ചേട്ടന്റെ ഭാര്യയും അമ്മായിയച്ഛനും രണ്ടനമ്മയും മേഗനെ നശിപ്പിക്കാൻ കഥകൾ മെനഞ്ഞു; കേയ്റ്റും ചാൾസും കാമിലയും ഉപദ്രവിച്ചെന്ന് വിശ്വസിച്ച് മേഗൻ; ഓപ്ര വിൻഫ്രീയുടെ അഭിമുഖം പുറത്തുവരും മുൻപേ ബക്കിങ്ഹാം കൊട്ടാര വിപ്ലവം പൊട്ടിത്തെറിയിലേക്ക്; ബ്രിട്ടീഷ് രാജകുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
പെണ്ണൊരുമ്പെട്ടാൻ ബ്രഹ്മനും തടുക്കാനാവില്ലെന്നാ പഴമൊഴി, അപ്പോഴാണോ രാജകുടുംബം. തുനിഞ്ഞിറങ്ങിയ മേഗൻ മെർക്കൽ ബക്കിങ്ഹാം പാലസിനെതിരെ കത്തിക്കയറുകയാണ്. ഓപ്ര വിൻഫ്രിയുടെ വിവാദം വരും മുൻപ് തന്നെ കൊട്ടാരത്തെയും രാജകുടുംബത്തിനേയും വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകൾ പത്രത്താളുകളിൽ സ്ഥാനം പിടിച്ചുതുടങ്ങി. അമ്മായിയമ്മപ്പോരും നാത്തൂൻ പോരുമൊക്കെയുള്ള ഒരു സാധാരണ കുടുംബം മാത്രമാണ് ബ്രിട്ടീഷ് രാജകുടുംബമെന്നുകൂടി തെളിയിക്കുന്ന ഒരു പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തന്നെക്കുറിച്ചുള്ള ഒരുപാട് കഥകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി പൊതുസമൂഹത്തിൽ തന്റെ പ്രതിച്ഛായ തകർക്കുന്നതിന് കെയ്റ്റ് രാജകുമാരിയും ചാൾസ് രാജകുമാരനും ശ്രമിച്ചു എന്ന് മേഗൻ പറഞ്ഞതായി അവരോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. മേഗന്റെ വിവാഹ സന്ദർഭത്തിലുണ്ടായ ഒരു സംഭവം കെയ്റ്റിനെ കരയിച്ചതു പോലുള്ള കഥകൾ അത്തരത്തിൽ പുറത്തുവന്നതാണത്രെ. മാത്രമല്ല, കൊട്ടാരത്തിലെവിടെയും തങ്ങൾ നിരീക്ഷിക്കപ്പെടുകയായിരുന്നു എന്ന് മേഗനും ഹാരിയും ഭയന്നതായും ഇവർ പറയുന്നു.
രണ്ട് കൊട്ടാരം ജീവനക്കാരെ മേഗൻ അപമാനിച്ച് പുറത്താക്കി എന്ന ആരോപണം വന്ന് രണ്ടു ദിവസം കഴിയുമ്പോഴാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തൽ പുറത്തുവരുന്നത്. ഈ വാർത്ത ശക്തമായി നിഷേധിച്ച മേഗൻ, തന്റെ പ്രതിച്ഛായ തകർക്കുവാനായി മാധ്യമങ്ങളെ ബക്കിങ്ഹാം കൊട്ടാരം ഉപയോഗിക്കുകയാണെന്നും ആരോപിച്ചിരുന്നു. അതിനിടയിൽ വിൻഫ്രിയുമായുള്ള അഭിമുഖം ബ്രിട്ടനിൽ സംപ്രേഷണം ചെയ്യുന്നതിന് എതിരെ ഉയർന്ന എതിർപ്പുകളെ അവഗണിച്ച്, സംപ്രേഷണവുമായി മുന്നോട്ടുപോകാൻ തന്നെയാണ് ഐ ടി വി തയ്യാറെടുക്കുന്നത്. ഫിലിപ്പ് രാജകുമാരൻ ചികിത്സയിൽ ഇരിക്കുമ്പോൾ ഇത്തരം ഒരു പരിപാടി സംപ്രേഷണം ചെയ്യുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്ത് നിരവധിപേർ രംഗത്തു വന്നിരുന്നു.
തനിക്കും ഹാരിക്കും എതിരെ കള്ളക്കഥകൾ മെനയുന്നതിൽ രാജകുടുംബാംഗങ്ങളുടെ പങ്ക് മേഗൻ വിവരിക്കുന്നതിന്റെ ഏതാനും സെക്കന്റുകൾ ഉള്ള ഒരു ട്രെയ്ലറും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അത്തരത്തിലുള്ള ഒരു നടപടിയും കൊട്ടാരത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല എന്നാണ് കൊട്ടാരം വ്യക്തമാക്കുന്നത്. ജീവനക്കാർ മുഴുവൻ അവരെ നശിപ്പിക്കുവാൻ ശ്രമിക്കുന്നുവെന്ന് അവർ വെറുതെ ഭയക്കുകയായിരുന്നു എന്നും ചില കൊട്ടാരം വൃത്തങ്ങൾ പറയുന്നു.
മേഗന്റെ വിവാഹ സന്ദർഭത്തിൽ രാജ്ഞിയുടെ വസ്ത്രാലങ്കാര വിദഗ്ദയായ ഏഞ്ചെല കെല്ലിയോട് ഹാരി തട്ടിക്കയറി എന്നുതുടങ്ങിയ വാർത്തകൾ പുറത്ത് പ്രചരിക്കാൻ ഇടയായത് കെയ്റ്റ് രാജകുമാരി, ചാൾസ് രാജകുമാരൻ, കാമില തുടങ്ങിയവരിലൂടെയാണെന്നാണ് മേഗൻ വിശ്വസിക്കുന്നത്. അതിനിടെ, ഉയർന്ന എതിർപ്പുകൾ അവഗണിച്ച് പരിപാടി ബ്രിട്ടനിൽ സംപ്രേഷണം ചെയ്യുമെന്ന തീരുമാനിച്ച ഐ ടി വി ഇന്നലെ അതിന്റെ ഒരു ടീസർ പുറത്തുവിട്ടു. തന്നെയും ഹാരിയേയും അപമാനിക്കുവാൻ കഥകൾ കെട്ടിച്ചമയ്ക്കാനാണ് കൊട്ടാരം തീരുമാനിച്ചിരിക്കുന്നതെങ്കിൽ, തനിക്ക് നിശബ്ദയായി ഇരിക്കാൻ കഴിയില്ലെന്ന് അതിൽ മെഗൻ പറയുന്നുണ്ട്.
ബ്രിട്ടീഷ് സമയം ഞായറാഴ്ച്ച രാവിലെ 1 മണിക്കായിരിക്കും ഈ അഭിമുഖം അമേരിക്കയിൽ സംപ്രേഷണം ചെയ്യുക. തിങ്കളാഴ്ച്ച രാവിലെ 8 മണിക്കാണ് ഐ ടി വി ഇത് ബ്രിട്ടനിൽ സംപ്രേഷണം ചെയ്യുക. ഇത് അമേരിക്കയിൽ സംപ്രേഷണം ചെയ്യുന്ന സമയത്ത്, ബി ബി സിയിൽ കൊറോണ പ്രതിസന്ധിയുടെ ആഗോള പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഒരു പ്രത്യേക പരിപാടിയായിരിക്കും സംപ്രേഷണം ചെയ്യുക. ഇതിൽ രാജ്ഞിയും മറ്റു രാജകുടുംബാംഗങ്ങളും പങ്കെടുക്കുമെന്നറിയുന്നു.
നേരത്തേ ഹാരിയുടെ അവശേഷിച്ച രാജപദവികൾ കൂടി നീക്കം ചെയ്ത സമയത്ത് സേവനം ചെയ്യുവാൻ രാജപദവി ആവശ്യമില്ലെന്ന ഹാരിയുടെ വാചകം രാജ്ഞിയെ അവഹേളിക്കുന്നതായിരുന്നു എന്ന് കരുതുന്നവർ ഏറെയാണ്. അതുകൊണ്ടു തന്നെ കുടുംബത്തിനൊപ്പം പ്രവർത്തിക്കാത്ത ഇവർ ബി ബി സിയുടെ പരിപാടിയിൽ ഉണ്ടാകില്ല എന്നറിയുന്നു.
ഫിലിപ്പ് രാജകുമാരൻ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന വാർത്ത പുറത്തുവന്നതോടെ അമേരിക്കയിലും ബ്രിട്ടനിലും ഈ പരിപാടി സംപ്രേഷണം ചെയ്യുന്നത് നീട്ടിവയ്ക്കുവാൻ പല കോണുകളിൽ നിന്നും ഹാരിയുടെയും മേഗന്റെയും മേൽ സമ്മർദ്ദം ഏറുന്നുണ്ട്. എന്നാൽ, എപ്പോൾ സംപ്രേഷണം ചെയ്യണം എന്നത് പൂർണ്ണമായും ടി വി ചാനലിന്റെ ഉത്തരവാദിത്തമാണെന്നും തങ്ങൾക്ക് അതിൽ കൈയില്ലെന്നുമുള്ള നിലപാടിലണ് ഹാരിയും മേഗനും.
Stories you may Like
- മേഗൻ മെർക്കൽ പ്രസിദ്ധീകരിക്കുന്ന ബുക്കിൽ പേരുണ്ടോയെന്ന് ഉറ്റുനോക്കി ആരാധകർ
- പ്ലെയിനുകളുടെ ട്രെയ്ഡ് സീക്രട്ടുകൾ വിവരിച്ചുകൊണ്ട് ട്രാവൽ എക്സ്പർട്ട്
- വിശദീകരണം ചോദിച്ച് കത്തയച്ചിട്ടും രാജാവ് മറുപടി അയച്ചില്ല; കലിപ്പ് മാറാതെ മേഗൻ
- വിചിത്രമായ ഒരു ജീവിത കഥയറിയാം
- മേഗൻ മെർക്കൽ ലോകത്തേ എറ്റവും സ്വാധീനമുള്ള മോഡലായി മാറുമോ?
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍