അമ്മായിയപ്പൻ ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി; ഭാര്യ ശതകോടീശ്വരിയായ ബിസിനസ്സുകാരി; ഇൻവെസ്റ്റ്മെന്റ് മേഖലയിലെ തിളങ്ങുന്ന നക്ഷത്രമായി സ്വന്തം ബിസിനസ്സ്; ഒടുവിൽ മന്ത്രിയായതോടെ എല്ലാം വിവാദങ്ങൾ; ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാകിന് മന്ത്രിപ്പണി വിനയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ അവതരിപ്പിച്ച ആദ്യത്തെ 'കൊറോണ ബജറ്റ്'' മുതൽ തൊഴിൽ നഷ്ടങ്ങൾ കുറയ്ക്കുന്നതിനും കൊറോണയുടെ തേരോട്ടത്തിൽ അവശേഷിപ്പിച്ചതിൽ നിന്നും ഒരു പുതിയ സമ്പദ്വ്യവസ്ഥ കെട്ടിപ്പൊക്കാനുള്ള ശ്രമത്തിനുമൊക്കെ കയ്യടി വാങ്ങിപ്പോന്ന വ്യക്തിയായിരുന്നു ബ്രിട്ടീഷ് ചാൻസലർ ഋഷി സുനാക്. എന്നാൽ കഴിഞ്ഞ 48 മണിക്കൂറുകളായി സമൂഹ മാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ഈ ശതകോടീശ്വരനായ ഇന്ത്യൻ വംശജൻ. ഇത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും, തന്റെ മാർഗ്ഗത്തിൽ നിന്നും വ്യതിചലിപ്പിക്കുവാനുള്ള ശക്തി ഈ വിമർശനങ്ങൾക്കില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ, ബോറിസ് ജോൺസൺ തന്റെ മന്ത്രി സഭയിലേ ഏറ്റവും പ്രബലമായ രണ്ടാമത്തെ സ്ഥാനം നൽകി ആദരിക്കുമ്പോൾ വളരെ കുറച്ചു ബ്രിട്ടീഷുകാർക്ക് മാത്രമേ ഋഷി സുനാക് എന്ന ഈ ഇന്ത്യൻ വംശജനായ ബിസിനസ്സുകാരനെ അറിയുമായിരുന്നുള്ളു. ബോറിസ് ജോൺസന്റെ താളത്തിനൊത്ത് തുള്ളുന്ന ഒരു കളിപ്പാവ മാത്രമായിട്ടായിരുന്നു അന്ന് മിക്കവരും അദ്ദേഹത്തെ വിലയിരുത്തിയത്. എന്നാൽ, മാസങ്ങൾക്കകം തന്നെ അദ്ദേഹം ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ തന്റേതായ ഒരു ഇടം കണ്ടെത്തി.
പ്രതിപക്ഷത്തിന് ഒന്നും പറയുവാൻ ഇല്ലാത്ത സാഹചര്യം ഉണ്ടാക്കുകയും, ഭരണപക്ഷം കരഘോഷങ്ങളോടെ സ്വീകരിക്കുകയും ചെയ്ത ഒരു ബജറ്റ് അവതരണത്തിന് ശേഷം, അദ്ദേഹം ഉയർന്നത് ഭരണകക്ഷിയുടെ ഭാവി നേതാവ് എന്ന തലത്തിലേക്കായിരുന്നു. മഹാവ്യാധി ദുരിതം വിതച്ചുകൊണ്ട് മുന്നേറുമ്പോൾ, മറ്റേതൊരു ചാൻസലർക്കും ചിന്തിക്കാൻ പോലുമാകാത്ത വഴികളിലൂടെയായിരുന്നു സുനാകിന്റെ യാത്ര. തൊഴിൽ നഷ്ടം കുറയ്ക്കുവാനുള്ള ഫർലോ പദ്ധതി, തകർന്ന് മണ്ണടിഞ്ഞ ഹോസ്പിറ്റാലിറ്റി മേഖലയെ കൈപിടിച്ചുയർത്താനുള്ള ഈറ്റ് ഔട്ട് പദ്ധതി എന്നിവ രാഷ്ട്രീയത്തിന് അതീതമായി ആരാധകരെ അദ്ദേഹത്തിന് നേടിക്കൊടുത്തു.
ഇതെല്ലാം ചെയ്യുമ്പോഴും, കണക്ക് ബുക്കിൽ നഷ്ടം കൂടുതലാകാതെ നോക്കാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായിട്ടായിരുന്നു തുടർച്ചയായി ഓരോ അഭിപ്രായ സർവ്വേകളിലും, കഴിവുകെട്ട മന്ത്രിസഭയിലെ ഏറ്റവും വിശ്വാസയോഗ്യനായ മന്ത്രി എന്ന പദവി അദ്ദേഹത്തെ തേടി എത്തിയത്. കൺസർവേറ്റീവ് പാർട്ടിയുടെ വെബ്സൈറ്റിൽ അദ്ദേഹത്തിന്റെ റാങ്കിങ് 82 ആയിരുന്നു. തൊട്ടടുത്ത എതിരാളിയേക്കാൾ 12 പോയിന്റ്മുന്നിൽ.
ലണ്ടനിൽ 7 മില്ല്യൺ പൗണ്ടിന്റെ വീടും, യോർക്ക്ഷയറിൽ 1.5 മില്ല്യൺ പൗണ്ടിന്റെ എസ്റ്റേറ്റുംകാലിഫോർണിയയിൽ ഒഴിവുകാല വസതിയുമുള്ള ഋഷി മന്ത്രിസഭയിലെ ഏറ്റവും ധനികനായ മന്ത്രികൂടിയാണ്. ഇൻഫോസിസ് സ്ഥാപകനും ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ധനികനുമായ നാരായണമൂർത്തിയുടെ മകളാണ് സുനാക്കിന്റെ പത്നി. സ്വന്തം നിലയിൽ ഫാഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന അക്ഷതാ മൂർത്തി തന്റെ പിതാവിന്റെ വെൻചർ കാപിറ്റൽ സ്ഥാപനത്തിലെ ഡയറക്ടർ കൂടിയാണ്. ഇൻഫോസിസിൽ ഏകദേശം 185 മില്ല്യൺ പൗണ്ടിന്റെ ഓഹരിയുമുണ്ട് ഇവർക്ക്.
ലേബർ പാർട്ടിയിലെ, ആഡം മെക് നിക്കോളാസിനെ പോലെയുള്ള കമ്മ്യുണിസ്റ്റ് ആശയക്കാർക്ക് ഋഷി സുനാക് ശത്രുപക്ഷത്തെത്താൻ ഇതൊക്കെ തന്നെ ധാരാളമായിരുന്നു. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങൾ പോലും ഉപയോഗിക്കാത്ത ഋഷിക്ക് ഒരു :പാർട്ടി ബോയ്'' പ്രതിച്ഛായ സൃഷ്ടിക്കുവാൻ ഇവർ ഏറെ കഷ്ടപ്പെടുന്നുണ്ട്. ജോലിയിൽ മുഴുകുന്ന പ്രവണത ഏറെയുള്ള വർക്കഹോളിക് ആയ ഋഷി ഈ മഹാവ്യാധികാലത്ത് ഒരു ദിവസത്തെ അവധി പോലും എടുത്തിട്ടില്ലെന്നതും ഓർക്കണം.
ഋഷിയുടെ വർദ്ധിച്ചുവരുന്ന പ്രതിച്ഛായയും, പൊതുജനസ്വീകാര്യതയും ഏറെ അസ്വസ്ഥരാക്കുന്ന ഒരു വിഭാഗം ഭരണകക്ഷിയിലും ഉണ്ട്. ഒരുപക്ഷെ, ബോറിസ് ജോൺസണ് ശേഷം, പ്രധാനമന്ത്രിയായാകാൻ സാധ്യതയുള്ള ഒരു വ്യക്തിയായാണ് ഇവർ സുനാകിനെ കാണുന്നത്. ഇത് പലരുടെയും സ്വപ്നങ്ങൾ കെടുത്തുന്നു. കഴിഞ്ഞ ദിവസം ട്രാഫിക് ലൈറ്റ് ലോക്ക്ഡൗൺ സിസ്റ്റം നേരത്തേ ചർച്ച ചെയ്ത് തീരുമാനിച്ചതാണ് എന്ന് പത്രക്കാരോട് പറഞ്ഞതിൽ ആരോഗ്യ സ്കെക്രട്ടറി മാറ്റ് ഹാൻകോക്കിനെ ധനകാര്യ വകുപ്പ് വിമർശിച്ചിരുന്നു. ഈ രീതിയെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തതാണ് ഋഷി സുനാക്.
ഇപ്പോൾ വിദ്യാഭ്യാസ വകുപ്പാണ് ഋഷി സുനാകിനെ വിവാദത്തിലാക്കുന്ന പ്രസ്താവനയുമായി ഇറങ്ങിയിരിക്കുന്നത്. പാവപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന 20 മില്ല്യൺ പൗണ്ടിന്റെ പദ്ധതിക്ക് തടസ്സം നിൽക്കുന്നത് ഋഷിയാണ് എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഒരു വർത്തമാന പത്രം റിപ്പോർട്ട് ചെയ്തത്. ഈ പദ്ധതി തുടരണമെന്ന് ശക്തിയായി ആവശ്യപ്പെടുന്ന പ്രശസ്ത ഫുട്ബോൾ താരം മാർക്കസ് റാഷ്ഫോർഡിനെ കൂടി ഉൾപ്പെടുത്തി ഋഷിയും റാഷിയും തമ്മിലുള്ള പോരാട്ടം എന്ന തലക്കെട്ടോടുകൂടിയായിരുന്നു ഈ വാർത്ത പ്രസിദ്ധീകരിച്ചത്.
ഇപ്പോൾ പുറത്തുവരുന്ന ഏറ്റവും പുതിയ വിവാദം ഋഷി സുനാക് മന്ത്രി ആയതിനു ശേഷം ഒരു ബ്ലൈൻഡ് ട്രസ്റ്റ് രൂപീകരിച്ചു എന്നതാണ്. പൊതുസ്ഥാനങ്ങളിൽ എത്തുന്ന വ്യക്തികൾ തങ്ങളുടെ സ്വകാര്യ ബിസിനസ്സ് താത്പര്യങ്ങൾ സംരക്ഷിക്കാൻ രൂപീകരിക്കുന്ന ട്രസ്റ്റാണ് ബ്ലൈൻഡ് ട്രസ്റ്റ്. ഈ ആരോപണം ഉയർന്നതിനെ തുടർന്ന് ഋഷി തന്റെ സാമ്പത്തിക താത്പര്യങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു.
മന്ത്രി ആയതിനു ശേഷം, കഴിഞ്ഞ അഞ്ച് മാസമായി അദ്ദേഹം തന്റെ ശമ്പളം വാങ്ങിയിട്ടില്ല. കഴിഞ്ഞ ക്രിസ്ത്മസ്സിനു മുൻപായി തന്റെ എം പി ശമ്പളത്തിൽ നിന്നും 34,000 പൗണ്ട് അദ്ദേഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്തിരുന്നു. നേരത്തേ തെരേസ മെയ്ക്ക് എതിരേയും ഇത്തരത്തിൽ ബ്ലൈൻഡ് ട്രസ്റ്റ് രൂപീകരിച്ചതായി ആരോപണമുയർന്നിരുന്നു. 1990-ൽ ടോണി ബ്ലെയർ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം ബ്ലൈൻഡ് ട്രസ്റ്റ് ഉപയോഗിച്ചതായും ആരോപണമുയർന്നിരുന്നു.
പൊതു സമൂഹത്തിനു മുന്നിൽ ഋഷി സുതാര്യമായി ഇടപാടുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട നിഴൽ മന്ത്രിസഭയിലെ ധനകാര്യ ചുമതല വഹിക്കുന്ന അബേന ഒപ്പോംഗ് അസാരെ ആവശ്യപ്പെട്ടു. മാത്രമല്ല, ഇത്തരത്തിൽ ബ്ലൈൻഡ് ട്രസ്റ്റിൽനിക്ഷേപിച്ച പണം ബ്രിട്ടനു വെളിയിലുള്ള നികുതി രഹിത പ്രദേശങ്ങളിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍