച്ച് എടുത്തത് നേരത്തെ ഇയാൾ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
Stories you may Like
- ബ്രിട്ടീഷ് രാജകുടുംബത്തിലെ പോര് തുടരുന്നു
- കോടതി മുറിയിൽ നിന്ന് രണ്ടാം ദിവസവും വിയർത്ത് ഹാരി രാജകുമാരൻ
- എല്ലാം നഷ്ടപെട്ടവനെപ്പോലെ നിരാശനായി മൂന്നാം നിരയിലെ ഇരിപ്പിടത്തിൽ അസ്വസ്ഥനായി ഹാരി
- ഹാരി കോടതിയിൽ; ബ്രിട്ടണിൽ രാജകുടുംബം ചർച്ചകളിൽ തന്നെ
- പത്രങ്ങളുമായുള്ള നിയമയുദ്ധത്തിൽ പരാജയപ്പെട്ട് ഇംഗ്ലണ്ടിലെ ഹാരി രാജകുമാരൻ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍