തീവ്രവാദികളെക്കൊണ്ട് സൗദിക്കും മടുത്തുവോ? ഫലസ്തീനിയൻ നേതാക്കളെ വിമർശിച്ചുകൊണ്ട് രാജകുടുംബാംഗം ടെലിവിഷനിൽ പ്രത്യക്ഷപ്പെടുമ്പോൾ യു എ ഇ യ്ക്കും ബഹറിനും പുറകെ സൗദിയും ഇസ്രയേലുമായി സഖ്യത്തിനെന്ന് സൂചന; അറബിലോകത്ത് പ്രകടമാകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
സൗദിയുടെ മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയും, രണ്ടുപതിറ്റാണ്ടിലേറെക്കാലം അമേരിക്കയിൽ അമ്പാസിഡറുമായിരുന്ന ബൻഡാർ ബിൻ സുൽത്താൻ അൽ-സൗദ് രാജകുമാരൻ ഫലസ്തീനിയൻ നേതാക്കൾക്കെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത് ഏറെ സംശയങ്ങൾക്ക് ഇടനൽകിയിരിക്കുകയാണ്. ഇസ്രയേലുമായി സമാധാന ഉടമ്പടിയിൽ സമീപകാലത്തുണ്ടായ പാളിച്ചകൾ എടുത്തു പറഞ്ഞാണ് അദ്ദേഹം ഫലസ്തീനിയൻ നേതാക്കൾ വിമർശിച്ചിരിക്കുന്നത്. തങ്ങളുടെ പ്രശ്നങ്ങൾക്കായി ലോകത്തിന്റെ മുഴുവൻ പിന്തുണയും നേടാൻ ശ്രമിക്കേണ്ടതിനു പകരം നിലവാരം കുറഞ്ഞ പ്രവർത്തനങ്ങളാണ് അവർ ചെയ്യുന്നത് എന്നായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിയത്.
ഇസ്രയേലുമായി സഖ്യമുണ്ടാക്കിയ യു എ ഇ യുടെയും ബഹറിന്റെയും നടപടിക്കെതിരെ ഫലസ്തീനിയൻ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. ഗൾഫ് രാജ്യങ്ങളുടെ തലവന്മാർക്കെതിരെയുള്ള ഫലസ്തീനിയൻ നേതാക്കളുടെ നിന്ദ്യമായ പ്രസ്താവനകൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ, യു എ ഇ യും ബഹറിനും ഇസ്രയേലുമായി കരാർ ഉണ്ടാക്കിയതിനെ ചതി എന്നും തങ്ങളെ പുറകിൽ നിന്നു കുത്തിയതാണെന്നും ഫലസ്തീൻ നേതാക്കൾ വിശേഷിപ്പിച്ചിരുന്നു.ഫലസ്തീനിന്റെ ഏതൊരുൻ തീരുമാനത്തേയും സൗദി അറേബ്യ കണ്ണടച്ച് പിന്തുണയ്ക്കും എന്ന വിശ്വാസം ചരിത്രപരമായ വിഢിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അമേരിക്കയിൽ 22 വർഷക്കാലം സൗദി അറേബ്യയുടെ അമ്പാസിഡറായിരുന്ന ഇദ്ദേഹം മുൻ അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ഡബ്ല്യൂ ബുഷുമായി ഏറെ സൗഹാർദ്ദം കാത്തുസൂക്ഷിച്ചിരുന്നു. അതിന്റെ പേരിൽ അദ്ദേഹത്തിന് ബൻഡാർ ബിൻ ബുഷ് എന്ന വിളിപ്പേരും കിട്ടിയിരുന്നു. ഫലസ്തീനിന്റെ ആവശ്യങ്ങൾ ന്യായമായതാണെന്ന് പറയുമ്പോഴും ഇത്രകാലമായിട്ടും ഇസ്രയേലുമായി ഒരു സമാധാന കരാറിലെത്തിച്ചേരാൻ കഴിയാത്തതിന് ഇസ്രയേലിനേ പോലെ ഫലസ്തീനും ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു.
വെസ്റ്റ് ബാങ്കിന്റെ അധികാരം കയ്യാളുന്ന ഫലസ്തീനിയൻ ഭരണകൂടവും ഗസ്സയിൽ മേധാവിത്വം പുലർത്തുന്ന ഇസ്ലാമിസ്റ്റ് പ്രസ്ഥാനമായ ഹമാസും തമ്മിലുള്ള തർക്കങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞത്, അവർക്ക് തന്നെ തമ്മിൽ തമ്മിൽ യോജിക്കാനാവുന്നില്ലെങ്കിൽ പിന്നെങ്ങനെ മറ്റൊരു രാജ്യവുമായി യോജിച്ച് പോകാൻ കഴിയും എന്നായിരുന്നു. രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഇത്തരത്തിലൊരു വ്യക്തിയുടെ അഭിപ്രായങ്ങൾ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷനിൽ കൂടി സംപ്രേഷണം ചെയ്യണമെങ്കിൽ അത് സൗദി രാജാവിന്റെയും കിരീടാവകാശിയായ എം ബി എസ്സിന്റെയും അനുമതിയില്ലാതെ ആകില്ല എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ബൻഡാർ രാജകുമാരനെ പോലെ നയതന്ത്ര രംഗത്ത് ഇത്രയധികം തഴക്കമുള്ള ഒരു വ്യക്തിയെക്കൊണ്ട് ഇത്തരത്തിൽ ഒരു അഭിപ്രായം പറയിക്കണമെങ്കിൽ അതിനർത്ഥം സൗദിയുമിസ്രയേൽ പക്ഷത്തേക്ക് നീങ്ങുന്നു എന്നുതന്നെയാണെന്നാണ് ഗൾഫിലെ കാര്യങ്ങൾ വർഷങ്ങളായി നിരീക്ഷിക്കുന്ന ഒരു മുതിർന്ന പാശ്ചാത്യ മാധ്യമ പ്രവർത്തകൻ പറയുന്നത്. മാത്രമല്ല, വളരെക്കാലമായി, രാജകുടുംബത്തിന്റെ ബിസിനസ്സ് താത്പര്യങ്ങളിലും സുപ്രധാനമായ ഒരു പങ്കാണ് ബൻഡാർ രാജകുമാരൻ വഹിക്കുന്നത്. യു എ ഇയും ബഹറിനും ഇസ്രയേലുമായി ഉണ്ടാക്കിയ കരാറുകൾക്ക് സൗദി മൗനാനുവാദം നൽകി എന്നതും സൗദി ഈ ദിശയിലേക്ക് നീങ്ങുകയാണെന്നതിന്റെ ഉദാഹരണമായി പലരും ചൂണ്ടിക്കാണിക്കുന്നു.
ഗൾഫ് രാജ്യങ്ങളും ഫലസ്തീനുമായുള്ള ബന്ധം
ഗൾഫ് രാജ്യങ്ങളും ഫലസ്തീനുമായുള്ള ബന്ധം ഒരിക്കലും നിർവിഗ്നം തുടർന്ന ഒരു ബന്ധമായിരുന്നില്ല. പതിറ്റാണ്ടുകളോളം ഫലസ്തീനിന്റെ ആവശ്യത്തെയും അതിനുള്ള ശ്രമങ്ങളേയും രാഷ്ട്രീയമായും സാമ്പത്തികമായും സഹായിച്ചിരുന്നത് ഗൾഫ് രാജ്യങ്ങളായിരുന്നു. പക്ഷെ, 1990-ൽ ഇറക്ക് കുവൈറ്റിനെ ആക്രമിച്ചപ്പോൾ, സദ്ദാംഹുസൈനോട് ചേർന്നായിരുന്നു ഫലസ്തീൻ നേതാവ് യാസർ അരാഫത് നിന്നത്. ഇത് തങ്ങളെ ചതിക്കുന്നതിന് തുല്യമായി ഗൾഫ് രാജ്യങ്ങൾ കണക്കാക്കി.
പിന്നീട് 1991-ൽ അമേരിക്ക നേതൃത്വം കൊടുത്ത ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിലൂടെ കുവൈറ്റിനെ മോചിപ്പിച്ചപ്പോൾ, ആ രാജ്യത്തുണ്ടായിരുന്ന ഫലസ്തീനിയൻ കുടിയേറ്റക്കാരെ മുഴുവൻ പുറത്താക്കുകയുണ്ടായി. അതിനുപകരം തൊഴിലാളികളായി ഈജിപ്തിൽ നിന്നും ആളുകളെ കൊണ്ടുവരികയുംചെയ്തിരുന്നു. ആയിടയ്ക്ക്, ജറുസലേം ഇസ്രയേലികൾക്കുള്ളതാണ്, ഞാൻ കുവൈറ്റുകാരനാണ്'' എന്നുള്ള എഴുത്തുകൾ പാതയോരങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്നു.
സൗദിയുടെ സമാധാന ശ്രമങ്ങൾ
മേഖലയിലെ സമാധാനത്തിനായി ധാരാളം നടപടികൾക്ക് മുൻകൈ എടുത്ത ഒരു രാജ്യമാണ് സൗദി അറേബ്യ. 2002 ൽ ബെയ്റൂട്ടിൽ നടന്ന അറബി ഉച്ചകോടിയിൽ ഉയർന്നു വന്ന സമാധാന നിർദ്ദേശം എല്ലാ രാജ്യങ്ങളും അംഗീകരിച്ചിരുന്നു. ഇസ്രയേൽ കൈയടക്കി വച്ചിരിക്കുന്ന വെസ്റ്റ് ബാങ്ക്, ഗസ്സാ സ്ട്രിപ്, ഗോലാൻ കുന്നുകൾ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ഇസ്രയേൽ പിൻവാങ്ങിയാൽ അറബ് രാജ്യങ്ങളുമായുള്ള ബന്ധം സാധാരണ രീതിയിലേക്ക് കൊണ്ടുവരാമെന്നതായിരുന്നു കരാർ. പാൽസ്തീനിയൻ സർക്കാരിന് ഈസ്റ്റ് യെരുശലേം തലസ്ഥാനമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നും കരാറിൽ ഉണ്ടായിരുന്നു.
ഈ കരാറിന് അന്താരാഷ്ട്ര തലത്തിൽ തന്നെ ധാരാളം പിന്തുണ ലഭിച്ചു. അന്ന് ഇസ്രയേലി പ്രധാനമന്ത്രിയായിരുന്ന ഏരിയ ഷാറോണിനും ഇതിനോട് തത്വത്തിൽ യോജിപ്പായിരുന്നു. എന്നാൽ ഇത് പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുൻപായി ഹമാസ് നേതന്യാ നഗരത്തിലെ ഒരു ഇസ്രയേലി ഹോട്ടലിനുനേരെ ബോംബാക്രമണം നടത്തി. 30 പേരുടെ മരണത്തിനിടയാക്കിയ ഈ സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതോടെ സമാധാന ചർച്ച പാളം തെറ്റുകയായിരുന്നു.
അതുകഴിഞ്ഞുള്ള 18 വർഷങ്ങളിൽ മദ്ധ്യപൂർവ്വ ദേശത്ത് മാറ്റങ്ങൾ ഒരുപാടുണ്ടായി. ഒരു കാലത്ത് യഹൂദർ കുട്ടികളുടെ രക്തം കുടിക്കുമെന്നു വരെ വിശ്വസിച്ചിരുന്ന അറേബ്യൻ ഗ്രാമീണർ ഇന്റർനെറ്റിന്റെയും മറ്റും ആവിർഭാവത്തോടെ ഇത്തരം തെറ്റായ ധാരണകളിൽ നിന്നും, അന്ധവിശ്വാസങ്ങളിൽ നിന്നും മുക്തരാകാൻ തുടങ്ങി. ഈജിപ്തും ജോർഡാനും തൊട്ടു പുറകെ യു എ ഇയും ബഹറിനും ഇസ്രയേലുമായി അടുത്തു. എണ്ണവിലയിടിവും, കൊറോണ മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയുമൊക്കെ, കേവല മതാചാരങ്ങൾക്കുമപ്പുറം കൂടുതൽ പ്രായോഗിക ബുദ്ധിയോടെ ജീവിതത്തെ സമീപിക്കുവാൻ ജനങ്ങളേയും ഭരണകർത്താക്കളേയും പ്രേരിപ്പിച്ചു.
ഇതിനിടയിൽ, യാഥാസ്ഥിക രാജ്യമായിരുന്ന സൗദിയിൽ കിരീടാവകാശിയായ സല്മാൻ രാജകുമാരൻ കൊണ്ടുവന്ന പല പരിഷ്കാരങ്ങളും ജനങ്ങളുടെ ജീവിതത്തേയും ചിന്താരീതിയേയും മാറ്റിമറിക്കുന്നതിൽ ഏറെ വിജയിച്ചു. സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുവാദം നൽകിയതും വിനോദോപാധികൾക്ക് അനുമതി നൽകിയതുമെല്ലാം ഇക്കൂട്ടത്തിൽ പെടും. അങ്ങനെ ഒരു രാജ്യവും ജനതയും, മതത്തിന്റെ ചുറ്റുമതിലുകൾക്കപ്പുറമുള്ള ഒരു ലോകത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന സമയത്താണ് രാജകുടുംബത്തിലെ ഒരു പ്രമുഖ അംഗം തന്നെ ഇത്തരത്തിൽ ഫലസ്തീനിനെതിരെ തുറന്നടിച്ച് പരസ്യമായി രംഗത്ത് വരുന്നത്.
ഇത് സൗദിയും ഇസ്രയേലിനോട് കൂടുതൽ അടുക്കാൻ തുടങ്ങുന്നു എന്നതിന്റെ സൂചനയായാണ് ലോകത്തിലെ പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്