ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനെ ആക്രമിച്ച് ട്രംപ് ലക്ഷ്യമിടുന്നത് സ്ഥാനമൊഴിയലിന് കൊഴുപ്പു കൂട്ടാൻ; മനസ്സിലുള്ളത് 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയവും; ആണവ പിതാവിനെ കൊന്നവരോട് പ്രതികാരം തീർക്കാൻ ഉറച്ച് രണ്ട് കൽപ്പിച്ച് ഇറാനും; ഇസ്രയേലും സർവ്വ സന്നാഹങ്ങളുമായി എന്തിനും തയ്യാർ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; കൊറോണയ്ക്കിടെ ലോകത്തിന് പുതിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: പശ്ചിമേഷ്യ യുദ്ധ ഭീതിയിൽ. ഇസ്രയേലിനെ ആക്രമിക്കാനാണ് ഇറാന്റെ പദ്ധതി. അടൂത്തിടെ രാജ്യത്തെ നടുക്കിയ രണ്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കൊടുംപകയോടെ തിരിച്ചടിക്കൊരുങ്ങുകയാണ് ഇറാൻ എന്നാണ് റിപ്പോർട്ട്. ഭരണം വിട്ടൊഴിയാൻ മടികാണിക്കുന്ന ട്രംപ് യുദ്ധത്തിലൂടെ തന്റെ പിൻവാങ്ങലിന് കൊഴുപ്പേകാൻ പരിശ്രമിക്കുമ്പോൾ യുദ്ധത്തിനുള്ള സർവ്വസന്നാഹങ്ങളും കോപ്പുകൂട്ടി ഇസ്രയേലും തയ്യാറായി കഴിഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ട്രംപിന് മോഹമുണ്ട്. അതുകൂടി മുന്നിൽ കണ്ടാണ് വിരനായി പടിയിറങ്ങാനുള്ള നീക്കം.
ഇറാനിൽ അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങൾ ഇതിലേക്കാണു വിരൽ ചൂണ്ടുന്നതെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. അൽ ഖായിദയുടെ രണ്ടാമനായ മുഹമ്മദ് അൽ മസ്രി വധിക്കപ്പെട്ടു ദിവസങ്ങൾക്കുള്ളിലാണ് ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്ന് അറിയപ്പെടുന്ന മൊഹ്സീൻ ഫക്രിസദേ വെള്ളിയാഴ്ച ടെഹ്റാനിൽ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരത്തിലുള്ള അവസാന നാളുകൾ ഏറെ ആശങ്കയോടെയാണു ലോകം ഉറ്റുനോക്കുന്നത്. ജനുവരിയിൽ ഓഫിസ് വിട്ടിറങ്ങും മുമ്പ് ഇറാനെതിരെ ആക്രമണം നടത്താൻ ട്രംപ് ഉത്തരവിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായിക്കഴിഞ്ഞു.
കൊറോണയുടെ ഭീതി ഇനിയും ഒഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പുതിയ ആശങ്ക യുദ്ധത്തിന്റെ രൂപത്തിൽ എത്തുന്നത്. പശ്ചിമേഷ്യയിലെ യുദ്ധം ലോകത്തെ മുഴുവൻ ബാധിക്കും. എണ്ണ വിലയേയും ഇത് സ്വാധീനിക്കുമെന്നതു കൊണ്ടാണിത്. ഇറാൻ ഭരണകൂടത്തിന്റെ ഏറ്റവും വിലപ്പെട്ട ഉദ്യോഗസ്ഥനായ മൊഹ്സീന്റെ വധത്തോടെയാണ് സ്ഥിതി ഗതികൾ വഷളാകുന്നത്. അതിവിദഗ്ധരായ കമാൻഡോകളാൽ ചുറ്റപ്പെട്ട് അതിശക്തമായ സുരക്ഷാവലയത്തിൽ ചലിച്ചിരുന്ന മൊഹ്സീനെയാണ് ഇറാന്റെ മണ്ണിൽ തന്നെ വെടിവച്ചു വീഴ്ത്തിയിരിക്കുന്നത്. വർഷങ്ങളായി ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമനായിരുന്നു ഇസ്ലാമിക് റെവലൂഷണറി ഗാർഡിലെ ഉദ്യോഗസ്ഥനും ടെഹ്റാനിലെ ഇമാം ഹുസൈൻ സർവകലാശാലയിലെ ഫിസിക്സ് പ്രഫസറുമായിരുന്ന മൊഹ്സീൻ.
അമാദ് എന്ന ഇറാനിയൻ ആണവപദ്ധതിയുടെ ചുക്കാൻ പിടിച്ചിരുന്നത് മൊഹ്സീനായിരുന്നു.സമാധാനപരമായ ആവശ്യങ്ങൾക്കു മാത്രമാണ് ആണവപദ്ധതികളെന്ന് വാദിക്കുന്നതിനാലാണ് പ്രതീക്ഷ എന്നർത്ഥം വരുന്ന അമാദ് എന്ന പേര് പദ്ധതിക്കായി ഇറാൻ നൽകിയത്. എന്നാൽ ഇറാന്റെ വാദങ്ങൾ വെറും പൊള്ളയായിരുന്നുവെന്നും ആണവ് പദ്ധതികളുടെ മറവിൽ അണുബോംബ് നിർമ്മാണ പദ്ധതികളാണ് അണിയറയിൽ അരങ്ങേറുന്നതെന്നായിരുന്നു പാശ്ചാത്യ ശക്തികളുടെ ആരോപണം.മൊഹ്സീന്റെ മരണം ഇറാന്റെ ആണവപദ്ധതികൾക്കു വൻ തിരിച്ചടിയാകുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. അത്രയേറെ വിപുലമായ വിവരശേഖരമാണ് അദ്ദേഹത്തിന് ആണവപദ്ധതികളെക്കുറിച്ച് ഉണ്ടായിരുന്നത്. ഇറാൻ ഭരണകൂടത്തിന് അതിവിനാശകരമായ ആണവബോംബ് ഉറപ്പാക്കുന്നതിനു പ്രതിജ്ഞാബദ്ധമായിരുന്നു മൊഹ്സീൻ. ബാലിസ്റ്റിക് മിസൈൽ വിദഗ്ദ്ധർ കൂടിയായ അദ്ദേഹം ഇറാന്റെ മിസൈൽ പദ്ധതികളിലും പങ്കാളിയായിരുന്നു.ഇറാന്റെ ആണവപദ്ധതികൾ നയിക്കുന്നത് മൊഹ്സീനാണെന്ന നിഗമനത്തിലാണ് വർഷങ്ങളായി അദ്ദേഹത്തിന്റെ നീക്കങ്ങൾ മൊസാദ് നിരീക്ഷിച്ചു വന്നത്. 2006 മുതലാണ് അമേരിക്കൻ ചാരസംഘടനയായ സിഐഎയും മൊസാദും മൊഹ്സീനെ പിന്തുടർന്നു തുടങ്ങിയത്. 2011ലാണ് ആണവപദ്ധതികളിൽ അദ്ദേഹത്തിനുള്ള നിർണായക പങ്ക് ചാരസംഘടനകൾ തിരിച്ചറിഞ്ഞത്.ഇതോടെ ഇറാനെന്ന പൊതുശത്രുവിനോട് അമേരിക്കയും ഇസ്രയേലും കൈകോർക്കുകയായിരുന്നു.
വൈറ്റ് ഹൗസിലെ അവസാന നാളുകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലുമായി ചേർന്ന് ഇറാനെതിരെ അതിരൂക്ഷമായ നടപടികൾ സ്വീകരിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അൽക്വയിദയുടെ നമ്പർ 2 ആയിരുന്ന മുഹമ്മദ് അൽ മസ്രി ഇറാനിൽ വധിക്കപ്പെട്ടുവെന്ന വാർത്ത സ്ഥിരീകരിക്കുന്നത്. ടെഹ്റാനിൽ സുരക്ഷിതനായി കഴിഞ്ഞിരുന്ന മസ്രിയെ മൊസാദിന്റെ പ്രത്യേക കമാൻഡോകൾ നുഴഞ്ഞുകയറി കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ട്. അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേൽ ചാരസംഘന മസ്രി വധം നടപ്പാക്കിയതെന്നാണു പറയപ്പെടുന്നത്. എന്നാൽ ഇറാൻ സർക്കാർ ഈ അവകാശവാദം തള്ളിയിരുന്നു. അമേരിക്കയ്ക്ക് എതിരായ പല ആക്രമണങ്ങളുടെയും ചുമതല ഏൽപ്പിച്ചിരുന്നത് ബിൻ ലാദന്റെ വലംകൈ ആയിരുന്ന മസ്രിയെയാണ്.അന്നുമുതലാണ്
സിഐഎയുടെയും മൊസാദിന്റെയും നോട്ടപ്പുള്ളിയായി മസ്രി മാറുന്നത്.
കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ നിലപാടുമായി ഇറാൻ രംഗത്തെത്തി. രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെട്ടിരുന്ന മൊഹ്സീന്റെ മരണം ഇറാന്റെ ആണവപദ്ധതികളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇറാൻ ഭരണകൂടത്തിന്റെ പക്ഷം.മൊഹ്സീന്റെ കൊലയ്ക്കു പിന്നാൽ ഇസ്രയേലാണെന്നും സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും ചുണ്ടിക്കാട്ടി ഇറാൻ ഐക്യരാഷ്ട്ര സംഘടനയ്ക്കു കത്തു നൽകിയിട്ടുണ്ട്. ഇരട്ടത്താപ്പ് അവസാനിപ്പിച്ച് കൊലപാതകത്തെ അപലപിക്കാൻ രാജ്യാന്തര സമൂഹം തയാറാകണമെന്നും ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷരീഫ് പറഞ്ഞു. ആണവ ശാസ്ത്രജ്ഞന്മാരെ വകവരുത്തി ഇറാന്റെ ആണവപദ്ധതികൾ തകർക്കുകയെന്ന തന്ത്രമാണ് ഇസ്രയേലും അമേരിക്കയും പയറ്റുന്നതെന്നാണ് ഇറാന്റെ ആരോപിക്കുന്നത്. 2010 മുതൽ 2012 വരെയുള്ള കാലയളവിൽ നാല് ആണവശാസ്ത്രജ്ഞരാണു കൊല്ലപ്പെട്ടത്. മജീദ് ഷരിയാരിയെന്ന ആണവ ഗവേഷകൻ കൊല്ലപ്പെട്ടതിന്റെ പത്താം ചരമവാർഷികത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കെയാണു മൊഹ്സീനും കൊല്ലപ്പെട്ടിരിക്കുന്നത്. മജീദിന്റെ കൊലയ്ക്കു പിന്നിലും ഇസ്രയേലാണെന്ന് ഇറാൻ ആരോപിച്ചിരുന്നു.സ്വയംപ്രതിരോധത്തിൽ ഇറാൻ ഉറച്ച് നിൽക്കുമ്പോൾ സ്ഥിതിഗതികൾ വിരൽ ചൂണ്ടുന്നത് യുദ്ധത്തിന്റെ സാധ്യതകളിലേക്ക് തന്നെയാണ്. ഒരു വിളിക്ക് കാതോർത്ത് എന്ന പോലെ അമേരിക്കയും നിൽക്കുമ്പോൾ വരുംദിവസങ്ങൾ കൂടുതൽ കലുഷിതമാകും.ഇറാൻ ശക്തമായ തിരിച്ചടി നൽകുമെന്ന കാര്യം ഉറപ്പാണ്. തിരിച്ചടി ഏതു തരത്തിൽ ആയിരിക്കുമെന്നതിനെ അനുസരിച്ചാവും മുന്നു രാജ്യങ്ങളുടയും വിധി നിർണയിക്കപ്പെടുക. അതിശക്തായ തിരിച്ചടിക്ക് ഇറാൻ മടിക്കില്ലെന്ന സൂചനയാണ് ഭരണകൂടം നൽകുന്നത്.
എന്നാൽ 2015ൽ രാജ്യന്തര കരാറിന്റെ ഭാഗമായി ഇറാൻ എല്ലാ ആണവപദ്ധതികളും നിർത്തിവച്ചെങ്കിലും മൊഹ്സീൻ രഹസ്യമായി പദ്ധതികൾ മുന്നോട്ടു കൊണ്ടുപോയിരുന്നുവെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്. മൊഹ്സീനുമായി ചർച്ച നടത്തണമെന്ന രാജ്യാന്തര ആണവോർജ ഏജൻസിയുടെ ആവശ്യം വർഷങ്ങളായി ഇറാൻ നിരസിക്കുകയായിരുന്നു. അദ്ദേഹം ഒരു വിദ്യാഭ്യാസവിദഗ്ധൻ മാത്രമാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ പ്രഫസർ പദവി ഒരു മറ മാത്രമാണെന്നായിരുന്നു 2007ലെ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. 2008ൽ മൊഹ്സീനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. 2018ൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മൊഹ്സീനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ടെഹ്റാനിൽനിന്ന് ആണവപദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ കണ്ടെടുത്തുവെന്ന് വെളിപ്പെടുത്തിയ നെതന്യാഹു 'മൊഹ്സീൻ' എന്ന പേര് ഓർത്തുവയ്ക്കണമെന്നും ചൂണ്ടിക്കാട്ടി.
അമേരിക്ക ഏതെങ്കിലും തരത്തിൽ ഇറാനെതിരെ ആക്രമണം നടത്തിയാൽ വലിയ തോതിൽ തിരിച്ചടി നേരിടേണ്ടി വരിക ഇസ്രയേലിനാണ്. അതുകൊണ്ടു തന്നെയാണ് ഇസ്രയേൽ സൈന്യം യുദ്ധസമാനമായ തയ്യാറെടുപ്പുകൾ നടത്തുന്നത്. ഇറാനൊപ്പം തന്നെ ലെബനൻ, സിറിയ എന്നിവിടങ്ങളിൽനിന്നുള്ള ആക്രമണങ്ങളും ഇസ്രയേൽ നേരിടേണ്ടിവരും. അധികാരത്തിൽ കഷ്ടിച്ച് രണ്ടു മാസം മാത്രം ശേഷിക്കേ ഇറാന്റെ സുപ്രധാന ആണവകേന്ദ്രം ആക്രമിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പദ്ധതിയിട്ടിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഉന്നതതല യോഗം ചേർന്ന് ട്രംപ് ഇക്കാര്യം ചർച്ച ചെയ്തിരുന്നു. എന്നാൽ പ്രതിരോധ വിദഗ്ധരുടെ വിസ്സമതത്തെത്തുടർന്ന് പിന്മാറുകയായിരുന്നു.ഇറാനെതിരായ സൈനിക നടപടിയുടെ പ്രത്യാഘാതം വിപുലമായിരിക്കുമെന്നും ഒഴിവാക്കുന്നതാണു നല്ലതെന്നുമായിരുന്നു വിദഗ്ധരുടെ ഉപദേശം. എങ്കിലും നിലവിലെ സാഹചര്യം വച്ച് ട്രംപ് അടങ്ങിയിരിക്കില്ലെന്നാണ് ഏറ്റവും പുതിയ സൂചകൾ. രഹസ്യനീക്കങ്ങളിലൂടെയും കർശന ഉപരോധങ്ങളിലൂടെയും ഇറാനെ വശംകെടുത്താനാണ് ട്രംപിന്റെയും ഇസ്രയേൽ ഭരണകൂടത്തിന്റെയും ശ്രമം.ഗൾഫ് രാജ്യങ്ങളുമായി ട്രംപിന്റെ മധ്യസ്ഥതയിൽ ഉണ്ടാക്കിയിരിക്കുന്ന സൗഹൃദം ഇറാനെതിരായ പ്രതിരോധത്തിൽ ഏറെ സഹായമായി മാറുമെന്നും ഇസ്രയേൽ ഭരണകൂടം പ്രതീക്ഷിക്കുന്നുണ്ട്.എന്നാൽ യുദ്ധസാധ്യതയും ഭീഷണിയും കണക്കിലെടുത്ത് മധ്യപൂർവേഷ്യയിലേക്കു കൂടുതൽ അമേരിക്കൻ ബോംബറുകൾ ട്രംപ് വിന്യസിച്ചു കഴിഞ്ഞു.
അതേസമയം ട്രംപിന്റെ കാലാവധിക്കുള്ളിൽ അനിഷ്ടമായി ഒന്നും സംഭവിച്ചില്ലെങ്കിൽ പ്രത്യാശയ്ക്ക് വഴിയുണ്ട്. 2015ൽ പ്രസിഡന്റായിരുന്ന ബരാക് ഒബാമ ഇറാനുമായി കരാർ ഒപ്പുവയ്ക്കുമ്പോൾ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ അധികാരത്തിലെത്തുന്നതാണ് പ്രത്യാശയ്ക്ക് വഴിവെക്കുന്നത്.ട്രംപ് പിന്മാറിയ കരാറിലേക്കു മടങ്ങിയെത്താൻ തന്റെ പക്കൽ പദ്ധതികളുണ്ടെന്നു ബൈഡൻ പറയുകയും ചെയ്തിരുന്നു.ജോ ബൈഡൻ അധികാരത്തിലെത്തിയാൽ ഇറാനോടു മൃദുസമീപനം സ്വീകരിക്കാനാണു സാധ്യതയെന്നാണു വിലയിരുത്തൽ.എന്നാൽ ഇസ്രയേലിന് ഇതിനോടു കടുത്ത എതിർപ്പാണുള്ളത്. ഈ സാഹചര്യത്തിൽ ട്രംപിന്റെ അവസാന നാളുകളിലെ ഇസ്രയേലുമായി ചേർന്നുള്ള നടപടികൾ സമാധാന ചർച്ചകളുടെ വാതിൽ പൂർണമായി കൊട്ടിയടയ്ക്കുമോ എന്നതു കാത്തിരുന്നു കാണേണ്ടിവരും.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്