മ്യാന്മറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ്ങ് സാൻ സൂചി അടക്കമുള്ള ഭരണാധികാരികൾ വീട്ടുതടങ്കലിൽ; തെരഞ്ഞെടുപ്പിൽ സൂചി അധികാരം ഉറപ്പിച്ചതിന് പിന്നാലെ സൈനിക ഇടപെടൽ; പ്രധാന കേന്ദ്രങ്ങളെല്ലാം പട്ടാളത്തിന്റെ നിയന്ത്രണത്തിൽ; ഇന്ത്യയുടെ അയൽരാജ്യത്ത് രാത്രിയിൽ നാടകീയ നീക്കങ്ങൾ; പട്ടാളഭരണത്തിലേക്ക് വീണ് ബർമ്മ
മറുനാടൻ മലയാളി ബ്യൂറോ
ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച അന്നുമുതൽ തന്നെ തികച്ചും ഒരു അശാന്തഭൂമികയായി മാറിയ മ്യാന്മറിൽ വീണ്ടും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സമാധാനം ഇല്ലാതെയാവുകയാണ്. മ്യാന്മർ നേതാവും സമാധാനത്തിനുള്ള നൊബൽ പുരസ്കാര ജേതാവുമായ ഓങ്ങ് സാൻ സൂ ചിക്കൊപ്പം മറ്റു ഭരണാധികാരികളെയെല്ലാം വീട്ടുതടങ്കിലാക്കി ഒരു പട്ടാള അട്ടിമറി നടന്നിരിക്കുകയാണിവിടെ. അതിരാവിലെ അപ്രതീക്ഷിതമായി നടത്തിയ ഒരു ആക്രമണത്തിലൂടെയാണ് സൂ ചി ഉൾപ്പടെയുള്ള നേതാക്കളെ തടവിലാക്കിയതെന്ന് നാഷണൽ ലീഗ് ഫോർ ഡെമോക്രസി വക്താവ് അറിയിച്ചു.
സർക്കാരിനും പട്ടാളത്തിനും ഇടയിലുള്ള സംഘർഷം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വല്ലാതെ വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. തികച്ചും വ്യാജമെന്ന് പട്ടാളം പ്രഖ്യാപിച്ച ഒരു തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടായിരുന്നു അഭിപ്രായവ്യത്യാസം പൊട്ടിമുളച്ചത്. സൂ ചിക്കൊപ്പം പ്രസിഡണ്ട് വിൻ മൈന്റും തടവിലാണെന്നാണ് പാർട്ടി വക്താക്കൾ അറിയിച്ചത്. അതേസമയം സൈന്യത്തിന്റെ വക്താക്കൾ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ബർമ്മയുടെ ആദ്യകാല ചരിത്രം ഒറ്റനോട്ടത്തിൽ
ക്രിസ്തുവിന് ശേഷം 849 മുതൽക്കാണ് ബർമ്മ എന്ന രാജ്യത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. അയൽരാജ്യങ്ങളുമായി നിതാന്ത യുദ്ധത്തിൽ ഏർപ്പെട്ടിരുന്നവരായിരുന്നു അക്കാലത്തെ ബർമ്മൻ രാജാക്കന്മാർ. എന്നിരുന്നലും തെക്ക് കിഴക്കൻ ഏഷ്യയിലെ ഏറ്റവുംവലിയ സാമ്രാജ്യമായിരുന്നു അക്കാലത്ത് ബർമ്മ. 1885-ലെ മൂന്നാം ആംഗ്ലോ-ബർമ്മീസ് യുദ്ധത്തോടെയാണ് ബർമ്മയിൽ രാജഭരണത്തിന് അറുതി വരുന്നത്. നൂറിലധികം വ്യത്യസ്ത വംശജർ ഉള്ള ബർമ്മയിലെ പക്ഷെ 68 ശതമാനത്തോളം വരുന്ന ബാമർ വംശജരനാണ് ഭൂരിപക്ഷം.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇവർ ജപ്പാനോടൊപ്പം ചേർന്ന് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ന്യുനപക്ഷമായ മറ്റു വംശജർ ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നു. യുദ്ധത്തിനുശേഷം 1948-ൽ ബർമ്മ സ്വതന്ത്രയായപ്പോൾ ഈ വംശീയ വിരോധം അതിന്റെ കൊടുമുടിയിൽ എത്തിയിരുന്നു. ബ്രിട്ടീഷുകാർ ബർമ്മ വിട്ടുപോയപ്പോൾ സ്വാഭാവികമായും അധികാരം ഭൂരിപക്ഷ വംശജരായ ബാമർ വംശക്കാരുടെ കൈകളിലെത്തി.
എന്നാൽ, സ്വാതന്ത്ര്യ സമര പോരാളികൂടിയായ ഓങ്ങ് സാൻ മറ്റു വംശക്കാരുമായി നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. തികച്ചും സ്വതന്ത്രവും നിഷ്പക്ഷവുമായി പിൻ-ലോംഗ് അഗ്രിമെന്റ് എന്ന ബർമ്മീസ് ഭരണഘടനയുടെ ശില്പികളിൽ പ്രമുഖനും ഇദ്ദേഹമായിരുന്നു. എന്നാൽ, അധികം താമസിയാതെ അദ്ദേഹം മരണപ്പെട്ടു. രാഷ്ട്രീയ എതിരാളികളുടെ ആക്രമണത്തിലായിരുന്നു അദ്ദേഹം കൊല്ലപ്പെട്ടത്. ഇതോടെ സമാധാനം ബർമ്മക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു.
ജനാധിപത്യ ഭരണകൂടമെന്ന പേരിൽ സർക്കാരുകൾ നിലവിൽ വന്നെങ്കിലും അവയിലൊക്കെയും ജനാധിപത്യം പേരിനു മാത്രമായിരുന്നു. 1962-ലെ അട്ടിമറിക്ക് ശേഷം പേരിനു മാത്രമുണ്ടായിരുന്ന ജനാധിപത്യവും ഇല്ലാതെയായി. ബർമ്മ സോഷ്യലിസ്റ്റ് പ്രോഗ്രാം പാർട്ടി എന്ന അതിതീവ്ര ദേശീയതയുടെ വക്താക്കൾ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയതോടെ ഏക പാർട്ടി സംവിധാനം ആവിഷ്കരിക്കപ്പെടുകയായിരുന്നു. എന്നാൽ 1988-ൽ മറ്റൊരു അട്ടിമറിയിലൂടെ സ്റ്റേർ പീസ് ആൻഡ് ഡെവെലപ്മെന്റ് കൗൺസിൽ (എസ് പി ഡി സി) അധികാരം പിടിച്ചെടുത്തതോടെ ഈ സമ്പ്രദായം അവസാനിച്ചു.
പിന്നീട് അവിടെ നടന്നത് അഭ്യന്തര അടിച്ചമർത്തലുകളും വേട്ടയാടലുകളുമായിരുന്നു. കരേൻ, കരേന്നി, മോൻ തുടങ്ങിയ ന്യുനപക്ഷ വംശങ്ങളിൽ പെട്ട ധാരാളം പേർക്ക് അയൽരാജ്യമായ തായ്ലാൻഡിൽ അഭയം തേടേണ്ടതായി വന്നു. രാജ്യം വിട്ടോടാൻ മടിച്ച വാ, ഷാൻ തുടങ്ങിയ ന്യുനപക്ഷ വംശങ്ങളിലെ ആളുകളുടേ സ്വത്തുക്കൾ പിടിച്ചെടുക്കുകയും അവരെ നിർബന്ധിത തൊഴിലിന് വിടുകയും ചെയ്തു.
പുതിയ ഭരണഘടനയും തെരഞ്ഞെടുപ്പും
പിന്നീട് 2008 ലാണ് അപ്പോഴേക്കും മ്യാന്മാർ ആയിക്കഴിഞ്ഞിരുന്ന ബർമ്മയ്ക്ക് പുതിയ ഭരണഘടന ഉണ്ടാകുന്നത്. മ്യാന്മാർ സൈന്യമായിരുന്നു ഈ ഭരണഘടന രൂപപ്പെടുത്തിയത്. 2008 മെയ് 10ന് ഇതുമായി ബന്ധപ്പെട്ട് നടത്തിയ വോട്ടെടുപ്പിൽ 99 ശതമാനം മ്യാന്മാർ പങ്കെടുത്തിരുന്നു എന്നാണ് കണക്ക്. അതിൽ 92.4% പേരുടെ അംഗീകാരത്തോടെയാണ് ഇത് നിലവിൽ വന്നത്. ഇതോടെ ബഹുപാർട്ടി സമ്പ്രദായത്തിലുൾല തെരഞ്ഞെടുപ്പും നിലവിൽ വന്നു.
2020-ലെ തെരഞ്ഞെടുപ്പ്
2010-ലെ തെരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് ഓഫ് ഡെമോക്രസിക്കായിരുന്നു വിജയം. എന്നാൽ അവർക്ക് അധികാരത്തിൽ ഏറാനായില്ല. സൈനിക പിന്തുണയുള്ള യൂണിയൻ സോളിഡാരിറ്റി ആൻഡ് ഡെവലപ്പ്മെന്റ് പാർട്ടിയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഐക്യരാഷ്ട്ര സംഘടനയും പാശ്ചാത്യ രാജ്യങ്ങളും ഈ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. എന്നാൽ, റഷ്യയും ചൈനയും ഇവർക്ക് അനുകൂലമായ നിലപാടുകളാണെ എടുത്തത്.
പിന്നീട് 2012 ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച 44 മണ്ഡലങ്ങളിൽ 43 ലും ജയിച്ച് നാഷണൽ ലീഡ് ഫോർ ഡെമോക്രസി വീണ്ടും ശക്തിതെളിയിച്ചു. പിന്നീട് 2015-ൽ നടന്ന തെരഞ്ഞെടുപ്പ് അന്താരാഷ്ട്ര നിരീക്ഷകരുടെ സാന്നിദ്ധ്യത്തിലായിരുന്നു. ഇതിൽ വ്യക്തമായ ഭൂരിപക്ഷം നാഷണൽ ലീഗ് ഫോർ ഡെമോക്രസി കൈവരിച്ചു. എന്നിരുന്നാലും ഭരണഘടനാ വിലക്കുണ്ടായിരുന്നതിനാൽ പാർട്ടി നേതാവ് ഓങ്ങ് സാൻ സൂ ചി ക്ക് പ്രസിഡന്റ് സ്ഥാനത്ത് എത്താൻ കഴിഞ്ഞില്ല. ഇതോടെ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയുടെ മറ്റൊരു നേതാവായ വിൻ മൈന്റ് പ്രസിഡണ്ടായും ഓങ്ങ് സാൻ സൂ ചി സ്റ്റേറ്റ് കൗൺസിലറായും പുതിയ സർക്കാർ നിലവിൽ വന്നു.
സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷം
ജനാധിപത്യ സമ്പ്രദായം നടപ്പിലായെങ്കിലും അധികാരം പൂർണ്ണമായും വിട്ടുകൊടുക്കാൻ സൈന്യം തയ്യാറായിരുന്നില്ല. മ്യാന്മാർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫിന് ഇപ്പോഴും പാർലമെന്റിലേക്ക് 25 ശതമാനം അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുവാനുള്ള അധികാരമുണ്ട്. മാത്രമല്ല രാജ്യത്തിന്റെ സൈന്യത്തെ നിയന്ത്രിക്കുന്ന പ്രതിരോധ വകുപ്പിന് മേൽ സമ്പൂർണ്ണ അധികാരമുള്ള പ്രതിരോധ വകുപ്പ് മന്ത്രിയെ നിയമിക്കാനുള്ള അധികാരവും സൈനീക മേധാവിക്കാണ്. അതുപോലെ തന്നെ, പൊലീസിനെ നിയന്ത്രിക്കുന്ന അഭ്യന്തര വകുപ്പിന്റെയും, അതിർത്തി സുരക്ഷാ വകുപ്പിന്റെയും മന്ത്രിമാരെ നിശ്ചയിക്കുന്നതും പട്ടാള മേധാവിയാണ്.
നവംബർ തെരഞ്ഞെടുപ്പിനു ശേഷം പുതിയ പാർലമെന്റിന്റെ യോഗം ചേരാനിരിക്കവേയാണ് ഇപ്പോൾ അട്ടിമറി നടന്നിരിക്കുന്നത്. സൂ ചിയുടെ പാർട്ടിക്ക് വൻഭൂരിപക്ഷം ലഭിച്ച തെരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നിട്ടുണ്ട് എന്ന് സൈന്യം ആരോപിച്ചിരുന്നു. അവിടെ നിന്നാണ് സർക്കാരും സൈന്യവുമായുള്ള അഭിപ്രായവ്യത്യാസം ആരംഭിക്കുന്നത്. എന്നാൽ, ആവശ്യമില്ലാത്ത ആരോപണങ്ങൾ ഉയർത്തി തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തികൾ രംഗത്തെത്തിയിരുന്നു. എന്നാൽ, വിദേശ നയതന്ത്ര വക്താക്കൾ അനാവശ്യമായി മ്യാന്മാറിനെതിരെ കഥകൾ മെനയുകയാണെന്നായിരുന്നു മ്യാന്മാർ സൈന്യം പ്രതികരിച്ചത്.
പട്ടാള അട്ടിമറി
കഴിഞ്ഞയാഴ്ച്ച തന്നെ ഒരു അട്ടിമറിക്കുള്ള തയ്യാറെടുപ്പുകൾ മ്യാന്മർ സൈന്യം നടത്തിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൈന്യത്തിനനുകൂലമായ പല പ്രകടനങ്ങളും രാജ്യത്തെ ചില നഗരങ്ങളിൽ നടന്നു. മാത്രമല്ല പലയിടങ്ങളിലും പട്ടാള ടാങ്കുകൾ തെരുവിലിറക്കിയിരുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപായാണ് ഇത്തരത്തിലുള്ള നടപടികളെന്ന്ത് ചിന്തിക്കണം. അതുപോലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ നടപടികൾ എടുക്കുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. എന്നാൽ എത്തരത്തിലുള്ള നടപടികളായിരിക്കും എന്നത് അവർ വ്യക്തമാക്കിയിരുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്