പ്രവാചകന്റെ കാർട്ടൂൺ വരക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി രണ്ടും കൽപിച്ച് ഇമ്മാനുവൽ മാക്രോൺ; പ്രവാചക നിന്ദയ്ക്ക് വിലകൊടുക്കേണ്ടി വരുമെന്ന് ലോകം എമ്പാടുമുള്ള മുസ്ലിം സമൂഹം; മുന്നറിയിപ്പുമായി മുംബൈയിലും ലണ്ടനിലും ആൾക്കൂട്ടം
മറുനാടൻ മലയാളി ബ്യൂറോ
മതതീവ്രവാദത്തിനെതിരെയുള്ള മുഖമായി ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ ഉദിച്ചുയരുമ്പോഴും ലണ്ടനടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും അദ്ദേഹത്തിനെതിരെ പ്രതിഷേധവും ഉയരുന്നു. 'പ്രവാചക നിന്ദ സഹിക്കില്ല', 'മാക്രോൺ ലോകത്തിലെ ഏറ്റവും വലിയ തീവ്രവാദി', 'മതനിന്ദ അഭിപ്രായ സ്വാതന്ത്ര്യമല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലകാർഡുകൾ ഏന്തി നൂറുകണക്കിന് ആൾക്കാരാണ് ലണ്ടനിലെ ഫ്രഞ്ച് എംബസിക്ക് മുന്നിൽ തടിച്ചുകൂടിയത്.
കഴിഞ്ഞ ദിവസം പാരീസിൽ കൊലചെയ്യപ്പെട്ട അദ്ധ്യാപകന്റെ കൊലപാതകത്തിനു കാരണമായ പ്രവാചകന്റെ കാർട്ടൂണിനെ ന്യായീകരിച്ചതോടെ മാക്രോൺ മുസ്ലിം മതവിശ്വാസികളുടെ കോപത്തിന് ഇരയായിരുന്നു. പിന്നീട് മൂന്നു പേർ കൂടി തീവ്രവാദി ആക്രമണത്തിൽ കൊലചെയ്യപ്പെട്ടതോടെ മാക്രോൺ തന്റെ അഭിപ്രായത്തിൽ കൂടുതൽ ശക്തിയോടെ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാൻസിന്റെ സംസ്കാരവും മൂല്യവുംകൈവിടില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഫ്രഞ്ച് എംബസിക്ക് മുന്നിൽ നടന്ന പ്രതിഷേധം സമാധാനപരമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടതോടെ ഭൂരിഭാഗം പ്രതിഷേധക്കാരും പിരിഞ്ഞു പോയി. പിന്നെയും അവിടെ കൂടിനിന്ന ചുരുക്കം ചിലരെ പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, ഫ്രാൻസിനെ തീവ്രവാദികൾ ലക്ഷ്യം വച്ചിരിക്കുകയാണെന്ന് എംബസി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം ഇതൊക്കെ ഫ്രാൻസിന്റെ മൂല്യങ്ങളുടെ ഭാഗമാണ്. അത് ഒരുകാരണവശാലുംഫ്രാൻസ് ബലികഴിക്കില്ല. മാനവിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഫ്രാൻസ് എല്ലാവരും സഹവർത്തിത്തത്തോടെ സമാധാനപരമായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു. പത്രക്കുറിപ്പ് തുടരുന്നു.
അതേസമയം വെള്ളിയാഴ്ച്ച പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ആയിരക്കണക്കിന് വിശ്വാസികൾ ഫ്രാൻസിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു. അഫ്ഗാനിസ്ഥാനിൽ ഫ്രാൻസിന്റെ ദേശീയ പതാക അഗ്നിക്കിരയാക്കിയപ്പോൾ ഇന്ത്യ, ബ്ംഗ്ലാദേശ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലും മാക്രോണിന്റെ കോലം കത്തിച്ചും മറ്റും പ്രതിഷേധങ്ങൾ തുടർന്നു. മോസ്കോയിലേയും കോപൻഹേഗനിലേയും ഫ്രഞ്ച് എംബസികൾക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി.
രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദന്മാരോട് പെരുമാറിയിരുന്നതു പോലെയാണ് ഇപ്പോൾ യൂറോപ്പിൽ മുസ്ലീങ്ങളോട് പെരുമാറുന്നതെന്ന് ആരോപിച്ച് തുർക്കിയായിരുന്നു ഫ്രാൻസിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. മാക്രോണിന് മാനസിക ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ ടർക്കി പ്രസിഡണ്ട് എർദോഗന്റെ വാക്കുകൾ വിവാദമാവുകയും ചെയ്തു. അതേസമയം, യാതോരുവിധത്തിലുള്ള അക്രമത്തേയും തങ്ങൾ അനുകൂലിക്കുന്നില്ല എന്നും എന്നാൽ, തങ്ങളുടെ മതവിശ്വാസങ്ങളെ നിന്ദിക്കുന്നവരെ എതിർക്കുക തന്നെചെയ്യും എന്ന് പറഞ്ഞ് ടർക്കി പ്രസിഡണ്ടിന്റെ മാധ്യമ ഉപദേഷ്ടാവ് രംഗത്തെത്തി.
ബംഗ്ലാദേശിൽ ഫ്രാൻസിനെ ബഹിഷ്കരിക്കുവാൻ ആഹ്വാനം ചെയ്തുകൊണ്ട് വിവിധ മുസ്ലിം സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു. പാക്കിസ്ഥാനിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിശ്വാസികൾ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പടെ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
ഫ്രാൻസിന്റെ ദേശീയ പതാക കത്തിച്ച് പ്രതിഷേധിച്ച അഫ്ഗാനിസ്ഥാനിൽ, ഫ്രാൻസിലെ സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്നും അതിന് യൂറോപ്പായിരിക്കും ഉത്തരവാദി എന്നും ഗുൽബുദ്ധീൻ ഹെക്മത്യാർ പറഞ്ഞു. ഇന്ത്യയിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ ഉണ്ടായി. എന്നാൽ ഇന്ത്യൻ സർക്കാർ, ഫ്രഞ്ച് പ്രസിഡണ്ടിനെതിരെ കടുത്ത വാക്കുകൾ ഉപയോഗിച്ച തുർക്കിക്കെതിരെയുള്ള പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
''എന്റെ കുട്ടികളോട് പറയണം, ഞാൻ അവരെ സ്നേഹിക്കുന്നു എന്ന്'' ഫ്രഞ്ച് ജനത നെഞ്ചേറ്റിയ വാക്കുകൾ
ബ്രസീലിൽ ജനിച്ച്, ഫ്രാൻസിലെത്തി ഒരു നർത്തകിയായി ജീവിതമാരംഭിച്ച്, അശരണരെ സഹായിക്കുവാൻ കെയർ ആയി ജോലി ഏറ്റെടുത്ത സിമ്മോൺ ബാരെറ്റോ സിൽവ എന്ന 44 കാരി ഇപ്പോൾ ഫ്രാൻസുകാരുടെ ധീര വനിതയായി മാറിയിരിക്കുകയാണ്. കത്തിയുമായി കലിതുള്ളി നിൽക്കുന്ന തീവ്രവാദിയോട് പൊരുതുക മാത്രമല്ല, തീവ്രവാദി ആക്രമണത്തെ കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുക കൂടി ചെയ്തിട്ടാണ് ഇവർ മരണത്തിന് കീഴടങ്ങിയത്.
കുത്തേറ്റ മുറിവുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോരയുമായി അടുത്തുള്ള ഒരു റെസ്റ്റോറന്റിൽ അവർ അഭയം തേടിയെങ്കിലും മരണത്തിൽ നിന്നും രക്ഷപ്പെടാനായില്ല. ''എന്റെ കുട്ടികളോട് പറയണം, ഞാൻ അവരെ സ്നേഹിക്കുന്നു എന്ന്'' സിൽവയുടേ അവസാന വാക്കുകൾ ഇന്ന് ഫ്രഞ്ച് ജനത നെഞ്ചേറ്റിയിരിക്കുകയാണ്. തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ വീര്യം പകരുന്ന ശക്തിമന്ത്രമായിരിക്കുകയാണ് ഇന്ന് ആ വാക്കുകൾ.
''സിൽവ, അവൾ ഒരു യോദ്ധാവാണ്, ഒരു പോരാളിയേപ്പോലെ തിന്മക്കെതിരെ യുദ്ധം ചെയ്താണ് അവൾ മരണമടഞ്ഞത്. ആ ധീരതയ്ക്ക് മുന്നിൽ രാഷ്ട്രം ആദരപൂർവ്വം തലകുനിക്കുന്നു'' സിൽവയുടെ മരണാനന്തര കർമ്മങ്ങൾക്ക് നേതൃത്വം നൽകി ആൻഡേഴ്സൺ ആർഗോളൊ എന്ന പുരോഹിതൻ പറഞ്ഞു. ഈശ്വരവിശ്വാസിയായ സിൽവ പ്രാർത്ഥനയ്ക്കയാണ് അവിടെ പോയതെന്നും അപ്പോഴാണ് ക്രിസ്തുമത വിരോധിയായ തീവ്രവാദി അവരെ കൊന്നതെന്നും ബ്രസീലിയൻ പ്രസിഡണ്ട് ജെയ്ര് ബൊൽസോനാരെ പ്രസ്താവിച്ചു. ക്രിസ്റ്റ്യനോഫോബിയയെ കുറിച്ച് തങ്ങൾ സംസാരിക്കുമ്പോൾ ഇതാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം ഇതിനെതിരെ പോരാടേണ്ടത് പുഷ്പങ്ങൾ കൊണ്ടല്ലെന്നും പറഞ്ഞു.
Stories you may Like
- ഗസ്സയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യസംഘടന
- പ്രധാനമന്ത്രി മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി
- ഫ്രാൻസും, ഇസ്ലാമും വീണ്ടും എറ്റുമുട്ടലിലേക്ക്
- ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായേക്കും
- ഇസ്രയേലിനൊപ്പമെന്ന് ഇന്ത്യ, ഹമാസിന്റെ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍