Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രംപ് ഒരു റഷ്യൻ ചാരനായിരുന്നോ? 40 വർഷം മുൻപ് തകർച്ചയിൽ നിന്നും രക്ഷിച്ച് വളർത്തിയെടുത്ത് ട്രംപിനെ പ്രസിഡണ്ട് ആക്കിയത് റഷ്യൻ ചാര സംഘടനയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം

ട്രംപ് ഒരു റഷ്യൻ ചാരനായിരുന്നോ? 40 വർഷം മുൻപ് തകർച്ചയിൽ നിന്നും രക്ഷിച്ച് വളർത്തിയെടുത്ത് ട്രംപിനെ പ്രസിഡണ്ട് ആക്കിയത് റഷ്യൻ ചാര സംഘടനയോ? ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം

മറുനാടൻ മലയാളി ബ്യൂറോ

ഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ട്രംപിനെ വളർത്തി വലുതാക്കിയത് റഷ്യൻ ചാരസംഘടനയാണെന്ന വിവാദ വെളിപ്പെടുത്തലുമായി ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു. ട്രംപിനും റഷ്യയ്ക്കും ഒരുപോലെ പ്രയോജനകരമായ ഒരു ബന്ധമായിരുന്നു അതെന്നും വെളിപ്പെടുത്തൽ. 80 കളിലും 90 കളിലും നിരവധി തവണ ടംപ് കടംകേറി മുടിയാറായപ്പോൾ അദ്ദേഹത്തിന്റെ റിയൽഎസ്റ്റേറ്റ് ബിസിനസ്സുകളിൽ പണമിറക്കി ട്രംപിനെ അതിൽ നിന്നെല്ലാം കരകയറ്റിയതും റഷ്യൻ ചാരസംഘടനായണെന്ന് ഈ പുസ്തകത്തിൽ പറയുന്നു.

ഹൗസ് ഓഫ് ബുഷ്, ഹൗസ് ഓഫ് സൗദ് തുടങ്ങി ആറോളം ബെസ്റ്റ് സെല്ലറുകൾ രചിച്ചിട്ടുള്ള ക്രെയ്ഗ് അങ്കർ ആണ് തന്റെ പുതിയ പുസ്തകമായ അമേരിക്കൻ കോംപ്രോമാറ്റ്, ഹൗ കെ ജി ബി കൾട്ടിവേറ്റഡ് ട്രംപ് എന്ന പുസ്തകത്തിലൂടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 1987-ൽ മോസ്‌കോയിൽ ട്രംപ് ഹോട്ടൽ പണിയുവാനുള്ള മുന്നൊരുക്കൾക്ക് എന്നപേരിൽ ട്രംപ് നടത്തിയ യാത്രയിലാണ് ട്രംപും കെ ജി ബിയുമായുള്ള ബന്ധം സുദൃഢമായതെന്നും അതിൽ പറയുന്നു.

ഈ യാത്രയിൽ അമേരിക്കൻ ജനാധിപത്യത്തെ നശിപ്പിക്കുവാനുള്ള ഒളിയുദ്ധങ്ങൾക്ക് ട്രംപിന്റെ സഹായം അവർ തേടി. അതിനു പകരമായിട്ടായിരുന്നു അളവില്ലാത്ത പണമൊഴുക്കി പല സന്ദർഭങ്ങളിലും ട്രംപിനെ രക്ഷിച്ചുവന്നത്. പിന്നീട് ട്രംപ് പ്രസിഡണ്ടായപ്പോൾ ഇതിനെല്ലാം പ്രത്യൂപകാരം ചെയ്തുവെന്നും, പുട്ടിന് ആവശ്യമുള്ളതെല്ലാം നൽകി എന്നും ഈ പുസ്തകത്തിൽ പറയുന്നു. ഉയർന്ന തലത്തിലെ ഉദ്യോഗസ്ഥർ, റഷ്യയിൽ നിന്നും കൂറുമാറിയവർ, മുൻ സി ഐ എ ഉദ്യോഗസ്ഥർ, എഫ് ബി ഐയുടെ കൗണ്ടർ ഇന്റലിജന്റ് ഏജന്റുമാർ, നിയമജ്ഞർ തുടങ്ങി വിവിധരംഗങ്ങളിലുള്ള നിരവധിപേരുമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഈ പുസ്തകം രചിച്ചിട്ടുള്ളത്.

ട്രംപിനെതിരെ ആരംഭിച്ച നിരവധി അന്വേഷണങ്ങൾ വഴിതെറ്റി പാതിവഴിയിൽ നിന്നുപോയതിനു പുറകിലെ വൃത്തികെട്ട രഹസ്യങ്ങളും അങ്കർ തുറന്നു കാണിക്കുന്നുണ്ട്. റഷ്യയിലെ ഉന്നതർക്കും സിലിക്കോൺ വാലിയിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാഴ്‌ച്ചവെച്ചിരുന്ന ജെഫ്രി എപ്സ്റ്റീനുമായി ട്രംപിനുണ്ടായിരുന്ന അടുത്ത സൗഹൃദത്തിലൂടെയായിരുന്നു റഷ്യാക്കാരും ട്രംപുമായി അടുത്തതെന്നും ഇതിൽ പറയുന്നുണ്ട്. എപ്സ്റ്റീന്റെ കീഴിലുള്ള പെൺകുട്ടികളുമായി ട്രംപ് ബന്ധം പുലർത്തിയിരുന്ന കാലത്തുതന്നെയാണ് എപ്സ്റ്റീൻ വഴി ട്രംപ് മെലാനിയയുമായി പരിചയപ്പെടുന്നതെന്നും ഗ്രന്ഥകാരൻ അവകാശപ്പെടുന്നു.

ട്രംപ് ഈ പെൺകുട്ടികളുമായി നടത്തിയ ലൈംഗിക ബന്ധങ്ങളുടെ നിരവധി വീഡിയോ ദൃശ്യങ്ങൾ പിന്നീട് ഉപയോഗിക്കുവാനായി എപ്സ്റ്റീൻ സൂക്ഷിച്ചിരുന്നുവത്രെ! പതിനെട്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളുമായുള്ള ദൃശ്യങ്ങളാണ് ഇവയൊക്കെ. ട്രംപിനെ ബ്ലാക്ക് മെയിൽ ചെയ്യുവാനായി ഇതൊക്കെ സൂക്ഷിച്ചു വയ്ക്കുകയായിരുന്നു.

ട്രംപിന്റെ റഷ്യയുമായുള്ള ബന്ധം ആരംഭിക്കുന്നത് 1976 ലാണ്. അന്ന്, ക്യുൻസ് മുതൽ മാൻഹാട്ടൻ വരെ റിയൽ എസ്റ്റേറ്റ് ബിസിനസ്സിലായിരുന്നു ട്രംപ്. മാഫിയാ ലോയർ എന്ന പേരിൽ കുപ്രസിദ്ധനായ നിയമജ്ഞൻ റോയ് കോഹനാണ് നികുതിവെട്ടിക്കുവാനുള്ള മാർഗ്ഗങ്ങൾ ട്രംപിന് പറഞ്ഞുകൊടുത്തത്. പാർക്ക് അവന്യൂവിലെ ഗ്രാൻഡ് സെൻട്രൽ സ്റ്റേഷനു സമീപമുള്ള പഴയ കോമ്മഡോർ ഹോട്ടൽ അങ്ങനെയാണ് നിസാരവില രേഖകളിൽ കാണിച്ച് ട്രംപ് വാങ്ങുന്നത്. തീർത്തും വികൃതമായ ഈ കെട്ടിടം ഗ്രാൻഡ് ഹയാത്ത് ന്യുയോർക്ക് എന്ന മനോഹരസൗധമാക്കി മാറ്റുന്നതിനിടയിലാണ് റഷ്യാക്കാരുമായുള്ള ബന്ധം ആരംഭിക്കുന്നത്.

ഈ ഹോട്ടലിൽ ഉപയോഗിക്കുവാനായി നിരവധി ടെലിവിഷൻ സെറ്റുകൾ വാങ്ങുവാൻ ട്രംപ് ഫിഫ്ത്ത് അവന്യൂവിലെ ജോയ്-ലുഡ് ഇലക്ട്രോണിക്സ് സന്ദർശിച്ചു. ഈ സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാളായ സെയ്മൺ എന്നറിയപ്പെടുന്ന സാം ക്രിസ്ലിൻ 1972-ൽ മൻഹാട്ടനിലേക്ക് കുടിയേറിയ ഒരു ഉക്രേനിയൻ യഹൂദനായിരുന്നു. ഇതിന്റെ മറ്റൊരു ഉടമസ്ഥനും പഴയ സോവ്യറ്റ്കാരൻ തന്നെയായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്നുള്ള നയതന്ത്രവിദഗ്ദർ, കെ ജി ബി ഉദ്യോഗസ്ഥർ എന്നിവർക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം നൽകിയിരുന്നത് ഈ സ്ഥാപനമായിരുന്നു.

അന്ന്, സോവിയറ്റ് യൂണിയനിലേക്ക് തിരികെ കൊണ്ടുപോകാവുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ വിറ്റിരുന്ന ഏകസ്ഥാപനവും അതായിരുന്നു. കാരണം അന്ന് യൂറോപ്പിലും സോവ്യറ്റ് യൂണിയനിലും നിലനിന്നിരുന്ന പാൽ സിസ്റ്റത്തിലുള്ളവ ഇവിടെ മാത്രമായിരുന്നു ലഭ്യമായിരുന്നത്. 30 ദിവസത്തെ ക്രെഡിറ്റിനായിരുന്നു ട്രംപ് ഇവിടെനിന്നും ടിവികൾ വാങ്ങിയത്. പണമിടപാടുകളുടെ കാര്യത്തിൽ കാർക്കശ്യക്കാരനായ കിസ്ലിൻ ഇത് എങ്ങനെ അനുവദിച്ചു എന്നത് ഒരു അദ്ഭുതമായിരുന്നു.

ഇത്തരത്തിൽ ഇരട്ട സാങ്കേതികവിദ്യയുള്ള ടി വി സെറ്റുകൾ ഗ്രാൻഡ് ഹയത്തിൽ എന്തിനായിരുന്നു ആവശ്യമെന്നാണ് ഗ്രന്ഥകാരൻ ചോദിക്കുന്നത്. സോവിയറ്റ് യൂണിയനിൽ നിന്നുള്ള പ്രക്ഷേപണങ്ങൾ ലഭ്യമാക്കുക എന്നതുമാത്രമായിരുന്നു ഉദ്ദേശമെന്നും പറയുന്നു. കെ ജി ബിയുമായി സഹകരിക്കാമെന്ന ധാരണ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു കിസ്ലിനും മറ്റു പലരും അമേരിക്കയിലേക്ക് കുടിയേറിയതെന്ന് പുസ്തകത്തിൽ പറയുന്നു. അതേസമയം, ഇത്രയധികം സോവിയറ്റ് യഹൂദന്മാർക്ക് അമേരിക്കയിൽ താമസമനുവദിക്കുന്നത് ചോദ്യം ചെയ്തവരെയൊക്കെ യഹൂദവിരുദ്ധരായി ചിത്രീകരിക്കാനും തുടങ്ങി.

അമേരിക്കയിൽ ഒരു നിർണ്ണായക സ്വാധീനം ഉണ്ടാക്കാൻ കാത്തിരുന്ന കെ ജി ബി നോട്ടമിട്ടത് തികഞ്ഞ യാഥാസ്ഥികനും, അധികാരഭ്രാന്തനുമായിരുന്ന ട്രംപിനെയായിരുന്നു. വിവിധ പേരിലുള്ള വ്യാജ കമ്പനികളിലൂടെ ട്രംപിന്റെ കൈകളിലേക്ക് അങ്ങനെ റഷ്യൻ മാഫിയയുടെ പണം ഒഴുകിയെത്താൻ തുടങ്ങി. 1977- ൽ ചെക്ക് പൗരയായ ഇവാന സെൽനിക്കോവയെ ട്രംപ് വിവാഹം കഴിച്ച അന്നുമുതൽ തന്നെ ട്രംപ് കെ ജി ബിയുടെ നിരീക്ഷണ വലയത്തിലായി എന്നാണ് പുസ്തകത്തിൽ പറയുന്നത്. അന്നേ തനിക്ക് ഒരുനാൾ അമേരിക്കയുടെ പ്രസിഡണ്ടാകണം എന്ന ആഗ്രഹം ട്രംപ് പ്രകടിപ്പിച്ചിരുന്നു.

അധികാര പ്രമത്തതയും, സ്വേച്ഛാധിപത്യ സ്വഭാവവും, അരവട്ടുമൊക്കെയയിരുന്നു ട്രംപിൽ കെ ജി ബിയെ ആകർഷിച്ച ഗുണങ്ങൾ എന്ന് അങ്കർ പറയുന്നു. ട്രംപിലൂടെ പണമൊഴുക്കി നിരവധിപേരെയാണ് കെ ജി ബി സ്വാധീനിച്ചത്. അതിലൊരാളായിരുന്നു എപ്സ്റ്റീൻ. കോണി ഐലണ്ടിലെ മുൻസിപ്പൽ പാർക്ക് വകുപ്പിലെ ജീവനക്കാരന്റെ മകനായ എപ്സ്റ്റീൻ പിന്നീട് ശതകോടീശ്വരനായി മാറി. നിരവധി സ്ത്രീകളും പെൺകുട്ടികളുമായിരുന്നു അയാളുടെ വീട്ടിൽ ഉണ്ടായിരുന്നത്. സെക്സ് പാർട്ടികൾ നടത്തി ലോകത്തിലെ പല പ്രമുഖരുമായി അടുത്തബന്ധം സ്ഥാപിക്കാൻ ഇയാൾക്കായി.

എന്നാൽ, ഓരോ പ്രമുഖന്റെയും സ്വകാര്യ ലീലാവിലാസങ്ങൾ എപ്സ്റ്റീൻ വീഡിയോയിൽ പകർത്തുന്നുണ്ടായിരുന്നു. ഇത് പിന്നീടുള്ള വിലപേശലിനായി മാറ്റിവച്ചു. സൗന്ദര്യ മത്സരത്തിന്റെയും, മോഡലിംഗിന്റെയും പേരിൽ റഷ്യയിൽ നിന്നുമ്നിരവധി സുന്ദരിമാരെ കൊണ്ടുവരികയും സെക്സ് പാർട്ടികളിൽ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട് ഇയാൾ. ഒരിക്കൽ ഒരു കലണ്ടർ ഗേൾ മത്സരത്തിനായി 28 സുന്ദരിമാരെയാണ് ഇയാൾ ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാർ-എ -ലാഗോ റിസോർട്ടിൽ എത്തിച്ചതെന്ന് ഗ്രന്ഥകാരൻ പറയുന്നു. അന്ന് അവിടെ പുരുഷന്മാരായി ഉണ്ടായിരുന്നത് ട്രംപും എപ്സ്റ്റീനും മാത്രമായിരുന്നത്രെ!

അടുത്തയിടെ പ്രായമാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ എപ്സ്റ്റീൻ അറസ്റ്റിലായപ്പോൾ അയാളുടെ വീട്ടിൽ റേയ്ഡ് നടത്തിയ എഫ് ബി ഐ, വീഡീയോ റെക്കോർഡിങ് ഉപകരണങ്ങളും നിരവധി പ്രമുഖരുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകളും ഹാർഡ് ഡിസ്‌കുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. പരസ്പരം രഹസ്യങ്ങൾ അറിയാമായിരുന്ന എപ്സ്റ്റീനും ട്രംപും തമ്മിൽ പിണങ്ങുന്നത് 2004 ലാണ്. കടബാദ്ധ്യത തീർക്കുവാനായി വിൽപനയ്ക്ക് വച്ചിരുന്ന പാം ബീച്ചിലെ ഒരു ബംഗ്ലാവ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു പിണക്കത്തിന് കാരണം.

പിന്നീട് ട്രംപ് അധികാരത്തിലിരുന്ന ആദ്യ മൂന്നു വർഷക്കാലയളവിനുള്ളിൽ തന്നെ 20,000 ത്തിൽ അധികം തെറ്റായ വിവരങ്ങൾ നൽകിയ പ്രസിഡണ്ടായി ട്രംപ് മാറി. ഇതുതന്നെയായിരുന്നു അവസാന കാലത്ത് കോവിഡ് വ്യാപനം ഉണ്ടായപ്പോഴും ട്രംപ് ചെയ്തത്. അമേരിക്കക്കാർ മരിക്കുകയാണോ എന്നകാര്യം പോലും ട്രംപ് അന്വേഷിച്ചില്ലെന്ന് പുസ്തകത്തിൽ കുറ്റപ്പെടുത്തുന്നു. ശാസ്ത്രത്തിനു വിരുദ്ധമായ കാര്യങ്ങളും, നുണകലൂം പ്രചരിപ്പിച്ച് കൂടുതൽ അമേരിക്കക്കാരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു ട്രംപ് എന്നും അങ്കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP